ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: കവിതകൾ

വേട്ട ….. Binu Surendran

കാനനമദ്ധ്യേ ഇരയെത്തേടി ഓടിനടന്നൊരു കുറുക്കച്ചൻ, കൂട്ടായെത്തി കൗശലനെന്ന കുശലക്കാരൻ ചങ്ങാതി. മാവിൻ ചില്ലയിൽ മാമ്പഴമുണ്ണും കാലൻ കാക്ക കളിയാക്കി, പുലരുംമുന്നേ എങ്ങോട്ടാവോ മടിയാന്മാരാം ചങ്ങായീസ്. അരിശം ഉള്ളിലൊതുക്കീട്ടവരോ ഒന്നായ് കെഞ്ചി കാക്കച്ചാ, മാമ്പഴമിട്ടു തരാമോ ഞങ്ങൾ നാളുകളായി പട്ടിണിയിൽ. ഇല്ലായെന്ന് മൊഴിഞ്ഞിട്ടവനോ…

ലളിത ഗാനം… Shaji Mathew

ഇളം തെന്നൽ ഒരുവട്ടം ചിണുങ്ങിപ്പോയിനിൻ്റെ തളിർ മേനി കുളിർ കോരിതുടുത്തു പോയികഥ ചൊല്ലി കളി ചിരി പങ്കുവെച്ച്പല നാളിൽ തേൻമാവിൻ ചുവട്ടിൽ നമ്മൾഒത്തിരി ഒത്തിരി നേരം രസിച്ചു കൂടി പൂക്കളെ മുത്തുന്ന തുമ്പിപ്പെണ്ണിൻ്റെ കൂടെഒരു കൂടപൂക്കളുമായ് വന്നവളെപൂമാല കോർത്ത് മാറിൽ ചാർത്താംപൂമുത്തമേകി…

സ്വർഗ്ഗയാത്ര …. പള്ളിയിൽ മണികണ്ഠൻ

പിറന്നനേരത്താദ്യം മടക്കിപിടിച്ചൊരാ-കുഞ്ഞിളംകൈകൾ കണ്ടൊ-ന്നാനന്ദിപ്പതിൻ മുൻപേരുധിരം തുടുത്തൊരാ-പൂവിരൽ തുമ്പൊന്നായി-തുറന്നുനോക്കി മാതാ‐പിതാക്കൾ നിശ്ചേഷ്ടരായ്. “സമ്പന്നകുടുംബത്തി-ലാദ്യത്തെ പൊൻകുഞ്ഞിവൾശൂന്യമീ കുഞ്ഞികൈകൾമറ്റുള്ളോർ കണ്ടാൽ മോശം”.! ചിന്തിച്ചു നേരംപുക്കാ‐തുടനെ കുഞ്ഞികൈയ്യിൽമൃദുവായൊരു മുത്തം-നൽകിടാൻ നിന്നിടാതെകുതിച്ചു പുറത്തേക്കു-പോയൊരു പിതാവിതാ-തിരിച്ചുവന്നൂ കൈയ്യിൽഭാരമുള്ളംഗുലീയം. വെളിച്ചം കണ്ണിൽതട്ടി-കരഞ്ഞ കിടാവിന്റെപൂവിരൽ പല്ലവത്തി-ലംഗുലീയത്തെ ചേർത്തു. തൃപ്തിയാലച്ഛൻ കുഞ്ഞി-കൈവിരൽ ചന്തംകാൺകേ,അടക്കിചിരിക്കുംപോൽമോതിരം തിളങ്ങുന്നു.…

സോദരൻ …. Swapna Anil

രുധിരത്തിൽ മുങ്ങിയ മാറിടവും അധരവും പേറികൊടുംകാറ്റായ് ആർത്തിരമ്പി വന്നവൾ. ലങ്കേശനും വിറച്ചുപോയ്നിന്നോടി ക്രൂരതചെയ്തതാരെന്റെ സോദരി ? ചൊല്ലുക മടിച്ചിടാതെയെന്നോടു നീപുഴപോൽ തൻ മുലകളിൽ നിന്നുതിരുന്നരുധിരത്തെ നോക്കിതേങ്ങിക്കരഞ്ഞുകൊണ്ടവൾ ചൊല്ലിയതും പർണ്ണശാലയിൽ വസിക്കും മുനിവര്യന്മാരാവർരാമലക്ഷ്മണനെന്ന നാമവുംകൂടേ സുന്ദരിയാം പത്നി സീതയുംധർമ്മജനല്ലവൻ അധമൻകൊല്ലേണമിപ്പോളവനെ കോപത്താൽ വിറപൂണ്ടിതുഅധരവും…

ഒരു ചരമ ഗീതം കൂടി …. Madhav K. Vasudev

ഭൂമി നിനയ്ക്കായിയെഴുതുന്നു ഞാനുംഒരു ചരമഗീതം കൂടി വീണ്ടുംഅതില്‍ നിന്റെയുല്പ്പത്തിയതിജീവനംപിന്നെ അകലെനിന്നണയുന്നശവഘോഷയാത്രയും.നിശ്ചലമാകുന്ന നിന്‍ ശ്വാസ വേഗങ്ങള്‍കണ്മുന്നില്‍ മറയുന്ന ഹാരിതാഭ ഭംഗികള്‍വറ്റിവരളുന്ന നിന്‍ സിരാധമനികള്‍പെയ്യാതകലുന്ന കാര്‍മേഘ തുണ്ടുകള്‍.ലാവയായി ഉരുകുന്ന ഉള്‍ത്തട വ്യഥകളുംഉരുള്‍പൊട്ടി ഉടയുന്ന നിന്‍ നെടുവീര്‍പ്പുകള്‍വന്‍ തിരമാലകള്‍ ഉയര്‍ത്തുന്ന ഗദ്ഗദംവൈകിയെത്തുന്ന തുലാവര്‍ഷ മേഘവും.മാറി മറിയുന്ന…

തിരഞ്ഞെടുക്കുവാൻ ….. Hariharan N K

തിരഞ്ഞെടുക്കുവാൻ എന്നുടെ മുമ്പിലായ്രണ്ടുമാർഗം കറുപ്പും വെളുപ്പുമായ്;ഒന്നു പട്ടണദൃശ്യങ്ങൾ കാട്ടുമ്പോൾഒന്നു വീട്ടിൽ സുരക്ഷിതമായെത്താൻ. ഈയവസ്ഥയിൽ വ്യാപനഘട്ടത്തിൽകോവിഡിന്റെ കലാശം നടക്കവേ;ഏതുമാർഗം ഗമിക്കണമെന്നതീമാനസത്തിൽ തെളിയുന്നു നിശ്ചയം. എങ്കിലുമെന്റെ ഭ്രാന്തമനസ്സിനെആരുവേണം കടിഞ്ഞാൺ വലിക്കുവാൻ !ഒന്നു ജീവിതലാഭേച്ഛയാൽ തോന്നുംഒന്നുടൻ ഞാൻ ഞെട്ടിത്തിരികയും. ഒന്നതെന്റെ വികസനലക്ഷ്യവുംഒന്നിതെന്റെയീ ജീവൻ പിടയ്ക്കലും;ഇന്ന് ഞാൻ…

ചതുരംഗക്കളം …. ശ്രീരേഖ എസ്

കഴുതയെപ്പോലെഅവിശ്വാസത്തിന്റെഭാണ്ഡക്കെട്ടുംപേറികുതിരയെപ്പോലെപായുന്ന കാലം…! പൊട്ടിച്ചിരിക്കുന്നപൊതുജനത്തിനു മുന്നില്‍മിന്നിത്തിളങ്ങുന്ന അഭിനയക്കോലങ്ങള്‍ …! വെട്ടിപ്പിടിച്ചുമുന്നേറുമ്പോഴുംനഷ്ടത്തിലേക്ക്‌കുതിക്കുന്നജീവിതയാഥാര്ഥ്യങ്ങൾ.. പഴംകഥകള്‍ക്കുചുണ്ണാമ്പ് തേച്ചുമുറുക്കിത്തുപ്പുന്ന വഴിയോരക്കാഴ്ച്ചകള്‍..! ആടിത്തിമിര്ക്കുന്ന ദുരാഗ്രഹങ്ങള്‍ക്കിടയില്‍ചതഞ്ഞുവീഴുന്നവെറുംവാക്കുകള്‍..! നിശ്ശബ്ദത്തേങ്ങലിൽഉരുകിതീരുന്നുഅന്ധകാരംനിറഞ്ഞപുകയടുപ്പുകള്‍…! മുറിവുകളില്‍ പച്ചമണ്ണ്‍ പൊതിഞ്ഞുകെട്ടിനീരുറവകള്‍കാത്തിരിക്കുന്നുചില പ്രതീക്ഷകള്‍ .!

കൃഷി …. വിഷ്ണു പ്രസാദ്

അവര്‍ ഒരേവരിയില്‍നടക്കുകയായിരുന്നു.അവരുടെ തോളുകളില്‍കൈക്കോട്ടോ കോടാലിയോനുകമോ ഉണ്ടായിരുന്നു.അവരുടെ കൈകളില്‍വിത്തോ വളമോ അരിവാളോഉണ്ടായിരുന്നു.അവര്‍ ഒരേവഴിയില്‍നടക്കുകയായിരുന്നു.അതൊരു വരിയായി രൂപപ്പെട്ട വിവരംഅവര്‍ അറിഞ്ഞിരുന്നില്ല.അവരെല്ലാം തല കുനിച്ചാണ്നടന്നിരുന്നത്.മുന്‍പേ നടന്നവരെല്ലാംഏതോ ഇരുട്ടിലേക്ക്മറിഞ്ഞുവീണുകൊണ്ടിരുന്നു.അവര്‍ക്കു പിന്നില്‍അവരുടെ കൃഷിഭൂമികള്‍പുളച്ചുകിടന്നു.അതിലെ വാഴയും ഇഞ്ചിയുംനെല്ലും പച്ചക്കറിയുംമരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്അവരെ ഒറ്റുകൊടുത്തു.ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.ശലഭങ്ങളോ പ്രാണികളോ…

കൂട്ടാളി ….. രാജേഷ് ജി നായർ

മരണമെനിക്കൊരു ഹരമാണ്അതെഴുതുവാനെനിക്കാവേശമാണ്ആഗ്രഹമല്ലതെന്നിലെ ചിന്തയിൽഞാനറിയാതെയുണരുന്ന വികാരമാണ് ചില നേരങ്ങളിലെനിക്കത് സാന്ത്വനമാണ്ചിതറിയ ചിന്തകളടുക്കീടുന്ന പ്രക്രിയയാണ്സുഖദു:ഖങ്ങളെ ഒപ്പത്തിനൊപ്പം പേറുന്നഎന്റെ മനസ്സിൽ മരണമൊരു ചാലകമാണ് ജീവിതവും മരണവുമെന്റെതുലാസ്സിൽ ഒപ്പത്തിനൊപ്പമാണ്മമതയൊന്നിനോടുമില്ലെനിക്കുഒന്നിനോടൊട്ടും അകൽച്ചയുമില്ല നടന്നടക്കുന്ന സത്യത്തെമിഴി പൂട്ടിയില്ലാതാക്കുവാനെനിക്കാകില്ലഇന്നല്ലെങ്കിൽ നാളെയത് സംഭവിക്കുംഎവിടെയെങ്കിലും വെച്ച് നടന്നിരിക്കും അതുവരെ ജീവിതമൊരാഘോഷമാക്കാംകൂട്ടാളിയായ് മരണത്തെ ചേർത്തു പിടിക്കാംഅതിനെക്കുറിച്ചെഴുതി…

ജലസമാധി …… സജി കണ്ണമംഗലം

അമ്മയെക്കൊന്ന കുഞ്ഞുങ്ങൾഅമ്മ കൊന്ന കുരുന്നുകൾകൊന്നവയ്ക്കൊക്കെയെരി- യിറ്റിച്ചിട്ടുപ്പില്ലാതെ തിന്നു നാം! കപ്പ തിന്നുന്ന തുരപ്പനെ- യടിവില്ലാൽ തകർത്തു നാംഉറുമ്പു കേറാതിരിക്കുവാൻഡീഡീറ്റി ചൊരിഞ്ഞു നാം കടൽമീനിന്റെ വീട്ടിൽപ്പോയ്അവയേയും ചതിച്ചുകൊല്ലുവാൻജലധിക്കുമുകളിൽക്കൂടിഒാടുന്ന രഥമേറി നാം പക്ഷിയെപ്പിടിച്ചതിൻ ചിറകും,കരളും വെട്ടിചുമ്മാതെ രസത്തിനായ്കൂട്ടിലേയ്ക്കിട്ടൂ നമ്മൾ ആനയെക്കാണാനെന്തു-രസമാണതിനായിട്ടാനയെ-ച്ചതിച്ചു നാം കുഴിൽവീഴ്ത്തുന്നവർ കാണുവാൻ…