Category: കവിതകൾ

*ഭ്രാന്തൻ*

രചന : ചെറുകൂർ ഗോപി*✍ ആരെന്നു തിരയുന്നുഓരത്തിരുന്നു ഞാൻആരെന്നതറിയാത്തൊരപശകുനമായി …… ആരാണു ജന്മംനൽകിയെന്നറിയില്ലആരൊക്കെയന്നമേകിയെന്നറിയില്ല……. തെരുവിന്റെ ഓരംതേടുന്ന ചിന്തയിൽഅട്ടഹാസം മുഴുക്കുന്നുഞാനെന്തിനോ…… വേരറ്റു പോയ ബന്ധങ്ങളുണ്ടെവിടെയോവേദനിക്കാനെനിക്കറിയില്ലതന്നെ…….. വേർപെട്ട ദൂരത്തിൻഭാണ്ഡമുണ്ടെന്നിൽസത്യം വിഴുപ്പിൻജരാനരപോലവേ……… തെല്ലു മോഹിക്കുവാ,നറിയില്ലെനിക്കുചെന്നു ചോദിക്കുവാനറിയില്ലെനിക്കു……. ചെന്നിടമെല്ലാംചോർന്നു പോകുമ്പോൾവന്നിടം കാണാതെഓരത്തു ഞാനും…….. ആരെന്നു തിരയുവാനാരുമില്ലാതെആരെന്നുമറിയാത്തൊരപശകുനമായി……..!!

താത്രിക്കുട്ടിയുടെ കാമുകൻ

രചന : അശോകൻ പുത്തൂർ✍ തെങ്ങേറ്റക്കാരൻ കുമാരനോട്അന്നൊരിക്കൽ അവൾ പറഞ്ഞു.അരയ്ക്കാൻഒരുമുറി തേങ്ങയില്ലന്റെ തെങ്ങൊന്ന് കേറോ…..ആരട്യായാലെന്താകേറാൻ പറഞ്ഞാ കേറുംഇമ്പടെ പണ്യല്ലേ കേറ്റം.മറുവാക്കിൽതാത്രിക്കുള്ളിൽ ഒരു ചിരി കിളുർന്നുവെയിലങ്ങനെ തെളക്കുമ്പംകൊതുമ്പും കോഞ്ഞാട്ടയുംതേങ്ങയും വെട്ടികുമാരനങ്ങനെ പടർന്നേറി.ഓരോ ചുവടും ഉടൽപ്പെരുക്കങ്ങളുംത്രസിപ്പോടെ താത്രി കണ്ടുനിന്നു.ഉച്ചിയിൽ സൂര്യൻ കത്തിനിന്നാറെതളർച്ചയോടെ കുമാരൻ ഊർന്നിറങ്ങികൂലി…

ഓണം

രചന : ബിന്ദുകമലൻ ✍ പണ്ടത്തെയോണത്തിന്നോണനിലാവുംചിങ്ങപുലരിയുമൊത്തു ചേരും.പൂക്കളമിട്ടത്തമൊരുക്കുവാൻമുറ്റത്തെയുദ്യാനം പുഞ്ചിരിക്കും. കോടിയുടുക്കാൻ കൊതിച്ച കാലംസദ്യ വിളമ്പാൻ കാത്തിരിക്കും.ഓണക്കളികളുമോമനത്തിങ്കളുംഉത്സാഹമോടുണർന്നിരിക്കും. ഓണം വന്നാലുമുണ്ണി പിറന്നാലുംഇന്നത്തെ കാലത്തിനില്ല ചന്തം.കള്ളനും, കാലനും പീഡകരുംപെറ്റുപെരുകുന്ന നാടിതയ്യോ…! തല്ലലും, കൊല്ലലുമേറിയയ്യോമാനുഷരെല്ലാം വെവ്വേറെയായ്…പെയ്തൊഴിയാത്തൊരീവർഷംപ്രളയപ്പേടിയിൽ കേരളവും. ഇന്നത്തെയോണത്തിനെത്ര ചന്തം…?ആരവമില്ലാത്തൊരോണക്കാലം.ആർക്കോ വേണ്ടിയിട്ടെന്നപോലെആചാരം പോലതു മാറിയില്ലേ….

ഒരു ബാല്യ നൊമ്പരം

രചന : മംഗളൻ എസ് ✍ ഒരു ഗർഭിണിത്തൂലികപ്പേറ്റുനോവാൽഒരു ചെറു കുഞ്ഞു ബാലനെപ്പെറ്റിടട്ടേ..ഒട്ടല്ല നൊമ്പരം പേറ്റു നോവേറുന്നുഒക്കെപ്രസവിക്കാനാവില്ലെന്നാകിലും! കോറിയിട്ടോട്ടെയാബാല്യകാലത്തിന്റെകണ്ണുനീർ ചോരയായിറ്റിച്ച നാളുകൾകണ്ണുനീരിറ്റുവീണാതൂലികത്തുമ്പാൽആത്മ ബാഷ്പങ്ങൾ വാക്കുകളാകട്ടെ! നാലാം തരത്തിൽ പഠിക്കുന്ന നാൾവരെപള്ളിക്കൂടത്തിലെന്നാമനായ് വാണവൻഏഴാംക്ലാസ്സു കഴിയുന്ന നാൾ വരെക്ലാസ്സിലേക്കൊന്നാമനായി പഠിച്ചവൻ! എട്ടുതൊട്ടൊരുപാട് കഷ്ടപ്പെട്ടന്നവൻപഴയതാം പുസ്തകങ്ങൾ…

ഏതു പൂവിലാണ്
ഇനി നമ്മൾ
ഇതളുകളായ് പിറക്കുക

രചന : അശോകൻ പുത്തൂർ ✍️ നെഞ്ചിൽസങ്കടകാലത്ത്നട്ടതാണ് നിന്നെപടിയിറങ്ങുമ്പോൾ പറിച്ചെടുത്തേയ്ക്കണംഎന്റെ കരൾക്കൂമ്പിൽ വിരിഞ്ഞആ ചുവന്ന പൂവ്വാക്കുകൊണ്ടുംനോക്കുകൊണ്ടും കൊന്ന്നിന്റെ വെറുപ്പിന്റെ തെമ്മാടിക്കുഴിയിൽഎന്നെ അടക്കുമ്പോൾശവക്കൂനയ്ക്കു മുകളിൽഒരു കുടന്ന തുളസിക്കതിരുകൾവിതറി ഇടുക……….മരണത്തിന്റെ ഓർമ്മപ്പെരുനാളിന്നിന്റെ സുഹൃത്തിനോടൊത്ത്ഈ വഴി പോവുകിൽദൂരെനിന്നേ കാണാംഒരു നീലത്തുളസിത്താഴ് വര.താഴ് വരയിലൂടെ കടന്നുപോകുമ്പോൾ ചിരിയമർത്തി…

അത്തപൂക്കളം!

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ഉണരൂ ഉണരൂ നാട്ടാരേ………….ഇന്നത്തം നാളിൽ പൊൻചിങ്ങം.തൃപ്പൂണിത്തുറ അത്തച്ചമയം .അത്തക്കോലം കെട്ടാൻ വാ……..അത്തിമരത്തിൻ കൊമ്പത്ത് –തത്ത മൊഴിഞ്ഞു പറക്കുന്നേ….ഇന്നത്തം പത്തിന് പൊന്നോണം’ഇന്നത്തം പത്തിന് പൊന്നോണം.പുത്തനുടുപ്പും മുണ്ടും വേണംപത്തര മാറ്റ് തിളങ്ങീടാൻ…….പൂക്കൾ നിരന്നു നിറഞ്ഞേ മുറ്റംപുത്തിരിയോണം പൊന്നോണം!ഓണക്കാറ്റിൽ ഓമൽ…

❤ നീ വരുവോളം❤

രചന : അനീഷ് സോമൻ✍ കാലത്തിനുപ്പുറംഎന്നെന്നുമെൻമനസ്സിനുള്ളിൽജീവിക്കുന്നൊരുസ്നേഹദീപമേ..കാലത്തിനുപ്പുറംഎന്നെന്നുമെനിക്ക്സ്നേഹോഷ്മളമായനിമിഷങ്ങൾ സമ്മാനിച്ചസ്നേഹദീപമേ..കാലം നമ്മൾക്കായിഒരുക്കിയജീവിതയാത്ര തൻകാലടിപ്പാതയിലെസഹയാത്രികയെ..ജീവിതത്തിൽ ഉടനീളംഎന്നിലൂടെമോഹനിദ്രയിലേക്ക്നടന്നടുത്തസ്നേഹനക്ഷത്രമേ..കാലക്രമേണഎന്നിലൂടെജീവിതഭവനംതുറന്നു വരുകസ്നേഹനക്ഷത്രമേ..

അഭിമാനിയുടെഊട്ടുപുര

രചന : താഹാ ജമാൽ✍️ നാളുകൾക്ക് ശേഷം എഴുതിയ കവിത‘ ഏകാന്തത മാത്രം കൂട്ടുവരുന്ന ചില രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ടപ്പോൾ,ചിന്തകൾ പൊരുത്തക്കേടുകളായി എന്നെ വരിയുന്നു. ഇടയിൽ മനസ്സ് തുടലിൽ തളച്ചിടപ്പെടുന്നു. കിനാവിൽ നിന്നും കിളികൾ അന്യദേശത്തേക്ക് , അക്ഷരം കൊത്തിപ്പറക്കുന്നു. മറവിയിൽ…

” പിറവി “

രചന : ഷാജു കെ കടമേരി✍ നിങ്ങളെന്തിനാണെന്റെവരികളെ കൊടും മഴയത്ത് നിർത്തിയിരിക്കുന്നത്നീതിക്ക് വേണ്ടി പിടയ്ക്കുന്നദാഹങ്ങളെ തീക്കടലിൽ മുക്കിഞെരിക്കുമ്പോഴൊക്കെയുംഓടിയെത്തികാവൽമാലാഖമാരാകുന്നവാക്കുകളെനിങ്ങളെന്തിനാണിത്രഭയക്കുന്നത്ചരിത്രപുരുഷന്മാർവിയർപ്പ് തുള്ളികൾ കൊണ്ട്വരച്ച സുവർണ്ണ ചിത്രങ്ങളിൽകുടഞ്ഞ് വീണ ചോരതുള്ളികൾകഴുകി തുടച്ച്പുതുമഴ വരയ്ക്കാൻനിനയ്ക്കുമ്പോഴൊക്കെഇടയ്ക്ക് കയറി വന്ന്ഒന്നിച്ച് പെയ്ത ആകാശത്തിന്റെചിറകുകളരിയാൻനിങ്ങളെന്തിനാണ് വീണ്ടുംകൊലക്കത്തിയെടുക്കുന്നത്.കണ്ണീർതൂവലുകൾപറന്ന് നടന്നഭൂമിയുടെ മടക്കുകളിൽവിവേചനത്തിന്റെ തീച്ചുവടുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾചിന്തയുടെ…

❤️ പ്രണയത്തിന്റെ ചാരം ❤️

രചന : സെഹ്റാൻ✍️ പുകയുന്ന രാത്രിസിഗററ്റു പോൽ…ഏകാന്തതയുടെ കടുംചുവപ്പ്കലർന്ന മദ്യം…ആകാശത്ത് നിന്നുംനിരനിരയായിറങ്ങി വന്നകടൽക്കുതിരകൾഡൈനിങ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്വിസിറ്റേഴ്സ് റൂമിൽഅലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിടാം.കാഴ്ച്ചയിൽ നിന്നുംഅവയെ മറയ്ക്കാം.രഹസ്യാത്മകതയുടെകാർപ്പെറ്റിൽപൂച്ചക്കാലുകളമർത്തിമെല്ലെമെല്ലെ അവൾ!പ്രണയാർദ്ര മിഴികൾ.ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങൾ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്ത മഴയിൽകുതിരുന്നു…കടൽക്കുതിരകൾആകാശത്തേക്ക് മടങ്ങുമ്പോൾപ്രണയത്തിന്റെ ചാരംടീപ്പോയിലെ ആഷ്ട്രേയിൽശാന്തമായ് വിശ്രമിക്കുന്നു…🔵🔵🔵