കുറുവ.
രചന : ജോൺ കൈമൂടൻ.✍ കുറുവപ്പരലുകൾ കുറുകെനീന്തീടുന്നചുറുചുറുക്കോടോടും കബനിയിൻവിരിമാറിൽ,ചെറുമുളങ്കാടായി നിൽക്കുംതുരുത്തുകൾ,“കുറുവ”യിൻപേരിൽ വിഖ്യാതംവയനാടിൽ! മുളങ്കാടുകൾ അളവറ്റനുഗ്രഹിച്ച-മുളകൾബന്ധിച്ചുള്ള ചങ്ങാടയാനങ്ങൾ,അളവറ്റസംതൃപ്തരായ് തുരുത്തണയുന്നുമുളംചങ്ങാടങ്ങളിൽ യാത്രയാകുംജനം! മുളങ്കൂട്ടമാകവേ ഇളകുന്നുകാറ്റിലായ്പുളകത്തിലാറാടി പുളയുംകബനിയും.മുളങ്കാടുചില്ലയിൽ മാരുതനൂതവേതുളയ്ക്കാമുളകളും പുല്ലാങ്കുഴൽമീട്ടി! കുളിരുന്നകാറ്റാണു മുളങ്കാട്ടിൻകുറുവയിൽകുളിരുകോരീടും കുളിച്ചീടിൽകബനിയിൽ.കുളിരുംതുരുത്തുകൾ പരതിനടക്കുന്നകിളിയുംശലഭവും സുലഭമായ്കുറുവയിൽ! കുറുവയിൽമനുജന്റെ പാദസ്പർശംതുച്ഛംമറുവാദമില്ല രമണീയതയോമെച്ചം.കുറുകെയുംനെടുകയും പോകകുറുവയിൽഉറവുകാണാമങ്ങ് പ്രകൃതിയിൻചാരുത! കുറുവതൻനെറുകയിൽ…