എംബാം ചെയ്തു
രചന : ഷാ അലി ✍ ഉള്ളിലൊരാകാശംഇടിഞ്ഞു തുടങ്ങുന്നുണ്ട്ഏത് നിമിഷവുംവെളുത്ത മേഘങ്ങളുടെകെട്ടു പൊട്ടിയേക്കാംആദ്യത്തെ കുലുക്കത്തിൽ തന്നെഅഴിഞ്ഞു പോയ മഴവില്ല്കുപ്പിവള പോലെ ചിതറിചങ്കോളം തറച്ചു നിൽപ്പുണ്ട്..അനന്തതയിൽ നോക്കിയിരിക്കാനിനിആകാശമില്ലായ്കയാൽആശകളുടെ അസ്ഥിവാരത്തിന്തീയിടുകയാണ്..ചെരിഞ്ഞ മുറത്തിലെന്ന പോലെഅടിഞ്ഞു കൂടുന്ന നക്ഷത്രങ്ങളെതെരുവിൽ വിൽക്കാൻ വെക്കുന്നുണ്ട്ജീവിതത്തിന്റെ ആകാശംഇപ്പോഴും മേഘാവൃതമെന്നൊരുകുളിര് ഉള്ളാകെ നിറഞ്ഞുനിൽക്കുന്നവർക്ക്…
വിഷാദത്തിലൂടെ❤️
രചന : പൂജ. ഹരി കാട്ടാകാമ്പാൽ✍ വിഷാദത്തിലൂടെ പോകുന്നവർആർദ്രത വറ്റിയ നദികളാണ്…മുമ്പൊഴുകി പോയ ജലകണങ്ങൾ..തുള്ളിതുളുമ്പിയ ഓളങ്ങൾ..മഴയെ പുണർന്നലിഞ്ഞ അതിരുകൾ.,എല്ലാം ഓർമ്മയിലുണ്ടെങ്കിലും…ഉണങ്ങിയടർന്ന ഇല പോലെകൊഴിഞ്ഞു മണ്ണിൽ വീണടിയും..മൂടികെട്ടിയ ആകാശം പോലെഒന്ന് പെയ്യാൻ കൊതിച്ചു നിൽക്കും..ചിരിയൊട്ടിച്ചു വെച്ച ചുണ്ടുകളിൽഒരു കരച്ചിൽ മുട്ടി നിൽക്കുന്നുണ്ടാവും..ഭൂമിയിൽ നടക്കുന്നുണ്ടെന്നാലുംമനസ്സിനെ…
ഇവിടെ തെറ്റ് ആരുടെ ഭാഗത്താണ്
രചന : ദിവ്യ കാശ്യപ് ✍ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അച്ഛനൊരിക്കൽ നാട്ടിൽ പോയ സമയത്താണ് ഒരു രാത്രി അമ്മയോടൊപ്പം അയാളെ ഞാൻ മുറിയിൽ കണ്ടത്…കൂടെ കിടന്നിരുന്ന അമ്മയെ ഉറക്കം ഞെട്ടി ഉണർന്നപ്പോൾ കാണാതായതിനെ തുടർന്ന് തിരക്കി ചെന്നതായിരുന്നൂ ഞാൻ..അയാള്…
നഗരംമുഖത്തെഴുതിവച്ചയാൾ .
രചന : സുമോദ് പരുമല ✍ ഒരു നഗരത്തിന്റെയശ്ലീലം മുഴുവൻമുഖത്തെഴുതിവച്ചയൊരാൾതിടുക്കപ്പെട്ട് ഗ്രാമത്തിലേയ്ക്ക് നടക്കുന്നു .ഓർമ്മകൾ തുടങ്ങുംമുമ്പ് അറ്റുപോയഒരു പൊക്കിൾക്കൊടിച്ചൂരിലേയ്ക്ക്അകാലത്തിലൊരു സ്വപ്നാടനം .ഇടുങ്ങിയ ചെമ്മൺനിരത്തുകൾകനത്തുമിനുത്ത ടാർറോഡുകളായിഅയാളെ അത്ഭുതപ്പെടുത്തി .മധുരം വാരിക്കൂട്ടിയ മാന്തോപ്പുകൾ,കണ്ണഞ്ചിപ്പോകുന്ന പ്രാസാദങ്ങൾ .പുഴയിലേക്കിറങ്ങുന്ന വഴിയോരത്ത്ചായപ്പീടികകൾ നിന്നയിടത്ത്അലങ്കാരച്ചെടികളുടെനഴ്സറിയോട്ചേർന്ന്ബ്രോയിലർക്കോഴികളുടെമരണപ്പിടച്ചിൽ ..ഇറച്ചിക്കടയ്ക്കുമുന്നിൽചാവാലിപ്പട്ടികൾ ..അലഞ്ഞെത്തിച്ചേർന്നിടത്ത്ദേശീയബാങ്കിന്റെ ബ്രാഞ്ച്,ആകാശംതൊട്ട് മൊബൈൽ…
ഇടവേള
രചന : ജയചന്ദ്രൻ കഠിനകുളം. ✍ അരാഫത്തിന്റെചോരക്കരുത്തിൽ,“കനലെരിഞ്ഞടങ്ങി”!സമാധാനത്തിന്റെചാരത്തിൽ നിന്നും“ഫീനിക്സ് പക്ഷിക്ക്കുഞ്ഞിതൂവലുകൾമുളക്കുന്ന മർമ്മരംഗാസ ഹൃദ്തന്ത്രികളിൽഅനുരണനം സൃഷ്ടിക്കേ!അപ്രതീക്ഷിതമായിഇരുട്ടിന്റെ കട്ടക്കറുപ്പിൽനക്ഷത്രകുഞ്ഞുങ്ങൾഭൂമിയിലേക്കിറങ്ങുന്നു.ദൈവപുത്രന്റെ വരവിനുഒരു വാൽനക്ഷത്രം തന്നെഅധികമായിരുന്നു;ഇസ്രായേൽ രാജ്യംപരിപാവനമാകാൻ!ഹാ, ആകാശത്തിന്റെ,മാസ്മരീക വിസ്മയംകുറേശേ, ആശങ്കയായിതലച്ചോറ് ഭക്ഷിക്കാൻതുടങ്ങേ!നിമിഷം കൊണ്ട്ഒരു പ്രദേശം വെണ്ണീറണിഞ്ഞു.അഹങ്കാരത്തിന്റെ,ആത്മവിശ്വാസം ഭക്ഷിച്ചുഉറക്കത്തിലായിരുന്നു;പ്രിയ ” മെറ്റൽഡോം”.ശേഷം;സംഭവിക്കുന്നതൊക്കെസ്വപനമായിരിക്കണമെന്ന്ഓരോ പുലരിയിലും മനസിനെപറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.വിടരുംമുമ്പ്…
🙏 ഭക്ത്യാദരം 🙏
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഭദ്രദീപം തെളിച്ചീടുമൊരു പുലരിപോൽഭവ്യതയോടുയരുന്ന നളിനങ്ങൾ പോൽഭക്ത്യാദരം തിരുസ്മരണയാലെന്മനോ-ഭിത്തിയിൽ തെളിയുന്നു തവരമ്യ സുസ്മിതം. ഭക്തഹൃദയങ്ങൾക്കു തുണയേകിടുന്നതാംഭഗവത് കരങ്ങളാലിരുൾനീക്കിയനുദിനംഭഗനീയമായിത്തെളിക്കയാൽ ചിന്തകംഭഗ്നമാകാതുണർത്തുന്നുദയ കാവ്യകം. ഭജനീയ നാമങ്ങളോരോന്നുമോർത്തു ഞാൻഭഗവത് സമക്ഷമർപ്പിക്കുന്നു കവിതകൾഭക്തവത്സലനേ, കൊതിക്കുന്നു തിരു വരംഭയരഹിത ജീവിതോദ്യാനത്തിൻ സുസ്മിതം.…
മരിച്ചതിനു ശേഷം
രചന : ജിസ ജോസ് ✍ മരിച്ചതിനു ശേഷംഎൻ്റെ പുടവകൾനീയെന്തു ചെയ്യും?ഓരോന്നിനുംഹൃദയമുണ്ടെന്നുംപ്രത്യേക താളത്തിൽഅവ മിടിക്കുന്നുണ്ടെന്നുംനിനക്കെങ്ങനെമനസ്സിലാവാനാണ്!പണ്ടു പണ്ടുതുണിക്കെട്ടുമായെത്തുന്നബംഗാളി പയ്യനിൽ നിന്നുഇൻസ്റ്റാൾമെൻ്റിൽ വാങ്ങിയചോപ്പുകരയൻവെള്ളസാരികൾദേബ്ദാസെന്നു പേരുള്ളഅവൻ്റെ തുടുത്ത മുഖം!കൈപ്പണിത്തരംചന്തംകൂട്ടിയകൈത്തറിസാരികൾ,സാരിക്കെട്ടുമായെത്തുന്നതമിഴൻ വിടർത്തിയിട്ടുകൊതിപ്പിച്ചിരുന്നകള്ളപ്പട്ടുകൾ ,ചെട്ടിനാടൻ കോട്ടൺ…മോഹിച്ചു വാങ്ങിയകാഞ്ചീപുരംകട്ടിക്കസവിഴ പാകിയബനാറസി സിൽക്ക് ..ഉച്ചയിടവേളകളിൽഓഫീസിൽ നിന്നു മുങ്ങിസെക്കൻ്റ് സെയിലുനടക്കുന്നഗാന്ധിമന്ദിരത്തിൽ ചെന്നുനീയറിയാതെവാങ്ങിക്കൂട്ടിയഒഴുക്കൻ സാരികൾ…
സാരസ്വതസാരം
രചന : രഘുനാഥ് കണ്ടോത്തു ✍ ശുഭ്രശൂന്യമനമാം കടലാസുതാളുമായ്സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻവിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചുമണ്ണാകുവോളമാലിപികളും മായുമോ?ഭൂമിയെമെല്ലെത്തിരിച്ചു കറക്കണംഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻപള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണംപള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണംകള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണംവള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണംനൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!ധരതിരിഞ്ഞുതേഞ്ഞബാല്യം വീണ്ടുമാസ്വദിച്ചി‐ടാംനരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!പൊള്ളയാമിപ്പാഴ്മുളന്തണ്ടിന്‍ കൊഞ്ചലായി നീമുരളിയായി നീ ഗീതാസരസ്സിന്‍ കുഞ്ഞോളങ്ങളായിനീകള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളായി…
‘ചരക്ക് ‘എന്ന വാക്ക് എന്തിന് പ്രയോഗിക്കുന്നു?
ലേഖനം : ഒ.കെ. ശൈലജ ടീച്ചർ ✍ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിലാണ് ഒരു കുഞ്ഞ് ജന്മം കൊള്ളുന്നതും വളരുന്നതും. സ്ത്രീയോനിയിലൂടെ ഭൂമിയിലേക്കു ആഗതമാകുന്നു. അവളുടെ ജീവരക്തം പാലമൃതായി നുണയുന്നതാണ് ആദ്യ ഭക്ഷണം. അമ്മയുടെ മാറിലെ ചൂടേറ്റാണ് ഉറങ്ങുന്നതും. ആദ്യക്ഷരം ഉച്ചരിച്ചു തുടങ്ങുന്നതും…
യശോധര
രചന : മഹേഷ്✍ മഞ്ഞ് പാളികളെ വകഞ്ഞു മാറ്റിഹിമ ശൈലങ്ങളെ തകർത്തുകൊടുങ്കാറ്റടിക്കുന്നു ഗൗതമാഅങ്ങയുടെ മനസ്സിൽ ഉയരുന്നതിരമാലയിൽ തകരുന്ന തോണിയായിരിക്കുന്നു യശോധര.രാഹുലൻ അങ്ങയുടെ ചോദ്യത്തിനുള്ളഎന്റെ ഉത്തരമാണോ?ഉത്തരത്തിനുള്ള ചോദ്യമാണോ?പരിത്യജിക്കൽ പുരുഷന്നു മാത്രംപുരാണങ്ങൾ തന്ന അവകാശ മാണോ ഗൗതമാ?സന്യാസിയുടെ ഉപഭോഗ മുതലാണോ കന്യക?കൊട്ടാരത്തിന്റെ ചുവരുകളിൽപ്രതിധ്വനിച്ചു തിരിച്ചു…