Category: സിനിമ

പ്രണയകൗമുദി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു ഗാനംഞാൻ പാടാമിനിയും,അരുമസഖീ,നീവന്നാൽഒരു പൂമുത്തം നൽകാമിനിയുംകരളുപകുത്തേതന്നാൽപ്രണയം പൂക്കും മുകിലിൻ കൂട്ടിൽ,കനവുകളൊന്നായ്കാണാൻ,ഭ്രമരംപോൽ നീയണയൂമുന്നിൽ,പ്രമദവനങ്ങൾ താണ്ടിഹൃദയം കൊണ്ടൊരുഗാനം മൂളാം,മധുരശ്രുതികൾ മീട്ടിഅതു കേൾക്കാനായണയൂ,വേഗംവിധുമുഖി,നീയെൻ ചാരേകദനത്തിൻ കാർമുകിലും മൂടി,ഹതഭാഗ്യൻ ഞാനമലേ;ക്ഷിതിയിൽ കണ്ണിമതെല്ലും ചിമ്മാ-തതിലോലം നിലകൊൾവൂദിനമോരോന്നു പിറക്കുമ്പോഴും,മനസ്സിന്നുള്ളിൽ മഹിതേഅനുരാഗപ്പൂങ്കുളിരായ് നീയേ,പനിമതിപോലെത്തുന്നു!അറിയാതാത്മസ്‌മൃതികൾ പൂകി,നിറഹൃദ്‌തന്തി തലോടി,കനവുക,ളോരോന്നോരോന്നുംക-ണ്ടനിശമിരിക്കുന്നീഞാൻ.

പാളത്തിനു മുകളിൽ പറക്കുന്ന ചിത്രശലഭം

രചന : എം ബി ശ്രീകുമാർ ✍ തീവണ്ടിയിൽഎതിർവശത്തെ സീറ്റിൽഒറ്റക്കിരിക്കുന്നപെൺകുട്ടിയുടെ മുഖത്ത് ….അവളുടെ കണ്ണുകളിൽ നിന്ന്രണ്ട് നദികൾ ഒഴുകുന്നു.തുടകളിൽ തട്ടി തെറിച്ച്കടലിലേക്ക്…. കയ്യിൽ നിവർത്തിപ്പിടിച്ചപത്രത്തിൽ നിന്നുംവാർത്തകളുടെകൈകൾ നീണ്ട് നിവർന്ന്അവളുടെ മുഖത്ത് തഴുകുന്നുണ്ടായിരുന്നു.തീവണ്ടിക്ക് മുന്നേ പറക്കുന്നചിത്രശലഭങ്ങൾ… അവൾ പറയുന്നുഎനിക്കിന്ന് മുഖമില്ല.മുഖമില്ലാത്ത ഒരു പെൺകുട്ടി…

കവിത

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ ഹൃദയത്തിന്റെ അകത്തളങ്ങളിൽരൂപം കൊള്ളുന്നൊരാവേശംമനതാരിലൂറിക്കൂടുന്ന ചിന്തകൾഅക്ഷരങ്ങളായി പ്രവഹിക്കുന്നു.പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾഅർത്ഥമില്ലാത്ത ചെയ്തികൾഒററപ്പെട്ടു പോകുന്നുവിതുമ്പുന്ന മനസ്സുകൾക്കൊരുകൂട്ടായി . ഭൂതകാലത്തിന്റെഓർമ്മകൾ തൻ തേരിലേറിവരുന്നൊരു നൊമ്പരംഉള്ളിലൊതുക്കിയ വികാരങ്ങളുടെആവിഷ്ക്കാരംമായ്ക്കുന്തോറും കൂടുതലാഴത്തിൽതെളിഞ്ഞു വരുന്നൊരു നിറചിത്രം .

ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനം.

ബാബുഡാനിയല്‍✍ ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനംബാബുഡാനിയല്‍ എഴുതി, അലക്സ്ജോണ്‍ചാക്കോച്ചിഈണംനല്‍കി,റോയി ശൂരനാട് ആലപിച്ച ഈ ഗാനം ഓർക്കസ്‌ട്രോൺ നിര്‍വഹിച്ചിരിക്കുന്നത് ഡെനില്‍ ഡാനിയല്‍ ഫ്രാന്‍സിസ് ആണ്.. നീതിമാനായ യൗസേപ്പിതാവ് യൂദാ ഗോത്രത്തില്‍ ദാവീദ് വംശത്തില്‍ യാക്കോബ് – റാഹേലിന്റെ മകനായി ആഇ25 ല്‍…

വില്ലുവിന്റെ ഗ്രാമം(ഷോർട് ഫിലിം)

ഷാജി ടി ✍ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ വിലമതിക്കാനാവാത്ത ഒന്നാണ് ബാല്യം. കുപ്പായമിടാതെ ബട്ടൺ പൊട്ടിയ ട്രൗസറുമിട്ട്, അത് അരയിൽ നിന്നും ഊർന്നു വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച്, മൂക്കുമൊലിപ്പിച്ച്, സൈക്കിൾ ടയർ വടികൊണ്ട് തട്ടിതിരിച്ച് ഇടവഴികളിലൂടെ അതിന് പിന്നാലെ ഓടിയ…

സൂഫി പറയുന്നു.

രചന : മനോജ്.കെ.സി.✍ സൂഫി…മെല്ലെ മൊഴിഞ്ഞു…എന്നോടായി…പ്രശാന്തമാം…ഒരു തടാകക്കരയിൽ നിന്ന്…നിലാമഴ പെയ്കെ…ഇങ്ങനെ,പ്രപഞ്ചത്തിൻ ഗോചരമാം…സർവ്വ,സ്വരങ്ങൾക്കും…വർണ്ണങ്ങൾക്കും…ഉദയാസ്തമനങ്ങൾക്കുമപ്പുറം…ഉലകിൽ അകക്കാമ്പിലെങ്ങോ…തമ്മിലടർന്നു മാറാത്ത…ബീജരൂപം പൂണ്ട ദീപ്തദ്വന്ദങ്ങൾമന്വന്തരങ്ങൾക്കുമപ്പുറം ഉരുവം ചെയ്ത…കാലതീത…അനശ്വര…അനന്യ…അനിർവ്വചനീയ…ബാന്ധവമത്രേ…സത്യലോകം ചേർന്ന്…അഭൗമവർണ്ണ – സ്വര – ലയ രാജികൾ വിടർത്തും…ഭവാബ്ധി തന്നുടയോൻ/ഉടയോൾ…തൻ കരങ്ങളാൽ തീർത്ത –ഹീരപുഷ്പം ചൂടും…ലോകത്തിലേറ്റം ദിവ്യമാം…പ്രണയം…അല്ലാതെ,ഒരു…(അല്ല),പല തീൻ മേശകൾക്കുമിരുവശവുമിരുന്ന്…നൈമിഷകാലങ്ങൾ…

അറിയാതെ പോകുന്നവ🌷

രചന : ബേബി മാത്യു ✍️ ദൂരെയാകുമ്പോൾ അറിയുന്നതെല്ലാം അരികിലുണ്ടായിരുന്നതിൻ നന്മകൾ കാൽച്ചുവട്ടിലെ മണ്ണിന്റെ താങ്ങ് കാലടികൾ പതറാത്തിടം വരെ ചായം പൂശി ഒരുങ്ങുന്നതെല്ലാം ചാരമാകുന്ന നേരം വരെ മാത്രം ഒറ്റനോട്ടിന്റെ മൂല്യം ഒരിക്കലും ഒറ്റനോട്ടത്തിൽ അറിയാതെ പോകുന്നു വാക്കുകൾ വാരിവലിച്ചു…

ആഴത്തിൽ

രചന : അശ്വതി ശ്രീകാന്ത് ✍ വിഷക്കായ തിന്ന്ചത്തുപോയൊരുആട്ടിൻകുട്ടിയെയോർത്താണിന്ന്ഉറക്കമുണർന്നത്.നഗരപ്പാച്ചിലുകളിലേയ്ക്ക്ജനാല തുറന്നിട്ട്ചായക്കോപ്പ പകുതിയാക്കിയിട്ടും‘മ്മേ’ന്നൊരു നിലവിളിമുറി ചുറ്റിയോടുന്നുപഞ്ഞിക്കെട്ടൊന്ന് കാലുരസുന്നുഇറങ്ങിയോടുമ്പോൾ നൂറാംവട്ടവുംഅതേ വേരിൽ കാലുടക്കുന്നുഅതേ നോവ്അതേ നോവെന്ന്പിടഞ്ഞുപോകുന്നുകുഞ്ഞേട്ടൻ കൈലി മടക്കിനിലത്തിരിക്കുന്ന്ഓർമ്മകളെതിരിച്ചിട്ട്മറിച്ചിട്ട്ചാവുറപ്പിക്കുന്നുആഴത്തിൽആഴത്തിൽആഴത്തിൽകുഴിച്ചിട്ടിട്ടുംമുളച്ചു പൊന്തുന്നല്ലോവിഷക്കായ വെന്ത ചിരട്ടപ്പാത്രം… (വക്കനാൽ)

ആന

രചന : അമ്മു ദീപ ✍️ രാത്രിയൊരു നീണ്ട തുമ്പിക്കൈചുരുട്ടിയെടുക്കാറുണ്ടെന്നെ.പതുപതുപ്പിൽ,ഇളംചൂടിൽആലോലം താലോലം ഞാനുറങ്ങിപ്പോവുന്നുതുമ്പിക്കൈയുടെ ആനയെഞാനിന്നേവരെ കണ്ടിട്ടില്ല.ദിക്കുകൾക്കപ്പുറംനക്ഷത്രം മുട്ടെ ഉയരത്തിൽഞാനതിനെ സങ്കല്പിക്കുന്നു.അതിൻറെ കൊമ്പുകൾആകാശഗംഗകൾ!നിന്ന നിൽപ്പിൽ ചിലപ്പോൾ ആനഉറക്കംതൂങ്ങും.തുമ്പിക്കൈ അയയുമ്പോൾദു:സ്വപ്നം കാണുംപിച്ചും പേയും പുലമ്പുംഞാനപ്പോൾ തുമ്പിക്കയ്യിനെ പൊത്തിപ്പിടിക്കും.രാവേറെച്ചെല്ലുമ്പോൾഉറക്കം തൂങ്ങിഉറക്കം തൂങ്ങിപിറകിലേക്ക്പൊത്തോം എന്ന്ഒറ്റവീഴലാണ് ആന.ഞാൻ ഞെട്ടി…

”അഗ്നിച്ചിറകുള്ളപക്ഷി”

രചന : കൃഷ്ണ മോഹൻ കെ പി ✍ അംഗനയല്ലവൾ ആത്മഹർഷത്തിൻ്റെഅഞ്ചിത രോമാഞ്ചമൊന്നുമാത്രംആലംബഹീനർക്കു പുഞ്ചിരിയാലൊരുആലയം തീർക്കുന്ന കാവ്യബിംബംഇച്ചെറു ജീവിത പർണ്ണകുടീരത്തിൽഇത്തിരി വെട്ടത്തെയേകുവാനായ്ഈടുറ്റ മാറാപ്പു തോളത്തതേന്തിയുംഈഷലില്ലാതവൾ വർത്തിക്കുന്നൂഉത്തമയാണവൾ ഉൾത്താരിലേന്തുന്നുഉൽക്കർഷ ചിന്തകൾ എന്നുമെന്നുംഊഷരഭൂമിയും ഉർവരമാക്കിടുംഊമയ്ക്കു പോലും വചസ്സു നല്കുംഎത്രയും സൗഭാഗ്യമേകുന്നു നാൾക്കുനാൾഎങ്ങിനെയെന്നതറിയുകില്ലഏണാങ്കബിംബമുഖിയായി മാനിനിഏതു ദുഃഖത്തിനും…