Category: കവിതകൾ

മഹാത്മാവിന്റെ ഊന്നുവടി ….. തോമസ് കാവാലം

ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേതാങ്ങുവാനാളില്ല കൂടെപിടിക്കുവാൻആത്മബലം കൊടുത്ത മഹാത്മാവില്ല .കൈകാലാവതില്ല കൈപ്പിടിയിലൊന്നുമില്ലഒരെല്ലിൻതുണ്ടുപോൽ മെലിഞ്ഞുണങ്ങികൂടില്ല കൂട്ടില്ല കൂടപ്പിറപ്പും കൂട്ടായ്മയുംഇണയുംതുണയുമില്ല താങ്ങിപ്പിടിക്കുവാൻ.തേങ്ങലുകളെ ചങ്ങലയ്ക്കിട്ട ചങ്ങാതി,കാലത്തിൻ മൂകസാക്ഷി, ഈ ഒറ്റക്കാലൻഏഴയാം കർഷകൻ,നടുവൊടിഞ്ഞ നരൻമഹാത്മനെ മനംനൊന്തു മനനംചെയ്കെഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.മാടിവിളിക്കുന്നു മനസ്സിലെ മൈനയിതാപറക്കുന്നു…

മുഖം ….ഡോ: അജയ് നാരായണൻ

നോക്കൂ! മുഖം ഒരു തുറന്ന പുസ്തകമാണ് ചിരിക്കുമ്പോൾ അതിനൊരായിരം അർത്ഥങ്ങളും ആയിരമായിരം വ്യാഖ്യാനങ്ങളും കാണും എങ്കിലും ജ്വാല ഒന്നേയുള്ളു.അതിലൊരുകണമല്ലോ ഞാൻ ദൈവങ്ങൾക്കു തുല്യം ചാർത്തിയതും ദൈവങ്ങളത് നക്ഷത്രങ്ങൾക്ക് ഇഷ്ടദാനം നൽകിയതും.നോക്കൂ എന്റെ നെഞ്ചിലെയീ വടുവിന്റെ തിളക്കം നിലാവിന്റെ ചിരിയിൽ പ്രതിഫലിക്കുന്നില്ലേ?തലോടലിന്റെ പാടാണ്…

പിൻവിളി …. Shibu N T Shibu

ഉടലുകൾ പലവിധംഉലകിൽ വിളയാടീതകർത്തിടുന്നു …..വേണികൾ പലവിധംസൗന്ദര്യചൂഢാമണികൾഒരുക്കിടുന്നു ……കാട്ടിലുണ്ട് പലവിധംവേണിയെന്തെന്നറിയാമൃഗങ്ങളും ….ഉടുതുണിയെന്തെന്നറിയാതലറിടുന്നു …..ഭോജനം കഴിഞ്ഞവതൃപ്തമായ് ഇണയുമായ്ശയിച്ചീടുന്നു …..നാട്ടിലേ ഇരുകാലിയവപെരുമ കണ്ട് കുന്തളിക്കുന്നു.മറക്കേണ്ടോരുടലിനേമറക്കാണ്ട് പണമാക്കീവിലസീടുന്നു …..നാണിച്ചു കുമ്പിടുന്നു മൃഗങ്ങളുംപലപ്പോഴും നാട്ടിലേകോപ്രായം കണ്ടീടുമ്പോൾ ..കൂട്ടമായ് പോകുകയിനിയുംഉടലിനു മറയേകുവാൻകാട്ടിലുണ്ട്ഇലകളും തോലുകളും …മടങ്ങുക പിന്നേയുംനിയതിക്ക് വഴങ്ങി നീതേടുക പിന്നാമ്പുറങ്ങൾ…

പ്രളയം …. Binu R

അടുപ്പിൽതിളയ്ക്കുന്നവെള്ളത്തിലരികഴുകിയിടുമ്പോൾഅരികത്തിരിക്കും എന്മകൻചുണ്ടുകൾനനച്ചുനുണഞ്ഞുകൊണ്ടുആർത്തിയോടെ കേഴുന്നുവിശക്കുന്നമ്മേ…കഴിഞ്ഞമഴയുടെ ഓർമപുതപ്പിനുള്ളിൽപണിയും പണവുമില്ലാതെകഴിഞ്ഞരാത്രിയിൽ അരികെപറ്റിച്ചേർന്നുകിടക്കവേതന്മകൻ തന്നോടുപറയാതെപറഞ്ഞുവിശക്കുന്നു വയറിനുള്ളിൽവിശപ്പ് എരിയുന്നുവയറിനുള്ളിലെ നെരിപ്പോടിനുള്ളിൽകനലെരിയുന്നു………അടുപ്പിൽ തിളക്കുന്നകഞ്ഞിയിൽനോക്കിത്തളർന്ന തന്മകൻതന്നോടുമൊഴിഞ്ഞു അമ്മേഒരുതാരാട്ടുപാടൂപാടിയുറക്കെൻവിശപ്പിനെവിറളിപിടിച്ചമനസ്സിനെ……മഴയായിപ്പിറന്നുവീണ ഈ നിമിഷത്തിനെശപിക്കാതെ ശപിച്ചു ഞാൻകണ്ണുനീരൊപ്പിഞാൻപാടാതേപാടി പറയാതെപറഞ്ഞുരാരീരാരീരംരാരോ…….തിളയ്ക്കുന്നകഞ്ഞിയുടെ മൂളക്കംരാവിൻചീവീടിൻശബ്ദമായിനിറയവേ എന്മകൻപുലമ്പികഞ്ഞിവെന്തുവമ്മേ …. !!!!!

കൃഷ്ണസങ്കീർത്തനം…….ഡോ: അജയ് നാരായണൻ

ദ്വാപരയുഗത്തിൽ കാലിച്ചെറുക്കന് ദ്വാരകാപുരിയിൽ പോയിടേണം കംസവധത്തിന്നൊരുങ്ങിടേണം പിന്നെ യാദവനായി മരിച്ചീടണം…ഓലക്കുഴൽവിളി വേണ്ടെന്റെ ചെക്കന് ഗോക്കളെ മേയ്ക്കുവാൻ ത്രാണിയില്ല കോലക്കുഴലിന്റെ താളത്തിലാടുവാൻ കാമിനി രാധയെ കാണുകില്ല!ഗോരോചനക്കുറി നെറ്റിയിൽ ചാർത്തില്ല പീലിത്തിരുമുടി ചൂടുകില്ലാ വൃന്ദാവനത്തിലെ ഗോപികൾ നേദിച്ച മാലകൾ നന്ദനൻ ചാർത്തുകില്ല.ശാസിച്ചുണർത്തുവാനമ്മയില്ലാ, പുതു- ഗാഥകളോതുവാനച്ഛനില്ലാ…

നഷ്ടമായ നാട്ടുവഴികൾ ….. Rajesh Ambadi

കാവും വരമ്പും കരിംകൂവളപ്പൂവു-മേഴിലം പാലച്ചുവട്ടിലെത്തെറ്റിയും,കൈതോല കാറ്റത്തുലഞ്ഞ കിന്നാരവും,നാട്ടുമാഞ്ചോട്ടിലെക്കുഞ്ഞു മുക്കുറ്റിയും,കൊന്ന പൂക്കുന്ന വഴിക്കോണുമോർമ്മയിൽപൂക്കളം തീർക്കുന്ന പൂത്ത പൂവാകയും,എങ്ങോ കളഞ്ഞുപോയ്‌ നമ്മൾക്കു നമ്മളെ-ക്കാത്ത നാട്ടോർമ്മകൾ പൂക്കുന്ന വീഥികൾ.പൊള്ളുന്ന കോൺക്രീറ്റു ജീവിതങ്ങൾക്കെന്തുനാടും നമസ്കാരവാക്കും വണക്കവും?നാട്ടുനന്മത്താവഴിയ്ക്കൊപ്പമന്യമായ്-പ്പോയ് നമുക്കെത്ര പ്രേമോദാരസന്ധ്യകൾഞാറ്റുപാട്ടീണം കുരുക്കുമോരങ്ങളിൽപൊട്ടികിളിർത്തൂ ശവംനാറി ഫ്ലാറ്റുകൾവേഴാമ്പലില്ല, നിലാവില്ല, നക്ഷത്ര-വിസ്മയം പൂക്കുന്ന…

പൂവ് ……Thomas Antony

പൂവേ! നിൻ മനോഹര വദനം ചിരിക്കവേഎൻ മനം മയിലുപോൽ നൃത്തമാടൂഎന്തേ നിൻ മനസ്സിനെ ആമോദമാക്കുന്നുഎൻ ചിത്തത്തിലേക്കാവെട്ടം പകരുകില്ലേ?ഇന്നു വിടർന്ന നീ നാളെയൊരോർമയായ്മനതാരിൻ നോവായ് മാറിയാലുംനിൻ ചന്തവും മനംമയക്കും നിത്യഹാസവുംമാസ്മര ചിന്തക്കു മതിയാകുന്നു.പൊന്നേ!നിനക്കാരു തുണയുണ്ടീ വാടിയിൽമധു തേടിയലയുന്ന പൂമ്പാറ്റയോ?നിൻ ഹൃദയത്തിൻ മധുരിമ മൂളിക്കൊണ്ടു-ണ്ണുന്ന…

നാളെയുടെ നന്മ മരങ്ങൾ…. Hari Kuttappan

നിവർന്നുനടന്നു നീ നിലത്തൊന്നുനോക്കണംനീട്ടി പിടിച്ചോരാ കൈകളിലന്നവുംനിർദയം ക്ഷമിക്കണം വിശപ്പിന്റെ കുറ്റങ്ങൾനിറമുള്ളരാകാശം കാട്ടികൊടുക്കണം‘അമ്മതൻ കൈതണ്ട ചുക്കിചുളിഞ്ഞപ്പോൾഅച്ഛന്റെയാശ്രയ കാലുകളോടിഞ്ഞപ്പോൾഅന്നതു നടക്കുവാൻ പഠിപ്പിച്ച തോണികൾആ തോണി നിന്റെയീ തുഴയോട് ചേർക്കണംമലർന്നു കിടന്നൊന്ന് തുപ്പാതെ നോക്കണംമറവിയിലാ മന്ത്രം മായാതെ നോക്കണംമടിയിൽ കിടക്കുമാ പൈതലിൻ കണ്ണുകൾമുറിയാതെയറിവിനെ കാത്തുകൊണ്ടീടനംഒരുമ്മയോടോത്തവർ നിറങ്ങൾ…

ഒന്നാം പിറവിയിൽ ….. Jisha K

ഒന്നാം പിറവിയിൽഎനിക്കൊരു മുടന്തുണ്ടായിരുന്നു..ഞാൻ സഞ്ചരിച്ച ഒറ്റയടിപ്പാതകളിലൊക്കെചുരുണ്ട ഉള്ളിലേക്ക് മടങ്ങിയ പാദം വെച്ചുകാൽപ്പാടുകൾ ഉണ്ടാക്കുമായിരുന്നു ഞാൻ.എന്റെ മുടന്തിന്റെ പാടുകൊണ്ട് വികൃതമായവിജനപാതകൾപലയിടങ്ങളിലുംനടന്നു തീരാത്ത വിധംകിതച്ചൊടുങ്ങുംചിലപ്പോഴൊക്കെ സ്വയം മായ്ഞ്ഞു പോവും..രണ്ടാം പിറവിയിൽഉറക്കെ ഉറക്കെ നിലവിളിക്കണമെന്നാർത്തികൊണ്ട്ഞാൻ നാക്ക് വലിച്ചു നീട്ടി പുറത്തേയ്ക്കിടുമായിരുന്നു.ചുറ്റിലും കരച്ചിലുകൾ വീണു മുളച്ചിരിക്കും.എന്റെ ഇല…

പടിയിറക്കം … ശ്രീരേഖ എസ്

കടമെടുത്ത വാക്കുകളില്‍നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട്ബാധ്യതയാകുന്ന ചിലസന്തോഷങ്ങള്‍…എത്ര വേണ്ടെന്നു വെച്ചാലുംതൊട്ടുതലോടി മനസ്സാഴങ്ങളില്‍പറ്റിപിടിച്ചു കിടക്കും..എറിഞ്ഞു പോയ കല്ലുപോലെനഷ്ടപ്പെടുമെന്നറിയാമെങ്കിലുംകൈവിടാതങ്ങനെഒക്കത്തു ചേര്‍ത്തുപിടിക്കും..നിലാപെയ്ത്തില്‍ സ്വപ്നംകാണാന്‍ പഠിപ്പിക്കുംകിനാവില്‍ കുളിര്‍മഴപെയ്യിച്ച് കണ്ണുനീരാക്കും.എന്നിട്ട്… ബാധ്യതകള്‍ മാത്രംബാക്കിയാക്കി മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോകും..ആരോടും പറയാനാവാതെനെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നുശ്വാസംമുട്ടി മരിക്കാന്‍വിധിക്കപ്പെട്ട ആ ആമോദങ്ങള്‍കൂട്ടുകാരന്‍ ചമഞ്ഞു വന്നഒറ്റുകാരനെപ്പോലെ പടിയിറങ്ങും.