Category: കവിതകൾ

എന്തിനെന്നറിയാതെ

രചന : ബിന്ദു അരുവിപ്പുറം✍️ ആരോരുമില്ലാത്ത വഴിയിലിന്നേകയായ്അലയുന്നതെന്തിനെന്നറിയുകില്ല.നനുനനെ പൊഴിയുന്ന നീഹാരമുത്തുകൾനിനവിലും കുളിരായുണർന്നതില്ല! മിഴികളിൽ നിറയുന്ന പരിഭവത്തിൽ, സദാമൗനം കനത്തു തുടിച്ചുനിന്നു.കിലുകിലെ ചൊരിയുന്ന മൊഴിമുത്തുകൾ തമ്മി-ലെന്തോ പറയാൻ മറന്നപോലെ. ഏകയായ് ഞാനീ കിനാവിന്റെ തീരത്ത്നീറുന്നൊരോർമ്മയിലുഴറി നിൽപ്പൂ.അനുരാഗമലരുകൾ വിരിയുമച്ചില്ലയിൽഹൃദയമാം മുകിലുകൾ കൂടണഞ്ഞു. ഒരു മന്ത്രവീണതൻ…

നടത്തം

രചന : സെഹ്റാൻ✍️ നഗരം വിളിക്കുന്നു.പൊടി.പുക.മാലിന്യങ്ങൾ.ദുർഗന്ധം.കറുത്ത പാതകൾ.കറുകറുത്ത ഓടകൾ. നഗരം വിളിക്കുന്നു.കട്ടിലിൽ നിന്ന്തെരുവിലേക്കിറങ്ങുന്നുഞാൻ. തിരക്ക്.ബഹളം.ഉഷ്ണം.പുഴുക്കളെപ്പോൽപുളയ്ക്കുന്നമനുഷ്യർ.അലറിപ്പായുന്നപുകതുപ്പുന്നവാഹനങ്ങൾ. ഇതാ,മരംചിന്തേരിടുന്നപോൽഎത്ര മനോഹരമായാണ്ഒരു ചരക്കുലോറിഎൻ്റെ ശരീരത്തിലൂടെകയറിപ്പോയത്! വഴിയരികിലെചെരുപ്പുകുത്തിയുടെറേഡിയോ1 പി.എം.ൻ്റെവാർത്തകൾവായിക്കുന്നുണ്ട്. ഒരു വാഹനാപകടവാർത്തയ്ക്കായ്ഞാൻ കാതോർക്കുന്നു.ഇല്ല…ഒന്നുമില്ല! മഴയുണ്ടാവാൻസാധ്യതയുണ്ടെന്നകാലാവസ്ഥാപ്രവചനം മാത്രം.ശരിയാണ്.തെരുവിന്മുകളിലെആകാശത്ത്കാർമേഘങ്ങൾനിരന്നിട്ടുണ്ട്! 🟫

കണ്ണുകൾ

രചന : താനൂ ഒളശ്ശേരി ✍ എൻ്റെ ഹൃദയത്തിലൊക്ക് നിൻ്റെ കണ്ണുകൾ ഇറങ്ങി വന്നത് …എൻറെ ശരങ്ങളുടെ മുൾമുനയിൽ കിടന്ന് പിടയാനോ ….ഹൃദയത്തിൻ്റെ സഞ്ചാരവഴികളിൽനിൻ്റെ കണ്ണുകൾ ശിരസറ്റ് കിടക്കുന്നത് കണ്ട്ഹൃദയ വാതാനങ്ങൾ തുറന്ന് മാറോടണഞ്ഞതോ …..പ്രണയത്തിൻ്റെ നാനാർത്ഥങ്ങളറിയാത്ത കാമവെറിയന്മാർഎൻ്റെ ജാലകത്തിയുടെ അഭയം…

കുരുക്കഴിക്കുമ്പോൾ

രചന : ബാബു തില്ലങ്കേരി ✍ കടലൊഴുകുന്നുകണ്ണിൽ,തിരയടിക്കുന്നുചുണ്ടിൽ,കാലിടറുന്നുമണ്ണിൽ,നിന്നിലലിയുന്നുവിണ്ണിൽ.പേറ്റുനോവിന്റെചുരങ്ങൾ കേറുന്നനാട്ടരുവിയുടെചെരിഞ്ഞ ഗദ്ഗദം.ഇന്നുനാംമറന്നിട്ട വഴികളിൽനാളയുടെചിരികൾ പിടക്കുമോ.ആരുമാരെയുംതാഴ്ത്തി കെട്ടിഭൂമിയിൽകവിത പാടുമോ.ചിരികിളിർക്കുന്നുകാതിൽ,വെടിയുതിർക്കുന്നുഞരമ്പിൽ,കളികാര്യമാകുന്നുകരളിൽ,നിണം പൂക്കുന്നുമനസ്സിൽ.പ്രണയം വറ്റിയഇടവഴിയിലെമുളളുവേലിക്ക്ലഹരിയോ.കാലം തെറ്റിയമഴക്കൊയ്ത്തിന്കൂട്ടുകൂടാൻമിന്നലോ.പോരടിക്കണംകൂട്ടുകൂടണംപാരിൽ പുതിയപാതകൾ തുറക്കുവാൻ.നമ്മൾ കൊയ്യണംനന്മമാത്രം,നിങ്ങൾ പറയണംനേരുമാത്രം,കൂട്ടുകൂടണംലക്ഷ്യത്തിലേക്ക്,ചിറകടിച്ച് പറക്കണംസീമയില്ലാ പടവിലേക്ക്.

ദൂരെ ദൂരേക്ക്

രചന : കല ഭാസ്‌കർ ✍ ദൂരെ ദൂരേക്ക്മാറി നിന്നു നോക്കണംജീവിതത്തിനൊക്കെയൊടുക്കത്തെശാന്തതയായിരിക്കുമന്നേരം.ഘോരവന ഭീകരാന്ധകാരമില്ലഅതിനുള്ളിൽ തിളങ്ങും കരിമ്പുലിക്കണ്ണില്ല,നൊട്ടിനുണയുന്ന നാവില്ലതിൽ –നിന്നിറ്റു വീഴും കൊതിവെള്ളമില്ല.പിന്നിലമരും മൃദുവ്യാഘ്രപാദങ്ങളില്ലഇല്ലിക്കമ്പൊടിയുന്നൊരൊച്ച ഒട്ടുമില്ല.തോളിൽ തൊടും തുമ്പി തൻ തണുപ്പില്ലതൊട്ടു തരിപ്പിച്ച് വെട്ടി മറയുന്നപുന്നാഗവേഗങ്ങളെങ്ങുമില്ല.മുന്നിൽ കിതച്ചു നിന്നിടനെഞ്ചുന്നംവെയ്ക്കും കാട്ടി തൻ കിതപ്പില്ല…

വിരുന്നുവന്ന വസന്തം

രചന : മംഗളാനന്ദൻ✍ ഋതുഭേദമോരോന്നുമമ്മയാം ഭൂമിതൻപുതു ഭാവഭേദമാകുന്നു.നിശതോറും നെറ്റിയിൽ ചന്ദനം പൂശിയശിശിരം വിട പറഞ്ഞപ്പോൾവരവായിളംവെയിലേറ്റുണരുന്നൊരീമലയാളനാടിൻ വസന്തം.തളിരിട്ട മാവുകൾ പൂക്കുന്നു കായ്ക്കുന്നുകളകൂജനങ്ങളുയരുന്നു.തരുനിര താളത്തിലാടുമിളംകാറ്റിൽകുരുവികളുല്ലസിക്കുന്നു.തൊടികളിലെങ്ങും നിറയുന്നു രാവിന്റെകുടമുല്ല പൂത്ത സുഗന്ധം.വരിനെല്ലു കൊയ്തുകഴിഞ്ഞ പാടങ്ങളിൽവിരിയുന്നിതെള്ളിന്റ പൂക്കൾ.മധുവസന്തങ്ങൾ നമുക്കു നൽകുന്നതീമധുരം കിനിയുന്ന കാലം.ഇനി വരാൻ പോകുന്ന ഗ്രീഷ്മകാലത്തിന്റെകനൽവഴി…

എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും

രചന : നടരാജൻ ബോണക്കാട്✍ ചിലരുടെയെല്ലാം സ്വപ്നംഇങ്ങനെയാണ്:എവിടെതിരിഞ്ഞങ്ങു നോക്കിയാലുംഅവിടെല്ലാം പൂത്ത മനുഷ്യർ മാത്രം.വീശിയടിക്കുന്ന കാറ്റിന്അവനവൻ മണംവെയിലിൽ നിന്നുമുതിരുന്നു,ശൃംഗാരച്ചിരികൾ,പുഴയിലൊഴുകുന്നു മണൽ(അടിയിലെവിടെയോകുരുങ്ങിക്കിടക്കുന്നു,ജലത്തിൻ്റെ മുടികൾ)വരൂ വരൂ എന്ന് അലറിവിളിക്കുന്നുവീഞ്ഞിൻ പാരാവാരം.പശ്ചിമഘട്ടമാകെസവിശേഷവ്യവസായമേഖല,അവിടെ പണിയെടുക്കുന്നു,പുള്ളിയും വരയും കൊമ്പുംവാലുമൊക്കെയുള്ള മനുഷ്യർ.നോക്കുന്നിടത്തെല്ലാംമാളുകളും ഫുഡ്‌കോർട്ടുകളും.(അങ്ങു ദൂരെ ദൂരെതൊഴിലാളിഗ്രാമങ്ങൾ,അങ്ങോട്ടു പോകുന്നു,സൈക്കിൾറിക്ഷകൾ)ഒരു ഫുഡ്‌കോർട്ടിലെ സ്പെഷ്യൽ,കാണാതായവർക്കു വേണ്ടിയുള്ളകണ്ണീർ…

“മനുഷ്യരുണ്ടോ?”

രചന : ഷാജി പേടികുളം✍️ ഈ കൊച്ചു ഭൂമിയിൽമനുഷ്യരുണ്ടോ?കനലാർന്ന മിഴികളിൽകനിവിൻ്റെയുറവയുണ്ടോ?ഭ്രാന്തമാം ചിന്തകളിൽസഹാനുഭൂതി തന്നീണമുണ്ടോ?ഇടിവെട്ടും വാക്കുകളിൽആശ്വാസക്കുളിർമഴയുണ്ടോ?ആവേശച്ചോര തിളയ്ക്കുംനാഡികളിൽ രക്ഷ തൻകണികകളുണ്ടോ?ചോദ്യങ്ങൾക്കുത്തരമൊന്നേകണ്ടുള്ളു കേട്ടുള്ളു……!ഈ കൊച്ചു ഭൂമിയിൽമനുഷ്യരില്ലത്രേ…ജനിതകമാറ്റം വന്നു മനുഷ്യർഇന്ന് മനുഷ്യരല്ലാതായി.രൂപമാറ്റമില്ലെന്നാകിലുംസ്വഭാവത്തിൽ ചിന്തകളിൽപ്രവൃത്തികളിൽ മാറ്റത്തിൻ്റെമാറ്റൊലികൾ മുഴങ്ങു ന്നു; ‘ജാതിമത ചിന്തകൾക്കുള്ളിൽപകയുടെ കനലുകൾക്കുലയൂതിആളിപ്പടർത്തുന്ന വർഗീയവാദികൾനിറമുള്ള കൊടികൾക്കു കീഴിലാണ്ജനാധിപത്യമെന്നുറക്കെപറഞ്ഞണികളിലാവേശമുണർത്തിതെരുവുകളിൽ…

പകരമാവാത്തത്.

രചന : ബിനു.ആര്‍✍ പച്ചപ്പനംകിളിതത്ത പറഞ്ഞുപയ്യെത്തിന്നാൽ പനയും തിന്നാം.രാക്കോലങ്ങൾ കെട്ടിയാടിയവർരാഗിണിമാരെതേടി കാലം കഴിച്ചു.അമ്പലമുറ്റത്തും അരായാൽത്തറയിലുംഅമ്പലവാസികളെ കാണാതെപോയവർഅകത്തളങ്ങളിലെല്ലാം ചുവപ്പിൻമുറുക്കാൻതുപ്പുംഅവശിഷ്ടങ്ങളുമിട്ടു.മദ്യവും മത്സ്യവും എല്ലിൻകൂട്ടവുംമദിരാക്ഷികളുടെ നൃത്തവും കഞ്ചാവിൻ-പുകയുടെ കൊഞ്ചിക്കുഴയലുകളുംഅപരാഹ്നങ്ങളിൽ കണ്ടു നടുങ്ങി.ചൊല്ലിപ്പഠിപ്പിച്ച വാർത്തകൾ വായിച്ചുപൊല്ലാതവർക്കെല്ലാം തോന്ന്യാസം വന്നുപച്ചപ്പനംകിളിതത്ത മൊഴിഞ്ഞുപതിരെല്ലാം കേറിമേഞ്ഞുതുടങ്ങി.പറയിപെറ്റവരെല്ലാം വായ്ക്കുന്നില്ല-പ്പന്മാരായ്, കണ്ണുമടച്ചിരുട്ടാക്കിയിരുന്നുമുകളിലിരിക്കും അസൂയപണിത കാരണവരെല്ലാംതാഴെയിരിക്കും…

നരമേധം (വൃത്തം: അന്നനട )

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ദിനങ്ങളോരോന്നു കടന്നുപോകുമ്പോൾമനസ്സിൽ നൊമ്പരമിരച്ചുപൊന്തുന്നു!ഇനിയുള്ളകാലം പരമദുസ്സഹംകനവുകണ്ടു വാഴ്‌വഹോനയിച്ചിടാൻ!പകലിരവില്ലാതുറഞ്ഞു തുള്ളുന്നു,പകയൊടുങ്ങാതെ നരാധമരെങ്ങും!സമത്വസുന്ദര പ്രതീക്ഷകളുമായ്തമസ്സകറ്റുവാനൊരുമ്പിട്ടെത്തിയോർ,ഭരിച്ചുനാടിനെ മുടിച്ചുകൊണ്ടിന്നീ-യരുംകൊലകളെ തുണച്ചിടുന്നിതാ!അരുമസ്വപ്നങ്ങൾ തകർത്തെറിഞ്ഞേവ-മരാജകത്വങ്ങൾ നടത്തിടുന്നിതാ!കൊടുംചതികാട്ടിയൊരു സമൂഹത്തെ-യടിമകളാക്കി മെതിച്ചിടുന്നിതാ!ഇടനെഞ്ചു പൊട്ടിക്കരയാനല്ലാതെ,അടരാടീടുവാനിവിടാർക്കാവുന്നു?അപഥസഞ്ചാരം നടത്തിജീവിതംകരുപ്പിടിപ്പിക്കാൻ മുതിർന്നിടുന്നോരേ,ചിതലരിച്ച ചെങ്കൊടികളുമേന്തി,ചിതകൾ തീർക്കുവാനണഞ്ഞിടുന്നോരേ,കപടവേഷങ്ങളനുവേലംകെട്ടി-യപമാനിക്കുന്ന ഭരണവർഗ്ഗമേ,ഇതിനൊക്കെക്കാലം മറുപടി നൽകു,-മതിവിദൂരമ,ല്ലടുത്തുനാളുകൾ!എവിടെനിങ്ങടെ ചുവന്നറഷ്യയും,എവിടെനിങ്ങടെ ചുവന്നചൈനയും?എവിടെനിങ്ങടെ സ്ഥിതിസമത്വത്തിൻനവനവാശയ പ്രകമ്പനങ്ങളും?മനുഷ്യത്വം…