Category: സിനിമ

പാടാത്ത സങ്കീർത്തനം.

രചന : ബിനു. ആർ✍ പാടൂ നിലാവേ,ഒരു മൗനരാഗസങ്കീർത്തനംഇരുൾവീഴാൻ തുടങ്ങുമീഏകാന്തതയിലിരുന്നൊരുകിളിപാടി, കളമൊഴി പാടി,പാടൂ നിലാവേ ഒരുമൗനരാഗസങ്കീർത്തനം !ഉണരുവാൻ വെമ്പുമാനാളെയുടെകനവിലുംഉറങ്ങിക്കിടക്കുമീഇന്നലെയുടെ മൂകതയിലുംഏറ്റുപാടുകഒരു മൗനരാഗസങ്കീർത്തനം !പിറക്കുവാനേറെനാഴികയുണ്ടെങ്കിലും മൂളുകപ്രഭാതഭേരിതൻ നിസ്വനംമൂളുക രാവേ, ഒരു ഉണർവിന്റെസംഗീതം പാടുക,.പാടുവാനേറെയുണ്ടെങ്കിലുംമൗനത്തിൻ വിഴുപ്പുകളഴിക്കുക,ദൂരെയേതോ മർമ്മരത്തിൻചിറകുകളുയരുന്നൂ,ശ്രീരാഗം തേടിയീ ശാന്തതയെപ്രശാന്തയാക്കീടുക,മൗനത്തിൻ പാശമഴിച്ചുവിടുക,നിർവൃതിതന്നുയരത്തിൽ ചെന്നുടനെതാഴേക്കുപതിക്കുവാനായ് മാത്രംനീയുഴറീടുക…

ഭ്രാന്തൻ

രചന : സുരേഷ് രാജ്✍ ഒരുനേരവുമില്ലാതെപുലമ്പുന്നൊരുവൻതെരുവിന്റെ ഓരങ്ങളിൽകാണുന്നു നിത്യവും. പലരും പറയുന്നുഅവനൊരു ഭ്രാന്തൻഅതു കേട്ടവരൊക്കെചിരിക്കുന്നു ഹാസ്യമായി. മുഷിവുള്ള പിഞ്ചിയചേലയും ചുറ്റിയഅവനുണ്ട് മാനവുമെന്നറിയുന്ന ഭ്രാന്തൻ. മിഴിയുണ്ടു കണ്ണീനീർഇല്ലാത്ത ഭ്രാന്തൻമഴകൊണ്ട് ദേഹമോവെളുക്കാത്ത ഭ്രാന്തൻ. ആരാന്റെ ഉച്ഛിഷ്ടംതിന്നുന്ന ഭ്രാന്തൻമൂളും കൊതുകിനെഭയമില്ലാ ഭ്രാന്തൻ. നാലാളു കണ്ടാൽഗമയതു കാട്ടാ…

കാതരയായ്

രചന : ഷിബു കണിച്ചുകുളങ്ങര.✍ ഉദ്യാനമാകെ പരിമളശോഭിതംഅവൾതൻ വദനത്തിളക്കവുംകാർകൂന്തലഴകുമാലസ്യമേറ്റംകണ്ടു ഞാനാകെവിഷണ്ണനായ് നന്നായ് ഞൊറിഞ്ഞുടുത്തവേഷ്ടിയിലന്നവളേകയായ്കാമുകഹൃദയങ്ങൾ കീഴടക്കിമന്ദമായ് മാനസലോലമെത്തി. മന്ദാനിലൻ തലോടി പുൽകികാതരയാമവളെനയിച്ചങ്ങനെമന്ത്രമധുരതേൻമയചരടിനാൽബന്ധിച്ചുപുൽകി ഹൃത്തിലായ്. പലതരം മായികസ്വപ്നങ്ങൾചേർത്തുള്ള വീഥിയിലപ്പോൾഗന്ധർവ്വകിന്നര ചടുലതയിൽതേരാളിയാവാൻ കൊതിച്ചൂ. വന്നിട്ടും നിന്നിട്ടും മറക്കുവതില്ലഎന്നാത്മസുകൃതമാതരുണിയെനന്നായ് മനസ്സിൽ പ്രതിഷ്ഠിച്ചുഎന്നും ആലോലം പ്രേമമോടെ.

വിഷാദവിഭ്രമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-ണ്ടമ്മയിന്നെന്തിനേ തേങ്ങുന്നുജൻമ,മനാഥമായ് മാറീട്ടോ,മുന്നി-ലുൺമതൻ നെയ്ത്തിരി കെട്ടിട്ടോ?തൻമകൻ താന്തോന്നിയായിട്ടോ,മകൾതൻ പിടിവിട്ടങ്ങു പോയിട്ടോ?എന്തിനാണെന്തിനാണമ്മിഴി രണ്ടിലുംകണ്ണീർ പൊഴിച്ചമ്മ തേങ്ങുന്നു !കെട്ടിയോൻ യാത്ര പറഞ്ഞിട്ടാണ്ടുക-ളൊത്തിരിയായെന്നുകേൾപ്പൂ ഞാൻഎത്ര ഭയാനകമൊന്നോർത്തീടുകി-ലത്രയീ വാഴ്‌വിൻ ദുരന്തങ്ങൾ !ആർക്കേയാവുന്നതിനെ മറികട-ന്നൂക്കോടൊട്ടു ചരിച്ചീടാൻ ?ആർക്കേയാവുന്നതിനെ മറികട-ന്നാർദ്രതയോടൊട്ടുപാടീടാൻഇന്നീക്കാണുന്നതേതു നിമിഷവു-മൊന്നായ് താണങ്ങടിഞ്ഞീടാംഎന്നാലും…

ഒരു നിരപരാധിയുടെ ആത്മസംഘർഷങ്ങൾ

രചന : ലത അനിൽ ✍ ഇനിയാരെ ബോദ്ധ്യപ്പെടുത്തുവാൻ?ഇനിയാർക്കു ഹർഷം പകരാൻ?വിചാരണ കഴിഞ്ഞു വാസരപ്പടിയിറങ്ങുന്നു സൂര്യൻ.കരഞ്ഞുതീരാവാനം മേലെവിളറിവീഴും വെയിൽ താഴെ.അബ്ദങ്ങളെത്ര പോയ്മറഞ്ഞു.ശുഷ്ക്കിച്ചൊരു രൂപമായയാൾ മാറി.ചെയ്യാത്തെറ്റിനു കോടതിയേറിദേഹവും ദേഹിയും തളർന്നു.“കണ്ണു കെട്ടിയ നീതിദേവതേ‘പിശാച്’ എന്നലറിവിളിച്ച ജനതയെ തിരുത്താനിനിയാകുമോ?അച്ഛനല്ലിയാൾ, ലജ്ജിക്കുന്നുവെന്നോതി അകന്ന മക്കളെതിരിച്ചേൽപ്പിക്കാനാവുമോ?വിശ്വാസനെടുവീർപ്പോടെ ഒപ്പം…

ചെമ്പകം.

രചന : ബിനു. ആർ.✍ എന്റെ വീടിന്റെ തെക്കേത്തൊടിയിൽപൂത്തുനിന്നൊരു ചെമ്പകംപണ്ടു മുത്തശ്ശി നട്ടുവളർത്തിയത്വെളുത്തനിറത്തിലുംശോഭമായ് നവഗന്ധമൂർന്നതായ്മനോഹരങ്ങളായ്.ഞാനതിൻചുവട്ടിലെന്നും ചെന്നുനിന്നുകിന്നാരംപറയാറുണ്ടെങ്കിലുംഒരിക്കലുമെൻ മനസ്സിൻ നിനവൂറുന്നതാംഒരുപുഷ്പവും വിരിഞ്ഞിലൊരിക്കലും…ചിലപ്പോൾ,വിരിയുന്നതെല്ലാംമുഖം കോടിയതായ് കൊഞ്ഞനംകുത്തുന്നതുപോൽ,ചിലപ്പോൾ,പുഴുവരിച്ചതായ്ചിതൽതിന്നതുപോൽ,ചിലപ്പോൾ വിരിയുന്നതിൻ മുന്പേകൊഴിഞ്ഞുവീണിടും എന്നുമെനിക്കുനിരാശമാത്രം ബാക്കിയാക്കി…ഒരുദിനം ചെന്നതിനുചോട്ടിൽ നിൽക്കവേകണ്ടൂ താഴത്തുള്ളൊരുകൊമ്പിൽവിരിഞ്ഞുനിൽപ്പുണ്ടതിമോഹനാമാമോരുചെമ്പകത്തിൻമലർവെളുവെളുക്കെയുള്ളൊരു ചിരിപോൽഏറെ സുഗന്ധമേറീടുമൊന്ന്എല്ലാം തികഞ്ഞത്.അതു കണ്ടുഞാനേറെ സന്തോഷചിത്തനായ് പ്രിയരോടുമൊഴിഞ്ഞുചെമ്പകമിനിവെട്ടിക്കളയുകവേണ്ടാ,അതിലും…

” പിടച്ചിൽ “

രചന : ഷാജു. കെ. കടമേരി✍ ഓരോ നിമിഷവും നിറം മങ്ങിയആകാശക്കാഴ്ച്ചകളിലേക്ക്മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറി.അടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരി വലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഇടനെഞ്ച് മുറിച്ച് കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരുമിടിപ്പ് അവരുടെസ്വപ്നങ്ങളിലേക്ക്ഇരമ്പിപുണരും .ഇരുള് തീത്തിറയാടികലമ്പി വീഴുന്നസങ്കട നിമിഷങ്ങളിൽ…

ഉണ്ണിക്കുട്ടൻ-

രചന : എം പി ശ്രീകുമാർ✍ ഉണ്ണിയപ്പം തിന്ന്ഉണ്ണിയപ്പം തിന്ന്ഉണ്ണിക്കുട്ടനിന്ന്ഉണ്ണിക്കുടവയറ് !ആദ്യം ചുട്ടയപ്പംഅമ്മ സ്നേഹമോടെഉണ്ണിവായിലേകെസ്വാദിൽ മെല്ലെ തിന്നുഅച്ഛൻ തിന്ന നേരംഉണ്ണിക്കൊന്നു നൽകിഅച്ചമ്മയും പിന്നെഉണ്ണിക്കൊന്നു നൽകിചേച്ചി തിന്ന നേരംഉണ്ണിക്കാദ്യം നൽകിഅമ്മ പിന്നേമൊന്ന്സ്നേഹ വായ്പോടേകിആരും കാണാതൊന്ന്കട്ടുതിന്നൊടുക്കംഒന്നുമറിയാത്തപോലിരുന്നു കള്ളൻ !ഉണ്ണിയപ്പം തിന്ന്ഉണ്ണിയപ്പം തിന്ന്ഉണ്ണിക്കുട്ടനിന്ന്ഉണ്ണിക്കുടവയറ് !

വീണ്ടും തളിർക്കുവെൻ ധരിത്രി നീ

രചന : അനു സാറ✍ നിൻ മുടിയിഴകളിൽ നിന്നുതിർന്ന സുഗന്ധമിന്നെവിടേ ?നിന്നാത്മാവുവെന്തെരിഞ്ഞൊരാ- പുകച്ചുരുളിനാൽനീറിയെരിയുന്നെൻ മിഴികൾനിൻ പുടവയോ ഹരിതമനോജ്ഞമായിരുന്നുനിന്നലങ്കാരങ്ങളാൽ നീയോസുന്ദരരൂപിണിയായിരുന്നുനിന്നുടയാടകളിലശുദ്ധി പടർന്നുവോ ?ഹരിതമനോജ്ഞമാം നിൻചേലയോ കാർമേഘമിരുളും വാനമായോ?നിന്നോമൽ പാദസരങ്ങൾ കളകളം കൊഞ്ചിപ്പാടിയില്ലേമണ്ണിൻ മാറിടങ്ങളിൽ മറഞ്ഞുവോ ഒഴുകിപ്പാഞ്ഞയാ വെള്ളിച്ചാലുകൾഅകലുന്നുവോ നീയാ- നിത്യതയിലേക്കിന്ന്,ആകറ്റിയോ നിന്നെയോർമ്മകളിൽ മാത്രമായ്പിച്ചവച്ചു…

മരണത്തിലേയ്ക്ക് തള്ളിയിട്ട്

രചന : ലേഖ വാസു✍ എന്തിനാണിന്നും നീഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക്എന്നെയിങ്ങനെ വലിച്ചിഴക്കുന്നത്?ആർദ്രമാമൊരു നിമിഷം പോലുംഓർത്തെടുക്കാനില്ലാത്തൊ-രിടത്തേയ്ക്ക് വീണ്ടുമിങ്ങനെയെത്തിച്ചെന്നിൽഎന്തിനാണ് പിന്നെയും മടുപ്പിന്റെതിരവലയങ്ങൾ സൃഷ്ടിക്കുന്നത്.ഉറക്കച്ചടവിന്റെ ഓരോഅവസാനങ്ങളിൽപ്പോലുംനീയെന്തിനാണെന്റെബോധമണ്ഡലത്തെപ്പോലുംകാർന്നുതിന്നില്ലാതാക്കുന്നത്?എന്നിട്ടുമൊരേ ഓർമ്മകളിലൂടെമദഗന്ധമോലുമോരോ രാവുകളിലുംനീയെന്റെ വിയർപ്പുകണങ്ങളിലെഉപ്പൂറ്റിക്കുടിച്ചു മടങ്ങുമ്പോൾമാത്രമാണ് ഞാനറിയുന്നത്മനസ്സുകൊണ്ട് മരിച്ചവരിനിയുമിവിടെഉയർത്തെഴുന്നേൽക്കുമെന്ന്.അപ്പോഴും എന്നത്തേയുംപോലെശ്‌മശാനഗന്ധം പേറുന്നൊരാശവംനാറിപ്പൂക്കളുടെമനംമടുപ്പിക്കുന്ന ഗന്ധമീകാറ്റിലെങ്ങും പരക്കുന്നുണ്ടാവും.അവയെന്റെ നാസികത്തുമ്പിലേയ്ക്ക്ഇരച്ചുകയറി വീണ്ടുമെന്നെമരണത്തിലേയ്ക്ക് തള്ളിയിട്ട്മടങ്ങിയിട്ടുമുണ്ടാവാം.