Category: കവിതകൾ

തെന്നാലിരാമൻ

രചന : ഷാജി നായരമ്പലം ✍ കൊഴിഞ്ഞുപോയെന്നാലു-മിലകൾ ഒന്നൊന്നായി-പ്പെറുക്കിക്കൂട്ടിക്കാലംപതിച്ച കൈയൊപ്പുകൾതുടച്ചുമിനുക്കിയുംമിഴിവേകിയും ഡോക്ടർഎനിക്കായയക്കുന്നു-ണ്ടതിൽ ക്കണ്ടതാണിവൻതെന്നാലി രാമൻ, കൊച്ചുകുരങ്ങൻ അതിഥിയായ്വന്നു തൻ്റെ വീട്ടിലെഅംഗമായതിൻ കഥ.! ആലുവാപ്പാലത്തിൻ്റെയിറക്കിൽ പെരിയാറിൻതീരത്ത് പുതുതായിപണിഞ്ഞ ഗൃഹം, വർഷംഅമ്പതു കഴിഞ്ഞതാ-ണെങ്കിലും, ഗതകാല-യോർമ്മകളടുക്കോടെകെട്ടിവയ്ക്കയാം ഡോക്ടർ. താമസം തുടങ്ങിയ നാൾ മുതൽമുറ്റത്തുള്ള മാവിലെ-ക്കൊമ്പിൽ ച്ചാടിനടക്കുന്നവൻ…

രണ്ടാം ഷാപ്പ്

രചന : ഹരിദാസ് കൊടകര✍️ മികച്ച വാക്കിൻവിഭാഗത്തിലിന്നുംവാക്കെന്ന വാക്കിന്-തന്നെയാദരം പലരും തുന്നിയെടുത്തകുപ്പായംതോട്ടിലേക്കിട്ടുപഴയ പാട്ടുകേൾക്കാൻവീണ്ടുവിചാരമില്ലാത്ത-ഷാപ്പിലേയ്ക്കോടിവെയിലും വിലാപവുംകൊണ്ടുനിന്നേ പറ്റു പുഷ്ടി വരുത്തിവലിയവനാക്കാതെകൊല്ലുവാനാകുമൊരിളം-പ്രായമിപ്പോൾകൊല്ലുവിൻ തങ്ങളെതങ്ങളിൽ തന്നെ..ഷാപ്പിന്നകം തുടികൊണ്ടു നിന്നവൻ പെറ്റു“മനുഷ്യനെത്ര ദുർബലൻമാനുഷ്യമെത്ര ദുർലഭം” ഈ വീട് എന്റെയല്ലാഅച്ഛന്റേതുമല്ലാഅച്ഛാച്ചന്റേതുമല്ലമരണ മഴയത്ത്നനയാതിരിക്കാൻമഴ തന്ന തീർപ്പ് ഒന്നായ രണ്ടിനുംഞാനെന്നതേ ചോദ്യംമനസ്സിലും…

വേഷപ്പകര്‍ച്ച

രചന : ബാബു ഡാനിയൽ.✍ കുണുങ്ങി കുണുങ്ങി കടക്കണ്ണെറിയുംനവോഢയെപ്പോലെന്നരികിലെത്തിചിണുങ്ങിചിണുങ്ങി വിറയാര്‍ന്നചുണ്ടാല്‍നനവാര്‍ന്ന ചുംബനമേകിയോളേ. നിനയാത്തനേരത്തരികത്തണഞ്ഞ്നയനാമൃതം നല്‍കി നടനമാടിനവനീതഗാത്രിയെന്‍ കാമിനിയെപ്പോല്‍നിറമാര്‍ന്നരോര്‍മ്മകള്‍ നല്‍കിയോളേ അത്രമോദത്താല്‍ കഴിഞ്ഞ ദിനങ്ങളെഎത്രവേഗേന നീ വിസ്മൃതിപൂകിവിസ്മയമാകുന്നുണ്ടിന്നെന്‍റെ മാനസംനാട്യം പഠിച്ചനിന്‍ വേഷപ്പകര്‍ച്ചയാല്‍ കാര്‍മുകിലാമശ്വത്തേര്‍തെളിച്ചെത്തി നീപ്രചണ്ഡതാളവും ഹുങ്കാരമോടെയുംനഗ്നികാരൂപേ മുടിയഴിച്ചാടിനീഅഗ്നിയാല്‍ തീര്‍ത്തൊരാ ചാട്ടവാര്‍വീശി അടര്‍ക്കളം തീര്‍ത്തു…

ഈസ്റ്ററിന് മുമ്പ് .

രചന : ജോർജ് കക്കാട്ട് ✍ തുറന്ന വയലുകൾക്ക് മുകളിലൂടെ, ഞാനും എന്റെ നായയും,വസന്തകാല വായു ഇരുണ്ടതാണ്,അകലെ ഒരു ഇടിമിന്നൽ കാണുന്നു ,എന്റെ ജർമ്മൻ നായ അലറുന്നു, അവൻ ഭയപ്പെടുന്നു.വരൂ ദീദി . അവന് ആകാശ മതിൽ കാണാൻ ആഗ്രഹിക്കുന്നില്ലമേഘങ്ങൾക്കിടയിലൂടെ സൂര്യൻ…

വേനൽ മഴയ്ക്ക് വേണ്ടി

രചന : കൃഷ്ണമോഹൻ കെ പി ✍ കരിയുന്ന പ്രകൃതി തൻകടക്കണ്ണിലൂറുന്നകണ്ണീർക്കണമായി മെല്ലെകിനിയട്ടെ മഴ മുത്തുമലർമാരിയായിട്ടുകുതിരട്ടെ ഭൂമി ത ന്നുള്ളം …..വറവിൽ കിതയ്ക്കുന്ന ഭൂദേവി തന്നുടെഉടയാടയാകെക്കരിഞ്ഞൂവയലിലെ സ്വപ്നങ്ങൾ, കരിയായി മാറുന്നുവരളുന്നു മാനവ സ്വത്വംകളിയായിപ്പോലുമേ കണി കാണാനില്ലാത്തകമനീയതയും മറഞ്ഞൂകണവനെപ്പടിമേലേ കാത്തങ്ങിരിക്കുന്ന, കമനീയ തന്വിയും…

പഴമയും പുതുമയും

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പഴമയിൽനിന്നേ,പുതുമപിറക്കൂപുതുമയുമൊരുനാൾ പഴമ!പഴമയ്ക്കുള്ളുയിരാർന്നീ,നമ്മൾപുതുമയെ വാഴ്ത്തിപ്പാടൂ ഉണ്ണിപിറന്നാൽ,കണ്ണുതുറന്നാൽ,മണ്ണിൽ കാൺമതുപുതുമ!ഉണ്ണിവളർന്നാൽ ദണ്ണമകന്നാൽകണ്ണിൽകാൺമതു പഴമ! കാണാക്കാഴ്ചകളാദ്യം കാണും,കാണലിനുണ്ടൊരുപുതുമ!കേൾക്കാത്തതുനാ,മാദ്യംകേൾക്കേ;കേൾക്കലിനുണ്ടൊരു പുതുമ! കവിതചമയ്ക്കും പുതുകവികളിലോ,കവിതകളില്ലാ പുതുമ!പഴമക്കവികളിലല്ലാതുണ്ടോ;അഴകെഴുമാ,നൽപുതുമ? വെണ്ണലഭിപ്പതു പാലിൽനിന്നേ,വെണ്ണയിൽനിന്നേ,നെയ്യും!നെയ്യൊട്ടെത്രയുരുക്കീടുകിലും,നെയ്യേയുള്ളു,ലഭിക്കാൻ! കവിയൊരു മുനിയായ് മാറീടുകിലേ;കവിതകളുള്ളിൽ നുരയ്ക്കൂ!കവിതകളുള്ളിൽ നുരച്ചെന്നാലോ,കവിയി,ല്ലുള്ളതു കവിത! മതിമധുരം സ്വരജതി തെറ്റാതതു,സദയം പാടിനടക്കൂപതിരുകൾ…

ദുഃഖപ്രവാളം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഇന്നലെ രാവില്‍ ഭോപ്പാലില്‍ഉഗ്രവിഷക്കാറ്റൂതീ പോല്‍ഒന്നല്ലായിരമിയ്യാംപാറ്റകളൊ-ന്നായ് വീണു മരിച്ചൂ പോല്‍ഇന്നലെ രാവില്‍ ഭോപ്പാലില്‍ഗര്‍ഭശതങ്ങള്‍ കുരുത്തൂ പോല്‍ഇന്നവയില്‍ കിങ്ങിണി കെട്ടിയകൊന്നപ്പൂക്കള്‍ കരിഞ്ഞൂ പോല്‍ ഇന്നലെയിന്നലെ ദില്ലിത്തെരുവിലൊ-രമ്മ പിടഞ്ഞു മരിച്ചൂ പോല്‍എണ്‍പതുകളിലെ ശോകാന്തികയില്‍ചെമ്പരുത്തികള്‍ പൂത്തൂ പോല്‍ഇന്നലെ രാത്രിയിലിരുളിന്‍…

*ഗ്രഹണകാലം!*

രചന : പി.ഹരികുമാർ ✍ സൂര്യനെ,മർത്യമനസ്സിന്നിരുൾ വീണ കോണുകളിൽഭദ്രദീപങ്ങൾ കൊളുത്തുന്ന സൂര്യനെ,ഭൂമിദേവിയെഓമനിച്ചനുദിനമുണർത്തുമായിരംഅഗുലീസ്പർശങ്ങളെ,തൊട്ടാവാടിപ്പെണ്ണിനാവേശകർമ്മവീര്യം പകരുമാദിത്യനെ,ജീവൽത്തുടിപ്പിന്നുൾവീര്യമാംഊർജ്ജ സ്രോതസിനെ,വാക്കിന്റെ വടിവുകളെവിരൽതൊട്ടു കാട്ടുവാനെന്നുംതെളിയുമാദിമ വെട്ടത്തിനെ,ഗ്രഹണം ഗ്രസിച്ചു. നാട്ടുകാർ നമ്മളുറക്കം നടിച്ചു,വാതായനങ്ങൾ പാടേയടച്ചു,കരിങ്കൊടികൾ കീറിയ തുണികൊണ്ട് നമ്മൾവെളിച്ചം കടത്താതിരിക്കാൻ ശ്രമിച്ചു.അരമുണ്ടു നനയുന്ന നിലയോളമരുവികളിൽനിലകൊണ്ടു നമ്മൾ തർപ്പണം ചെയ്തു.അപശകുനമെന്നപോലന്തരീക്ഷത്തിൽതണുവിന്റെ നേരിയോരല…

മദ്യംവിഷമാണന്ന്

രചന : ജോയ് പാലക്കമൂല .✍ മദ്യംവിഷമാണന്ന് പറഞ്ഞുപദേശിച്ച വചനത്തോട് കലഹിച്ച്രണ്ടെണ്ണമടിച്ചയുൻമാദത്തിൽചാരിയിരിക്കുമ്പോഴാണ്സന്ധ്യയുടെ അരണ്ട വെളിച്ചിത്തിൽഒറ്റക്ക് നിൽക്കുന്ന നീണ്ടമരത്തിൻ്റെനിഴൽ മിഴിതുളച്ചെത്തുന്നത് വിഷാദത്തിൻ്റെ തേൻ നുകർന്ന്വിലാപത്തിൻ്റെ കണ്ണീർ പൊഴിച്ച്വിരഹത്തിൻ്റെ നോവ് ചാലിച്ച്വിടപറയാൻ നിൽക്കുകയാണവളും ഏകാന്തയെ പ്രണയിച്ചഏതോ വിചിത്ര കന്യയെപ്പോലെഏണ്ണിയാലൊടുങ്ങാത്ത തിരകളെ കാത്തഏതോ താപസ കന്യയെപ്പോലെ…

ശരണം

രചന : റെജികുമാർ ചോറ്റാനിക്കര ✍ എണ്ണവറ്റി,ക്കരിന്തിരികത്തുമ്പോ-ലെണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളി –ന്നൊക്കെയുള്ളിലായ് നീറിനിൽക്കുമ്പോഴുംഒന്നിനും കഴിയാതുഴലുന്നവർ..എന്തിനീനേരു:മീലോക സത്യവുംനിത്യവും പോർക്കളങ്ങൾ തീർത്തീടുന്നൂ..സത്വരം വന്നുചേരും ധനാദികൾമാത്രമീജന്മധർമ്മമെന്നോതുവോർ..വാഴുമീഭൂവിലുണ്ടാമധർമ്മങ്ങൾവാൾമുനത്തുമ്പിനാലേയതെന്നുമേ..കർമ്മബന്ധങ്ങൾക്കേകുന്നതില്ലല്ലോപുല്ലുപോലും വിലയെന്നു നിശ്ചയം..ധൂർത്തുമാത്രമായാർത്തകൺകാഴ്ചകൾപേർത്ത ജീവനോയീവഴിത്താരയിൽ..പുറ്റുപോൽ,ശലഭങ്ങളായ് ജീവിതംപട്ടടക്കുള്ളിലായെരിയും നാളിൽ…പട്ടുമെത്തമേൽ ശയ്യതീർക്കുന്നോരാ-ശക്തനും ചാരമായ്തീർന്നിടുമല്ലോ..ഓർത്തിടാതിന്നുമോരോ കരുക്കളുംഓർത്തവൻചേർത്തു നീക്കുന്നുവല്ലോ..പിന്നിലേക്കായ്തിരിഞ്ഞുനോക്കും മനംപുത്തരിച്ചോറതുണ്ടതിൻ സൗഖ്യവും..പിന്നതിൽക്കത്തിനിൽക്കും സ്മരണയിൽമിന്നിമായുമീ സർവ്വ സത്യങ്ങളും..ഒക്കെയീമണ്ണുചേരും ദിനങ്ങൾക്കി…