ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

ദുഃഖ വെള്ളി- ഗോഗുൽത്താ കേഴുന്നു.

രചന : ജോർജ് കക്കാട്ട് ✍️ കർത്താവേ, എന്നെ കൊണ്ടുപോകൂ,അന്തിമ അനുഗ്രഹം എനിക്ക് ലഭിക്കട്ടെ,കഷ്ടപ്പാടിലും, രക്തസ്രാവത്തിലും,വാടിപ്പോകലിലും ലോകത്തിന്നീ നൽകിയ അനുഗ്രഹം.സീയോണിന്റെ പുത്രിമാരോടൊപ്പംഞാൻ നിനക്കുവേണ്ടി വിലപിക്കാൻ ആഗ്രഹിക്കുന്നു,സൈമണിനോടൊപ്പം ഞാൻ നിനക്കുവേണ്ടി കുരിശ് വഹിക്കും,യോഹന്നാനോടൊപ്പം, കഠിനമായ വേദനയിൽ,കുരിശിൽ നിൽക്കുക.തളരാത്ത ചുവടുകളോടെ ആ കാലുകൾജനങ്ങൾക്കിടയിൽ സൌമ്യമായി…

അടുക്കളയിൽ നിന്ന് ഫോൺ ശബ്ദിക്കുന്നത്.

രചന : ശ്രീജിത്ത് ഇരവിൽ ✍️ അലക്കാൻ പോകുമ്പോഴാണ് അടുക്കളയിൽ നിന്ന് ഫോൺ ശബ്ദിക്കുന്നത്. ആരാണെന്ന ചിന്തയിൽ ബക്കറ്റ് താഴെ അങ്ങോട്ടേക്ക് നടന്നു.‘നിന്റെ ഭർത്താവിനെ സൂക്ഷിച്ചൊ… ഓന് വേറെ ഭാര്യയും പിള്ളേരുമുണ്ടെന്നാണ് കേൾക്കുന്നെ…’അമ്മയുടെ ശബ്ദം. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ച് ഉത്തരത്തിനായി…

തുരങ്കപാതയും വയനാട്ടുകാരും

രചന : ജോയ് പാലക്കാമൂല ✍️ വയനാട്ടിലെ ജനങ്ങളുടെ ദീർഘകാല യാത്രാക്ലേശം പരിഹരിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണല്ലോ, ശ്രീ ബാദുഷയുടെ നേതൃത്വത്തിലുള്ള വയനാട് പ്രകൃതിസംരക്ഷണ സമിതി ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും അതിനെതിരെ കേസുമായി…

ഞാൻ നടന്നെത്തുമ്പോൾ

രചന : റുക്‌സാന ഷമീർ ✍️ കാലത്തിൻ്റെ കൈപിടിച്ചുഞാൻ നടന്നെത്തുമ്പോൾ ……ഭൂമി ചമഞ്ഞൊരുങ്ങിയിരുന്നുമാറുന്ന കാലത്തോടൊപ്പംമാറിക്കൊണ്ടേയിരിക്കേണ്ടിവന്നമണ്ണിന് തലകറങ്ങുന്നുണ്ടാവാംമണ്ണ് പലപ്പോഴും തളർന്നു കിതച്ചു ….!വാക്കുകളെ വിഴുങ്ങി മൗനത്തെചുരുട്ടി പുകവലിക്കുന്ന മനുഷ്യർക്കും ……ചുണ്ടിലെ ചിരിമായ്ച്ച്ഗർവ്വിനെ ഒട്ടിച്ചു വെക്കുന്ന മനുഷ്യർക്കുമിടയിലൂടെഞാൻ നടന്നു…..!ആർക്കുമൊന്നും പറയാനുണ്ടായിരുന്നില്ല….!മൗനത്തിൻ്റെ പുകമറക്കുള്ളിൽഒന്നുമിണ്ടാൻ കൊതിക്കുമ്പോൾ …..അളന്നുമുറിച്ച…

കാത്തു നിൽക്കാനാവില്ലിന്നി

രചന : പ്രകാശ് പോളശ്ശേരി ✍️ കാലംകഴിഞ്ഞെൻ്റെകാമന തീരുവാൻകാത്തിരിക്കയാണോ നീയുമിന്ന്എങ്കിൽപറയട്ടെ അന്നെനിക്കു വേണ്ടനിൻആത്മ പ്രണയമതെനിക്കു വേണ്ടകാക്കക്കുവായ്പുണ്ണുവരുന്നൊരുനേരത്താമാമ്പഴമുണ്ടായിട്ടെന്തുകാര്യംകാര്യശേഷി ഉണ്ടായകാലത്തുപത്തുപുത്തൻ സ്വരൂപിച്ചിട്ടു ഞാനുംവയ്യാത്തകാലത്തുകാത്തുകൊള്ളാനായികാശു കൊടുത്തതു നേടിക്കോളാംതീഷ്ണമായ് ചോരഒഴുകുംകാലത്തേപുളകങ്ങൾആ ആറ്റിൽ പുളയുന്നുള്ളൂകതിരിമ്മേൽവളം വച്ചുവിളവു കൂട്ടുവാൻപടുവിഢിയല്ല ഞാനെന്നറിയുകയിനിഉപഗുപ്തനെകാത്തുകിടക്കുംവാസവദക്ക്,അടങ്ങിയശരീരകാമനകൾ,അതുതീർന്ന നേരത്തു പുളകംകൊടുക്കുന്ന ആത്മീയകാമനയാണു കേമംഇന്നിൻ്റെ കാമന ചേതോഹരമെന്ന മതമാണുഎന്നിൽ…

ഭീരു…

രചന : വൈഗ ക്രിസ്റ്റി ✍️ പരീക്ഷയിലേക്ക് തള്ളിയിടരുതെന്ന്മൂക്കുമുട്ടെ പ്രാർത്ഥിച്ചിട്ടുംഭീരുപരീക്ഷയിലേക്ക്പ്രവേശിച്ചു …ചോദ്യ പേപ്പറിൽഅവൻഅർദ്ധ ചന്ദ്രാകൃതിയിൽപിണങ്ങിക്കിടന്നുഒന്നാമത്തെ ചോദ്യംപിളർന്നു മാറി ,ഇരുകരകളും കൂടെഅവനെനരകത്തിലേക്ക് തള്ളിയിട്ടുപിന്നീട് വന്ന ചോദ്യങ്ങൾപല ഉത്തരങ്ങളാൽഅവന്റെ കണ്ണുകെട്ടിവഴിയിലുപേക്ഷിച്ചു കളഞ്ഞുഒരു ചോദ്യംഭീരുവിന്റെ തലയിൽമുൾക്കിരീടം ചാർത്തിവിഡ്ഢികളുടെ രാജാവെന്ന്പരിഹസിച്ചു…ഭീരു ചോദ്യ കടലാസിൽമുട്ടുകുത്തിവഴുക്കലുള്ള ചില ചോദ്യങ്ങളിൽപലവുരുഭീരു വീണുടഞ്ഞുവളഞ്ഞുപുളഞ്ഞുള്ളചോദ്യങ്ങളിലേക്ക്വല്ലാതെ…

വനചാരികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വനകാന്തിയിലാകൃഷ്‌ടരായെവിടെയു൦വിജനദേശത്തായധിവസിച്ചോരെല്ലാംവനചരരരായി വിഹരിച്ചെങ്ങെങ്ങുംവാസയോഗ്യമാമിടമായിതന്ത്യത്തിൽ. വെളളംവെളിച്ചംവായുസഞ്ചാരവുംവസതിയിലാവോളമുണ്ടെന്നുന്മയിൽവിശക്കുമ്പോളെന്തുമാർത്തിയോടെവേണ്ടുവോളമകത്താക്കിയുറങ്ങിടാം. വാതിലില്ലാത്തൊരാവാസഭൂമിയിൽവാക്കിനാലെസ്തുതിച്ചുപാടുന്നവർവശ്യമാക്കാനുള്ളടവുകളകതാരിൽവാണിടമിന്നോമപചാരവാസതേയി. വനഗേഹത്തിലായത്യാസക്തരായിവന്നണയുന്നോരജന്യമെല്ലാമെതിരിട്ട്വേഗത്തിലായന്തരായത്തോടിണങ്ങിവസിക്കുന്നിതാ അന്തേവാസികളായി. വംശരക്ഷകരായവേടപ്പൊലിമകൾവില്ലുമമ്പുംവാളുമായിയടരാനുറച്ചവർവിശക്കുന്നവർക്കാഹാരമേകാനായിവേട്ടയാടിയതൊന്നിച്ചു കഴിക്കുന്നു. വംശാവലിക്കാപത്തു വന്നെന്നാലോവീരരായവരെതിരിട്ടു ഇയിക്കുവാൻവിഫലതയിലും സഫലതയിലുമായിവിജയപ്പടച്ചട്ടയിട്ടതാം പോരാളികൾ. വീരപ്രസുവിന്നരുമകളണയുമ്പോൾവീരരസമുറഞ്ഞുതിരുന്നലകളായിവിരാഗമില്ലാത്തോരുഗ്രതയേറിയോർവെല്ലുന്നാരേയുമെന്തിനുമൊരുങ്ങി. വളരുന്നങ്ങനെ വംശാവലികളായിവാസമെല്ലാമനുയോജ്യമായോരിടംവേരറ്റുപോകാതെയനുനയത്തിലായിവിജയപരാജയമേറ്റുവളരുവാനായി. വംശംവളർന്നുസൽക്കീർത്തിയാകവേവേദമോതിയമഹത്വമുൾക്കൊള്ളാതെവൈരിയായന്വോന്യമടരാടുമ്പോളോവികടതവർദ്ധിച്ചവരന്തിയിലപമാനം. വ്യാജമണിഞ്ഞൊരുഗരിമകളാലെല്ലാംവെട്ടിപ്പിടിച്ചോരു വസ്തുവകകളായിവിക്രയമായോരു അഹന്തയാലന്ത്യംവിയർപ്പിനാലുളളതുമസ്‌തമിക്കുന്നു. വിശാലമാണുലകമന്നുമിന്നുമായിവിരോധമാക്കിനശിപ്പിച്ചുനാശങ്ങൾവെട്ടി തെളിച്ചു മുന്നേറിയ വീഥിയിൽവീണുമരിച്ചന്ത്യമനർത്ഥവൃത്തത്താൽ.…

പെസഹാ വ്യാഴം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ശിഷ്യപാദങ്ങൾക്കഴുകിയി,പ്പാരിനാ-യെളിമത,ന്നാർദ്രമാം ചിന്താമലർസ്മിതം-നൽകിയാ,ദിവ്യമാം മനസ്സിൻ പ്രഭാമയം;സ്മരണയുണർത്തുന്നു പെസഹാ ദിനാർദ്രകം. ഉദ്ബോധനത്തിന്റെയൊരു ദിവ്യകവിതപോൽനവ കല്പന പകർന്നേകിയോരോർമ്മകൾഅന്ത്യയത്താഴ സ്മരണാ വിരുന്നുപോൽതങ്ങിനിൽക്കുന്നെത്ര,യണയാത്തയഴലുകൾ. തിരുശരീരം, രക്ത,മപ്പവും വീഞ്ഞുമെ-ന്നാ, ക്രമത്തിൽ നൽകിടുന്ന ചടങ്ങുകൾപരിശുദ്ധ കുർബാന സ്ഥാപനദിനവുമാ-യാചരിക്കുന്നു സഹനാർദ്രതേ, കരളുകൾ. പ്രാർത്ഥനാപൂർണ്ണമായനുഗമിക്കാം നമു-ക്കാ,ദിനസ്മരണതന്നാർദ്രച്ചിറകുമായ്ആരാധനാ…

യേശു രക്ഷപ്പെട്ടോ ?​ശൂന്യമായ കല്ലറയും കശ്മീരിലെ സന്യാസിയും. ചരിത്രം ബാക്കിവെക്കുന്ന നിഗൂഢതകൾ !

രചന : വലിയശാല രാജു ✍️ ചരിത്രത്തിന് ചിലപ്പോൾ ശാസ്ത്രത്തേക്കാൾ വിചിത്രമായ ഭാവങ്ങളുണ്ട്. നാം കാലങ്ങളായി വിശ്വസിച്ചുപോരുന്ന പല സത്യങ്ങളും പുതിയൊരു വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അവയ്ക്ക് മറ്റൊരു മുഖം കൈവരുന്നു. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണവും അത്തരത്തിലൊന്നാണ്.ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്നത്…

അധ്യാപനം

രചന : നീലകണ്ഠൻ ഉണ്ണി ✍️ ഒന്നാം ക്ലാസ്സിൽ നിന്ന്രണ്ടിലെത്ത വെകുട്ടികൾകുറെ കൂടി വളർന്നുഉണ്ണാനും ഉടുക്കാനും ഏറെ പഠിച്ചുഉച്ചയൂണ് കഴിഞ്ഞ് നിറവിന്റെഏമ്പക്കവും ഉറക്കവുംകോണിപ്പടി കയറും പോലെ കയറികയറി ഹൈസ് ക്കൂൾ കോളേജ്പുതിയ സൗഹൃദങ്ങൾ അധ്യാപകർപ0നത്തേയും പരീക്ഷയേയും പുതിയസാഹചര്യങ്ങളിൽ വിലയിരുത്തൽമംഗ്ലീഷി ലായിരുന്നു ഭാഷണംതുമ്പും…