Category: കവിതകൾ

ഓർമ്മയിലെ ഓണം ….. Swapna Anil

തുള്ളികളിച്ചോരാ ബാല്യത്തിൽ ഞങ്ങൾതത്തികളിച്ചു തൊടികൾതോറും കാവുകൾ മേടുകൾ കയറീടുമ്പോൾകാണാത്ത പൂക്കളെ കണ്ടിരുന്നു. അരയോളം വെള്ളത്തിൽ നടന്നിടും നേരത്ത്അരവട്ടിപ്പൂക്കൾ ഇറുത്തു ഞങ്ങൾ ചാണകം മെഴുകിയ തറയിലായ് കുട്ടികൾവർണ്ണപ്പൂക്കളമൊരുക്കിടുന്നു. തൂശനില തുമ്പിലായ്‌ നവരസകറികളുംഉപ്പേരി പപ്പടം പഴവും നിരത്തി. കുത്തരിച്ചോറിലായ് സാമ്പാറുതൂകിആനന്ദമോടെ നടന്ന കാലം. പുത്തനുടുപ്പും…

മണൽക്കാട് തണുപ്പിലേക്ക്. …. പള്ളിയിൽ മണികണ്ഠൻ

നെഞ്ചുടുക്കിലൊരുവിതുമ്പുന്ന നാദവുമായിഉറ്റവരെവിട്ട് പടിയിറങ്ങിപ്പോരുമ്പോഴുംഉള്ളിനൊരു മോഹമേകിയമണൽഭൂമിയ്ക്കിപ്പോൾവല്ലാത്ത നിശബ്ദയാണ്. ചെവിയും മനവുംമണലിലേക്കാഴ്ത്തിക്കൊണ്ടൊന്ന്ശ്രദ്ധിച്ചുനോക്കൂ..നിറഞ്ഞ പത്തായത്തിന്റെപഴങ്കാലക്കഥകൾമാത്രമുള്ളമണൽഭൂമിയുടെരോദനം കേൾക്കുന്നില്ലേ…. പൊന്ന് വിളയുന്ന മണ്ണിലേക്ക്വഴിനടന്നുപോയവരുടെയുള്ളിൽകുന്ന്പോലെ ഉയർന്നുനിൽക്കുന്നത്സങ്കടങ്ങളാണെങ്കിലുംമറുകരയിലിരിക്കുന്നവരിപ്പോഴുംമരുഭൂമിയെക്കുറിച്ച്വല്ലാത്തൊരു ധാരണയിലാണ്. തീതോൽക്കുന്ന ചൂടിൽമണൽകാട്ടിൽ ബന്ധിക്കപ്പെട്ടവരുടെവിയർപ്പുതുള്ളികൾക്ക്രക്തനിറമാണെന്ന് തിരിച്ചറിയുന്നത്ഉപ്പുകാറ്റേറ്റ് തളർന്നമണൽപ്പരപ്പിലെസഹപ്രവർത്തകർമാത്രമാണ്. അകംനീറുന്നവനെപൊള്ളിച്ചുതോല്പിക്കാൻപുറംചൂടുകാട്ടിയ സൂര്യന്മരുഭൂമിയിലെ പോരാളികൾക്കുമുമ്പിൽകീഴടങ്ങേണ്ടിവന്നതിൽവിഷമമുണ്ടാകാം.. കനൽച്ചൂടിലും തീക്കാറ്റിലുംപൊരുതിനിന്നവനെ തോൽപ്പിക്കാൻതനിക്ക് കഴിയില്ലെന്ന്തിരിച്ചറിഞ്ഞതുകൊണ്ടാകാംസൂര്യനപ്പോൾപോരാളികളുടെ ഹൃദയത്തോട്ലയിച്ചുചേർന്നത്. പൊന്ന് വിളയുന്ന നാട്ടിൽനിന്ന്കാലമിപ്പോൾമണൽഭൂമിയിലെ…

ഉപഗുപ്തൻ ഉറക്കമോ ….. Gopalakrishnan Edathannil

ഉപഗുപ്തനുറക്കമോഉടനൊന്നുണരുമോഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രംഉരുവിടാനെത്തുമോ …..?ഉത്കൃഷ്ടനാംബുദ്ധഭിക്ഷുവിൻ്റെസാന്ത്വനം കാംക്ഷിയ്ക്കയാണിന്ന്മാനവരാകെയുംകബന്ധമായ് കിടന്നൊരുവാസവദത്തയ്ക്കരികിലെത്തിആത്മശാന്തിയേകിഅന്ത്യയാത്ര അയച്ചതല്ലേ ……..!ദത്തയെപോലെ ഒരാളും അനാഥരല്ലശ്മശാനത്തിലുമല്ല …..!കരചരണങ്ങൾ ഛേദിച്ച _കബന്ധവുമല്ല …..!പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് –ആതുരാലയത്തിൻ തിണ്ണയിൽ –കിടക്കുന്നു….!ഒരു നോക്കു കാണുവാനാരോരും വന്നില്ലകോടി പുതപ്പിക്കാൻ മിത്രങ്ങളെത്തീല്ലപതം പറഞ്ഞ് കരയാനായ് ഉറ്റവരേം കണ്ടില്ലആത്മശാന്തിയേകുവാനെത്താതെ –വഴിമാറുന്നു മത…

മുഖപുസ്തകം …. Bindhu Vijayan

അവനും അവളുംമുഖപുസ്തകസുഹൃത്തുക്കളായി. ഉടൻ അവനവൾക്കുസന്ദേശമയച്ചു.കൂട്ടായി ചേർത്തതിന്നന്ദി പറഞ്ഞു. അവളും സന്തോഷത്തോടെപ്രതികരിച്ചു. അടുത്ത ദിവസം മുതൽഅവർ സന്ദേശങ്ങൾകൈമാറികൊണ്ടിരുന്നു. ഒരു നാൾ അവൻ അവളോട് പറഞ്ഞു,നിന്റെ ചിരി എന്ത് ചന്തമാണ്‌കണ്ടാൽ കവിത വരുമെന്ന്. അന്നുമുതൽ അവൾമുടങ്ങാതെചിരിക്കുന്ന ചിത്രങ്ങൾഅയച്ചു കൊണ്ടേ- യിരുന്നു. പിന്നീട് ഒരു നാൾ…

സൗഹൃദം ….. ശ്രീരേഖ എസ്

ഏതോ സായംസന്ധ്യയിൽമഴത്തുള്ളികൾനൃത്തം ചവിട്ടവേസ്നേഹത്തിൻ പൂക്കൂടനീട്ടീയണഞ്ഞു നീ. വാകമരത്തിൻതണല്‍പ്പായയില്‍വാരി വിതറിയപരിഭവ പുഷ്പങ്ങൾനെഞ്ചോട് ചേർത്തൂപുണരവേ,സാന്ത്വനത്തെന്നലായ്നീ തന്ന സൗഹൃദം. മധുരമൊഴികളാല്‍തേന്മഴ പെയ്യിച്ച്മരുഭൂ കുളുർപ്പിക്കുംതെന്നലായ് മാറവേവസന്തം നൽകിയതളിർനാമ്പുകളാലെൻറെകരളിൽ കവിത കുറിച്ചുനിൻ പുഞ്ചിരി. ഓര്‍മ്മതന്‍ താരാട്ടിന്നീണമായ്സ്മൃതി മണ്ഡപങ്ങളിൽ നാളമായ്മായാതെ നില്‍ക്കുമെൻഹൃദയദളങ്ങളിൽതോരാതെ വർഷിച്ചസൗഹൃദത്തേൻ മഴ

മുത്തശ്ശി വീട്… ❗ Anarkottil Rajan

മുത്തശ്ശിമാരില്ലാതുള്ളവീടുകളിൽ കാണാം, മുറ്റമടിക്കാതെ,മുഖവും തുടക്കാതെ,നാമജപങ്ങളും ചൊല്ലിടാതെ, കരയുന്ന മക്കളുടെകൊഞ്ചലില്ലാതെ,കൊത്തങ്കല്ലാടുവാൻകൂട്ടുകാരില്ലാതെ, മുറ്റത്തു ചിതറിയനെൽമണികൾ ചിക്കുന്നകോഴിക്കിടാങ്ങളെആട്ടിയോടിക്കാതെ, ദൈവനാമങ്ങളും,കഥകളും കേൾക്കാതെ,മടിപിടിച്ചെവിടെയോമുറികളിൽ മൂലക്ക്മുഖവും, മുടിയുംമിനുക്കാതെ മക്കൾ, മുഖമൊന്നുയർത്താതെ,വീട്ടുകാരറിയാതെ,മൂകമായ്കഴിയുന്നുണ്ടൊരുചതുരക്കൂടിനുകൂട്ടായി. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️അനാർകോട്ടിൽ രാജൻ ❤️

പിരിയുന്നതെങ്ങിനെ …. Bindhu Vijayan

മരിക്കാൻ പറഞ്ഞാലുംമറക്കാൻ പറയരുതേമറക്കണമെങ്കിൽ ഞാൻമരിക്കണമെന്നത്മറന്നു പോയീടല്ലേ അകലെയാണെങ്കിലുംഅരികിൽ നീയുണ്ടെന്നഅമൃതും നുണഞ്ഞേയിരിപ്പൂ ഞാൻ..ആശ മറ്റൊന്നില്ല,നിന്നെ ഞാനൊരു നോക്ക്കാണണമെന്നതല്ലാതെ ! ആദ്യമായന്നു നീഎൻപാട്ടു കേട്ടു, ഞാൻനിന്റേതു മാത്രമെന്നോതിയില്ലേ?എന്നിലേക്കാത്മാനുരാഗമൊഴുക്കിയില്ലേ? കവിത വിടരുന്ന നിൻകരളിൽ ഞാൻ മറ്റൊരുകവിതയായ് പൂത്തുവല്ലോഒരു പ്രണയകവിതയായ് പൂത്തുവല്ലോ മിഴിനനഞ്ഞൊഴുമ്പോൾപിടയും മനസ്സിനെതഴുതിട്ടു ഞാനിരിക്കുന്ന രാവിൽഅറിയാതെ…

ഇച്ഛ …. ബേബി സബിന

കീറി മുറിഞ്ഞൊരാടപോൽഓട്ടവീണുള്ളൊരീ,ജീവിതപന്ഥാവിൽപദയാത്ര ചെയ്യവേ, അഴലുകളൊട്ടുമില്ലാത്ത മോഹന മോഹിത സൗഹൃദംതുള്ളിത്തുളുമ്പുന്നെൻ ചേതസ്സിലായ്! മൃദുലചിന്തയാൽ സ്വച്ഛന്ദമായൊരാഭൂതകാലമാണെന്നിലെ വസന്തം! സ്നേഹമൊഴിയാലെൻ ഹൃദയദർപ്പണത്തിലായ്,കളമെഴുതിയതും കലഹമില്ലാ മാനസം തന്നിലായ് നിർമ്മല സ്നേഹം പകുത്തതും, അന്നാളിലെന്നിലെ കനവുകൾ പൂത്തുലഞ്ഞതും, ഓർക്കുന്നുവോ മൽസഖി നീ! ഈറൻ മുടി കോതിയ പോൽചാരുതയാർന്ന ദലമർമ്മരങ്ങൾ…

ജോസ് ചേട്ടന്റെ കട …. Aziz Ebrahim

ജോസ് ചേട്ടന്റെ കടയിൽ നിന്ന്പഞ്ചസാര പൊതിഞ്ഞു കിട്ടിയകടലാസിൽപ്രധാനമന്ത്രിയുടെ ചെറുപുഞ്ചിരി ഇന്ദിരഗാന്ധീന്ന് കൂട്ടിവായിച്ചപ്പോൾരണ്ടാം ക്ലാസ്സും സുരേഷും മൈനയുംസ്ക്കൂൾ മുറ്റത്തെ കാറ്റാടി മരവുംതിരിഞ്ഞു തിരിഞ്ഞു നോക്കി അഞ്ചാം ക്‌ളാസ്സിലെ സയൻസ് മാഷ്പുസ്തകത്തിലില്ലാത്ത ഒരു ചോദ്യം മുൻപിലിരിക്കുന്നവരാരുംഒന്നും മിണ്ടുന്നില്ല പുസ്തകത്തിലുള്ളത് കണ്ടിട്ടേയില്ലാത്തൊരുത്തൻമൂന്നാമത്തെ ബെഞ്ചിൽ നിന്ന്പതുക്കെ എണീറ്റു…

അക്ഷരാർച്ചന …. Sreekumar MP

ചന്ദ്രശേഖര ഭസ്മലേപിതചാരുമോഹന രൂപനെചിത്തത്തിലെന്നും വിളങ്ങി നില്ക്കുംവേളോർവട്ടത്തപ്പനെ വിശ്വ രക്ഷയ്ക്കായ് കാളകൂടത്തെപാനം ചെയ്ത ഭഗവാനെനീലകണ്ഠവണങ്ങുന്നു നിന്നെവേളോർവട്ടത്തപ്പനെ ചന്ദ്രചൂടന്റെ നട തുറക്കവെചന്ദ്രബിംബം വിളങ്ങും പോൽ !ചാഞ്ചല്യമൊക്കെ മാറ്റണെ ദേവവേളോർവട്ടത്തപ്പനെ നല്ല ശർക്കരപ്പാനക പ്രിയ്യനന്ദികേശ വാഹനനൻമകളേകും നാടിന്റെ നാഥവേളോർവട്ടത്തപ്പനെ ഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾഅന്തമുണ്ടാകും ശംഭുവെദുരിതകാല മകന്നു പോകണെവേളോർവട്ടത്തപ്പനെ.