Category: ടെക്നോളജി

തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഓണം വരവായി തിരുവോണം വരവായിഓണപ്പാട്ടുകൾ നാവിൻതുമ്പത്തൂഞ്ഞാലാടുകയായിഓണത്തപ്പനെവരവേൽക്കാനായ് പൂവുകൾ വിരിയുകയായിതുമ്പപ്പൂക്കൾ പറിക്കാനെത്തിയകുട്ടികൾ തുമ്പികളായിമുറ്റംപുതിയൊരു പൂക്കളുമായി കണ്ണിനുകുളിരായിഅത്തക്കാഴ്ചകൾ മോഹനമായി തിരുവോണംവരവായിഓണമൊരുക്കാനോർമ്മകൾ തേടി മനസുകൾതേരേറിതിരുവോണത്തിൻ പുതുമകൾകാണാൻ പഴമകൾ നാം തേടിഓണംവരവായി തിരുവോണംവരവായിഓണക്കോടിയുടുക്കാനായി ഉണ്ണികൾ ധൃതികൂട്ടിചിന്തകളങ്ങിനെമനസുകളിൽ കുട്ടിക്കാലംതേടിഓടിമറഞ്ഞ ഓണനിലാവ് ഓർമ്മയിൽ…

ഓണവും കാത്ത്

രചന : ഷൈലകുമാരി ✍ പൊന്നോണപ്പാട്ടുപാടി നീനല്ലോണത്തുമ്പീ പാറിവാചെഞ്ചായംപൂശി നിൽക്കുമീമണ്ണിന്റെയുത്സവം കാണാൻ;ഈനാട് പണ്ടുവാണൊരാമാവേലിമന്നനെക്കാത്ത്പൂക്കളമിട്ടുനാടെങ്ങുംകാത്തിരിപ്പൂ മാലോകരെല്ലാം;കള്ളവും, ചതിയുമുള്ളവർനാട്ടിലെങ്ങും പതുങ്ങിനിൽക്കുന്നുരോഗവും, ദാരിദ്ര്യവുംചുറ്റിലും പിടിമുറുക്കുന്നു;എങ്കിലും മനസ്സുകൊണ്ട്ഒാണമുണ്ണാൻ കാത്തിരിക്കുന്നുകേരളനാടുവാണൊരാ തമ്പുരാന്റെഒാർമ്മ പുതുക്കുവാൻ;കത്തുന്ന വേനലിലുംഒാർമ്മകളിൽ തേൻകിനിയിക്കുമാനല്ലനാളിന്നോർമ്മയിൽ പത്തുനാളെങ്കിലുംതുഷ്ടിയോടെ കൊണ്ടാടാം നമുക്കോണം.

ഡോ AI

രചന : ജോർജ് കക്കാട്ട്✍ ഡോ AI: ഡോക്ടർമാർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ വരുമോ?ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനകം തന്നെ വൈദ്യശാസ്ത്രത്തിൽ ധാരാളം ജോലികൾ ചെയ്യുന്നു, പക്ഷേ പരിമിതികളുമുണ്ട്.ഇത് ക്ഷീണിക്കുന്നില്ല, വിശപ്പില്ല – കൂടാതെ ഇത് പലപ്പോഴും അനുഭവപരിചയമില്ലാത്ത ഡോക്ടർമാരേക്കാൾ മികച്ചതാണ്:…

തിരികെ

രചന : ബീഗം✍ ആടിപ്പാടിയഅരങ്ങിനോടുംഅകതാരിൽ വാടാതെസൂക്ഷിക്കൂന്നസുഗന്ധ സൂനങ്ങളോടുംപൂത്തിരി കത്തിക്കുന്ന നർമ്മമുഹൂർത്തങ്ങളോടുംഇനിയും പറഞ്ഞു തീർക്കാത്ത വിശേഷങ്ങളോടുംവിടചൊല്ലികൊലുസു മണികളുടെകിലുക്കവുംനർമ്മസല്ലാപത്തിൻ്റെഇടവേളകളുംഉരുളക്കുപ്പേരി വിളമ്പുന്നകുസൃതിക്കുരുന്നുകളുടെയുംഇടയിലേക്ക്അപരിചിതത്വത്തിൻ്റെആടയാഭരണങ്ങളില്ലാതെഎത്രയെത്രവേഷപ്പകർച്ചകൾക്കായ്വീണ്ടും അരങ്ങത്തേക്ക്വിശേഷങ്ങൾ പറയുന്നകൂട്ടുകാരിയാവാൻഅന്നം കൊത്തിക്കൊടുക്കും അമ്മക്കിളിയാവാൻകൗമാര പൂക്കളെ കൊഴിച്ചു കളയാതിരിക്കാൻകരുത്തും കരുതലുമേകുന്നകരങ്ങളാകാൻവീണ്ടുമീ അക്ഷരമുറ്റത്തേക്ക്അറിവിൻ മകരന്ദം നുകരാൻവെമ്പൽ കൊള്ളും പൂമ്പാറ്റകളുടെയടുത്തേക്ക്എത്ര നുകർന്നാലും മതിവരാത്തപ്രകൃതി സൗന്ദര്യത്തിൻ്റെമടിത്തട്ടിലേക്ക്ആത്മസംതൃപ്തിയുടെചിറകുമായി തളരാതെ

മരിച്ച ജോണിക്കുള്ള കത്തുകൾ

രചന : ജിബിൽ പെരേര✍ ജോണി മരിച്ച പിറ്റേന്ന്ഒരുപിടി കത്തുമായി പോസ്റ്റ്മാൻ വന്നു.കത്തുകളിൽ,കൊലപാതകമെന്ന് വീട്ടുകാർആത്മഹത്യയെന്ന് പോലീസ്വിധിയെന്ന് നാട്ടുകാർമുങ്ങിയതാണെന്ന് കടക്കാർആത്മീയതീർത്ഥാടനമെന്ന് മതംആനന്ദയാത്രയെന്ന് ബുദ്ധിജീവികൾവൃത്തികെട്ട തമാശയെന്ന് മിത്രങ്ങൾപ്രച്ഛന്നവേഷമെന്ന് ശത്രുക്കൾകള്ളയുറക്കമെന്ന് പലിശക്കാർനല്ലവനെന്ന് നന്മമരങ്ങൾപാഴ്ജന്മമെന്ന് മറ്റ് ചിലർവിശുദ്ധനെന്ന് വിദൂരത്തുള്ളവർപാപിയെന്ന് പറുദീസവാസികൾ.അക്കൂട്ടത്തിൽ ,ജോണി എന്നുമെന്നുംഎന്റേത് മാത്രമാണെന്ന്ഒരു ഊമക്കത്ത് ..ശവപ്പെട്ടിയിൽ…

ഓണം തരുന്ന ഭാവനകൾ

രചന : മാധവ് കെ വാസുദേവ് ✍ അത്തപ്പൂക്കളമായി മിഴിയിൽപൊന്നോണത്തിറയായിവിരുന്നുവന്നു തിരുവോണത്തിനുകൊഞ്ചും മൊഴികളുമായി…..തൊടിയിലെ മാവിൻ കൊമ്പിൽകെട്ടിയഊഞ്ഞാൽ വള്ളികളിൽആടിപ്പാടിയിരുന്നുകാവിലെ പാലമരച്ചോട്ടിൽ…കണ്ടുമയങ്ങിയ സ്വപ്നങ്ങളിലൊരുകാർമേഘക്കുലയായിരാവിൻ കാളിമ മിഴികളിലെഴുതിയകൽഹാര പൂവായി ….ചൊടികളിലൊഴുകിയ മൊഴിമഴ ചുറ്റും കാറ്റലയായപ്പോൾ…അറിയാതുള്ളിൽ വിടർന്നുനീലത്താമര മുകുളങ്ങൾ….കാളിന്ദിത്തിര പോലെ തഴുകിഖരഖര കാംബോജി….കാവിലെ ഉത്സവമേളച്ചന്തയിൽഉണരും കരിവള കിന്നാരംതാളം…

അവസാന അദ്ധ്യായം

രചന : സഫീല തെന്നൂർ✍ ഒരു മരമായൊന്നുണർന്നു വന്നപ്പോൾഒരായിരം ചിന്തകൾ എന്നിലുണർന്നു വന്നു.മക്കൾ തൻ ഇഷ്ടങ്ങൾ നേടിയെടുക്കാൻനേരമില്ലാതെ ഞാൻ ആഴത്തിൽ പടർന്നിറങ്ങി.മക്കൾ തൻ സ്നേഹത്തിൻ കൂടൊരുക്കികൂട്ടിനായിരം തണ്ടുകൾ ഞാനൊരുക്കി.രാത്രികൾ പകലുകൾ എന്നറിയാതെമാർഗ്ഗം തിരഞ്ഞു ഞാൻ മക്കൾക്കായ്.ഓരോ ഇലയും തണലാക്കി മാറ്റിഓരോ സ്വപ്നവും…

വാഴുന്നോർ

രചന : കെ ജയനൻ✍ കല്പനപ്രമാണിക്കഅകൃത്യ കല്പനവാഴുന്നോർ തൻവരബലംഭോഗിച്ചു തീർക്കുന്നുദേശവാഴികൾ;അന്യന്റെ കർമ്മഫലങ്ങളും …. മുഴങ്ങുന്നൊരാപ്തവാക്യം;ചൂണ്ടുന്നു ദേശവാഴിക്കു നേരെവയലേലയിൽ , പണിയിടങ്ങളിൽകനൽ കത്തുന്ന കണ്ണിൽ നിന്നുംസഹികെട്ട നാവേറായ്:ആലക്കുടിയിൽ കിടക്കുംനായയ്ക്കുണ്ടോ പേടിതീപ്പൊരി കണ്ടീടിനാൽ …. അനുതപിക്കുന്നുപ്രജാപതിവെറും വാക്കിനാൽ കോർത്തു വച്ചനോക്കുകുത്തികളല്ലോ നമ്മൾ;ഇഹപരലോകവാസികൾ…. മതംദേശംമാനവികതതരം പോലെ…

അമ്മേ ഭാരതാം ബേ

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ അമ്മേ ഭാരതാം ബേ, കൈതൊഴുന്നു നിന്നെ ണാൻ.അമ്മതൻ മടിത്തട്ടിലൊന്നുറങ്ങാൻ എത്ര കൊതിച്ചതാണീ ബാല്യം.അടിമത്വത്തിൻ ചങ്ങല മാറ്റി നേടിയതാണി സ്വാതന്ത്ര്യം.ഓർത്തീടുക നാം നാടിനു വേണ്ടി ,ജീവൻ ബലിയർപ്പിച്ച,ധീരജവാന്മാരെ…നാനാജാതി മതസ്ഥരുമിന്നൊ രുപോൽ വാഴും നാടല്ലോ!.സിന്ധു ,ഗംഗാ,കാവേരിയാം…

നിലാക്കാഴ്ചകൾ

രചന : സതി സതീഷ്✍ മഴ വെറുതേ പെയ്യുന്നു…എന്നിലേയ്ക്കുനിന്നെ വർഷിച്ചുകൊണ്ട്തിമിര്‍ത്തു നിറയുകയാണ്മാനം.നീയെന്നില്‍ തുളുമ്പിയിരിക്കുന്നതുകൊണ്ടാവാംഅക്ഷരങ്ങളെന്നിൽഎത്തിച്ചേരാത്തത്.നീ പാതിവഴിയിലുപേക്ഷിച്ചുപോയ ഞാന്‍,പൊള്ളുന്ന വെയിലില്‍മഷിവറ്റിയ നാരായം മാത്രം…മഴ വെറുതേ പെയ്യുന്നു…കുടയുടെ വിഹ്വലതയെഭേദിച്ച് തെറിച്ചുവീഴുകയാണ്….മൗനംകുസൃതിത്തുള്ളികളായെന്നെപഴിച്ചും പരിഹസിച്ചുംകൊണ്ടിരിക്കുകയാണ്…കാഴ്ചകള്‍ കണ്ണിനെമടുപ്പിക്കുമ്പോള്‍നിനക്കെന്നിലേയ്ക്കുമടങ്ങി വരാം.മഴ പതുക്കെ പെയ്യുന്നു…എത്ര ശ്വാസം ഉള്ളിലെടുത്തിട്ടുംഅകംപൊള്ളയായ പോലെ,ഓരോ വാക്കിലുംനീ നിറഞ്ഞാലേഒരു തുള്ളിയാകൂ…പക്ഷേ….നിശബ്ദമാവാനാണ്എനിക്കിപ്പോഴിഷ്ടം.