Category: കവിതകൾ

ജലസമാധി …… സജി കണ്ണമംഗലം

അമ്മയെക്കൊന്ന കുഞ്ഞുങ്ങൾഅമ്മ കൊന്ന കുരുന്നുകൾകൊന്നവയ്ക്കൊക്കെയെരി- യിറ്റിച്ചിട്ടുപ്പില്ലാതെ തിന്നു നാം! കപ്പ തിന്നുന്ന തുരപ്പനെ- യടിവില്ലാൽ തകർത്തു നാംഉറുമ്പു കേറാതിരിക്കുവാൻഡീഡീറ്റി ചൊരിഞ്ഞു നാം കടൽമീനിന്റെ വീട്ടിൽപ്പോയ്അവയേയും ചതിച്ചുകൊല്ലുവാൻജലധിക്കുമുകളിൽക്കൂടിഒാടുന്ന രഥമേറി നാം പക്ഷിയെപ്പിടിച്ചതിൻ ചിറകും,കരളും വെട്ടിചുമ്മാതെ രസത്തിനായ്കൂട്ടിലേയ്ക്കിട്ടൂ നമ്മൾ ആനയെക്കാണാനെന്തു-രസമാണതിനായിട്ടാനയെ-ച്ചതിച്ചു നാം കുഴിൽവീഴ്ത്തുന്നവർ കാണുവാൻ…

മണവാട്ടി ….. Manjula Manju

ആറ്റുനോറ്റുണ്ടായതാകെട്ടുകഴിഞ്ഞാറാം വര്‍ഷവുംറോസക്കുട്ടി പെറാത്ത കൊണ്ട്തോമാച്ചന്റെയമ്മറാഹേലമ്മ കന്യാസ്ത്രിമഠത്തിലേയ്ക്ക് നേര്‍ന്നുണ്ടായതാ കൊച്ചു റാഹേലെന്നപ്പനാപേരിട്ടത് അമ്മയുണ്ടായിട്ടെന്താകൊച്ചു റാഹേലിനപ്പന്‍ മതി കൊത്തം കല്ല്‌ കളിക്കാനപ്പന്‍തുമ്പിയെപ്പിടിക്കാനപ്പന്‍ കൊച്ചു റാഹേലിന്റെപനങ്കുലപോലുള്ള മുടിയില്‍കാച്ചെണ്ണ തേച്ച്പിന്നി മടക്കി-കെട്ടിക്കൊടുക്കുമപ്പന്‍ നനവുള്ള മുടിയില്‍കുന്തിരിക്ക പുകയേറ്റിനനവാറ്റുമപ്പന്‍ “ഹും ഒരപ്പനും മോളുമെന്ന്”മുഖം വീര്‍പ്പിക്കുന്ന റോസയെതൊട്ട് തോമാച്ചന്‍ പറയും“എന്‍റെ ശ്വാസമാടീയിവള്‍”…

തേഞ്ഞു പോയൊരു ബിംബം …. ഗോപാലകൃഷ്ണൻ മാവറ

കറുത്ത തുണിയാൽകണ്ണുകൾ മൂടിയനീതി ദേവതയെആവർത്ത വിരസതയാൽതേഞ്ഞു പോയൊരുബിംബമെന്ന നിലക്ക്ആരും ഗൗനിക്കുന്നേയില്ല.അതിനാൽ നീതികാഴ്ചക്കൊരു പുറന്തോടുള്ളകൗശലകാരനായൊരുആമയിലേക്ക്പതിയെ പ്രവേശിക്കുകയുംതല സൗകര്യപൂർവ്വംഅകത്തേക്ക് വലിക്കുകയുംപുറത്തേക്കിടുകയുംചെയ്തുകൊണ്ടിരുന്നു.നിയമം ഒാന്തായ്തരാതരംപോലെ മാറിവേലിക്കലോളം പാഞ്ഞു.അതിനിടയിലാണ്കുറുമാറി വന്നസാക്ഷികളെ സ്വീകരിക്കുന്നചടങ്ങ് സംഘടിപ്പിച്ചത്.അവിടെ വെച്ചാണ്മകളെ വെട്ടിക്കൊന്നഅച്ഛനെ,യവളുടെ അമ്മഅനുമോദിച്ചത്നേരത്തെ കൊല്ലപ്പെട്ടമാപ്പുസാക്ഷിയെഅനുസ്മരിച്ചുകൊണ്ട്അളിയനെയാറ്റിലെറിഞ്ഞുകൊന്നവരുംകറുത്തവനെ കഴുത്ത് ഞെരിച്ച്കൊന്നവരുംസംസാരിച്ചു കൊണ്ടിരുന്നത്

പരാജിതരുടെ ശവദാഹം …. Letha Anil

കമ്മലൂരി മാറ്റിവെച്ചു ,സ്വർണമാലയുമൂരിയെടുത്തിട്ട് ,മുഖം മിനുക്കി , പൊട്ടുകുത്തി ,ഒരുക്കിക്കിടത്തല്ലേ ..എന്നെപാവയാക്കല്ലേ…..കോടി തേടിയ ആശയെല്ലാംബാക്കിവെച്ച ഉടലിൻ മേലെ ,മുണ്ടിൻ കോന്തല നീക്കിയിട്ട് കേമരാവല്ലേ… നിങ്ങൾകോടിയിട്ടു കോടിയിട്ടുകോമാളിയാക്കരുതേ….തട്ടകത്തിരുന്ന് ‘വിധി’യെന്നൊറ്റവാക്കിൽതീർപ്പു നൽകി ,വിശന്ന മനസിനെ അവഗണിച്ചോർവായ്ക്കരിയിടേണ്ടയിനിഒട്ടും സഹതപിക്കേണ്ട….അന്തരംഗത്തിൽ ചെണ്ടമേളം മുറുകിക്കൊട്ടിയ നേരത്തെല്ലാംധൃതി നടിച്ചകന്നോരെന്തിനുസമയം കളയുന്നു…നോക്കുകുത്തികളേപ്പോലിങ്ങനെമൗനം…

വല്ലാത്തൊരാപ്പ് …. Remani Chandrasekharan

സർക്കാര് വെച്ചൊരു ” ആപ്പി”ൻ കഥ കേട്ട്ചങ്കുപൊടിയുന്നു കൂട്ടുകാരേ എത്രയോ നേരമായി ഈ കടത്തിണ്ണയിൽആപ്പിനെ തേടിയിരിയ്ക്കുന്നു ഞാൻ മാസമോ രണ്ടായി തൊണ്ട നനച്ചിട്ട്,മീശ പിരിച്ചു ഞാനാളായ്ച്ചമഞ്ഞിട്ട് “ക്യു “വിന് പിന്നാലെ മര്യാദ പാലിച്ചുഎന്നിട്ടും “കുപ്പി” എനിയ്ക്കവർ തന്നില്ല. കണ്ണൊന്നുരുട്ടി കച്ചോടക്കാരനുംആപ്പുണ്ടോ കയ്യിൽ,…

കാഴ്ചകളുടെ അവസാനഭൂപടം. ….. Nevin Rajan

ഇനിയും പൂർത്തീകരിക്കാത്തചുവരിൽഭൂപടത്തിന്റെവർണ്ണവ്യതിരേകംതീർത്ത,താഴ്വാരങ്ങളുടെ ഒറ്റനിറം തിരയുന്ന,എന്റെ കണ്ണുകൾ. മലർന്നുകിടന്ന്,പിടലി ഒരല്പമുയർത്തിവച്ച്,ദീർഘശ്വാസനിശ്വാസങ്ങൾക്ക്ആശ്വാസമായ്,ഒരു റാപ്പിഡ്ക്കിറ്റ്ഒരു മാസ്ക്ക്പിന്നൊരല്പം സാനിറ്റയ്സർ. ഐസൊലേഷനിൽവേർതിരിക്കപ്പെട്ടഅല്പപ്രാണനുകൾക്ക്പ്രായവും സാദ്ധ്യതകളുംമാനദണ്ഡമാകുമ്പോൾ;ഈ ഭൂപടത്തിന്റെസാമ്രാജ്യങ്ങൾക്കുകണ്ണിലെക്കരടായ്രണ്ടു കൊച്ചുരാജ്യങ്ങൾ ;ക്യൂബയും തായ്വാനും. മനുഷ്യമഹാമാരികൾപലവട്ടം കാർന്നുതിന്നഎന്റെ ആന്തരികാവയവങ്ങൾ.അവശേഷിച്ച നട്ടെല്ലിനെപിഴുതെറിയുംവിധം ചുമയായിശ്വാസകോശം ചുരങ്ങിയടയുന്നു പലപലവർണ്ണങ്ങളാൽവേർതിരിക്കപ്പെട്ടഈ ഭൂപടത്തിന്റെനിറവിന്യാസം…എന്റെ കണ്ണുകളിൽ ;സ്വൈര്യത്തിന്റെസമാധാനത്തിന്റെഏകതയുടെആ ഒറ്റവർണ്ണരാജിവിരിയിക്കുന്നുണ്ടിപ്പോൾ. ഈ മുള്ളു കുത്തിയിറക്കുന്നവേദനയിൽപ്പോലുംഇതു…

സീതയല്ല ഞാൻ ************ ബിന്ദു കമലൻ

നോക്കുക നീയെൻ കണ്ണിലിറ്റുനേരംകനൽക്കണ്ണീർ തടാകം കാണ്മതില്ലേആളുന്നൊരഗ്നി പുണരുവാൻസീതയല്ല വെറും സ്ത്രീയാണ് ഞാൻ… ഭൂമിപുത്രിയല്ലേ സീതഭൂമിയിലെ പുത്രി തന്നെ ഞാനും.കനൽപ്പാത താണ്ടിയോൾ ജനകനന്ദിനിജീവിതക്കൊടുമുടി നോക്കി പകച്ചവൾ ഞാൻ. രാമമാനസി… സീത… നിലാ ചന്തമുള്ളവൾപ്രിയനുമെത്രയും പ്രാണപ്രേയസിയാണ് ഞാനും. സീതയല്ല ഞാൻ… വെറും സ്ത്രീ –മിഴിയിൽ…

ഒ.എൻ.വിയ്ക്ക് ഒരുപിടി കുങ്കുമപ്പൂക്കൾ !!! Raghunathan Kandoth

മാറ്റൊലിക്കവിയെന്നാരൊക്കെയോമുറ്റിലുമപഹസിച്ചെങ്കിലുംമാറ്റത്തിൻ കാഹളമൂതിഗജരാജപ്രഭാവനായ്നടകൊണ്ടു നീ….തച്ചനായ് നവയുഗശില്പിയായ്തച്ചുടയ്ക്കുവാൻ ചിലതുടച്ചുവാർത്തീടുവാൻ!! കൈരളീക്ഷേത്രാങ്കണേചാരുപുഷ്പോത്സവം തീർപ്പൂനിൻ മനോഞ്ജമാം പൂന്തോപ്പുകൾ!അക്ഷരത്തീനാളങ്ങളാൽലക്ഷാർച്ചനയൊരുക്കി നീനിൻ കാവ്യദേവാംഗനമാർ തൂകീദിവ്യനൂതനസ്മിതം ദർശനാമൃതം!ഒലിച്ചുപോയില്ല നിൻ ശബ്ദംചെമ്പൂഴിയിൽ മഴവെള്ളം പോൽഭൂഗർഭജലധിയായതു കാത്തിരിപ്പൂവിപ്ലവവിസ്ഫോടനം പ്രളയം!മിന്നൽപ്പോർവാളുകളുയർത്തിയമേഘഗർജ്ജനം തവ കവനംസാഹിതീക്ഷേത്രേ സായന്തനപൂജയ്ക്കായ്വിരിഞ്ഞ നാലുമണിപ്പൂവേ!കാവ്യപുസ്തകത്താളിലൊളിച്ചു നീമയിൽപ്പീലിയായ്!ഉജ്ജയിനിയിൽ വിരിഞ്ഞുവനജ്യോത്സനയായ്!ആസന്നമരണയാം ഭൂമിയ്ക്ക്അന്ത്യകൂദാശ നൽകിപ്രവാചകശ്രേഷ്ഠാ നിൻ ചരമഗീതം!വിപ്ളവം നെഞ്ചേറ്റിയ…

സ്നേഹവീണ ……… ശ്രീരേഖ എസ്

അകലെയാണെങ്കിലു൦അടരുവാനാവാതെകനവിലൊരു മോഹമായ്‌പൂത്തിരുന്നു…! രാഗമായെൻ ജീവ-വീണയിൽ നീ പ്രേമ-സ്പന്ദനമായിനിറഞ്ഞ നേരം, സ്നേഹമേ.. മങ്ങാത്തവർണ്ണമേ ഞാൻ നിന-ക്കായെന്റെ ജന്മംപകർന്നു നൽകീ… പ്രാണൻ വെടിഞ്ഞാലുമീചങ്കിൻ സ്നേഹത്തിൻപരിമളം പാരിൽനിറഞ്ഞുനില്ക്കും… ഉരുകി ഞാൻ തീർന്നാലു൦ഒരുതരി വെട്ടമായ്‌നിൻ മിഴിയ്ക്കെന്നുംപ്രകാശമേകും… ദേഹമെരിഞ്ഞാലു൦പോകുവാനാവാതെദേഹി അവനിയിൽനിന്നെത്തേടും… വാടാത്ത സ്നേഹത്തിൻകൊഴിയാത്ത പൂവായി ..ജന്മങ്ങളോളം ഞാൻകാത്തിരിക്കും.. അകലെയാണെങ്കിലു൦മങ്ങാതെ,മായാതെകനവിലൊരു…

തട്ടകം ——- Rajendra Panicker NG

ഉടലുടച്ചുണ്മയാലു-യിരുകാക്കുമ്പോൾ നീഉലയ്ക്കുമോരുടലിന്റെഉണർവ്വായി മാറുന്നുഉടലിന്നു വിലയിടാ-തുടയാടയുടച്ചുരിഞ്ഞ-ടിമപ്പെടാത്തവൾ നീ. അകതാരിലമ്പിളിത്താലംതെളിക്കുവോൾകതിരായിയുലയുന്നകതിരൊളിയോലുവോൾ കാതരയാമൊരനുരാഗ-കനിമൊഴിയായവൾഒരുവനുമാത്രമായ്തവജന്മം ഹോമിപ്പവൾ. കരഞ്ഞു കരഞ്ഞേഴുകടലുതീർക്കുന്നവൾകദനക്കരിമുകിലായ്കടംകൊണ്ടകാമിനിനെഞ്ചിൻ നെരിപ്പോടിൽനിറകനലെരിക്കുന്നവൾ. മനക്കരുത്തിന്നുട-വാളെടുത്തു നീ അറുത്തുമാറ്റുകാ-ഭ്രമപ്പൂത്തലപ്പുകൾതകരപോൽ കുരുക്കുംകളകളൊക്കെയുംകരുതലോടെപിഴുതെറിഞ്ഞേക്കുക! പൊന്നരിവാളാലു-റഞ്ഞുതുള്ളുമ്പോൾപൊന്നിൻ ചിലമ്പുകൾപൊട്ടിച്ചെറിയുമ്പോൾപൊന്നരിഞ്ഞാണംപറിച്ചെറിഞ്ഞുതലതല്ലി-പൊരുതി തനിച്ചായി-പോകുമ്പോൾ നീ ഒന്നോർക്കുക! താങ്ങായിട്ടൊരുതട്ടകഭൂമികയുണ്ടിവിടെതണലായിട്ടൊരുആകാശവുമുണ്ടിവിടെ!