Category: സിനിമ

വേശ്യാലയത്തിലെ കാർണിവൽ

രചന : ജോർജ് കക്കാട്ട്✍ വേശ്യാലയത്തിൽ എന്തോ നടക്കുന്നുണ്ട്,കാർണിവൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു;ഒരു ധ്രുവക്കരടി ഒരു നായയെ കെട്ടിപ്പിടിക്കുന്നു,കാര്യങ്ങൾ ഉടനടി വളരെ വർണ്ണാഭമായിരിക്കുന്നു. അഹങ്കാരം നിറഞ്ഞ മായ തേനീച്ച,മരം പിനോച്ചിയോ എടുക്കുന്നുഅവൻ്റെ ചെവിയിൽ എന്തോ മൂളി,തേനീച്ചകളുടെ ഗായകസംഘത്തിൻ്റെ അകമ്പടിയോടെ. ചിമ്മിനി അവൻ്റെ…

ഇറങ്ങിപ്പോക്ക്

രചന : രാഗേഷ് ചേറ്റുവ✍ അത്രയും ഒടുവിലായ്അവൾ എന്നിൽനിന്നും പടിയിറങ്ങിപ്പോവുന്നു‘തിരി കെടുത്തണോ’ എന്നകാറ്റിന്റെ ആരായലിനു‘അവൾ പടിക്കെട്ട് കടന്നു മായും വരെക്ഷമിക്കൂ’ എന്ന് എന്റെ മൗനം.‘എന്തെങ്കിലും മറന്നോ?’എന്ന നെൽക്കതിരുകളുടെതലയാട്ടലിനു എന്റെ ചാരുകസേരയിലേക്ക്ഓല തുമ്പു നീട്ടുന്നു.ഞാൻ ഇവിടെ ബാക്കിയാകുന്നുനിന്റെയൊടുവിലെ മൗനവുംകിണറ്റിൻ കരയിലെ അലക്കുകല്ലിൽചത്തു കിടക്കുന്നു.വെയിൽ…

കാട്ടുപൂവിന്റെ സങ്കടം.

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ പാതയോരത്തുള്ള ശീമക്കൊന്നപറയാതെ അറിയാതെ പൂത്തു നിന്നു.ചില്ലകൾ തോറും പൂത്തുലഞ്ഞുവെള്ളക്കല്ലുവച്ച കുഞ്ഞു പൂക്കൾ.വർണ്ണശലഭങ്ങൾ വിരുന്നു വന്നുആമോദമോടെ കിളികളെത്തി.ഇണയോടു പ്രണയം പങ്കുവച്ച്ചിറകുകൾ മെല്ലെ കോതി നിന്നു.പൂക്കളെ താരാട്ടു പാടുവാനായ്പുഴയോരക്കാറ്റു പതുങ്ങി വന്നു.കുഞ്ഞിളം കാറ്റെന്റെ കാതിലോതിഇത്തിരിപ്പോന്നൊരു കുഞ്ഞുപൂവേ,ചന്ദത്തിൽ…

അസ്തമയം.

രചന : ബിനു. ആർ✍ അക്കരെ പാണന്റെതുടികൊട്ടിന്നിടയിൽഇക്കരെ രാജാവിന്റെപടിഞ്ഞാറിൻനീരാട്ട്!കറുത്തകരിമ്പടം കൊണ്ടുമൂടിയമാനത്ത്പകർന്നുകലർന്നസിന്ദൂരംചലിച്ചനേരത്ത്വെളിച്ചപ്പാടിൻ തുള്ളുന്നവാളുപോൽ വെള്ളിവിളക്കുകൾമിന്നിയ നേരത്ത്പ്രഭാകരൻ വെളുവെളുത്തചിത്രപടങ്ങൾമാടിയൊതുക്കിപടിഞ്ഞാറിന്നോരത്തുമുങ്ങാൻ പോയ്‌!ചിന്തകളെല്ലാം കൊടുമ്പിരികൊണ്ടിരിക്കുംചിന്താശൂന്യമാം മനസ്സിൻവരണ്ട തിരുമുറ്റത്ത്നീളംകൂടിയ പോക്കുവെയിൽ വന്നൊളിഞ്ഞുനോക്കുന്നുകാർമുകിൽമാലകൾക്കിടയിൽനിന്നുമൊരുമിന്നലൊളിപോലെ.കുങ്കുമച്ഛവിപടർന്നുനിൽക്കുംമേഘച്ഛായയിൽകങ്കണംപോൽവന്നു നീളേപടർന്നിറങ്ങുന്നൂമഴയിൽ കുളിർന്നതാംവെള്ളിനിറമോലും ഈറൻ നിലാവ്.. !പകലിന്നറുതിയായപ്പോ-ളാണെനിക്ക്പകലിന്റെ ബാക്കിപത്രംകണ്ടതുപോൽഎൻ ജീവിതത്തിൻ സായാഹ്നത്തി-ലെത്തിയതറിയുന്നത്…ആകാശത്തുനിന്നും വന്നുചേരുംചെഞ്ചായമീഭൂമികന്യകയെ വലംചുറ്റവേനിന്നിലും എന്നിലുമുള്ളനിറങ്ങളെല്ലാമപ്പോൾഅവയിൽ വർണ്ണാഞ്ചിതം…

പെട്ടെന്നൊരു ദിവസം ക്യാൻസറാണെന്നറിയുമ്പോൾ

രചന : രാജേഷ് കോടനാട് ✍ ജീവിതം അന്നു മുതലാണ്ശരിക്കും തുടങ്ങുന്നതെന്നങ്ങ്വിചാരിക്കും!ചുവന്നു തുടുത്തഒരു പുതിയ സൂര്യനെ നോക്കിപ്രഭാതത്തിൽ എന്നുംചിരിക്കാൻ തുടങ്ങുംഒരു പനിനീർച്ചെടിയുടെ കമ്പ്മുറ്റത്ത് കുത്തിഎന്നും നനയ്ക്കാൻ തുടങ്ങുംപിണങ്ങി നിൽക്കുന്നവരെയൊക്കെനേരിട്ട് പോയിക്കണ്ട്‌അവരുടെ കൈയെടുത്ത്ചുണ്ടോട് ചേർക്കുംനേരിട്ട് കാണാൻ സാധിക്കാത്തവരെഫോണിൽ വിളിച്ച്ക്ഷമാപണം നടത്തുംപുലരും മുമ്പേ ഉണർന്ന്തൊടിയിലെ…

🏹മന്മഥനിലൂടെ, മഹത്വചിന്തയിലേക്ക്.🎍

രചന : കൃഷ്ണമോഹൻ കെ.പി✍ മങ്കമാർ കൊതിക്കുന്ന മന്മഥ ശരങ്ങളെമന്ത്രിച്ചങ്ങൊരുക്കിയ ഏലസ്സു മെല്ലെയൊരുമന്ത്രമുദ്രിതമായ അരഞ്ഞാണച്ചരടിന്മേൽമത്സഖീ കോർത്തൂ നിൻ്റെയരക്കെട്ടിലണിയിക്കാൻ…. മാനിനി നിൻ ലോല നാഭിയിൽ വിലസുന്നമന്മഥലീലാഗൃഹ വാതിൽക്കലെത്താനായിമന്മനോമണീ,നിൻ്റെ ലാസ്യ ഭാവങ്ങൾ കാണ്മാൻമന്ത്രങ്ങളുരുക്കഴിച്ചങ്ങനെ നിന്നീടുമ്പോൾ… മാന്യത കയ്യാളുകയെന്നതുമുരുവിട്ട്മാനസ മുറ്റത്തെത്തീ മഹത് ചിന്തകളപ്പോൾമാരനെയൊഴിവാക്കി മനത്തെയുണർത്തുവാൻമാധവ ചിന്ത…

🌷 വിരഹ ഗീതം🌷

രചന : ബേബി മാത്യു അടിമാലി✍ വിരഹഗീതം പാടിയിന്ന്തിരികെ വന്ന പൈങ്കിളിഎന്തിനായ് പറന്നുവന്നു അന്ത്യനേരമരുകിലായ്കാത്തിരുന്ന കാലമെല്ലാംസ്വപ്നമായ്കൊഴിഞ്ഞു പോയ്എവിടെയോ ഓർമ്മതൻചെപ്പിലായടച്ചു ഞാൻസ്നേഹമോടെ നീമൊഴിഞ്ഞമധുരമായ വാക്കുകൾഇത്രകാലംമോഹമോടെനെഞ്ചിലേറ്റി പൈങ്കിളികാത്തിരുന്നകാലമെല്ലാംകരളിലുള്ള ചുടുമായ്നിന്നെമാത്രമോർത്തുഞാൻഹൃത്തടത്തിലെന്നുമേഎന്നും നിന്റെ പാട്ടു കേട്ടുമൗനമായുറങ്ങുവാൻകൂടുകൂട്ടി പ്രണയമോടെകാത്തിരുന്നു പൈങ്കിളിനാളെ ഞാനികൂട്ടിനുള്ളിൽനിത്യനിദ്ര പൂകുകിൽചാരെയായിരിക്കുമോചരമ ഗീതം പാടുവാൻപകലുപോയി ഇരവിതെത്തുംഇരവിലോ നിലാവുദിക്കുംനീല…

രണ്ടാം പാണ്ഡവൻ*

രചന : സതീഷ് വെളുന്തറ. ✍️ സൗഗന്ധിക സൗരഭത്തിന്നുറവിടവും തേടിദ്രുപദാത്മജയുടെ കുതൂഹല വാഞ്ഛയാൽസാഹസ ദൗത്യമായ് കാനനം ചുറ്റിയോൻദ്വിതീയ കൗന്തേയനാം വീര മരുൽസുതൻ. സ്ത്രീജിതനല്ലവൻ ക്ഷാത്ര വീര്യത്തിന്റെപ്രോജ്ജ്വലമാം തേജസേറ്റമിയന്നവൻരജോ ഗുണത്തിന്നനുരൂപകമായുള്ളഅലങ്കാര ചിഹ്നങ്ങളൊക്കെ ത്യജിച്ചവൻ. നിഷാദാന്വയത്തിൽ നിന്നല്ലയോ പിന്നെപാണിഗ്രഹിച്ചാചാരം വെടിഞ്ഞവൻഅന്ധ നൃപതി സുതന്മാരെ സംഗരേഅശേഷമൊടുക്കി…

വികടകവി

രചന : രാജീവ് ചേമഞ്ചേരി ✍ വികടകവിതൻ ജല്പനം….വിദൂരമാമൊരു കല്പന…..വികൃതബുദ്ധി ചുഴലിയായ്-വികലമാക്കുന്നു പ്രപഞ്ചം…!വിശ്വാമിത്ര തപസ്സിളക്കാൻ-വിരൂപിയാം ജാതിമതക്കോമരം?വിജ്ഞാനമിന്ന് ചവറ്റ് കൊട്ടയിൽ-വിഹരിക്കയായ് തലച്ചോറില്ലാതെ !!!വാടിക്കരിയുന്ന മനുജവൃക്ഷലതാതികൾ-വാവിട്ടു കരയുന്നയീ വഴിയോരത്ത്…വാർന്നൊഴുകുന്ന നിണച്ചാലുകളിൽ-വൈവിദ്ധ്യമേതുമില്ലാത്തയൊരു നിറം?വികസനം കറുത്തശീലാ ബന്ധനം!വാനോളമുയർന്നെന്ന ഭാഷണം!വിശപ്പിൻ്റെ രോദനം ഭക്ഷണം!വികസ്വരമായ് മനുജജന്മം വാൾമുനയിൽ?

വിടരാതിരുന്നെങ്കിൽ പൂവേ..

രചന : മുത്തു കസു✍ വിടരാതിരുന്നെങ്കിൽ പൂവേ..നിന്നിലെ സൗന്ദര്യം ഞാൻ..അറിയാതിരുന്നേനെ.പുലരാതിരുന്നെങ്കിൽ പകലേ..നിന്നുടെ വേഷ ചാഞ്ചാട്ടം..ഞാൻ അറിയാതിരുന്നേനെ. ആരെയോ തേടി അലയുന്ന..തെന്നലേ ആരോടാണിന്ന്…നിനക്കിത്ര ഇഷ്ടം.കൈകുമ്പിളിൽ സ്നേഹം..പകർന്നേകിയിട്ടും കണ്ടില്ലെന്ന്..നടിച്ചതല്ലേ നിന്റെ നഷ്ടം. ചേർത്തു പിടിച്ചു നടന്നൊരാ..വഴിത്താരയെ സാക്ഷിയാക്കി..കണ്ണോട് കൺ നോക്കി ഇഷ്ടം. ചൊല്ലിയതല്ലേ.അത് കണ്ടിട്ടന്ന്…