ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: കവിതകൾ

തുമ്പയുടെ ദുഃഖം

രചന : ശ്രീകുമാർ പെരിങ്ങാല✍ തൊടികൾക്കുമപ്പുറം പുരയിടക്കോണിലാ-യൊരുചെറു തുമ്പ കിളിർത്തുവന്നുഅതിനടുത്തായൊരു ദർഭയുമെപ്പളോതുമ്പയോടൊപ്പം വളർന്നുവന്നു. കൂട്ടായിനിന്നവർ കാര്യങ്ങളോതവേതുമ്പയോ ചൊല്ലിയാ ദർഭയോടായ്:“ഞാനെത്ര ശ്രേഷ്ഠനാണെന്നറിഞ്ഞീടുകപൂക്കളിൽ ഞാനാണു മുഖ്യനെന്നും. ഓണമിങ്ങെത്തിയാൽ വന്നിടുമുണ്ണികൾമത്സരിച്ചെന്നുടെ പൂവിറുക്കാൻആയതിൻ ഞാനെന്റെ മേനിയിലേറ്റവുംതൂവെള്ളപ്പൂക്കളൊരുക്കിവയ്ക്കും. എന്നുടെ പൂക്കളില്ലാത്തൊരു പൂക്കളംപൂർണ്ണതയില്ലാതെ വന്നിടുംപോൽതൃക്കാക്കരപ്പന്റെ തൃപ്പാദം ചുംബിച്ച്തൃപ്തരായ് പൂവുകൾ പുഞ്ചിരിക്കും”…

വസന്തകോകിലം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ വാസരമണയവേ വസന്തം വിടരുന്നുവനരാജി പൂക്കുമ്പോളാഭ നിറയുന്നുവാളെടുതടരാടാൻവീറോടെഘനാഘനംവാനാർക്കശോഭയേയിടക്കിടെമൂടുന്നു. വലാകകൾവാനിലായി നീളേനീളേയങ്ങുവജ്രായുധമേന്തിധവളാരവം മുഴക്കേവിജയഭേരിയാലെ മേഘമൽഹാറോ..വീണിതായൂഴിയെപരിണയിക്കാനായി. വല്ക്കലമഴിച്ചിതാ വൃക്ഷവൃന്ദങ്ങൾവാപിയിൽനീരാടാനായിയൊരുങ്ങുന്നുവന്യതയേറിയ കാന്താരക്കാന്തിയിൽവനറാണിയീണത്തിലാദ്രതയാലങ്ങു.. വെള്ളത്താമര വിടരുന്നു വാപിയിൽവനവീണമീട്ടുവാനായിതാറാണിമാർവെളളത്തൂമഴ തൂകുന്ന നേരത്തായിവർഷരാഗങ്ങളുതിരുന്നാമോദമായി. വസന്തവില്ലാളിവാസരത്തേരിലേറിവില്ലുകുലയ്ക്കുന്നവില്ലാളിയാകുന്നുവിശാലവാടിയിലായിയ്നപെയ്യുമ്പോൾവസന്തമലരുകൾവായ്ക്കുന്നാകവേ. വിജനതയാർന്നാവനശാഖിയിലായിവസന്തകൂജനംപ്രതിധ്വനിക്കുമ്പോൾവനറാണിയേത്തേടിയിണയണയുന്നുവിനയമോടവളേമാറോടുചേർക്കുന്നു. വെയിലടരുന്നൊരു കാന്താരകാന്തിയിൽവനറാണിയിണയോടു സല്ലപിക്കുമ്പോൾവ്യാജമല്ലാത്തൊരു പ്രണയമേറിയേറിവനപ്രിയരായിയവർ സംഗമലീലയിൽ. വാണരുളുന്നൊരുവനതരുവിലായിവേർപ്പാടറിയാതവരനേകാലങ്ങൾവേദനയറിയാതെയിഴുകിചേർന്നവർവേളിക്കഴിച്ചുസുഖമായിവസിക്കുന്നു.…

മാവേലി വന്നാൽ…

രചന : തോമസ് കാവാലം✍ മാവേലിയെ കാത്തിരിയ്ക്കും നേരംവയ്യാവേലി വന്നു കേറും പാരംനാടാകെ പൂക്കളമിട്ടു നിൽക്കെനാറും കഥകേട്ടുണർന്നു നാടും. പീഡനമെന്ന പരാതി കേട്ടുപീഡിതരാകും ജനമിവിടെപീഠനമേറ്റുള്ള കന്യകമാർകോടതി കേറുന്നു നീതിതേടി. രാജാവായ് നാട്ടിൽ വിലസിയവർരാവാകാൻ നോക്കി പുറത്തിറങ്ങുംനേതാവായ് നാടു ഭരിച്ച താരംപാതാളം തേടുന്നു…

തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഒന്നിച്ചു കൂടുക, ഒന്നിച്ചു പാടുകഓണം..ഓണം..തിരുവോണംഒന്നിച്ചു ചേരുക, ഒന്നിച്ചൊന്നാടുകവേണം വേണം തിരുവോണം പിന്നോട്ടു നോക്കുക, മലനാടു കാണുകമാവേലി വാണൊരു കാലമില്ലേ?പിന്നീടാ കാലത്തെ മാറ്റിമറിച്ചത്മലയാള മണ്ണിനു കളങ്കമല്ലേ? ഒരുവരം മാത്രം കൈകൂപ്പി വാങ്ങിയരാജാക്കന്മാരുലകിൽ വേറെയുണ്ടോ?പ്രജകളെ കാണുവാൻ, നാട്ടിലൊന്നെത്തുവാൻരാജാക്കന്മാർക്കിന്ന്…

ഓണം വരുന്നു

രചന : ശ്രീകുമാർ എം പി✍ ഓടിവാ ഓമനകളെഓണം വരുന്നുആടിടുന്നാ പൂക്കളെല്ലാംനിങ്ങളെ നോക്കിപാറിവന്ന പൈങ്കിളികൾപാടിടുന്നെഊരുചുറ്റും തുമ്പികള്തുള്ളിടുന്നെമൂടിവച്ച വർണ്ണച്ചെപ്പുതുറന്നുപോയെമുറ്റത്തു പൂക്കളങ്ങൾവിടർന്നു വന്നെമുല്ലപ്പൂ ചൂടി നല്ലയംഗനമാര്ചുവടുവച്ചു ചേലോടെയാടിടുന്നെമുക്കുറ്റിപ്പൂക്കളുടെചിരികൾ കണ്ടൊമൂവ്വാണ്ടൻ മാങ്കൊമ്പിലെയൂഞ്ഞാൽ കണ്ടൊചന്ദനച്ചാർത്തണിഞ്ഞമാനം കണ്ടുവൊചിന്തകൾ പൂക്കുന്നമണ്ണ് കണ്ടുവൊമൂടിനിന്ന കാർമുകില്പെയ്തൊഴിഞ്ഞുമൂളിവന്നു കാർവണ്ടുകൾമധുരമുണ്ണാൻആലിലകളാടിടുന്നചിലമ്പൊലി കേട്ടൊആവണിപ്പൂക്കളുടെചിരികൾ കണ്ടുവൊചന്തമേറും ചെന്തെങ്ങിൻകാന്തി കണ്ടുവൊചാമരം…

രക്തപുഷ്പം

രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ കാട്ടിലും നാട്ടിലുംമട്ടിലുംസുന്ദരിയായ്ക്ഷേമചന്ദ്രര തടത്തിലുംതിരി കൊളുത്തി……വഴിയിലെ വെട്ടമായിജീവിത വഴിയിലെഹോമാഗ്നിയായി……ഇന്നും വാഴുന്നുഹിമവാൻകൈയിലുംഈ മണ്ണിലുംമറുമണ്ണിലുംശാസ്ത്ര താളിലും….ശമന രസകുടംപേറിപാലാതൻ ചാരേനിണമുത്തുംപേറി….കണ്ടു കൊതിപൂണ്ടുകാവൃമില്ലാ മനംനീല തൂവാലയുംധവള കീറും കാട്ടി മാനം….എൻ ശമനം മടക്കിഎൻ ചാരത്തണഞ്ഞു നീ….രക്തദാഹിയാംകോടാലി മന്നൻകണ്ണേറിഞ്ഞുരക്തപുഷ്പയെ…..കാട്ടാളാ കാക്കണേകാട്ടിൻ നെയ്യ്ത്തിരിവെളിച്ചമാണവൾ……ഉരയല്ലെ…

നെൽസൺ ഫെർണാണ്ടസിൻ്റെ പക്ഷികൾ!

രചന : സെഹ്റാൻ✍ നെൽസൺ ഫെർണാണ്ടസ് കവിതയെഴുതുമ്പോൾവെള്ളത്താളിൽ വരികൾ കഴിഞ്ഞ്ബാക്കിവരുന്നയിടങ്ങളിൽവിഷാദത്തിൻ്റെയും, വിഭ്രമങ്ങളുടെയുംകറുത്ത ചിറകുകളുള്ള പക്ഷികളെവരഞ്ഞിടുമായിരുന്നു!നെൽസൺ ഫെർണാണ്ടസിൻ്റെ കവിതകളിലൂടെസഞ്ചരിക്കുന്നവർ വരികളെ അവഗണിച്ച്വരകളിലെ പക്ഷിച്ചിറകുകളിൽതലകീഴായി തൂങ്ങിക്കിടന്ന് അയാളുടെലോകത്തെ വീക്ഷിച്ചുപോന്നു.(വിരുന്നിന് ക്ഷണിക്കപ്പെട്ട അതിഥികൾമന:പൂർവ്വം ഭക്ഷണം ഒഴിവാക്കി മദ്യം മാത്രംസേവിക്കുന്നത് എത്ര അപഹാസ്യകരമാണെന്നയാൾഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.)വരകൾ വരികളെ വിഴുങ്ങുന്നുവെന്ന്അഭിപ്രായപ്പെട്ടവരോട്…

“സഹയാത്രികനെത്തേടി “

രചന : നവാസ് ഹനീഫ് ✍ കണ്ണീരുറഞ്ഞതൻ കൺപോളകളിൽകനത്ത നോവിന്റെയുറവിടം തേടുമാ….ഗതകാലസ്മരണകൾ അയവിറക്കിഇനിയുള്ള യാത്രയിൽ കൂടെയാരെന്നുള്ളചിന്തയിൽ നിന്നുണർന്നു….ചുളുങ്ങിയ ശരീരത്തിലെവാടാത്തയോർമ്മകളിൽ നിന്നുംചുരുക്കിയെഴുതുന്ന ജീവിതകഥഹൃദയത്തിൽ വിങ്ങലോടെയോർത്തുഞാനിവിടെ കുറിക്കുന്നു….ഹൃസ്വമാം ജീവിതയാത്രയിൽപരിചിതരായി ജീവിതം ഒത്തുപങ്കിടും മുന്നേസഹയാത്രികൻ വിടപറയേണ്ടി വന്നപ്പോൾതേങ്ങലിൽ മനസ്സും ശരീരവുംതളർന്നുലഞ്ഞപ്പോൾനിർവ്വികാരതയോടെ കൂടെയുള്ളവർമുഖം ചുളിച്ചു നിന്നപ്പോൾ….കാലങ്ങളോളം സാന്ത്വനമേകിഹൃദയത്തോട്…

പ്രണയമൊഴികൾ

രചന : ബേബി സരോജം ✍ മിഴികൾ തുറന്ന്വഴികൾ നോക്കിസഞ്ചരിച്ച മാത്രയിൽവഴിയിൽ നിന്നൊരുതൊട്ടാവാടിച്ചെടിയെന്നെതൊട്ടുടൻ വാടി…മനസ്സിൽ കയറിക്കൂടിയപ്രണയം പോലെ….ഈ യാത്ര ഒടുങ്ങുന്നതിൻമുന്നേയീ പ്രണയംമൊഴി ചൊല്ലേണ്ടി വന്നു.വഴികളിൽ കാലിടറാതിരിക്കുവാൻകല്ലുംമുള്ളും ഇല്ലാത്തിടം തേടി ….അപ്പോഴുമാ പ്രണയംമാത്രംഹൃദയത്തുടിപ്പിനൊത്തുനൃത്തം ചവുട്ടിമെതിച്ചു….മിഴികളടച്ചാലുംതുറന്നാലും മനോമുകുരിത്തിലാപ്രണയം പൂത്തുലഞ്ഞു നിന്നു….പ്രണയം മധുരംതരുമെന്നത് സാങ്കല്പികമാത്രയിൽമിന്നിത്തെളിയുന്നതീപ്പൊരി മാത്രം….അകാരണമായിഅസ്വസ്ഥതകൾക്ക്അവസരംമൊരുക്കാനായിഅനവസരത്തിൽ…

ഓണം….. തിരുവോണം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഓണം വീണ്ടും അരികിലെത്തീടുമ്പോൾഓർത്തുപോയി ഓർക്കാതിരുന്നകാര്യംഓർത്തപ്പോളൊരുപാട് വേദനയുള്ളത്തിൽഓടിയെത്തി ഇന്നത്തെ ഓണമോർത്ത് ഓണമായിരുന്നല്ലോ മലനാട്ടിലെന്നെന്നുംമാവേലി വാണൊരാ നല്ലകാലംവലുതില്ലചെറുതില്ല എല്ലാവരും ചേർന്ന്സന്തോഷം പങ്കിട്ട സുവർണ്ണകാലം രാജാവും പ്രജകളും തുല്യരാണെന്നത്രാജാവുതന്നെ പഠിപ്പിച്ചകാലംകള്ളത്തരങ്ങളും പൊളിവചനങ്ങളുംആർക്കുമറിയാത്ത ശ്രേഷ്ഠകാലം മാവേലിത്തമ്പ്രാന്റെ ഭരണത്തിൽ സഹികെട്ട്ആൾമാറാട്ടം ചെയ്തതു…