Category: സിനിമ

പ്രാണായനം…

രചന : ദീപക് രാമൻ ശൂരനാട്.✍ ഒടുവിലെൻ്റാത്മാവുതേങ്ങിഅരികെ നീ വന്നു നിന്ന നേരം…മിഴി നിറഞ്ഞൊരുതുള്ളികണ്ണീരടർന്നെൻ്റെ നെറുകയിൽചിതറിത്തെറിച്ച നേരം…ഒടുവിലെൻ്റാത്മാവുതേങ്ങി…നിന്നെയോർത്തൊടുവിലെ-ൻ്റാത്മാവ് തേങ്ങീ… പ്രിയതേ നീയെത്തുവാനേറെ വൈകി,കരയാതെ ഇനിയെന്നെ യാത്രയാക്കൂ…ചിറകറ്റുനിൻ പ്രണയചുഴിയിൽ പതിച്ച,ഈ ദേശാടനക്കിളിയെ നീമറക്കൂ… ഭൂതകാലത്തിൻ്റെ തടവറക്കുള്ളിൽനീ മൂളിപ്പറക്കുന്ന ഭ്രമരമാണോമലേ…നീറിപ്പുകയുന്ന ഓർമ്മകൾക്കുള്ളിലും,നോവുന്ന ഓർമ്മയായ് മാറുന്നു…

ഓ… എന്റെ പങ്കാജ് ഉധാസ്…”🌹

രചന : അസ്‌ക്കർ അരീച്ചോല.✍ ചിട്ടി ആയി ഹേ ആയിഹെ ചിട്ടി ആയി ഹേചിട്ടി ആയി ഹേ വതന്‍ സെചിട്ടി ആയി ഹേ.ബഡെ ദിനോം കേ ബാദ്ബേ വതനോം കൊ യാദ്വതന്‍ കീ മിട്ടി ആയി ഹേ.ഊപര്‍ മേരാ നാം ലിഖാ…

കുഞ്ഞുടുപ്പിലെ നൊമ്പരപ്പൂക്കൾ.

രചന : ബിനു. ആർ✍️ കണ്ടില്ലേ! നമ്മൾ കുട്ടിത്തംമാറാത്തപ്രായത്തിൽ ആരാന്റെകീഴിൽഅടിമ കിടക്കാൻ വിധിക്കപ്പെട്ട കുഞ്ഞുടുപ്പുകളെ! കേട്ടില്ലേ!നമ്മൾ കുഞ്ഞുടുപ്പിന്റെനൊമ്പരപ്പൂക്കൾവിടർത്തും നൊമ്പരത്തിൻകൈവല്യപ്പാട്മാനവരുടെമനസ്സിൽചോരകലർന്നകണ്ണീരിൽ ചിന്തതൻ മർമ്മത്തിലെ ഏനക്കങ്ങൾ! ആരാനുമുണ്ടോ!കണ്ടിരിപ്പൂചിരിക്കുംചിത്തത്തിലറിയാത്തമനസ്സിൻ കണ്ണുനീരിൻനീരാട്ട്ഇപ്പോൾ കാഴ്ചകളെല്ലാമൂറിച്ചിരിക്കുന്നുനികൃഷ്ടതയുടെ കാടറിയാകാടത്തങ്ങളിൽ.ഇനിയുമൊരവതാരംവരാൻകാത്തിരിക്കണോ! ഇഹപരങ്ങളിൽ കാണുംഅഗ്നിജ്ജ്വാലകൾ പോൽഅന്തരംഗങ്ങളിൽനിന്നും കത്തിയുയരാൻഅരാജകത്വത്തിൽനിന്നും കരകയറാൻ.ജല്പനങ്ങളെല്ലാം മന്ത്രിച്ചു തീർക്കവേ നഷ്ടമായീടുമോ നൊമ്പരം…

ബസ് സ്റ്റോപ്പ്

രചന : രാജേഷ് കോടനാട് ✍ നിന്നെക്കാൾ മറ്റൊരാളുംതീക്ഷ്ണമാം പ്രണയങ്ങൾക്ക്കാവലാളായിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉൽക്കണ്ഠകളുടെ കാർമേഘത്തിരുന്ന്ചാമരം വീശിയവർക്ക്കുട പിടിച്ചിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉറക്കത്തിൽചുമച്ചു തുപ്പി മരിച്ചവൻ്റെഭാണ്ഡക്കെട്ടഴിക്കുമ്പോളുണ്ടാവുന്നകട്ടയിരുട്ടിൻ്റെ മണം തേടിപ്പോയിട്ടില്ലനിന്നേക്കാൾ മറ്റൊരാളുംജീവിത രാഷ്ട്രീയത്തിൻ്റെ മുഖത്തു തുപ്പികഥമൊലിക്കുന്ന തെറികൾഉന്നയിക്കുന്നഭ്രാന്തൻ്റെ പകലുകൾചികഞ്ഞു നോക്കിയിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംപരസ്പരം പച്ചക്ക് തിന്നുന്നആൺ പെൺ ശരീരങ്ങളുടെവ്യവഹാരങ്ങൾ മനസ്സിലാക്കിയിട്ടില്ലനിന്നേക്കാൾ…

നക്ഷത്രങ്ങളുടെജുഗൽ ബന്ധികൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ഇവിടെ ഒരു ഹാർമോണിയംകണ്ണടച്ചിരിക്കുന്നു! വയലിനിലെആത്മഗീതങ്ങൾ മൗനമായിരിക്കുന്നു! കാറ്റ് പോലും നിശ്ചലം: ഒഴുക്കുനിലച്ച പുഴകൾ, പക്ഷികൾ പറക്കാത്ത ആകാശം, വർണ്ണങ്ങളിൽ കറുപ്പിന്റെ കലർപ്പു വീണചക്രവാളങ്ങൾ ! അനിവാര്യമായത്സംഭവിക്കാതിരിക്കില്ല !? അതെഗസൽ രാജാവ് പങ്കജ് ഉദാസ് വിടവാങ്ങിയിരിക്കുന്നു! അദ്ദേഹം…

ബ്രോക്കൺ ബിൽഡിംഗ്.

രചന : സെഹ്റാൻ✍ ഒരുപാട് ആളുകൾ താമസിക്കുന്ന കെട്ടിടം.തീർത്തും അപ്രതീക്ഷിതമായാണ് അതെന്റെതലയിൽ വന്നുപതിച്ചത്!ആദ്യം വല്ലാതെയൊന്ന് ഭയന്നുപോയെങ്കിലുംഒരാത്മധൈര്യത്താൽ ഞാനെഴുന്നേറ്റ്നിൽക്കുകയുണ്ടായി.പലതരത്തിലുള്ള ശബ്ദങ്ങൾ കെട്ടിടത്തിനകത്ത് നിന്നുമപ്പോൾഎന്റെ കാതുകളിലേക്ക് പാഞ്ഞുകയറാൻ തുടങ്ങി.ഭയവിഹ്വലരായ,പരിഭ്രാന്തിയിലമർന്ന് പരതിനടക്കുന്ന, രക്ഷാമാർഗം തേടുന്നകുഞ്ഞുങ്ങൾ,സ്ത്രീകൾ,പുരുഷൻമാർ,വൃദ്ധൻമാർ,വൃദ്ധകൾ…അവരുടെ ഞെരക്കങ്ങൾ,വിലാപങ്ങൾ…തകർന്നുവീഴുന്നതോ, വീണുതകരുന്നതോ ആയ ടെലിവിഷനുകൾ,കമ്പ്യൂട്ടറുകൾ,മിക്സികൾ,ഫ്രിഡ്ജുകൾ,ഓവനുകൾ,വാഷിംഗ് മെഷീനുകൾ,വാഷ്ബേസിനുകൾ,ക്ലോസെറ്റുകൾ,ലൈറ്റുകൾ, പാത്രങ്ങൾ…മൂക്കിൻതുമ്പിൽ കണ്ണടവെച്ച ശേഷം…

“എന്റെ ചിന്തകളെവിടെ ?”

രചന : ഷാജി പേടികുളം✍ ചിന്തകളെന്നെവിഴുങ്ങവേഞാനപ്പോഴുംചിന്തിക്കയാണെങ്ങനെചിന്തയിൽ നിന്നുരക്ഷനേടാമെന്നിങ്ങനെ !ചിന്തിച്ചു ചിന്തിച്ചുചിന്തകൾക്കിരയായിചിന്തകർക്കൊക്കെവംശനാശം വന്നു.ചിന്തകൾ വറ്റിയമനസുകളിൽആരോ തള്ളുന്നമലിനമാം ചിന്തകൾകുമിഞ്ഞുകൂടിചീഞ്ഞളിഞ്ഞതിൻമണം ശ്വസിച്ചു ശ്വസിച്ചുദുർഗന്ധവും കൂടിഅറിയാതെയായി.ചിന്തതൻ മാലിന്യക്കൂനയിൽനുരയ്ക്കും പുഴുക്കളാൽഎന്റെ കണ്ണുകൾചീഞ്ഞളിഞ്ഞു.ചീഞ്ഞുനാറും ചിന്തകളിൽനുരയ്ക്കുന്ന പുഴുക്കളെനിരന്തരം കർണ്ണപുടങ്ങളിൽവലിച്ചെറിഞ്ഞവരെന്റെകർണപുടത്തെത്തകർത്തുഅവരുടെ ചിന്തകളെന്റെവായിൽ കുത്തിത്തിരുകിയെൻനാവിന്റെ ചലനം കെടുത്തിഅവരുടെ വിഷം വമിക്കുംചിന്തകളെന്റെ സിരകളെതളർത്തിയെന്റെ ചലനവുംകവർന്നെടുത്തൂ പിന്നെവാക്കുകൾ…

കാവ്യമോഹന (ഓമനക്കുട്ടൻ വൃത്തം)

രചന : എം പി ശ്രീകുമാർ✍ കാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണംചിന്തയിലെന്നും പൊൻതാരകങ്ങൾകാന്തിയോടെ തെളിയേണംദേവദേവ തിരുമുമ്പിലൊരുദീപമായി വിളങ്ങേണംദേഹസൗഖ്യങ്ങളേകണം മനംഭാവസുന്ദരമാകണംകാലമെന്നെ കവച്ചു കടക്കെകാലസ്വരൂപ കാക്കണംകാതരയായി കാതങ്ങൾ പോകെകാരുണ്യമോടങ്ങെത്തണംസത്ചിദാനന്ദ സർവ്വ മോഹനസമസ്തലോക രക്ഷകസംസാരതത്ത്വപ്പൊരുളെന്തെന്നുശങ്കയകറ്റിക്കാട്ടണംകാവ്യമോഹന കാരുണ്യരൂപകാൽത്തളിർ വണങ്ങീടുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണം.

പറവകൾ

രചന : ബിജു കാരമൂട് ✍ ഉമ്മവച്ചാലുയിർക്കുംപറവകൾചില്ലതോറുമുറങ്ങിയിരിക്കയാൽതെല്ലു നേരം പൊറുക്കുകകൈമഴു രാകിരാകിമിനുക്കിയിരിക്കുക.വേടനില്ലാത്ത കാടകത്തൂറുന്നകണ്ണനില്ലാത്ത കാളിന്ദിയാണിത്തെല്ലു നേരം ക്ഷമിക്കൂകലങ്ങലിൽ നിന്നൊരുമീനിറങ്ങി വരും വരെനേരമേറെയില്ലെന്നൊരു പൂവിനെവണ്ടൊരുമ്മയാൽകോർത്തടുത്തീടുന്നുദൂരെ ദേവാലയത്തിലെ ദേവതചോരയിറ്റിച്ചുവക്കുന്നു ലജ്ജയിൽരണ്ടു വാക്കിൽ കുടുങ്ങിക്കിടക്കുന്നൊരൊറ്റയർത്ഥമാകുന്നുണ്ടുജീവിതംഉമ്മകൾ കൊണ്ടുയിർപ്പിച്ചെടുക്കുകകണ്ണുനീരിൽ കഴുകിയെടുക്കുക

ഉറങ്ങട്ടെ ഞാൻ.

രചന : ലത അനിൽ ✍ ചമയ്ക്കേണ്ടതില്ല ഭംഗിവാക്കുകൾ,തൊടുക്കേണ്ടതില്ല പ്രേമസല്ലാപശരങ്ങൾ.വേണ്ടിനിയുമീ കിന്നാരശ്രുതിമീട്ടലുകൾആശ്ലേഷച്ചാന്താട്ടങ്ങൾ.നിദ്രാവിഹീനസംവത്സരങ്ങൾ കൊഴുപ്പിച്ച പേക്കൂത്തുകൾ,പേമാരി വർഷിച്ചു കുടികിടപ്പായ കാകോളസന്ധ്യകൾ,ചുമച്ചു ചോരതുപ്പി മരിച്ചേപോയ പീതമേഘക്കനവുകൾ.ആരണ്യകാണ്ഡമൂറ്റിക്കുടിച്ചേപോയ ജന്മകുതൂഹലങ്ങൾ.സഹജീവനത്തിനെത്തിയ പേബാധകളെയെല്ലാമകറ്റി,ഇനിയൊന്നുറങ്ങട്ടെ ഞാൻ.ഗർഭകോവിലിൽനിന്നർഘ്യമായ് ഹോമാഗ്നിയിലേക്കുപകർന്ന മാതാവിനെയോർക്കാതെ,സനാഥലാവണ്യത്തിന്റെ തിടമ്പേറ്റാനിവളെമെരുക്കിവളർത്തിയ പിതാവിനെയോർക്കാതെ,ഇനിയൊന്നുറങ്ങട്ടെ ഞാൻ.അടവിയിൽ നിന്നിലേക്കെടുത്തുചാടിഉണങ്ങാക്ഷതമേൽപ്പിച്ച വാക്കുകളുംഅവയ്ക്കുടമയ്ക്കത്രേ ആലവട്ടം വീശിയതിന്നോളമെന്നതുംചുടുകാട്ടിലേക്കെടുക്കും വരേക്കെനിക്കു…