രചന : പട്ടം ശ്രീദേവിനായർ ✍ “വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പംവിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!”മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍കഴിയട്ടെ!നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നുംനഷ്ടപ്പെടാനില്ലെന്നും,നന്മയുടെവിശുദ്ധിയില്‍എന്നുമോര്‍ത്തിരിക്കാം!വാനോളം ഉയര്‍ന്നാലും,വാതോരാതെ,പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെഅലിയിച്ചെടുക്കാം.വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍ആത്മവഞ്ചന നടത്താതിരിക്കാംതിന്മയോട് കിന്നാരം പറയാതെനന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം.!അവിടെ,ആകാശത്തോളം അറിവുണ്ട്…അകലാത്ത ബന്ധമുണ്ട്…അലിയുന്ന മനസ്സുണ്ട്..അടുക്കുന്ന ഹൃദയമുണ്ട്..ആത്മചൈതന്യമുണ്ട്..ആത്മരോഷംതകര്‍ക്കാത്ത,ആത്മവിലാപം നടത്താത്ത,ആരോരുമറിയാത്ത ആനന്ദവുമുണ്ട്!അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു“”എന്നെയും,നിന്നെയുംനന്മയെന്ന നമ്മെയും!”എല്ലാസ്നേഹിതര്‍ക്കുംനവവത്സരാശംസകള്‍..സ്വന്തം