Category: സിനിമ

മരണത്തിലേയ്ക്ക് തള്ളിയിട്ട്

രചന : ലേഖ വാസു✍ എന്തിനാണിന്നും നീഓർമ്മകളുടെ പിന്നാമ്പുറങ്ങളിലേക്ക്എന്നെയിങ്ങനെ വലിച്ചിഴക്കുന്നത്?ആർദ്രമാമൊരു നിമിഷം പോലുംഓർത്തെടുക്കാനില്ലാത്തൊ-രിടത്തേയ്ക്ക് വീണ്ടുമിങ്ങനെയെത്തിച്ചെന്നിൽഎന്തിനാണ് പിന്നെയും മടുപ്പിന്റെതിരവലയങ്ങൾ സൃഷ്ടിക്കുന്നത്.ഉറക്കച്ചടവിന്റെ ഓരോഅവസാനങ്ങളിൽപ്പോലുംനീയെന്തിനാണെന്റെബോധമണ്ഡലത്തെപ്പോലുംകാർന്നുതിന്നില്ലാതാക്കുന്നത്?എന്നിട്ടുമൊരേ ഓർമ്മകളിലൂടെമദഗന്ധമോലുമോരോ രാവുകളിലുംനീയെന്റെ വിയർപ്പുകണങ്ങളിലെഉപ്പൂറ്റിക്കുടിച്ചു മടങ്ങുമ്പോൾമാത്രമാണ് ഞാനറിയുന്നത്മനസ്സുകൊണ്ട് മരിച്ചവരിനിയുമിവിടെഉയർത്തെഴുന്നേൽക്കുമെന്ന്.അപ്പോഴും എന്നത്തേയുംപോലെശ്‌മശാനഗന്ധം പേറുന്നൊരാശവംനാറിപ്പൂക്കളുടെമനംമടുപ്പിക്കുന്ന ഗന്ധമീകാറ്റിലെങ്ങും പരക്കുന്നുണ്ടാവും.അവയെന്റെ നാസികത്തുമ്പിലേയ്ക്ക്ഇരച്ചുകയറി വീണ്ടുമെന്നെമരണത്തിലേയ്ക്ക് തള്ളിയിട്ട്മടങ്ങിയിട്ടുമുണ്ടാവാം.

മതില്‍

രചന : ബാബുഡാനിയല്‍✍ ഉയരുംമതിലുകള്‍ക്കാകില്ലൊരിക്കലുംഉയിരാര്‍ന്നബന്ധം മറച്ചീടുവാന്‍ഉടയോര്‍ക്കറിയില്ലൊരിക്കലുംമായാത്തഉടപ്പിറപ്പല്ലാത്തൊരാത്മബന്ധം ഓരമ്മപെറ്റവരാകേണ്ടൊരിക്കലുംഒന്നായ്ക്കഴിയാനായീലുകില്‍ഒളിതൂകുംമാനസം കൈമുതലായവര്‍ഒരുമതന്‍ തേരേറി യാത്രചെയ്യും എങ്കിലുമൂഴിയില്‍ വറ്റിയനന്മതന്‍എരികനല്‍ ചൂടാല്‍ തപിച്ചിടുന്നു.എള്ളോളമില്ലുള്ളില്‍ ചെറ്റുംദയയുള്ളഏകതപേറും മനുഷ്യജന്‍മം മുഗ്ദ്ധഹാസം മരിച്ച പുംചുണ്ടുകള്‍മുക്തവാര്‍ദ്ധക്യമലയും തെരുവുകള്‍,തപ്തനിശ്വാസമുയരുന്നൊരാലയംശപ്തജന്മം നിറഞ്ഞ ധരിത്രിയും എങ്ങുമുയരും മതിലിന്‍മറതന്നില്‍വിങ്ങുംമനസ്സുമായ്ഞാനിരിപ്പൂഎങ്കിലുമെന്നുള്ളം വീണ്ടുംതുടിക്കുന്നുഎങ്ങുംനിറയും വസന്തത്തിനായ്

വീട്

രചന : സുരേഷ് പൊൻകുന്നം ✍ വീട് കരയുന്നുവോ മൂകമായിഹാ…. ഒരു നിഴല് പോലുമില്ല..മുറ്റും നിശ്ശബ്ദതക്കുള്ളിൽ വീട-വളെത്തിരിയുന്നു,എങ്ങുപോയി എങ്ങ് പോയി?അവളുടെ പൊട്ടിച്ചിരി കേട്ടാർത്ത്ചിരിച്ച മൺഭിത്തികൾ ഭീതി-യെടെന്നെ നോക്കുന്നു സ്നേഹമുറികളിൽ ഭീതി പതുങ്ങുന്നോവോ..മനുജന്റെ മണമേതുമില്ലാതെപാറ്റകൾ പല്ലികൾ കൊച്ച്-കൊച്ചുറുമ്പുകൾ മരുഭൂമിയി-ലെന്നപോലുഴറി നടക്കുന്നു..തിരയുന്നതാരെ നീയിത് മൃതിവന്നുപോയൊരു…

വിട

രചന : വർഗീസ് വഴിത്തല✍ അകലെയായ് കാണും സ്മൃതികുടീരങ്ങളിൽഅഭിശപ്ത ജീവിതം ജീർണ്ണിച്ച ഗന്ധംകനപ്പെട്ട ഭാരം ചുമക്കുന്നതെന്തിനീദുഷിച്ച ബന്ധത്തിന്റെമാറാപ്പഴിക്കാംവിട ചൊല്ലി നിൽക്കും സഹയാത്രികേനമുക്കൊരുമിച്ചു പിരിയാ-മിരുവഴികൾ തേടാംനോവിൻ കണങ്ങൾ പൊഴിച്ചിട്ടവീഥിയിൽഇനിയെത്ര ദൂരം തനിച്ചെങ്ങു പോണം..കാലമൊരു കൈപ്പിഴ തിരുത്തുന്നതാകാംദിശതെറ്റി നാം തമ്മിലൊരുമിച്ചതാകാംനിഴലുകൾ അന്യോന്യ-മകലുന്ന പോലെപിൻനോട്ടമില്ലാതെ തിരികെനടക്കാംവിടരുന്ന…

🌷 നേരിന്റെ പാത 🌷

രചന : ബേബി മാത്യു അടിമാലി✍ നേരിന്റെ പാതയിൽ മുന്നേറുവാനുള്ളആർജ്ജവം നമ്മള് കാണിക്കണംനീതിക്കുവേണ്ടി പൊരുതുവാനുള്ളൊരുനീതിബോധം നമുക്കുണ്ടാകണംനേരും നെറിയും നശിക്കാതിരിക്കുവാൻനാടിന്റെ കാവലാളായിമാറാംനിസ്വരാം മർത്യർതൻ കണ്ണുനീരൊപ്പുവാൻനിത്യവും നമ്മൾ ശ്രമിച്ചീടണംനിന്ദിതരില്ലാത്ത പീഠിതരില്ലാത്തനല്ലൊരു നാടിനെ സൃഷ്ടിക്കുവാൻനിസ്വർത്ഥമായുള്ള കർമ്മങ്ങളാകണംനമ്മൾ നടത്തേണ്ടതെന്നുമെന്നുംജനിമൃതിക്കിടയിലെ ചെറിയൊരീ ജീവിതംജീവിച്ചു തീർക്കണം നൽമരംപോൽജാതിമതങ്ങൾക്കതീതമായ് മാനവജനതയെ ഒന്നുപോൽ…

അറിയുന്നു നിന്നെ

രചന : ദിൻഷാ എസ് ✍ തിരയേണ്ടതില്ലൊന്നുംനിന്നെയറിയുവാൻതിരതല്ലിയലയുന്ന കാലത്തിൽആരുമല്ലാത്തൊരീയെന്റെജീവനു പ്രാണൻ നൽകിയോൾജീവിക്കുവാൻ തിരതല്ലി-യലയുന്നോരീ കാലത്തിൽനീ നിന്റെ മുഖമെന്റെ നെഞ്ചിൽചേർത്തു വച്ചുഎൻ ജീവനായി നിൻപ്രാണനെനിക്കേകിയോൾനിനക്കു ഞാനെന്തു പേരു നൽകണംആധുനിക കാലത്തെ സീതയെന്നോസ്നേഹമുള്ളൊരയമ്മയെന്നോലക്ഷ്മിദേവിയെന്നോപതിവൃത ശുദ്ധിയാൽകാലത്തെ ജയിച്ച ധീരവനിതയെന്നോകാലത്തിനപ്പുറം കാതോർത്തിരിക്കുന്നകാഴ്ചകൾക്കൊന്നും കാണുവാനാകില്ലകരയാതെ കരയുന്നനിന്റെയാകണ്ണുകൾപാദം തൊടുന്ന നിൻമിഴികൾക്കുമുന്നിൽഒന്നുമല്ല…

കൂട്ടിലടച്ച പക്ഷി

രചന : ശ്രീനിവാസൻ വിതുര✍ തേങ്ങിക്കരയുന്നു മൂകമായികൂട്ടിലടച്ചൊരാ, പൈങ്കിളിയും.അമ്മതൻചൂടത്, മാറുംമുമ്പേക്കെണിയിലകപ്പെട്ട കുഞ്ഞിക്കിളി. കാലംക്കുറിച്ചൊരാ, വിധിയറിഞ്ഞ്കേഴുന്നൊരോമന പൈങ്കിളിയും.മൃഷ്ടാന്നമേറെ, ലഭിക്കുകിലുംമൃത്യു വരിക്കാൻ കൊതിക്കയല്ലോ! അമ്മതൻ സ്നേഹത്തിനൊപ്പമൊന്നുംകിട്ടില്ല, പകരമായ് വച്ചീടുവാൻ.തേനൊഴുക്കീടിലും, പാലൊഴുക്കീടിലുംപാരിലായെന്നു,മടിമതന്നെ. തന്നുടെ,ദുർവിധിയോർത്തിതെന്നുംപൊട്ടിക്കരയുന്നതാര് കാണും?മോചനമപ്രാപ്യമായ, നാളിൽമോഹങ്ങളെല്ലാം വെടിഞ്ഞുവല്ലോ!

അഭിഷേകം

രചന : ഷിബു കണിച്ചുകുളങ്ങര ✍ പുവിട്ട് പൂവിട്ട് പൂജീച്ചിടാം ഞാൻഓമനക്കണ്ണാ ചാഞ്ചാടിവായോഉണ്ണിവാനിറയെ വെണ്ണതരാംഞാൻ പൊന്നുണ്ണിക്കണ്ണാ ഓടിവായോതൈലം കൊണ്ടഭിഷേകം ചെയ്തീടാംഞാൻഅമ്പാടിക്കണ്ണാ കളിയാടിവായോവാകതൻ സുഗന്ധവുമേറ്റീടാംഞാൻനന്ദകുമാരാ തുള്ളിയാടിവായോചന്ദനം ഉടലാകെയും തേച്ചുതരാം ഞാൻഗോകുലബാലാ നൃത്തമാടിവായോകിടാങ്ങളും ഗോക്കളും കൂടെ കളിപ്പാനുമുണ്ടെനന്ദകിശോരാ ഓടിവായോലീലകളാടാൻ കന്യമാർ ഉണ്ടേ പ്രേമസ്വരൂപാശൃംഗാരനടനമാടിവായോമധുവനമാകെതുമ്പിയുംതെന്നലുംകാത്തിരിപ്പുണ്ടെ ഗുരുവായൂർകണ്ണാഓടിഓടിവായോ

താമരയിലയിലെ നീർക്കണങ്ങൾ

രചന : എം പി ശ്രീകുമാർ✍ കണ്ണുകൾ കാന്തിയിൽ രമിക്കേണംകാതുകൾ ഗീതങ്ങൾ നുകരേണംനാവു രുചിയിൽ മുഴുകേണംബുദ്ധിയിലറിവു ലയിക്കേണംമനസ്സിൽ ജീവിതരതി വേണംതാനതിൽ കുരുങ്ങാതിരിക്കേണംമനസ്സിൽ ജീവിതരതി വേണംഇല്ലെങ്കിലിരുളവിടെത്തീടാംജീവിതവാഹിനി നീന്തുമ്പോൾകർമ്മഫലങ്ങളിൽ കുരുങ്ങാതെകഴിവു പോൽ കർമ്മം രചിക്കേണംശില്പിയെ പോലതിൽ ലയിക്കേണംതാമരയിലയിൽ ജലം പോലെമുത്തുകളാകണം കർമ്മങ്ങൾതാമരത്തണ്ടിൽ പൂ വിരിയുംനീർക്കണമെങ്ങൊ…

പുറമ്പോക്കിൽ

രചന : സുമോദ് എസ് ✍ പുറമ്പോക്കിൽറോഡരികിൽഇന്നലെ പൊളിച്ചുനീക്കിയവീട് എന്നതകരകൂനയുടെ മുന്നില്‍നാലഞ്ച് ചോന്നചെമ്മരത്തിഇതളുകൾകൂട്ടിവെച്ച് രണ്ട് കുട്ടികളുംഒരു പൂച്ചക്കുട്ടിയും പൂക്കളമിട്ടു….കൊഴിഞ്ഞ വാകപ്പൂനടുക്കുവെച്ചു..മണ്ണു കുഴച്ച്ഉരുളയുമുണ്ടാക്കി…ഇന്നലെ വരെ അവർതാമസ്സിച്ചിരുന്ന വീടായിരുന്നു അത്..അവർ എങ്ങോട്ടോ പോയപ്പോൾകനാലിന്റെ മറവിൽപതുങ്ങിനിന്ന ദെെവംപൂക്കളത്തിനു മുന്നില്‍ നിന്ന്സെൽഫിയോട് സെൽഫി…പേപ്പട്ടി എന്നവൃാജപ്രചരണത്തെതുടർന്ന് അടികിട്ടി അവശനായിആ…