ഐ വായനയുടെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ!

Category: സിനിമ

“ഇടവപ്പാതി “

രചന : രാജു വിജയൻ ✍ ഇടവപ്പാതി പെരുമഴയിൽഇടനെഞ്ചു പിടയുമ്പോൾഅലയിടറുന്നെൻ സ്നേഹക്കടലിൽനീരാടാനായ് വരുമോ നീ…..!?ഇടിയുടെ പൂരം, മഴയുടെ തേരായ്ഇടതടവില്ലാതേറുമ്പോൾപ്രണയം കടലായ് മാറിയോരെന്നിൽഅകലാത്തിരയായണയുക നീ….!ചോരും കൂരയിലുരുകിടുമെന്നെഇന്നു നിനക്കറിയില്ലറിയാം…കണ്ടു തിമർത്തു പൊലിഞ്ഞൊരു നാൾകൾഇനിയീ വഴിയില്ലതുമറിയാം…വേദന തിങ്ങിടുമുൾക്കൂട്ടിൽ ഞാൻതേടുവതൊരു കനവാണറിയാംഇനിയൊരു നാളും തിരികെ വരാതെതീരമകന്നൊരു തിരയെന്നറിയാം……

അരണ്ടവെളിച്ചം

രചന : ജയനൻ ✍ അരണ്ടവെളിച്ചംഅശരണന് അഭയംഅശരീരികളെല്ലാംഅരണ്ടവെളിച്ചത്ത് നിന്നാണ്….ബുദ്ധനുംക്രിസ്തുവിനുംഅറിയാം അരണ്ടവെളിച്ചത്തിന്റെവിശുദ്ധി…നെഞ്ചുപൊട്ടി –കരയുന്നവന്റെകവിതകളധികവും പിറക്കുകഅരണ്ടവെളിച്ചത്തിലെഅപസ്മാരവെളിപാടുകളായാണ്…മനീഷിയുടെമനനത്തിനുംവേശ്യയുടെവിലപേശലിനുംപ്രവാസികളുടെവിലാപങ്ങൾക്കുംആർത്തന്റെആത്മഹത്യാശ്രമങ്ങൾക്കുംസാക്ഷി –അരണ്ടവെളിച്ചംതട്ടിൻപുറത്തെഅരണ്ടവെളിച്ചംപൂച്ചക്ക് വിളയാടാനേറെയിഷ്ടംമരച്ചില്ലകൾക്കുള്ളിലെഅരണ്ടവെളിച്ചംപരുന്തിനുംകുരുവിക്കുംകൂടൊരുക്കാനേറെയിഷ്ടംഒളിയാക്രമണത്തിൽകൊല്ലപ്പെട്ടപടയാളിയുടെവിധവക്കുമിഷ്ടംഅറപ്പുരയിലെഅരണ്ട വെളിച്ചംപഴമ്പുരാണംമുതൽഅത്യാധുനികം വരെഗ്രന്ഥങ്ങൾക്കെല്ലാംഅഭയംഅരണ്ടവെളിച്ചംസ്വപ്നങ്ങളുടെഅനുക്രമമായഉദയത്തിനുംഅസ്തമയത്തിനുംസാക്ഷി –അരണ്ടവെളിച്ചംദശാസന്ധികളിൽജന്മരാശിയിൽജന്തുതമഥിക്കുമ്പോഴുംഉഷ്ണസ്പർശത്താൽകർമ്മകാണ്ഡങ്ങൾജരാനരയാൽ വിറ കൊള്ളുമ്പോഴുംസാക്ഷി –അരണ്ടവെളിച്ചംമുനിയുന്നമൺചെരാതിൻഅരണ്ടവെളിച്ചത്തിൽപഴയൊരമ്മനിലവിളിക്കുന്നുപതിച്ചിയൊരുവൾകത്തിരാകുന്നുപൊക്കിൾക്കൊടിമുറിയുന്നുരക്‌തം മുനിയുന്നു…അടക്കംപറയാൻ അയല്ക്കാർഅടഞ്ഞവാതിലിനരികെഅരണ്ടവെളിച്ചത്തിൽഅരുണവർണ്ണമയവിറക്കുന്നു;പഴയൊരച്ഛൻ…ആൽത്തറയിലെഅരണ്ടവെളിച്ചത്തിൽതറവാടിനുകാവൽത്രിശൂലവുംപൊൻതിടമ്പുംകുലമഹിമക്ക്കുടുംബമൂർത്തിക്ക്പട്ടും പടുക്കയുംകാഴ്ചവെക്കാൻഅരണ്ടവെളിച്ചംകുട്ടികൾകള്ളനും പോലീസുംകളിക്കുന്നത്ഒറ്റപ്പെട്ടവൻപക്ഷികളുടെ സഞ്ചാരപഥങ്ങൾ തിരയുന്നത്അരണ്ടവെളിച്ചത്തിൽവേട്ടുവാളനൊരു കൂടുകൂട്ടാൻപാമ്പുകൾക്ക്വാലിലൂന്നിഇണചേരുവാൻചിലന്തിക്ക്നിർഭയമായ്വലകോർക്കാൻപല്ലിക്ക്നേരും നെറിയുംപ്രവചിക്കാൻഅശരണന്ആകാശത്തിലെനക്ഷത്രങ്ങളോട്അടക്കം പറയുവാൻശരണം –അരണ്ടവെളിച്ചംരജസ്വലയായകൂട്ടുകാരീനിനക്കും കൂട്ട്അരണ്ടവെളിച്ചംആൽവൃക്ഷച്ചോട്ടിൽവെച്ച്നിനക്കുനൽകിയആദ്യചുംബനത്തിനുംസാക്ഷി –അരണ്ടവെളിച്ചംഅരണ്ടവെളിച്ചത്തിരുന്നൊരുനിലക്കണ്ണാടി…

മിഥുനമഴ

രചന : ശാന്തി സുന്ദർ ✍ ദൂരെ നിന്നും കാറ്റ്വിളിച്ചുകൂവിവിരുന്നുകാരിയുണ്ടേ…വീടിന്റെ വാതിൽതുറന്നുനോക്കി ഞാനും.പൂക്കൾ കേട്ടമാത്രേ…പുഞ്ചിരിച്ചു.മഞ്ഞ ശലഭങ്ങൾനൃത്തം വച്ചു.വണ്ണാത്തിക്കിളികറിക്കരിഞ്ഞു.പൊട്ടൻക്കിണറ്റിലെതവളക്കണ്ണൻനാടൻപ്പാട്ടുപാടി.ദാഹം ദാഹമെന്ന്അലറി വിളിച്ചുഇലക്കുഞ്ഞുങ്ങൾ.ആരാ.. അതിഥിയെന്ന്മാവിൻ ചില്ലെയിലെത്തിയഅണ്ണാൻ കുഞ്ഞും.കുടു കൂടാന്ന് ചിരിച്ചെത്തിമിഥുന മഴയും.അയ്യയ്യോയിതെന്തു-മഴയെന്നമ്മ പുലമ്പി,മിഥുന മഴയെന്ന്ഞാനുറക്കെ കൂവി.കുയിലമ്മയുമൊപ്പം കൂവി.അന്നം പൊന്നിറേഷനരി കൈയ്യിലെടുത്ത്അടുപ്പിലെ കെട്ടതീയൂതി…അമ്മ വിളിച്ചു,,,അമ്മൂ ……

കഥ പറയുന്ന കണ്ണുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ കഥ പറയുന്ന കണ്ണുകൾചിരി വിടരുന്ന ചുണ്ടുകൾവഴി തിരയുന്ന യാത്രകൾവിട പറയുന്നു മോഹങ്ങൾ നിറം മറക്കുന്നു പൂവുകൾമധു നുകരുന്നു വണ്ടുകൾതീരം തീരയുന്ന ഓളങ്ങൾതിരയുടെ തീരാ ദുഃഖങ്ങൾ മഴകനക്കുന്ന മേഘങ്ങൾകുളിരടിക്കുന്ന കാറ്റലകൾമനം തുറക്കുന്നു സങ്കടങ്ങൾസ്വയം മറക്കുന്നു…

“പ്രണയ ഭംഗം “

രചന : ഷാജി പേടികുളം ✍ പ്രണയത്തിന്പുതുമാനം രചിച്ച്ഇന്നിൻ്റെ കമിതാക്കൾ.പ്രണയത്തിൻ്റെ സ്വപ്നസുന്ദര ഭാവനാ തീരങ്ങളെസ്വാർത്ഥതയുടെവഞ്ചനയുടെ മരണത്തിൻ്റെമാലിന്യക്കൂനകളാക്കിഇന്നിൻ്റെ കമിതാക്കൾ. അധുനാതനൻമാരുടെകോപ്രായങ്ങളിൽ കവിഞ്ഞ് മൂല്യങ്ങൾക്കെന്തുവിലയാണിന്നിന് ?മാനുഷിക മൂല്യങ്ങളെലാഭക്കൊതിയുടെകഴുകുകൾ കൊത്തിവലിക്കുമ്പോൾഅവശിഷ്ടങ്ങൾക്കായിനാവു നുണഞ്ഞു ചുറ്റിലുംഎത്രയെത്ര ജീവികൾ.വിശപ്പിനാൽ വലയുന്നഇന്നിൻ്റെ കഴുകുകൾകിളുന്ത് മാംസത്തിൽകൂർത്ത ചുണ്ടുകളാൽകാവ്യം രചിച്ചുംമഞ്ഞലോഹത്തെ തഴുകിയും പച്ചനോട്ടുകളിലുമ്മവച്ചുംനന്മയുടെ കവചങ്ങൾവലിച്ചെറിഞ്ഞുനാണക്കേടിൻ്റെ…

കടൽ എന്നെ മാടി വിളിക്കുന്നു.

രചന : ശ്രീജ ഗോപൻ ✍ നീ എന്റെ അരികിലേക്ക് വരൂ ❤️അപ്പോഴാണ്………ആകാശത്തിലെ നക്ഷത്രങ്ങൾഎന്നെ കൈമാടി വിളിച്ചത്ഭൂമിയിലെ എന്റെ നക്ഷത്രമേനീ ഞങ്ങൾക്ക് അരികിലേക്ക് വരൂപെട്ടെന്ന്……❤️ആകാശത്തുനിന്നുംമഴ താഴേക്ക് പെയ്തിറങ്ങിഎന്നെ പുതു മഴയാൽ പൊതിഞ്ഞു. .കുളിർ കാറ്റുതഴുകി തലോടി കൂടെ നിന്നുഭൂമി പറഞ്ഞുഞാൻ നോക്കിക്കൊള്ളാംനിങ്ങളെല്ലാം…

കുരച്ചാൽ നമുക്കെന്തേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ തെരുവോരത്തെപ്പട്ടി കുരയ്ക്കട്ടെ,നാമതിൻകുരയൽ കേൾക്കാതേവം നടന്നേനീങ്ങീടുകകാരസ്കരത്തിൻകായ മധുരിക്കുമോ,പാലി-ലാരൊരാളൊരു നൂറുവർഷമിട്ടുവയ്ക്കിലും?മനസ്സിൽ മാലിന്യത്തിൻ കൂമ്പാരംപേറീടു ന്നോർ-ക്കനിശം ദുർഗ്ഗന്ധമല്ലാതെമറ്റെന്തുണ്ടാവൂ!ബുദ്ധിശൂന്യൻമാർക്കറിഞ്ഞീടുവാനായീടുമോ,ഹൃദ്യതയോലും കാവ്യബിംബങ്ങൾ തൻസാരങ്ങൾ?തെരുവോരത്തെപ്പട്ടിക്കുണ്ടാമോ പിതൃത്വത്തിൻപരിപാവന സങ്കൽപ്പങ്ങളിന്നൊട്ടെങ്കിലും?വല്ലതുമുച്ഛിഷ്ടങ്ങൾ ലഭിച്ചീടിലേയതി-നുല്ലാസമുണ്ടായിടൂ,വാലൊന്നു കുലുക്കിടൂ!എത്രകണ്ടധപ്പതിച്ചിന്നുനാം കാണുംലോകം!എത്രനാളതിൻ വ്യാപ്തിയുണ്ടാകുമൊന്നോർക്കുകിൽ!കാലമേ,നിൻകരങ്ങൾക്കാവട്ടേ ദുഷ്കർമ്മത്തെ,കാലേയൊടുക്കി,സത്യധർമ്മത്തെപ്പുലർ ത്തുവാൻനീചമാർഗ്ഗങ്ങൾ തേടിനടക്കും നിഷാദൻമാർ-ക്കാജൻമം ലഭിക്കുമോ ജ്ഞാനത്തിൻ നറുവെട്ടം?പതിരിൻപൊള്ളത്തരം…

പ്രണയമൊര്ത്ഥ൦.

രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ.✍ നിൻ്റെ മൗനത്തിൻ്റെ നൂലടയാളങ്ങൾമുഖകാന്തിയിൽ മങ്ങിനിന്നുവോ.ആ മൗന൦ എന്തിൻ്റെയോതുടക്ക൦ആണെന്നുഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു.നീകാണുന്നില്ലെന്നൊരുമാത്രയു൦ഞാൻ വിശ്വസിക്കാനു൦ തയ്യാറല്ലായിരുന്നുനിനക്കറിയാമെങ്കിലു൦നീഓർക്കുന്നു നമ്മൾ കണ്ടുമുട്ടിയനിമിഷങ്ങളെല്ലാഎഴുതിതീരാത്തകഥയുടെ പുസ്തകചുരുൾപേലെയാണ്.പറന്നകലുന്നഎങ്ങുമെത്താതെപായുന്നആകാശ പക്ഷിയുടെ മോഹ൦ പോലെയാണ്.നിലക്കാത്ത കടൽ തിരമാലദൂര൦താണ്ടുപോലെയാണ്.കടൽക്കാറ്റിൻ്റെ ഈണ൦അടങ്ങാതെ ഒഴുകിതഴുകിപോയസിന്ദൂരസന്ധ്യപോലെഅലക്ഷ്യമായഊളിയിട്ടുപായുന്ന കടൽ മത്സ്യ൦പോലെ.കാടുപൂത്തമണ൦പറ്റിയവഴിത്താരകൾതാണ്ടിയതുപോലെനടന്നകന്നകാല൦കാട്ടിലിരുന്നുപാടിയകുളക്കോഴിയുടെനിർത്താതെയുള്ളഅനുരാഗപല്ലവിപോലെ.നിർത്താതെ പെയ്തുവീഴുന്ന മഴത്തുള്ളി പോലെഎങ്കിലു൦എഴുതണ൦ എഴുതി…

മോഹഭംഗം*(വഞ്ചിപ്പാട്ട് )

രചന : കെ. ഗോപി. ✍️ പഞ്ചവടിവനത്തിലൂടുല്ലസിച്ചു നടക്കവെഅഞ്ചിതകളേബരനാം രാമനെ കണ്ടുരാമനവൻ സുന്ദരനുമുത്തമ ഗുണവാനുമാകോമളനിൽ ശൂർപ്പണഖ ഭ്രമിച്ചുപോയിഏറെമോദാലടുത്തുചെന്നവളുര ചെയ്തുവേറെ കാമിനിയായ് മറ്റൊരാളെ കാണരുതെന്ന്രാമനെതൻ മാരനായി മനസ്സാൽ വരിച്ചവളുംകമകേളി നടത്തുവാൻ ക്ഷണിച്ചവനെപഞ്ചവടിവനത്തിലൂടുല്ലസിച്ചു രസിച്ചിനിപഞ്ചബാണലീലയാടി ലങ്കയിൽ പൂകാംരാവണഭഗിനിയായശൂർപ്പണഖ യാമിവളെദേവഗണംപോലുമേറെ കാംക്ഷിച്ചിടുന്നൂഅതിസുന്ദരനായ നീ അതിലേറെ ബുദ്ധിമാനുംമതിമോഹിനിയാമെന്നെ…

അനന്തസാരം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പരിമിത സമയമാണീ,വാഴ്‌വിനുള്ളതെ-ന്നൊരു മാത്രയെങ്കിലുമോർപ്പു നമ്മൾഅരുതായ്മ ചെയ്യാതെയിനിയുള്ള നാളുക-ളൊരുമയോടേവം വസിപ്പുനമ്മൾകരുണവറ്റാത്തൊരു ഹൃദയമുണ്ടാകണംപരമപഥത്തിലേക്കെത്തീടുവാൻകരുണയൊന്നില്ലെങ്കി,ലിവിടെനാമേവരുംപരമദുഷ്ടൻമാരായ് മാറുകില്ലേ!പരമാത്മതത്ത്വത്തെ മുറുകെപ്പിടിച്ചുകൊ-ണ്ടുരിയാടൂ,സ്നേഹത്തിൻ ദിവ്യമന്ത്രംനരനായ് പിറന്നതു നരകത്തിൽ ചെല്ലാനോ,നരനതൊന്നാർദ്രം നിനയ്പു നിത്യംഅറിയുവിൻ മറകൾ മറിച്ചുനോക്കി നമ്മ-ളറിയാത്തൊരറിവി,ന്നനന്തസാരംഅറിയുമ്പോളേയ്ക്കല്ലോ നമ്മൾതൻ വിഡ്ഢിത്തംപറപറന്നങ്ങു മറഞ്ഞിടുള്ളൂ!അനിതരാനന്ദത്തിൽ മുങ്ങിക്കുളിക്കുവാ-നിനിയ സത്യങ്ങളെ വാഴ്ത്തിപ്പാടൂജനനത്തിൻ…