ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

സൂഫി പറയുന്നു.

രചന : മനോജ്.കെ.സി.✍ സൂഫി…മെല്ലെ മൊഴിഞ്ഞു…എന്നോടായി…പ്രശാന്തമാം…ഒരു തടാകക്കരയിൽ നിന്ന്…നിലാമഴ പെയ്കെ…ഇങ്ങനെ,പ്രപഞ്ചത്തിൻ ഗോചരമാം…സർവ്വ,സ്വരങ്ങൾക്കും…വർണ്ണങ്ങൾക്കും…ഉദയാസ്തമനങ്ങൾക്കുമപ്പുറം…ഉലകിൽ അകക്കാമ്പിലെങ്ങോ…തമ്മിലടർന്നു മാറാത്ത…ബീജരൂപം പൂണ്ട ദീപ്തദ്വന്ദങ്ങൾമന്വന്തരങ്ങൾക്കുമപ്പുറം ഉരുവം ചെയ്ത…കാലതീത…അനശ്വര…അനന്യ…അനിർവ്വചനീയ…ബാന്ധവമത്രേ…സത്യലോകം ചേർന്ന്…അഭൗമവർണ്ണ – സ്വര – ലയ രാജികൾ വിടർത്തും…ഭവാബ്ധി തന്നുടയോൻ/ഉടയോൾ…തൻ കരങ്ങളാൽ തീർത്ത –ഹീരപുഷ്പം ചൂടും…ലോകത്തിലേറ്റം ദിവ്യമാം…പ്രണയം…അല്ലാതെ,ഒരു…(അല്ല),പല തീൻ മേശകൾക്കുമിരുവശവുമിരുന്ന്…നൈമിഷകാലങ്ങൾ…

അറിയാതെ പോകുന്നവ🌷

രചന : ബേബി മാത്യു ✍️ ദൂരെയാകുമ്പോൾ അറിയുന്നതെല്ലാം അരികിലുണ്ടായിരുന്നതിൻ നന്മകൾ കാൽച്ചുവട്ടിലെ മണ്ണിന്റെ താങ്ങ് കാലടികൾ പതറാത്തിടം വരെ ചായം പൂശി ഒരുങ്ങുന്നതെല്ലാം ചാരമാകുന്ന നേരം വരെ മാത്രം ഒറ്റനോട്ടിന്റെ മൂല്യം ഒരിക്കലും ഒറ്റനോട്ടത്തിൽ അറിയാതെ പോകുന്നു വാക്കുകൾ വാരിവലിച്ചു…

ആഴത്തിൽ

രചന : അശ്വതി ശ്രീകാന്ത് ✍ വിഷക്കായ തിന്ന്ചത്തുപോയൊരുആട്ടിൻകുട്ടിയെയോർത്താണിന്ന്ഉറക്കമുണർന്നത്.നഗരപ്പാച്ചിലുകളിലേയ്ക്ക്ജനാല തുറന്നിട്ട്ചായക്കോപ്പ പകുതിയാക്കിയിട്ടും‘മ്മേ’ന്നൊരു നിലവിളിമുറി ചുറ്റിയോടുന്നുപഞ്ഞിക്കെട്ടൊന്ന് കാലുരസുന്നുഇറങ്ങിയോടുമ്പോൾ നൂറാംവട്ടവുംഅതേ വേരിൽ കാലുടക്കുന്നുഅതേ നോവ്അതേ നോവെന്ന്പിടഞ്ഞുപോകുന്നുകുഞ്ഞേട്ടൻ കൈലി മടക്കിനിലത്തിരിക്കുന്ന്ഓർമ്മകളെതിരിച്ചിട്ട്മറിച്ചിട്ട്ചാവുറപ്പിക്കുന്നുആഴത്തിൽആഴത്തിൽആഴത്തിൽകുഴിച്ചിട്ടിട്ടുംമുളച്ചു പൊന്തുന്നല്ലോവിഷക്കായ വെന്ത ചിരട്ടപ്പാത്രം… (വക്കനാൽ)

ആന

രചന : അമ്മു ദീപ ✍️ രാത്രിയൊരു നീണ്ട തുമ്പിക്കൈചുരുട്ടിയെടുക്കാറുണ്ടെന്നെ.പതുപതുപ്പിൽ,ഇളംചൂടിൽആലോലം താലോലം ഞാനുറങ്ങിപ്പോവുന്നുതുമ്പിക്കൈയുടെ ആനയെഞാനിന്നേവരെ കണ്ടിട്ടില്ല.ദിക്കുകൾക്കപ്പുറംനക്ഷത്രം മുട്ടെ ഉയരത്തിൽഞാനതിനെ സങ്കല്പിക്കുന്നു.അതിൻറെ കൊമ്പുകൾആകാശഗംഗകൾ!നിന്ന നിൽപ്പിൽ ചിലപ്പോൾ ആനഉറക്കംതൂങ്ങും.തുമ്പിക്കൈ അയയുമ്പോൾദു:സ്വപ്നം കാണുംപിച്ചും പേയും പുലമ്പുംഞാനപ്പോൾ തുമ്പിക്കയ്യിനെ പൊത്തിപ്പിടിക്കും.രാവേറെച്ചെല്ലുമ്പോൾഉറക്കം തൂങ്ങിഉറക്കം തൂങ്ങിപിറകിലേക്ക്പൊത്തോം എന്ന്ഒറ്റവീഴലാണ് ആന.ഞാൻ ഞെട്ടി…

”അഗ്നിച്ചിറകുള്ളപക്ഷി”

രചന : കൃഷ്ണ മോഹൻ കെ പി ✍ അംഗനയല്ലവൾ ആത്മഹർഷത്തിൻ്റെഅഞ്ചിത രോമാഞ്ചമൊന്നുമാത്രംആലംബഹീനർക്കു പുഞ്ചിരിയാലൊരുആലയം തീർക്കുന്ന കാവ്യബിംബംഇച്ചെറു ജീവിത പർണ്ണകുടീരത്തിൽഇത്തിരി വെട്ടത്തെയേകുവാനായ്ഈടുറ്റ മാറാപ്പു തോളത്തതേന്തിയുംഈഷലില്ലാതവൾ വർത്തിക്കുന്നൂഉത്തമയാണവൾ ഉൾത്താരിലേന്തുന്നുഉൽക്കർഷ ചിന്തകൾ എന്നുമെന്നുംഊഷരഭൂമിയും ഉർവരമാക്കിടുംഊമയ്ക്കു പോലും വചസ്സു നല്കുംഎത്രയും സൗഭാഗ്യമേകുന്നു നാൾക്കുനാൾഎങ്ങിനെയെന്നതറിയുകില്ലഏണാങ്കബിംബമുഖിയായി മാനിനിഏതു ദുഃഖത്തിനും…

മധു നുകരാനായ്

രചന : മംഗളൻ കുണ്ടറ ✍️ മലരായെന്നിൽ നീ വിടരാനായിമധുപൻ ഞാനിന്നണയുകയായിമധുനുകരാൻ ഞാൻ വരവായിമലരേ നീ മധുചഷകവുമായി. നിൻമേനിയിൽ ഞാൻ ചേർന്നായിനീയൊരു പ്രണയക്കനിയായിമലരേ നിന്നധരങ്ങളിലായിമധുരം നുകരാനും കൊതിയായി. മാനം മുകിലാൽ നിറയുകയായ്മഹിരൻ പോയി മറയുകയായ്മാനമിരുണ്ടു കറുക്കുകയായ്മാരുതനോടിയണയുകയായ്.. നിന്നിൽ ഞാനിന്നൊളിക്കുകയായ്നീയോ എന്നിൽ ലയിക്കുകയായ്ആഹാ!…

പ്രകൃതി സംഗമം

രചന : എൻ. അജിത് വട്ടപ്പാറ ✍ പ്രണയത്തിൽ കരിനീല മിഴിയുള്ള സന്ധ്യേമകരനിലാവിന്റെ മറുകുള്ള പെണ്ണേ ,മധുമാസ സരസ്സോ തപസ്സുണരും മലരോഅനുരാഗ രാഗത്തിൽ പ്രണയിനി പ്രകൃതി. ഹൃദയത്തിൻ താഴ് വാരം ശ്യംഗാരസാനുക്കൾസ്നേഹ പ്രഞ്ചമാം പ്രണയാർദ്ര ലഹരി,ഇതളിടും കൗമാര പുഷ്പങ്ങൾ നിറമേകുംകവിത രചിക്കുന്ന…

പിടക്കോഴികള്‍

രചന : പി.എം. വി.✍ കാലത്തു കൂടുവിട്ടാൽതാഴത്തു തോട്ടമെത്തി,ജോലിക്കു ഹാജരാവുംഅമ്മയും കുഞ്ഞുങ്ങളും.പാലിക്ക ജീവക൪മംജീവിക്കവേണമെന്നാൽജീവിക്കുപോലുമില്ല-ക്കാര്യത്തിൽ രണ്ടുനീതി.മക്കൾക്കു ജീവപാഠംചിക്കിച്ചിനക്കിനൽകുംദുഷ്ടത ദൃഷ്ടിവെച്ചാൽകൊക്കിപ്പറഞ്ഞുകാട്ടി,പെട്ടെന്നു തൻചിറകിൽവട്ടത്തിൽ കൂടൊരുക്കും!നാരിക്കു ശ്രേഷ്ഠാശ്രമംമാധുര്യമാതൃകാലംഭാരിച്ചക്ലേശത്തിലുംവാത്സല്യമേറ്റുംകാലം.മക്കൾക്കു മാതൃഹൃത്തിൽഎന്നെന്നും ശൈശവംതാൻപൊക്കിൾ മുറിച്ചബന്ധംഅറ്റിടാ ജന്മകാലം!പോറ്റിവള൪ത്തി സ്വന്തം-കാര്യത്തിൽ പ്രാപ്തിയാക്കും-കാലംവരേക്കും നെഞ്ചിൽപേറുന്നു ആധിഭാരം.പേടയ്ക്കു ജന്മദൗത്യംവേറിട്ടുനൽകി,യെന്നാൽപേടിക്കും ചുറ്റുപാടിൽജീവിക്കയെന്നു ലോകം!കാമിച്ചു ചുറ്റിനിൽക്കുംപൂവുള്ള പുംഗവന്മാ൪തഞ്ചത്തിൽ ചാടിവീഴുംഅങ്കം…

കശ്മലൻ

രചന : ഹരിഹരൻ എൻ കെ ✍ എത്രയോ സ്ത്രീത്വം കവർന്നു ഞാൻ പിന്നിട്ടതെത്രയോ ബാല്യമുകുളം ! സ്ത്രീകളെ, ബാല്യത്തെ,തൊട്ടും പെരക്കിയുംഇനിയെന്തീ ഭൂവിതിൽ ബാക്കി ! അറിയുന്നു ഞാനിന്നീയറിവിൻ്റെ മൂർത്തിയായ്സ്വയമേ നടക്കുമാ യന്ത്രം ! അറിയില്ലയത്രേ വിശുദ്ധപ്രണയത്തിൻഅകംപൊരുളെന്തെന്നവൾക്ക് ! ഇനിയെൻ്റെ ലക്ഷ്യംഅവൾ…

കണ്ണീർ മഴ

രചന : പരമേശ്വരൻ കേശവ പിള്ള ✍ അറിഞ്ഞതില്ലയെൻ ദുഖങ്ങളത്രയു-മറിഞ്ഞുസ്വാന്തനമേകുവാനേറ്റംപറഞ്ഞതില്ലാരോടുമീസഹനങ്ങൾമുറിഞ്ഞുപോകാതിരിക്കുവാനീബന്ധങ്ങൾ. പരിചിതരെന്കിലുമപരിചിതരേപ്പോൽപരിസരം മറന്നു ജീവിപ്പാനാവതില്ലപരിണയമൊരു നിത്യദുഖമെന്നപോൽപരസ്പ്പരമറിഞ്ഞു കാലങ്ങൾ തള്ളി നീക്കി. ഇരുൾ മൂടുന്ന ജീവിതവേളകളിൽഒരു കനലിന്റെ വെളിച്ചമെന്കിലുംതരുമോയെൻ ദാഹമകറ്റാനായ്കരുണതൻ പ്രകാശവുമായെൻ മുന്നിൽ. കൺമുന്നിലെരിയുന്ന കനലുകൾക്കപ്പുറംകാണുന്നുഞാനെൻ ജീവന്റെവെളിച്ചംകരളിലെരിയുന്ന കനലുകളൊക്കയുംകണ്ണീർ മഴകൊണ്ടണയ്ക്കാനാകുമോ!.