ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: കവിതകൾ

മാസ്ക്ക് ….. Rajendra Panicker NG

വിടുവായത്തംപറഞ്ഞുപറഞ്ഞ്അഴുകിനാറിപ്പുഴുത്തവായകൾഇനിമുതൽ മാസ്ക്കുകൾകൊണ്ടുമൂടിക്കെട്ടിയിരിക്കും ചിരിച്ചുകൊണ്ട്കഴുത്തറുക്കുന്നവൻറെ,പുഞ്ചിരിച്ചുവന്ന്പിന്നിൽ നിന്നുംകുത്തുന്നവൻറെചുണ്ടുകളൊക്കെമാസ്ക്കുകളാലിനിമറഞ്ഞിരിക്കും കൂടുപൊളിയുമ്പോൾപരക്കംപാഞ്ഞ്കടിച്ചുപറിച്ചുമുറിക്കുന്നനീറുകളെപ്പോലെകരളുനീറ്റിയ്ക്കുന്നകള്ളങ്ങൾപൊഴിച്ചുകൊണ്ടേയിരിക്കുന്നവായകൾമാസ്ച്കുകളാലിനി മൂടിയിരിക്കും അധികാരത്തിന്റെഅധിനിവേശങ്ങളാൽഅത്യന്താധുനികതയുടെനുകത്തിൽ പൂട്ടിക്കെട്ടി അടിമളാക്കി,ധാർഷ്ട്യത്തോടെമെക്കിട്ടുകേറുമ്പോൾനിസ്സഹായമായിവിതുമ്പിയേക്കാവുന്നചുണ്ടുളെയൊക്കെമാസ്കുകളാലിനിഒളിപ്പിച്ചുവെച്ചേക്കുക വർണ്ണവെറിയുടെമുൻവിധികളാലോപൂർവ്വസൂരികളുടെപാരമ്പരൃഗർവ്വിനാലോവേർതിരിച്ച് തിരിച്ചുനിർത്തിനിസ്സാരവത്കരിക്കുമ്പൾഇളിഭൃമായിപ്പോയേക്കാവുന്നമുഖങ്ങളൊക്കെയുംമാസ്ക്കുകൾകൊണ്ട്മൂടിവെച്ചേക്കുക ആകാരവടിവുകളുടെഅസുന്തലതകളാലോലിംഗവൃത്യാസങ്ങളുടെക്ഷമതാന്തരങ്ങളാലോക്ഷുഭിതമായി വിറപൂണ്ടേക്കാവുന്നചുണ്ടുകളെമാസ്ക്കുകൾകൊണ്ട്മറച്ചുവെച്ചേക്കുക കാലം എല്ലാവർക്കുമായികാലാതീതരായിരിക്കാൻകരുതിവച്ച കവചം!കരുതലോടെഎടുത്തണിഞ്ഞേക്കുക!!

ആത്മാവ് ….. Bindhu Vijayan

ആത്മാവെന്തിന് വെറുതെയെനിക്കെന്നുപലവുരു ചിന്തിച്ചു ഞാൻ.ഞാനെൻ ആത്മാവിനെ ഹനിച്ചെന്നാൽനഷ്ട്ടമാർക്കെന്നു പലവട്ടം ചിന്തിച്ചു ഞാൻ. ചിന്തകൾക്ക് ചിറകുമുളപ്പിച്ചവയെ പറത്തി –കാടുകൾ കടത്തി, കുന്നുകൾ കയറ്റിയിറക്കി,ചിലനേരമെങ്കിലും ഭാരമുള്ള –മനസ്സിനെ ഞാൻ സ്വതന്ത്രമാക്കുന്നു. ഓരോ യാത്രയും ലക്ഷ്യത്തിലെത്തുന്നത്ശകടത്തെക്കാൾ വേഗതയിലെന്നഹം ചരിച്ചിട്ടാണ്.കണക്കുകൾ കൂട്ടിയും കിഴിച്ചും ശിഷ്ട്ടമുണ്ടോ എന്നാധിയിലും,ചിരിക്കുന്നു, ഞാനെന്റെ…

വർഷ ഹർഷം….. Hari Kumar

മഴകൊണ്ടുവന്നതാ-ണീ കുളിർ;മുറ്റത്തുതിരി വെച്ചു പൊട്ടി –ച്ചിരിച്ചു തൈമുല്ലകൾ. നറു ഗന്ധമത്രയുംമടിശീലയിൽ വച്ചുദിനരാത്ര സഞ്ചാരിയായ്കാറ്റിറങ്ങുന്നു! മതിവരാതെന്തിത്രകുളിർ കണ്ണുമായിവൾശ്രുതി പിഴയ്ക്കാ-തിമ്പ ഗീതം മുഴക്കുന്നു! അടിമുടി രോമാ –ഞ്ചിതത്താൽ ധരിത്രിയാൾമതിമുഖിക്കുള്ളത്രനാണം വഹിക്കുന്നു! പകലവൻ തന്നിടംകണ്ണാൽ കടാക്ഷമായ്ചൊരികയോ താപംകുറച്ചുള്ള സ്പർശനം! ഇതുവിധം ശോഭിക്കയാണിന്ദ്രനീലിമകൃമികുലം തൊട്ടുള്ളജീവതന്തുക്കളിൽ! ഹരികുങ്കുമത്ത്

ഉത്തരമെവിടെ ….. ജലജാപ്രസാദ്

അച്ഛനാണു ഞാൻ വയ്യെനിക്കൊന്നു മെന്നുച്ചിയിൽ കൊടുംവേനലാളുന്നു ഹാഉത്തരമെന്ത് ചോദിക്കു മാരോടെന്നുത്തരയെന്തു പാപത്തെ ചെയ്തവൾ? എത്രയെത്ര കരുതി ഞാൻ നിന്നെയെൻപുത്രീ, എത്ര കിനാക്കളും കണ്ടു ഞാൻ!എത്രമാത്രം വളർന്നു നീയെങ്കിലുംതൊട്ടിലാട്ടുന്നുഎന്നുമെൻ ഹൃത്തിലായ് ഇഷ്ടഭോജ്യങ്ങൾ, പട്ടം, കളിപ്പാട്ട –മിഷ്ടവസ്ത്രവും പാട്ടും കഥകളുംകിട്ടി, വിദ്യയും നല്ല സ്വത്തൊന്നതെ-ന്നെന്നു…

പ്രണയത്തെക്കുറിച്ച് …. അൻസാരി ബഷീർ

പ്രണയം പ്രവാഹമായ് അങ്ങ് പണ്ടേ,പ്രപഞ്ചം പിറക്കുന്നതിന്നുമുമ്പേഏതോ വിശുദ്ധിയുടെ ജീവപ്രകാശത്തെഊതിത്തെളിയ്ക്കാൻ പിറന്നതാകാം കാലപ്രവാഹത്തിന്നോളപ്പരപ്പിൻെറശീലമായ് അന്നേ ലയിച്ചതാകാംജീവൻെറയോരോ നേർത്ത നാളത്തേയുംസേവിച്ച് പണ്ടേ ലയിച്ചതാകാം നേരിൻെറ നാരൂർന്ന് പോയാൽ പ്രണയമൊരുവേരറ്റ സങ്കൽപമായൊടുങ്ങുംപ്രാണൻെറ ചൂരറ്റ് പോയാൽ പ്രണയമൊരുഞാണറ്റ വില്ലായ് നിലംപതിക്കും കാലം കലങ്ങിയും കലഹിച്ചുമുടയുന്നകാലം കടന്ന് വന്നാലുംഊറ്റ്…

ഒരു ഗാനം… Shaji Mathew

ഞാറുനടാൻ പോകാം പോകാംപെണ്ണുങ്ങളെഈ നാട് ധാന്യത്താൽ സമൃദ്ധമാകട്ടെവയലൊരുക്കിയ ആണുങ്ങൾ കൂട്ടിനുണ്ട്നമുക്കൊന്നായ് പാടാം സംഘടിക്കാംഈ മണ്ണിനെ മാത്രം സാക്ഷിയാക്കാം ദുരിതപർവ്വം കഴിഞ്ഞു പോയ്‌ എന്നിരുന്നാലുംഅലസതയെ ഈ നാട്ടിൽ പൊറുപ്പിക്കല്ലേനമ്മെയുണർത്തിയവർ തന്ന സമ്മാനംനമ്മെയൊരുക്കിയവർ ചെയ്ത പുണ്യങ്ങൾഎല്ലാം ഇവിടെ ശാശ്വതമാക്കാൻനമുക്കൊന്നായ് തീരാം സംഘടിക്കാംഈ മണ്ണിനെ മാത്രം…

മരം … Sivarajan Kovilazhikam

മറ്റാർക്കോ നുണയുവാൻമധുരവും കുളിരും പേറികുടനിവർത്തി, തണൽവിരിച്ചുമണ്ണിനെ ഇറുകെപ്പുണർന്നുആർക്കും ചവിട്ടിത്താഴ്ത്താൻതലകുനിഞ്ഞുകൊടുക്കുന്നകനിവിലുംതലയെടുപ്പുള്ളവർ ചരിത്രം താഴിട്ടുപൂട്ടിയചരമരേഖകളിൽആത്‌മഹത്യയെന്നഅപമാനം പേറാത്തവർ . കൂടൊരുക്കാൻ കൂട്ടുനിന്നവർകൂടിനു തുണയായവർഇലപൊഴിയുമ്പോൾ,വേരടരുമ്പോൾകാറ്റിലലിയുന്ന നിലവിളിയൊച്ചകൾക്കൊപ്പംവെറുതെ തലയാട്ടുന്നവർ . പകുത്തുകൊടുത്തിട്ടുംചേർത്തുപിടിച്ചിട്ടുംതണൽ മുറിച്ചു ,നിഴൽ മുറിച്ചുപ്രേതവിചാരണ പോലുമില്ലാതെശൂന്യരാകുന്നവർ . വെളിച്ചം വരച്ചുപഠിക്കുന്നപകലിരവുകളിൽ,ഊർദ്ധ്വം തേടുന്ന ഭൂമിയുടെനെടുവീർപ്പുകളിൽ,കാലപ്രയാണത്തിന്റെകലിതാണ്ഡവങ്ങളിൽഎറിഞ്ഞുടയ്ക്കപ്പെട്ടിട്ടുംഎഴുതപ്പെടാതെപോയചരിത്രസത്യങ്ങൾ മരം,മരിച്ചുവീഴുമ്പൊഴുംവരമാകുന്നവൻ===============================ശിവരാജൻകോവിലഴികം,മയ്യനാട്

അഹല്യയുടെ നൊമ്പരങ്ങൾ …. Mohandas Evershine

പ്രണയാക്ഷരങ്ങൾ കുറിക്കുവാൻ ഇനിയുംമഷിപുരളുവാൻ മറന്ന തുറന്ന പുസ്തകംമനസ്സിൽ നീ ഒളിപ്പിച്ചു വെച്ചുവോ, നിൻമിഴി നീർ നിറയ്ക്കുവാൻ ചഷകമെവിടെ? രാമപാദ സ്പർശമോഹമേറ്റു കിടക്കും അഹല്യയായി നീ പകൽ ചുരത്തും പാൽനുണയാതെകാലാന്തരങ്ങളിൽ കരിപുരണ്ടൊരു ശിലയായിഋതുഭേദങ്ങളറിയാതെ മയങ്ങുന്നുവോ ?. ആരണ്യകങ്ങളിൽ ഏകയായി ത്രേതായുഗ നിലാവണയും വരെ…

പൂവ്. ….. Hari Kumar

കുഞ്ഞിളം കാറ്റിൻതലോടലിൽ പൂവിൻകവിൾപ്പൂ ചുവന്നുപോയല്ലോ! വണ്ടൊന്നു മൂളിയെ-ത്തുമ്പൊഴേയ്ക്കായതിൽതേൻകുടം തുള്ളിത്തുളുമ്പി! തങ്കനൂൽ പാവുന്നസൂര്യന്റെ നേർക്കതിൻഗന്ധം നിവേദിക്കയായി! പയ്യെ കിളിപ്പാട്ടുകേൾക്കെമദോന്മത്തയായിട്ടുനൃത്തംചവിട്ടി! ചന്ദ്രികാലോലമാംയാമം വിളിക്കവേതന്നെ സമർപ്പിക്കയായി! കണ്ടൂ പ്രഭാതത്തി –ലാവർണ്ണ പൂർണ്ണിമകാറ്റിൻകരത്തിൽ സുഗന്ധം…..( എന്നാൽ മിഴിക്കോൺവഴിഞ്ഞെന്നമട്ടിലാണത്രേ പ്രഭാതം ചിരിച്ചൂi). ഹരികുങ്കുമത്ത്.

ഇണക്കിളികൾ …. G. Megha

കാണുന്ന മാത്രയിൽ തന്നെ ആരെയും കണ്ണീരണിയിക്കുന്ന ചിത്രമാണിത്. മരിച്ചുകിടക്കുന്ന തന്റെ പ്രാണനാഥന്റെ അരികിലായ് വാവിട്ട് നിലവിളിക്കുന്ന ഒരു ഇണക്കിളിയുടെ ചിത്രം…നിസ്സഹായയായ ആ പക്ഷിയുടെ സങ്കടം അവിടെയാകെ അലയടിച്ചിട്ടുണ്ടാവും. … അവൻ പകർന്ന സ്നേഹത്തിന്റെ ഓർമ്മകൾ അവളുടെ നെഞ്ചു തകർത്തിട്ടുണ്ടാവും.ഒന്നായ് കണ്ട സ്വപ്നങ്ങളെല്ലാം…