നടനം
രചന : ഷിബു കണിച്ചുകുളങ്ങര ✍ കണിക്കൊന്ന പൂത്തുലഞ്ഞമലർവാടിതൻ അങ്കണത്തിൽമാധവം പ്രേമോദാരകമായ് ,വിഷുസംക്രമപ്പക്ഷികലമ്പിപ്പറന്നിറങ്ങികർണികാരച്ചോട്ടിലാമോദം.തുള്ളിക്കളിക്കുമാശലഭങ്ങളായിരം കാദംബരിക്കുചുറ്റുമാലോലനൃത്തമാടി.ചിന്നിച്ചിതറിയ കാർമേഘപടലങ്ങൾവെമ്പുന്നിതൊന്നിച്ചുകൂടുവാനെന്തിനോ,മിന്നിത്തെളിഞ്ഞിത്രനേരത്തെയെത്തിയെൻ കാന്തൻചന്തത്തിലൊത്തിരി കൂട്ടരുമായ്വല്ലാത്ത പ്രൗഢിയിലൊത്തിരിഗാനങ്ങൾ മുരളികയിൽഅമ്പമ്പോ നാദവിസ്മയമായ്.കണ്ടിട്ടും കാണാതെ നില്ക്കുന്നഗോപികമാർ കള്ളപ്പരിഭവം പിന്നെശൃംഗാരനടനവും വഴിയായ്,ആഢ്യത്തിലേറ്റം കണ്ണൻ്റ ചാരത്ത്മാനസലോലയായ് കൂടുന്നു ഞാനും,വൃന്ദാവനത്തിലന്നോളമിന്നോളംതൃപ്പാദസേവയുമായടിയനുമുണ്ടാകും.