Category: ടെക്നോളജി

ദാരുണാന്ത്യങ്ങൾ…

രചന : ബേബി സരോജം ✍ മനുഷ്യ ജീവനെന്തു വില ?ജീവനു വിലയേറുന്നത്മൃഗങ്ങൾക്കല്ലയോ?മൃഗത്തിനാൽ മരണങ്ങൾ ഏറെയും…!!!ചവുട്ടിക്കൊല്ലുന്നതാനയുംകടിച്ചു കൊന്നിടുന്നുകടുവയും പട്ടിയും …മരണ വെപ്രാളം മനുഷ്യനും….!!!തെരുവിലലയുംപട്ടിയെ കൊന്നാലതുദയാചരൻ വന്നിടും.പിഞ്ചു ബാല്യങ്ങളെത്രമരിച്ചു വീണു ശ്വാനദംശനമേറ്റ് …!!!എത്ര മാനവർ കടിയേറ്റ്മരിച്ചതും വേദനയാൽജീവച്ചതുമോർത്താൽഖേദവും സഹതാപവും മാത്രം…!!!ഉത്സവഘോഷങ്ങളിൽമദത്താൽ വിരളുന്നഗജത്തെയുമോർത്താൽ അതീവഖേദകരം…

തനിയാവർത്തനം”

രചന : ഷാജി പേടികുളം✍ റാഗിംഗിൻ്റെ ഭീകരമുഖംകണ്ടിട്ടും കാണാതെകണ്ണുപൊത്തും സമൂഹമേലജ്ജിക്കുന്നു ഞാൻ.സഹപാഠിയെന്ന പരിഗണനയേകാതെപച്ചമാംസത്തിൽചോര ചിന്തുംവണ്ണംചിത്രമെഴുതിയവർനാളെ സമൂഹത്തിൽസ്വന്തം മക്കളുടെ നെഞ്ചത്തു ചിത്രമെഴുതുമ്പോൾഅലമുറയിട്ടു കരയാനെങ്കിലും നിങ്ങൾക്കാവുമോ?നാളെയുടെവാഗ്ദാനമാകുവാൻ സ്വപ്നം കണ്ടൊരഭിമാനികൾഅവരെ നഗ്നനരാക്കി ക്രൂരതകൾ ഫോട്ടോഷൂട്ടു നടത്തി രസിക്കവേഇരകളനുഭവിച്ച വേദനആത്മസംഘർഷംഎൻ്റെ ഹൃദയത്തെതകർത്തപ്പോൾമനസ്സിനെഭ്രാന്തമാക്കിയപ്പോൾഞാൻ അലറി വിളിക്കേനിങ്ങൾ ഭയത്താൽകണ്ണുകൾ പൂട്ടികാതുകളടച്ച്…

‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’

രചന : ബിനു മോനിപ്പിള്ളി ✍️ മഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’മഴയത്ത് ഞാൻ നിന്നെ അകതാരിലോർത്തുകൊണ്ടി-റയത്ത് മിഴി പാകി നിൽക്കേമഴയുടെ കൂടെ വന്നെൻ കാതിലോതി നീ‘മഴയാണെനിയ്ക്കെന്നുമിഷ്ടം…’അരികത്തിരുത്തി നിൻ അളകങ്ങഴകോടെവിരലുകൾ കൊണ്ടുഞാൻ കോതി നീർത്തേമഴയുടെ നൂലുകൾ ഒരു സ്‌നിഗ്ധരാഗത്തിൻമർമ്മരമുള്ളിലുണർത്തിയില്ലേ, അതിൽനമ്മളലിഞ്ഞങ്ങു ചേർന്നതില്ലേകഥയില്ലാകഥകൾ…

പൗത്ര, പത്ര സങ്കീർത്തനം

രചന : രഘുകല്ലറയ്ക്കൽ.. ✍ പാരമ്പര്യത്തിന്റെ പൈതൃക സീമയാൽ,പരിഹൃദമൂറും വാത്സല്യമോമന മക്കൾ,പ്രൗഢിയാൽ പ്രിയമേറും കൂട്ടുകുടുംബത്തിൽ,പുത്രിതൻ മക്കളിൽ വാത്സല്യ പൗത്രനാൽ,പത്രപാരായണം കേട്ടുരസിക്കുമീ, മുത്തശ്ശിയോടൊത്തു,പന്തുമെനയുവാൻ തെങ്ങോലയുമായവൾ സ്നേഹമായ്,പൗത്രിയും പിന്നിലായ് സൗമ്യതയേറ്റമുയരത്തിൽ,പറമ്പിന്നരികിലായ്,ഹരിതഭ വൃക്ഷത്തലപ്പതിൻ കീഴിൽ,പടികൾക്കു മേലിരുന്നരുമയാം മക്കളിൻ വാത്സല്യം,പകുത്തവൾ മുത്തശ്ശി,ആമോദമാനന്ദമോടെ.പണ്ടെല്ലാമിത്രമേൽ പാരായണത്തിന്റെ രസികതയോർത്ത്,പരമോന്നതമാം പത്രവാർത്തയ്ക്കൊപ്പം താളത്താൽ,പരിസരം…

ഒരിരുണ്ട മേഘം.

രചന : അനിൽ മാത്യു ✍ മനസ്സിലെ ആകാശത്ത്ഒരിരുണ്ട മേഘം.നിലവിളിക്കാനുംപറന്നൊഴിയാനുമൊരിടമില്ല,മങ്ങിയ രാവുകളുടെ ഒരു കനൽചുംബനംനേരങ്ങൾ ഒറ്റപ്പെടലിന്റെനിഴലിൽ.വാക്കുകൾ അർത്ഥംതെറ്റിയ കാറ്റിൽ.എന്തിനൊക്കെയോ വേണ്ടിഒരു നിശ്ശബ്ദയുദ്ധം.നിശബ്ദതയുടെതിരമാലകളിൽഞാൻ അകപ്പെടുകയാണ്.മനസ്സിന്റെ ഇടുങ്ങിയതെരുവുകളിൽഅലഞ്ഞു നടക്കുമ്പോൾവാക്കുകൾ തണുത്തകല്ലുകൾ പോലെഹൃദയത്തിൽ പതിയുന്നു.ഉറക്കം വെട്ടി മറിഞ്ഞുകിടക്കുമ്പോൾ ചിന്തകൾവിഷത്തുള്ളികൾ പോലെ.നൊന്തുണരുമ്പോൾ മാത്രമെജീവൻ എന്നിലുണ്ടെന്ന്അറിയൂ.പക്ഷേ,ദൂരെയൊരുകിരണമായി ഒരു ശബ്ദം:“ഇതുമാത്രമല്ല…

പ്രണയപരിണാമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ എന്നിലെപ്രണയത്തെ നീ തിരിച്ചറിഞ്ഞപ്പോ-ളന്നെന്നിൽ പുലർന്നതൊരായിരം പ്രഭാതങ്ങൾ!സർവവും പ്രകൃതിതൻ പ്രതിഭാസമൊന്നതേ,നിർവചിച്ചിടാനിവി,ടാർക്കാവുന്നതിൻ പൊരുൾ!ജൻമങ്ങൾ നിരവധിതാണ്ടിവന്നെത്തി നമ്മൾ,കർമങ്ങൾക്കാധാരമായ് ജീവിതം നയിക്കവേ,നാമറിയാതെതന്നെയെത്തുകയല്ലോ നമ്മിൽപ്രേമത്തിൻ നിലാത്തിരിവെളിച്ചം പൊടുന്നനെ!അറിവീലെനിക്കതിൻ പിന്നിലെ രഹസ്യങ്ങൾഅറിയാൻ തുനിയുന്നതായാസമത്രേചിരംലിംഗവ്യത്യാസങ്ങളേതേതുമില്ലാതെ തന്നെസംഗമിച്ചിടുന്നേവം,പ്രണയത്തുടിപ്പിൽ നാം!പരിണാമങ്ങൾ നടക്കുന്നുനാമറിയാതെ,മരണാനന്തരവുംനമ്മളിൽ നിരന്തരംഏതൊന്നിൽനിന്നും ജീവനുത്ഭവിച്ചെത്തി,യതിൻചേതനയ്ക്കാധാരവും പ്രണയമൊന്നല്ലയോ!ഹൃത്തിൻ്റെയുള്ളിന്നുള്ളിൽ വിദ്യുൽപ്രവാഹംപോലെ,എത്തുന്നൊരത്യത്ഭുതസങ്കൽപ്പമേ…

തൂവൽസ്പർശമായ്

രചന : എം പി ശ്രീകുമാർ ✍ ഒരു കിളിത്തൂവലായരികിലാരുമൃദുലമായ് ചാമരം വീശി വന്നുതരളകപോലങ്ങളിളകി നിന്നുതരിവള മെല്ലെ കിലുങ്ങി നിന്നുതരളിതമായ് ഹൃദയത്തിൽ നിന്നുംസരള സംഗീതമായൊഴുകിവന്നു !ഇളംതെന്നലലകളിളകിയെത്തെചെറുമണിത്തൂവലുയർന്നു പൊങ്ങിഇളംസൂര്യനാളങ്ങളേറ്റതിൻ്റെഇളംചിരിയ്ക്കേഴഴകായിരുന്നു !ഇതൾ വിടർന്നവകൾ പെയ്തിറങ്ങെഒരു രാഗപരിമളം പരിലസിച്ചു !ഒരു കിളിത്തൂവലായരികിലാരുമൃദുലമായ് ചാമരം വീശി വന്നുതരളകപോലങ്ങളിളകി…

ആർഷോ സംസ്കൃതി

രചന : മേരിക്കുഞ്ഞ്✍ കണ്ടതില്ല മറ്റാരും ഒട്ടുംകേട്ടതുപോലുമില്ലെന്നാൽചിന്തയിൽപതഞ്ഞുപൊന്തിയഗുരു നിന്ദയിൽ ശിഷ്ടജീവൻഉമിത്തിയ്യിൽ വെന്തുനീറിയബാലകൻ്റെ കഥ പാടിയഭാരതത്തിൻ ആർഷസംസ്കൃതി ,വെട്ടിയരിഞ്ഞ് കൂന കൂട്ടിചിതയെരിച്ച് കരിം ചാരംവാരിപ്പൂശി നീച താണ്ഡവംആടിത്തിമർക്കുന്നു പ്രസ്ഥാനനേതൃത്വയുവത്വത്തിൻആർഷോ സംസ്കൃതിനിരങ്കുശം ……തോളോടു ചേർന്ന കൂട്ടത്തിലെപെണ്ണിനോടവൻ്റെ ഘർഷണം“ഒതുങ്ങടി പറപ്പുലച്ചിതന്തയില്ലാത്ത പെറപ്പിനെഒണ്ടാക്കി തരും ഞാൻസൂക്ഷിച്ചോ”വിറയ്ക്കുന്നു യൂണിവേഴ്സിറ്റിപതുങ്ങുന്നു…

അക്ഷരമൂല്യം!!

രചന : രഘുകല്ലറയ്ക്കൽ..✍ അറിവുയരുവാനാശയാൽ അകമലരിൽ,ആർദ്രമായുൾത്തുടിപ്പാലുണരും ദ്രുതം!അക്ഷരമതുല്യമാണറിവിലേക്കാഗതമൊരുക്കും,അകക്കണ്ണു തുറക്കാനാവതും,ഗുരുവിഹിതാൽ.വിദ്യാരംഭമൊരുക്കും ഭക്ത്യാദരം ശ്രേഷ്ഠരാൽ,വിജയദശമി പൂജയെടുപ്പു സുദിന നാളുമുത്തമം.വിദ്യാദേവിയമരും ആസ്ഥാന മണ്ഡപങ്ങൾ,വിശുദ്ധ മാനസ്സങ്ങളാം പിഞ്ചു പൈതങ്ങൾ,നാവിന്മേലക്ഷരമൂല്യമറിഞ്ഞും, കൈവിരലാൽ,നിറദീപ പ്രഭയാലരിയിലെഴുതി, വിദ്യാരംഭം!മണ്ണിൽ വിരലാൽ അക്ഷരമെഴുതിയഭ്യാസമോടെ,മന്ത്രണമാശാന,നർഘമതു ഗുരുശ്രേഷ്ഠം!മഹത്വമതു മലയാളഭാഷയ്ക്കുത്തമമായ്,മനോജ്ഞമക്ഷരസ്പുടത മലയാളമോളം മറ്റില്ല.അതുല്യമനോഹരമാമ,നശ്വരമനർഘം മലയാളം,അക്ഷര സായൂജ്യം, അറിവിനായുന്നതശ്രേഷ്ഠ ഭാഷ!!ഭാഷാ…

മരിക്കാത്ത ഓർമ്മകൾ

രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഒളിപ്പിച്ചുവെയ്ക്കുന്നൊരു തുരുത്തുണ്ട് എല്ലാവരിലും!പലനിറങ്ങളെചാലിച്ചൊരുകൊച്ചുതുരുത്ത് !അവിടെ ഒരുപാട് ഓർമ്മനിറങ്ങളുണ്ട്!പിടയുന്നചിലസഹനശ്വാസങ്ങൾക്കിടയിൽ,ഞെളിപിരികൊണ്ട്പുളഞ്ഞ്അമരുന്നുണ്ടത്!മരിച്ചുവെന്നുകരുതിയെങ്കിലും,ഇനിയുംമരിക്കാത്തോർമ്മകൾ!തന്നുപോകുന്നവർ മന:പൂർവ്വം,മറന്നുവെച്ചവയാണെല്ലാം!നെഞ്ചിനെ കുത്തിയത് നിണംപൊടിക്കും!ചേർത്തുനിർത്തി തഴുകിയകരം,ചേലുതേടി എന്നേപോയിമറയും!കാത്തിരിപ്പിൻ തുരുത്ത് വിജനമാവും!ശ്വാസഗതികൾ തെറ്റിപുളയും!ഓർമ്മഭാണ്ഡം കനംവെച്ചുനിറയും!കണ്ണുകൾ നീർത്തുള്ളികളാൽ,കാഴ്ചമറച്ചന്ധതയേകും!മരണമില്ലാത്തോർമ്മകൾമാത്രമായൊടുങ്ങും!തൊണ്ടക്കുഴികളിൽ കുരുങ്ങി ഗദ്ഗദം,മറന്നുപോകുന്ന നിലവിളിയെ പുണരാനേറെ;കൊതിച്ചു തളർന്ന് വീണ് മയങ്ങും !ഓർമ്മകളെമറവിക്കുവിട്ടുകൊടുക്കാതങ്ങനെ !