ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: കവിതകൾ

മിഴിനീർ പൂക്കൾ

രചന : സതീഷ് കുമാർ ജി ✍ ചിലങ്കതൻ സ്വരം നിലച്ചു ജീവനിൽഅരങ്ങൊഴിഞ്ഞൊരാസ്വനങ്ങൾ പോകവേഉതിർന്നു കണ്ണികൾ ചിതറി വീണിടുംപൊള്ളയാമൊരു മണികൾ മാത്രമായ്. അലയാഴിപോലെയാ ഹൃദയനൊമ്പരംചിതറി വീണൊരാ മിഴിനീർപ്പുക്കളായ്അറിഞ്ഞിടുന്നു ഞാൻ നിന്നകാലനഷ്ടവുംപൊലിഞ്ഞിടുന്നൊരു കിനാക്കളൊക്കെയും. ഇനിയുമെത്തുമോ നിറങ്ങളാടുമോപുലരിപോലവേ കുളിരുകോരിടാൻഅനന്തമാമൊരു പ്രണയനൊമ്പരംഹൃദയഭേദമാ വിരഹവേദന. മിഴികളിലില്ലാ മിഴിനീർതുള്ളികൾപൊഴിഞ്ഞിടുന്നതോ…

ദൈവത്തെ വഞ്ചിച്ചു പാവം ജനങ്ങളെ കൊള്ളയടിക്കുന്ന ചൂതുകളിസ്ഥലങ്ങൾആകുന്ന ദേവാലയങ്ങളെല്ലാംനിസംശയം!

രചന : അനിരുദ്ധൻ കെ.എൻ. ✍ ജീവിതമെന്ന കുരിശു ചുമക്കുന്നപാവങ്ങളായുള്ള ഭക്തജനങ്ങളെകൊണ്ടല്ലോ പിന്നെയും പിന്നെയും ചുമ്മിപ്പുസമ്പാദ്യമുണ്ടാക്കാൻ ദേവാലയങ്ങിൽപാപങ്ങളായുള്ള അജ്ഞർ ജനങ്ങൾ തൻസമ്പാദ്യമേറെയും മന്ത്രതന്ത്രജ്ഞരാംവൈദീക ശ്രേഷ്ഠരാംവേദസാരജ്ഞന്മാർകൊള്ളയടിക്കുന്നു ദേവപ്രീത്യർത്ഥമായ്എന്ന വിവക്ഷയിൽ ദസ്യുക്കളായ് നിന്നുപാലിൽ കുളിപ്പിച്ചു നെയ്യിൽ കുളിപ്പിച്ചുപാൽച്ചോറൂട്ടുന്നതാം കാഴ്ചകളല്ലയോകാണുന്നു സർവത്ര ക്ഷേത്രങ്ങളിലെങ്ങുംആരെ നന്നാക്കുവാനാകുന്നി സൽകൃയനിത്യമെന്നോണമനുഷ്ഠിപ്പറിയില്ലദൈവങ്ങൾക്കായിട്ടിരിക്കുവാനായല്ലോകെട്ടിപ്പൊക്കീടുന്നു…

ഭാരതാംബ

രചന : ശ്രീകുമാർ പെരിങ്ങാല.✍ കൈകളിൽ മൂവർണ്ണധ്വജമുയർത്തികുഞ്ഞിളംപൈതലും മുന്നിലെത്തിജയ്വിളിച്ചാരവഭക്തിയോടെകൊടിയൊന്നുയർത്തി വീശി വാനിൽ.ഓർക്കണമീദിനമെങ്കിലും നാംജീവിതം ഹോമിച്ചു പോയവരെതോക്കിനു മുന്നിലും തോറ്റിടാതെഅമ്മതൻകാവലായ് നിന്നതല്ലേ.ചെഞ്ചുവപ്പിൻനിണംവീണ ഭൂമിആ രണഭൂമിയിലൊത്തുചേർന്ന്വീറോടെപോരാടി നേടിയല്ലോസർവ്വസ്വാതന്ത്ര്യത്തിൻ ജീവവായു.ഈ ജന്മഭൂമിതന്നമ്മയല്ലോഭാരതമാതാവിൻമക്കളല്ലോഅമ്മയ്ക്കുരക്ഷ നാം മക്കളല്ലേകാത്തിടാമംബയെ പൊന്നുപോലെ.മതമതിലിന്നു നാം തച്ചുടച്ചാൽതകർക്കുവാനാവില്ല,യീമതിലുംനെഞ്ചിലാത്തീപ്പൊരി ചേർത്തുവെച്ച്കാക്കണമീദേശമൊത്തുചേർന്ന്. ഒരേയൊരിന്ത്യാ ഒരുപോൽജനതസൗഹൃദസുന്ദരമാകണമിന്ത്യാവേണ്ടനമുക്കീ മതഭ്രാന്തിനിയുംസാഹോദര്യം വാഴണമിവിടം.സൗഹൃദസുന്ദര…

സ്വാതന്ത്ര്യ സ്മൃതി

രചന : ഷാജി സോപാനം.✍ ദീർഘനാൾ വൈദേശിക –വൈതാളിക ശക്തി തൻ കാരാഗൃഹങ്ങളിൽഅന്ധകാരത്തിൻ തടവിൽ കഴിഞ്ഞു നാം,,,,,ചൂഷണം സഹിക്കയായ് പട്ടിണിദാരിദ്ര്യത്തിൻ കയ്പ്പുനീർ കുടിച്ച നാൾ,,,,,ഒത്തുചേർന്നൊന്നായ്ഗാന്ധിജി കാട്ടിത്തന്ന വഴിത്താരയിൽ ചരിക്കവേ,,,ഇന്നു നാം സ്വാതന്ത്ര്യത്തിൻ മധുരം നുണയുന്നു,,,,കാർഷിക വ്യാവസായിക –വികസന ചക്രവാളങ്ങൾ കടന്നു നാംജനായത്ത…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങ –ളെത്ര മേലുജ്ജ്വലമായിരിയ്ക്കും ! ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു ! എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത…

അഹം

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ഈ ഹൃദയമിടിപ്പ് നിലച്ചുപോയേക്കും ?തലച്ചോറിലേക്ക് കാഞ്ഞു –വീണൊരു സൂര്യൻ അങ്ങനെയാണ്പറഞ്ഞത്?ദഷിണായനത്തിൽ നിന്നുംഉത്തരായനത്തിലേക്ക് പടിയിറ –ങ്ങും മുമ്പ് സുഹൃത്തെനമ്മളിലൊരാൾ ?♥️കണ്ണുകൾ – കാഴ്ച്ചകൾ ഒരുപാട്തന്നു!ചിന്തകൾ ഒരു പാട് സ്വപ്നങ്ങളെയുംതന്നു!അതെല്ലാം മുൾമരങ്ങൾ കൊണ്ടുപോറിയിരുന്നു !ചോര പൊടിഞ്ഞ് ആകാശംചുവന്നിരുന്നു !ഇനി…

ഒരു നാഴി സ്നേഹം

രചന : ബേബി സരോജം ✍ ഒരു നാഴി സ്നേഹംഅളുന്നു തരൂ…ഇന്നു നിൻസ്നേഹംകുറഞ്ഞുവോ?ഇന്നലെയീ സ്നേഹംനീ എന്തേ കൂടുതൽ തന്നൂ…കാന്തനു സന്ദേഹംഏറിവന്നു….പത്നിയിൽ വിശ്വാസംകുറഞ്ഞു വന്നു.ഇന്നു ഞാൻ രോഗിയായിതീർന്നതിനാലോ?തൊഴിലിനു പോകുവാൻആവാത്തതിനാലോ?വരുമാനമെന്നിൽ കുറഞ്ഞതിനാലോ?പതിതൻ സന്ദേഹമെല്ലാംചോദ്യമായി …ഉത്തരം കിട്ടാതുഴലുന്നുപത്നിയും…കഞ്ഞിയ്ക്കുവകയില്ലഅടുപ്പുപുകയുന്നില്ലദുരിതമേറേ….മക്കൾതൻ പശിയടക്കാൻആവതില്ലാ….എങ്ങനെ നാഥാ ഞാൻസ്നേഹം വിളമ്പും?കരയുവാനാകാതെചിരിയ്ക്കുവാനാകാതെദുഃഖം കടിച്ചമർത്തിടട്ടെ …ഒരു…

മരണപ്പുഴ

രചന : സുധി മാറനല്ലൂർ ✍ പേപിടിച്ചുലഞ്ഞിടുംമഴയഴിച്ചുവന്നിടെചുഴലിപോലെചൂഴ്ന്നതാകൈയ്യുകാലുകിഡ്നിയുംകടലിലേക്കെറിയുവാന്‍പാറയറ്റുമാറിയുംഗര്‍ജ്ജനംതൊടുത്തതാമഴയഴിച്ചെറിഞ്ഞിടുംചേലപോലഴിച്ചതാതിളച്ചതുള്ളിചീറ്റിടുംതാണ്ഡവമറുത്തെറിഞ്ഞുജീവനെപറിച്ചുമാറ്റിഎടുത്തെടുത്തുടച്ചതാകുലുക്കമോടെയെത്തിടുംമഴയരിഞ്ഞുഭ്ഭൂമിയെതുരന്നുപോകയാണതാഅച്ഛനമ്മമൂത്തവര്‍മുത്തൂപോലെമക്കളുംഭേദമില്ലയാരിലുംഞെരിച്ചെറിഞ്ഞുജീവനെപറിച്ചെടത്തുമാറ്റിടുംമഴയഴിഞ്ഞുഴിഞ്ഞുഒഴുകുവാന്‍മാത്രകള്‍തകര്‍ത്തെറഞ്ഞുപോകയായ്മണ്ണുമാന്തിമൂടിടുംഭൂമിയെചുഴറ്റിടുംതുടച്ചെടുത്ത ഗന്ധവുംപുതച്ചുപുല്കിധരയിലെരാവറുത്തുപകലെടുത്തുകുടുകുടെകുടഞ്ഞെറിഞ്ഞുപീഠഭൂമിയാക്കിയോപരന്നഭീതിയുല്‍ക്കപോല്‍ജീവനെതുടച്ചുഴുതുമാറ്റുവാന്‍മണ്ണിനുള്ളിലാഴ്ത്തിയുംഒളിച്ചുസ്പന്ദമാകെയുംഅറുത്തറുത്തുമാറ്റുവാന്‍തുടച്ചുതുണ്ടുതുണ്ടുപോല്‍ചിതറിയാകെമൂടി യുംകഠോരമായ്കവര്‍ന്നതാതേങ്ങലിളല്‍കൈ കൂപ്പിഞാനിതാവിണ്ടിടുന്നഹൃത്തുമായ്മൃത്യുവിന്‍റെകൂനയില്‍കണ്ണുനട്ടിരിക്കയായ്കാലമറ്റൊരാദിനംചീഞ്ഞുലഞ്ഞുവീര്‍ത്തതാവാപിളര്‍ന്നുഗഹ്വരംഭീതിയാല്‍ഭയാനകംപിശാചുപോലെഭീകരംമരണമേറ്റയീപുഴ

ഒരു നോക്കു കാണാൻ ..😘❣️💖❣️

രചന : അൽഫോൻസ മാർഗരറ്റ് ✍ നീലനിലാവല കുളിർപെയ്തരാവിൽനീലക്കടമ്പിന്നരികിൽ നിന്നപ്പോൾപൂങ്കാറ്റുതഴുകിക്കിന്നാരം ചോദിപ്പൂആരെ നീ കാത്തിന്നു നില്പൂ സഖീ …. പൂങ്കാറ്റു നാടാകെ ചൊല്ലുമെന്നറിയാതെൻപ്രണയാഭിലാഷംപറഞ്ഞു പോയി….ഒരു പൊൻകിനാവിന്റെ മധുരാനുഭൂതിയിൽഅറിയാതെയറിയാതെ ഞാൻ മൊഴിഞ്ഞു …. എന്നനുരാഗത്തിൽ മുരളികയൂതിയഇടയച്ചെറുക്കന്റെ കളളനോട്ടംകരളിൽ തറച്ചതിൻ മധുരമാം നൊമ്പരംകവിതയായ് ;…

കുറുവ.

രചന : ജോൺ കൈമൂടൻ.✍ കുറുവപ്പരലുകൾ കുറുകെനീന്തീടുന്നചുറുചുറുക്കോടോടും കബനിയിൻവിരിമാറിൽ,ചെറുമുളങ്കാടായി നിൽക്കുംതുരുത്തുകൾ,“കുറുവ”യിൻപേരിൽ വിഖ്യാതംവയനാടിൽ! മുളങ്കാടുകൾ അളവറ്റനുഗ്രഹിച്ച-മുളകൾബന്ധിച്ചുള്ള ചങ്ങാടയാനങ്ങൾ,അളവറ്റസംതൃപ്തരായ് തുരുത്തണയുന്നുമുളംചങ്ങാടങ്ങളിൽ യാത്രയാകുംജനം! മുളങ്കൂട്ടമാകവേ ഇളകുന്നുകാറ്റിലായ്പുളകത്തിലാറാടി പുളയുംകബനിയും.മുളങ്കാടുചില്ലയിൽ മാരുതനൂതവേതുളയ്ക്കാമുളകളും പുല്ലാങ്കുഴൽമീട്ടി! കുളിരുന്നകാറ്റാണു മുളങ്കാട്ടിൻകുറുവയിൽകുളിരുകോരീടും കുളിച്ചീടിൽകബനിയിൽ.കുളിരുംതുരുത്തുകൾ പരതിനടക്കുന്നകിളിയുംശലഭവും സുലഭമായ്കുറുവയിൽ! കുറുവയിൽമനുജന്റെ പാദസ്പർശംതുച്ഛംമറുവാദമില്ല രമണീയതയോമെച്ചം.കുറുകെയുംനെടുകയും പോകകുറുവയിൽഉറവുകാണാമങ്ങ് പ്രകൃതിയിൻചാരുത! കുറുവതൻനെറുകയിൽ…