ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: കവിതകൾ

കണ്ണുകൾ, അധരങ്ങൾ..

രചന : സെഹ്റാൻ✍ ചായം തേയ്ക്കാത്ത അധരങ്ങൾരാത്രിയിൽ പ്രണയം തേടിയിറങ്ങും.ഒപ്പം, പിൻതുടരുന്നവൻ്റെമിടിപ്പുകൾ പേറി ഞാനും.തെരുവിലെ വിളറിയ കെട്ടിടങ്ങൾഅധരങ്ങളെ കാണില്ല.അവയാകട്ടെതുടുത്ത മുലകളെക്കുറിച്ചും,ഒതുക്കമില്ലാത്തഅരക്കെട്ടുകളെക്കുറിച്ചുംഅശ്ളീലം പറഞ്ഞു ചിരിക്കും.അപ്പോഴും ഇരുളിൽ കാക്കകൾകൊത്തിപ്പെറുക്കുന്നുണ്ടാവും.അവയും അധരങ്ങളെകണ്ടെന്നുവരില്ല.അവയാകട്ടെവിശപ്പിനെപ്പറ്റിപ്പറഞ്ഞ്തർക്കിക്കും.തെരുവിൽ പന്തലിച്ചുനിൽക്കുന്നമരം അതിന്റെ കൊമ്പുകളാൽഅപ്പോഴായിരിക്കുമെന്നെചേർത്തുപിടിക്കുക.മരത്തിലേക്ക്അലിഞ്ഞുചേരാനെന്നപോൽഞാൻ ഏറെയേറെചേർന്നുനിൽക്കും.മിടിപ്പുകൾ നേർത്തുവരുമ്പോൾകെട്ടിടങ്ങൾക്കിടയിൽപ്പെട്ട്ചതഞ്ഞരഞ്ഞുപോയഅധരങ്ങളെ കാക്കകൾകൊത്തിത്തിന്നുന്നത് കാതുകളിലൂടെഞാൻ കാണും.കണ്ണുകളാവട്ടെ അപ്പോഴുംഅധരങ്ങൾ അദൃശ്യമായിപ്പോയഇടങ്ങളിൽഅലഞ്ഞുതിരിയുന്നുണ്ടാവും!⚫

പ്രളയമഴക്കെടുതി

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പ്രതിഷ്ഠിച്ചുപോകയോചിലചിരകാലപ്രതിഷ്ഠകൾ നമ്മളിൽ.മർമ്മരം കേട്ടുഴലുന്നുവോമർത്യനി മൃത്യുവിൻപ്രളയമഴയാൽ . മണ്ണുംമരവും കടപുഴകിച്ചവൻമാടിവിളിക്കുന്നുജീവനെ.മാനംകറുപ്പിച്ചൊരാക്കരിമുകിൽപ്രളയത്തേരിലായ് യെത്തി. താപംശമിച്ചു കുളിരിന്നുവഴിമാറിതകർക്കുന്നു തരുവും ധരണിയും.താളംനിലയ്ക്കുന്നു നെഞ്ചിൻക്കൂടതിൻതാരാട്ടുപാടിയനാവുകളുംനിശ്ചലമാകുന്നു. കാത്തിരിപ്പിൻ കാഠിന്യമേറുന്നുകദനമുരുകിക്കടലായ്യൊഴുകുന്നു.കാണുവതില്ലേയിനിയുംകാണാമറയത്തു മറഞ്ഞുവോ നീ. കണ്ടുകണ്ടങ്ങിരിക്കെ കവരുന്നുകഥയറിയാതെ കനവുകൾ.നേടിയതൊക്കെയും നിമിഷാർദ്ധങ്ങളിൽനീറ്റിലേറ്റിയങ്ങുകൊണ്ടുപോകയല്ലോ. ജീവൻത്തുടിപ്പുകൾ ബാക്കിയായതോ,ജീവച്ഛവമായ് കാലം കഴിച്ചിടാനോ.കോലമകന്നൊരു പേക്കോലമായ്കുഴികാത്തു…

സ്വർഗ്ഗവും നരകവും

രചന : മംഗളാനന്ദൻ✍ സ്വപ്നചാരിയാം മർത്ത്യ-ഭാവന മരുവുന്നു,സ്വർഗ്ഗീയസുഖമെന്നു-മരുളും കൊട്ടാരത്തിൽ.മരണം കൊതിക്കുന്നവ്യാകുലചിത്തങ്ങളുംശരണമായിക്കാണ്മൂപരലോകത്തിൻ സ്വർഗ്ഗം.പരലോകത്തെക്കുറി-ച്ചറിയില്ലെനി,ക്കെന്നാൽ,നരലോകത്തിൽ സ്വർഗ്ഗ-നരകങ്ങളെ കണ്ടേൻ.ഭവസാഗരത്തിന്റെക്ഷോഭത്തിൽ മുങ്ങിത്താഴുംയുവതയ്ക്കീനാടൊരുനരകം മാത്രം പാരിൽ.സമ്പത്തു വാരിക്കൂട്ടിക്കൈവശമൊതുക്കുന്നസമ്പന്നർ സ്വർഗ്ഗം തേടി-പ്പറന്നു നടക്കുന്നു.ഇഹലോകത്തിലിവർസൗഖ്യങ്ങൾ നുകരുമ്പോൾസഹജീവികളന്നംകിട്ടാതെ മരിക്കുന്നു!വറുതി മാറ്റാനെങ്ങു-മലയും പതിതർതൻചിറകു കരിയുന്നസ്വപ്നങ്ങൾ പൊലിയുന്നു.ചേരികളുണ്ടാകുന്നുനരകം പെരുകുന്നുപേരറിയാത്തോർ ചാവേ-റുകളായ് മറയുന്നു.അക്ഷരം നിഷേധിക്ക-പ്പെട്ട പൈതങ്ങൾ പിന്നെഭക്ഷണം…

നിഴൽരൂപങ്ങൾ

രചന : ബിനു. ആർ.✍ ചായംതേച്ചവികൃതരൂപങ്ങൾകാലമാംതിരശീലക്കപ്പുറംആർക്കോവേണ്ടിചലനങ്ങൾ തീർക്കവേരാവും പകലും നിഴൽച്ചിത്രങ്ങളാകുന്നുജീവിതപിന്നാമ്പുറങ്ങളിൽ!നിഴലുകൾ പകലിൻതീഷ്ണവെയിലിൽകുറിയനെടിയനീളങ്ങൾ കളംവരച്ചുകിളിത്തട്ടുകളിക്കവേ, കണ്ടുനില്പവർരാവുംപകലും തിരിച്ചറിയാത്തവർകണ്ണുപൊട്ടർ ബധിരർ!ആർക്കുമറിയാനിഴൽരൂപങ്ങൾആരാനുംകാൺകേ മരീചികപോൽതുള്ളിത്തുള്ളി പടവുകൾക്കുമുകളിലേക്ക്മടങ്ങിമടങ്ങിയുയരവേ, ചിന്തകളെല്ലാംപൊട്ടിപ്പൊട്ടിച്ചിതറിത്തെറിച്ചു മറയുന്നു!കാലങ്ങളിൽ ചില നടനമറിയാകോലങ്ങൾകേട്ടുകേൾവിയില്ലാത്തവണ്ണം നടിക്കവേ,കായലിൻകുഞ്ഞോളങ്ങൾക്കിടയിൽകംബളംപോൽ ഇളകുംപായലിൻവൈചിത്ര്യങ്ങൾകണ്ടിളീംഭ്യരാകുന്നുഉപജാപകങ്ങൾ തോറ്റംപാട്ടുകാർ!രാജപരിവേഷം കണ്ടുഞെട്ടറ്റുവീഴുന്നുസ്വന്തബന്ധങ്ങളിൽ നേരറിയാസത്യങ്ങൾപകലന്തികളിലെ ഇടർച്ചതുടർച്ചകളിൽനിഴലനക്കങ്ങൾ കണ്ടുവിഭ്രമിക്കുന്നുഇന്നലെകളിൽ സംപ്രീതരായവർ കുടമണികൾ!

നിങ്ങൾ എൻ്റെ നഗരം – എല്ലാ സീസണിലും.

രചന : ജോർജ് കക്കാട്ട് ✍ ശരത്കാലത്തിൻ്റെ അവസാനത്തിലുംശൈത്യകാലത്തും നിങ്ങൾ ഏറ്റവും സുന്ദരിയാണ്ദൂരെ നദികളിൽ മൂടൽമഞ്ഞ് നെയ്യുമ്പോൾശാന്തമായ പാതകളിൽ ക്ഷണികത നിശബ്ദമായി കടന്നുപോകുന്നുതെരുവുകൾ ശൂന്യമാണ് – കുട്ടികൾ പോലും അവിടെ കളിക്കുന്നില്ലസമയം എന്നത് കനാലിൽ മുങ്ങുന്ന വാക്കാണ്മഞ്ഞുകാലത്തിൻ്റെ ചാരനിറം വർത്തമാനകാലത്തെ മങ്ങിക്കുന്നുമഴയുടെ…

ഷാഫിക്കവിതകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ തുടികൊട്ടിത്തുടിച്ചെത്തു-ന്നിടവത്തിൻ മഴപ്പെയ്ത്തിൽകടുത്തനോവുകൾ പൂക്കു-ന്നിടത്തു ഞാനും പിടയ്ക്കുന്ന പുഴുവാർത്തുകടിക്കുന്ന മനസ്സിന്റെപിടപ്പാണോയിടയ്ക്കിടെ-യിടിവെട്ടുമ്പോൾ ഇടം ചേർന്നിട്ടുടൽ പാടുംപടപ്പാട്ടിൻ ശ്രുതിക്കാലംകടന്നുമുന്നിലേക്കായാൻതിടുക്കപ്പെട്ടും തിടപ്പള്ളിക്കിരുന്നു ഞാൻകടുപ്പത്തിൽ തിളയ്ക്കുന്നകടുംചായത്തുടിപ്പുള്ളിൽകടത്തിടുമ്പോൾ നിനക്കൊപ്പം നിനവിന്റെനനവൊട്ടിപ്പടർന്നെന്റെകിനാക്കാലം വസന്തമായ്മനസ്സിലെത്തി ഇരമ്പുന്ന ജലത്തുള്ളിശരം ചാർത്തിച്ചൊരിയുമ്പോൾകരം ചേർത്തു പിടിച്ചു നാ-മിരു ദേഹങ്ങൾ…

ഭേഷജം

രചന : ഹരിദാസ് കൊടകര✍ പുല കഴിഞ്ഞ്കുളിച്ചതേയുള്ളു;വീണ്ടും ദുർകമ്പനങ്ങൾ.നിറങ്ങൾ..നിറവുകൾ..എല്ലാം പുറത്ത്.ജനം പന്തലഴിക്കുന്നു.ആത്മശമലം-പതിവ് തുണിയലക്കുന്നു.ഈറനൊറ്റയിൽപകലുദിക്കുന്നു.പ്രാഗ് മനം..കരിനീലിമ..അലിഞ്ഞിണങ്ങുന്ന-തമോബാധകൾ.കയ്യകലത്തിൽ-കയ്ക്കുന്ന പടവലം.ചിന്താജഡങ്ങൾ.വെൺമണൽ തീരത്തെ-അമ്മ സ്വരങ്ങൾ.കൃപയറ്റ സൂര്യനെ നോക്കി-മാമ്പൂ മരിപ്പുകൾ.ചെറുതീയിൽ വേവുന്ന-വ്രതസ്ഥന്റെ ദീനം.വിറ്റുപോയിട്ടും-കെട്ടുപോകാത്ത-വ്യാധി വറ്റിന്റെ ശിഷ്ടം.അദൃഷ്ട വാങ്മയം..വിശ്വ ഭേഷജം വായന.കുന്നിറങ്ങുന്നഅഗ്നി അതിഥികൾനെടുതാം മരങ്ങൾതുറന്നിടുവാനൊരു-വെളിവാതിലിന്നൊപ്പം-പാളി ജനലും തുറന്നാൽ;സ്ഥലം ധാരാളമായി.നിഴലുപറ്റാതെഅകത്തേക്കിരിയ്ക്കാംമഴ തന്നൊരീർപ്പംമടുപ്പിൽ…

കർഷകൻ

രചന : തോമസ് കാവാലം ✍ അച്ഛന്റെ സ്നേഹം പറയും കഥകളിൽതുച്ഛമല്ലാത്തൊരു ഗന്ധമുണ്ട്വൃശ്ചികക്കാറ്റതെടുത്തുകൊണ്ടോടുന്നുവിയർപ്പിനൊപ്പം വിദൂരമെങ്ങോ. കാലത്തെഴുന്നേറ്റു കൈക്കോട്ടെടുത്തിട്ടുമേലോട്ടുപോകുന്നെന്നച്ഛനിന്നുംകണ്ണും തിരുമ്മിയാ കന്നിനെ പൂട്ടീട്ടുവിണ്ണിനെനോക്കി വിതുമ്പുന്നച്ഛൻ: “മണ്ണുകിളച്ചാലും,വിത്തുവിതച്ചാലുംമാനം കനിഞ്ഞാൽ മനം നിറയുംമാലോകർക്കെല്ലാർക്കും തിന്നുവാനന്നന്നുമണ്ണിൽ പണിയാൻ മനസ്സു വേണം.” സ്വത്തായികണ്ടവൻ പത്തരമാ റ്റുള്ളപാടവരമ്പത്തു കാവലാകുംകത്തും വയറുമായത്താണിയില്ലാതെചേർത്തുവയ്ക്കുന്നതു…

നീ

രചന : ബിനു. ആർ.✍ ഇന്നീ ചാരുതയിൽ നമ്മുക്കലിഞ്ഞുചേരാംസ്വപ്‌നങ്ങൾ നിറഞ്ഞ പൂന്തോപ്പിൽ…നാളെയാസുന്ദരനിമിഷങ്ങൾനമ്മുക്കില്ലായെങ്കിൽ അടുത്ത ജന്മംവരെയുംകാത്തിരിക്കാം, ഇനിയുമൊരുജന്മംവരെയും കാത്തിരിക്കാം.ആ നിറച്ചാർത്തണഞ്ഞ സ്വപ്നഭൂവിൽപിന്നെയും മറക്കാതിരിക്കാനായ്നിന്നോടുകൂടി മറുവാക്കുതേടുന്നൂഞാൻയുഗയുഗാന്തരങ്ങളായുള്ള ചിന്തയുംഅതൊന്നുമാത്രമെന്നറിയുന്നുയിപ്പോൾനിന്റെയോർമ്മകളിൽ രമിക്കുമ്പോൾ.. !ചിന്തിച്ചുമറിഞ്ഞു ഞാൻ പിറകോട്ടൊന്നുചന്തമോടെ തിരിഞ്ഞുനോക്കിതിരക്കിനിടയിൽമറഞ്ഞൊരാസൂര്യകാന്തിപ്പൂവിൻനിറമോലുംകാന്തിയായവളൊരുമാത്രയൊന്നുചിരിച്ചുപിന്തിരിയവേ,യെൻഅകക്കോണുകളി-ലെവിടെയോ താഴിട്ടുപൂട്ടിവച്ചൊരനുരാഗംതിരശീലമാറ്റിയൊന്നു പുഞ്ചിരിച്ചുവോ!കാലം മറന്ന താളുകളാവുമത്അതിലെന്റെയുംനിന്റെയും പേരുകളുടെആദിയും അന്തവുമായ അക്ഷരങ്ങൾസ്വർണനിറമായ…

“പെരുമഴ കാഴ്ചകൾ”

രചന : നിസാർ റഹിം ✍ ആഘോഷങ്ങൾ പൊടിപാറിവേനൽമഴ മണിമുഴക്കിഉത്സവങ്ങൾ കണ്ടുതീർത്തുകരിമേഘങ്ങൾ വന്നുനിറഞ്ഞുഇരുൾപരന്നു ഭൂവിലാകെശീതകാറ്റും വീശിത്തുടങ്ങിവേനൽച്ചൂട് മാറിനിന്നുമഴയങ്ങനെ തുള്ളിവന്നുമഴയിവിടെ പെയ്തുടങ്ങികുളിർപെയ്‌ത്തും കൂടെയെത്തിതണുക്കുംദേഹം പൂവുതിർത്തുപുഴകളവിടെ നിറഞ്ഞുകവിഞ്ഞുകുടംനിറച്ചും കേടുതീർത്തുകിണ്ണത്തിലേക്കും മഴനിറച്ചുമണ്ണ്നനഞ്ഞു കുതിർന്നുവന്നുമണ്ണിൽകിടന്നു കിണർവലഞ്ഞുകാമിനിമാരിൽ കഥകൾവിരിഞ്ഞുകവിതകളായി പുറത്തുവന്നുകാന്തവീര്യങ്ങൾ പറന്നടുത്തുകവിതകളങ്ങനെയേറ്റു ചൊല്ലികാറ്റുംമഴയും മേളത്തിലായിഒളിഞ്ഞു നോക്കി മാമ്പഴങ്ങൾകാലുവഴുതി നിലത്തുവീണുനിഛലമായാ…