Category: സിനിമ

ചുവന്ന തെരുവ് …. വിഷ്ണു പകൽക്കുറി

ചുവന്നതെരുവോരങ്ങളിൽഅലയടിച്ചുയരുന്നതിരകളാൽഇരുൾവിഴുങ്ങിയമുറികളിൽപുഴയൊഴുകുന്നുണ്ട് ശലഭച്ചിറകുകൾഅറ്റുപോയപുഴുക്കൾഉറക്കം നടിക്കുന്നകിണറുകളിൽവെള്ളം കോരുന്നുണ്ട് കരിമ്പടം പുതച്ച ഖദറുകൾകുടപിടിക്കുമ്പോൾപൊന്നുരുക്കുന്നസ്വർണഖനികൾ വിലപേശുന്നുണ്ട് അഴിച്ചിറക്കിയകാക്കികൾകണ്ണുനീരിൽവെടിയുതിർത്തിരിക്കുന്നതിനാൽഅഴിഞ്ഞുലഞ്ഞുശീലകൾനിലത്തിട്ടു ചവിട്ടിയരക്കുന്നുണ്ട് ചുവന്നഛായം തേച്ചചുവരുകളിൽമഞ്ഞവെളിച്ചത്തിൻ്റെ ആലസ്യത്താൽകടലും പുഴയും ഒന്നാകുന്നൊരുപ്രഹേളികയുണ്ട്ഈ ചുവന്ന തെരുവോരങ്ങളിൽ വിഷ്ണു പകൽക്കുറി

വേനൽ മഴ …. Jini Vinod Saphalyam

ഇനിയും വരും ജന്മംങ്ങളിലുംനീ മഴയായ് തന്നെ പൊഴിയണം വരണ്ടുണങ്ങിയ മണ്ണിൻമാറിലേക്ക്നിറ തുള്ളിയായ് ഇറ്റ് വീഴണം കരിഞ്ഞുണങ്ങിയ ഇലതണ്ടിലൂടെഅടർന്ന് ഇനിയും വിടരാൻ കൊതിക്കുന്ന വസന്തങ്ങൾക്ക് നീ ഉയിരേകണം വിണ്ട്കീറി തേങ്ങുന്ന നീർചാലുകളെനീ നിറപുഴയായ് ഒഴുക്കണം ചുറ്റിനും കുളിർകോരി നീയിങ്ങനെപെയ്തൊഴിയുമ്പോകാറ്റുവന്നാ മരച്ചില്ലയിലെഅവസാന തുള്ളിയും അടർത്തും…

നെയ്‌ച്ചോറിന്റെ മണമുള്ള ഉമ്മ ….. റഫീഖ് പുളിഞ്ഞാൽ

അടുപ്പിൽകഞ്ഞിവെക്കാനുള്ളവെള്ളംവെച്ചിട്ട്ഉമ്മഹാജിയാരുടെ വീട്ടിലെനെയ്ച്ചോറുവെക്കാനുള്ളനെല്ലുകുത്താനിറങ്ങും. കാഞ്ഞവയറിന്റെക്ഷീണത്തെമുറുക്കി കെട്ടി,നീണ്ടുപോയമുണ്ടിന്റെകോന്തലകൾകാറ്റിലാടുന്നുണ്ടാവും. വഴിനീളെകരച്ചിലുകളേയവർഓടിച്ചുതീർക്കും. നെല്ലുകുത്തി പാറ്റുമ്പോൾനെയ്‌ച്ചോറരീന്റെമണംഅവിടെയെല്ലാംവട്ടംകൂടിനിൽക്കും. പത്തുമണികാപ്പിയും,ഉച്ചക്കഞ്ഞിയുംനോയമ്പെടുത്തോണ്ട്, വേണ്ടെന്നൊരുകളവുപറയും. ഉള്ളംകുഴിച്ചെടുത്തൊരുനെടുവീർപ്പിനേകുടിലിലേക്ക്പറഞ്ഞയക്കും. മക്കളുടെ വിശന്നവയറുംകെട്ടുപോയഅടുപ്പുംഉമ്മാന്റെനെഞ്ചിലപ്പോൾആളിക്കത്തും. വൈകിട്ട് വീട്ടുകാരികൊടുത്തപൊടിയരിയുമെടുത്ത്പിന്നെയൊരുകൊടുങ്കാറ്റാണ്വീട്ടിലേക്ക്പായുക. കരച്ചിലെല്ലാംവഴിയിൽ വലിച്ചെറിയും, മുഖത്തെവാടിപ്പോയപൂവിനെ തുടച്ചുതുടച്ചുചിരിപ്പിക്കും. തിളച്ചുവറ്റിപ്പോയമക്കളെതട്ടിവിളിച്ചു,പൊടിയരികഞ്ഞിവിളമ്പും. കഞ്ഞികുടിക്കുബോൾമക്കൾ പറയും ഉമ്മാക്ക് നെയ്‌ച്ചോറിന്റെമണമാണെന്ന്. റഫീഖ് പുളിഞ്ഞാൽ പ്രിയ സ്നേഹിതന് ഈ വായനയുടെ സ്നേഹം…

മഴയോർമ്മകൾ … Lisha Jayalal

ജാലക പഴുതിലൂടെമഴയെ കാണുമ്പോൾനീയടുത്തെത്താറുണ്ട് ,ഒരു വട്ടമല്ലനൂറുവട്ടം എന്നോട് മിണ്ടി ,മഴയോടൊപ്പംചിരിച്ച് തിമിർക്കാൻ ഓർമ്മകളുടെഅതിർവരമ്പിലൂടെനടക്കുമ്പോൾഒഴുകുന്നകണ്ണീർ ചിന്തുകൾ…. നമുക്കായ്വസന്തം വരുന്നതുംനമുക്കായൊരുമഴ പെയ്യുന്നതുംമഞ്ഞായ് നീയെന്നിൽഅലിയുന്നതുംകാറ്റായ് പുണരുന്നതുംഞാനോർക്കാറുണ്ട് ഓരോ തിരിച്ചുപോക്കുകകളിലുംവേലിയിൽ ഓർമ്മപ്പൂക്കളംതീർത്തിരുന്നകോളാമ്പിപൂക്കളിൽഞാൻ ഒരു പഴയകൗമാരക്കാരിയെ തിരയാറുണ്ട്ഓർമ്മകൾക്ക്നിറം മങ്ങിത്തുടങ്ങുമ്പോളവവേലിപ്പടിയോളംഅടുത്തു വന്നെന്നെയാത്രയാക്കാറുണ്ട്… Lisha Jayalal

സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനിൽ

കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥനുമായി വേദി പങ്കെടുത്തതിനെതുടർന്ന് സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎൽഎ ഡി കെ മുരളിയും ക്വാറന്റീനില്‍. വെഞ്ഞാറമൂട് സി ഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്വീകരിച്ചതിനെത്തുടർന്നാണിത്. മദ്യപിച്ച് കാറോടിച്ച മൂന്നംഗ സംഘം, എതിരെബൈക്കിൽ വരികയായിരുന്ന…

ആ പഴയ അപ്പൂപ്പൻ താടികളിപ്പോഴും …???Sumod Parumala

ചുവപ്പ് മാഞ്ഞുതുടങ്ങിയ ആകാശത്തപ്പോൾ മാനുകളും മയിലുകളും പടുകൂറ്റൻ ചിത്രശലഭങ്ങളും നൊടിയിടകൊണ്ട് നിരന്നിറങ്ങും .അകന്നകന്നുപോയ സാന്ധ്യമേഘങ്ങളുടെ നിഴലുകളിലൂടെയൂർന്നിറങ്ങിയ മഴക്കാറുകളുടെ കൊടിമുടികൾ നീർകുടഞ്ഞുതുടങ്ങുകയായി .ആദ്യത്തെ മഴത്തുള്ളികളേൽക്കുമ്പോൾ സർപ്പക്കാവിൽ കാവൽവിളക്കുകൾ അണഞ്ഞടങ്ങിപ്പുകഞ്ഞുതുടങ്ങുന്നു . മഴ ആർത്തുവീഴുകയായി .നനവേറ്റാൽ കറുത്തുപോവുന്ന പഞ്ചാരമണ്ണിലൂടെ ചാലിട്ടൊഴുകിത്തുടങ്ങുമ്പോൾ പളുങ്കുമണികളുതിർന്നുവീഴുന്ന കുളപ്പരപ്പിൽ എവിടെയോ…

മോഹൻലാൽ …. Radhakrishnan TP

നടനല്ലവിസ്മയതാരം. അന്യജീവിതംപരകായപ്രവേശം നടത്തും ചാരുത. നാടകീയതയില്ലാത്തജീവന്റെ ആവിഷ്കണംചന്ദ്രോദയം. തല തൊട്ട്കാല്പാദം വരെകഥയിലേയ്ക്ക്മൊഴിമാറ്റം വരുത്തുന്ന പൂർണ്ണത. നീ കൊടുത്ത പ്രാണനിൽത്രസിച്ച കഥാപാത്രംകണ്ടവർ മൊഴിയുന്നുഅവർ തന്നെയെന്ന്. എത്ര സൂക്ഷ്മംനിന്റെ അഭിനയ പാടവംഒപ്പിയെടുക്കുവാൻക്യാമറയ്ക്കു സാധ്യം. നീ ചിരിച്ചപ്പോൾഞങ്ങൾചിരിച്ചത് ഹൃദയം നിറഞ്ഞ്.ഇറങ്ങിപ്പോയത്തലച്ചോറിന്റെ ആകുലത. നീ കരഞ്ഞപ്പോൾകലങ്ങിയത്ഞങ്ങളുടെ കരളാണ്.…

നീ മറന്നു പോയോ …. Bindhu Vijayan

ശ്രുതിലയതാളത്തിൽ ഇതുവരെ പാടിയപാട്ടുകളെല്ലാം മറന്നു പോയോ..നീ….. മറന്നു പോയോസപ്തസ്വരങ്ങൾ മീട്ടിയ തംബുരുവിൻനാദം നീ കേൾക്കതായൊനീ… കേൾക്കാതായോ ഇന്നു നീ കാണുന്ന കാഴ്ചകളെല്ലാംമായതൻ മോഹവലയങ്ങളല്ലോഅവ നിൻ ഹൃദയത്തെ തൊട്ടുണർത്തിയപ്പോൾഅപശ്രുതിയായ് ഞാൻ മാറി നിനക്ക്ഞാനിന്നൊരപശ്രുതിയായ് മാറി അന്നു നിന്നകതാരിൽ ഒരു മൺവീണയിൽയദുകുലകാംബോജി പാടിനിൻ മനസ്സിൽ…

കണ്ടതും കേട്ടതും….. Binu R

കണ്ടോരും കണ്ടോരും മിണ്ടീല്ലത്രേകാണേണ്ടതെല്ലാം കട്ടുകൊണ്ടോയത്രെകൈകൾ മേലോട്ടൊന്ന് നീട്ടിയത്രേകിട്ടിയതെല്ലാം മടിയിലെ മാറാപ്പിൽഞൊറിഞ്ഞു തിരുകി വച്ചുവത്രെ.. ! അവനുകിട്ടിയില്ല ഇവനുകിട്ടിയില്ലപയ്യാരം ഏറെ പറഞ്ഞത്രേഇനിയും തരൂ , കിട്ടിയതൊന്നും പോരത്രേആളൊന്നുക്കുവച്ചു കൂട്ടിയത്രേകിട്ടിയതെല്ലാം അവരോരുടെമാറാപ്പിൽ കൂട്ടിവച്ചു കെട്ടിയത്രേ… ! അതുകേട്ടീട്ടാരനും മിണ്ടീല്ലത്രേകൊഞ്ഞനും കുത്താനും കഴിഞ്ഞീലാത്രേപ്രളയത്തിൽ കിട്ടിയത് കണ്ടീലാത്രേആരാന്റെ…

ഊർമ്മിള … Vinod V Dev

മറ്റൊരു കാണ്ഡമെഴുതൂ.. മഹാമുനേ,നിത്യതപസ്വിനീയാമവളെയോർക്കുവാൻ ,അവളെക്കുറിച്ചു നീ പാടുമ്പോഴൊക്കെയുംഇടറിയോ നിൻ കണ്ഠനാളവും ,ഭൂമിയും അവളാണു ശാരിക…! രാമായണത്തിന്റെ ,പനയോലത്തണ്ടിൽ തപസ്സു തുടർന്നവൾജന്മാന്തരങ്ങൾതൻ സ്നേഹതന്തുക്കളെ ,ആത്മാവിലിറ്റിച്ച ലക്ഷ്മണ പത്നിയാൾ . ഊർമ്മിളേ.. നിൻ സ്നേഹ നീരദബിന്ദുക്കൾ ,തേടുന്ന യാചകൻ മാത്രമായ് സൗമിത്രി .,ജനകജേ ..…