Category: സിനിമ

“അമ്മ “

കവിത : ജോസഫ് മഞ്ഞപ്ര * അമ്മ പാടിയ താരാട്ടാണെന്റെആദ്യഗാനം..അമൃതുപോലെന്റെ മനസ്സിൽനിറയുംഅമൃതവര്ഷിണി രാഗം……… (അമ്മ….അമ്മതൻമാറിലെയമൃതുപോലെഅതിമധുരമി ഗാനം. (2)ഈ രാവിൻ ഏകാന്തതയിൽഇന്നുമോർക്കുന്ന ദേവരാഗം…… … (അമ്മ….കൈപിടിച്ചന്നാ തൊടിയിടയിൽകാലിടറാതെ പിച്ചവക്കുമ്പോൾ (2)കേട്ടുഞാൻ വീണ്ടുമാഗാനം എൻഅമ്മതൻ സ്വരമാധുരിയിൽഅന്നുമുതലിന്നു വരേയ്ക്കും (2) (അമ്മ… )

മയക്കം.

കവിത : ജയശങ്കരൻ ഒ ടി* വെറുതെ കൺചിമ്മുമ്പോൾപടവുകൾ താഴ്ന്നുപോയ്ഇരുളിൻ കയത്തിലാഴുന്നുനിലകാണാക്കൊല്ലിയിൽനോവിൻ ചുഴികളിൽഗതകാലം പെയ്തു നിൽക്കുന്നു.അതിലൊരു പിഞ്ചുകിടാവിൻ വിശപ്പിന്റെനിറുകയിൽ വിരലമർത്തുന്നുകരിമൂടി മങ്ങിയജാലകപ്പാളിയിൽമിഴിനീരുപാടകെട്ടുന്നുനിറമായിരുന്ന പൊൻചേലയിൽ ഗൂഡമായ്ഒരു മയിൽപീലി നീളുന്നു.വെറുതെ ചിരിക്കുമ്പോൽപ്രാകുന്ന കാറ്റിന്റെനറുമണം തട്ടി മാറുന്നു.കുടിലിന്റെ മറപറ്റിചുരമാന്തിയെത്തുന്നമരണംനഖം കടിക്കുന്നു.വെറുതെ കണ്ണടയുമ്പോൾപടുകൂറ്റൻ നിഴലുകൾഇടനെഞ്ചിൻ കാലമർത്തുന്നുഇഴയുന്ന പാമ്പിന്റെമൺപുറ്റിൽ…

മൗനസംഗീതം.

കവിത : രമണി ചന്ദ്രശേഖരൻ * മഴക്കാറ്റിന്നീണം പോലെകിളിപ്പാട്ടു കേട്ടു ദൂരെമയങ്ങുന്ന സ്വപ്നങ്ങളിൽമറുപാട്ട് പാടും പോലെഓർമ്മയിലെന്നും നിന്റെസ്വരരാഗഗീതം പോലെ.മണിവീണാ തന്ത്രികൾ മീട്ടിഅനുരാഗപല്ലവി പാടിദൂരെയാ വാനിൻ മേലെനിറകുങ്കുമം ചാർത്തിയതാര്.മായാത്ത സ്വപ്നങ്ങളിൽതിലകക്കുറി ചാർത്തിയതാര്.അലതല്ലും തിരമാലയിലെകിന്നരിത്തുടിപ്പുകളിൽപ്രണയാർദ്രഭാവം ചേർത്ത്ഒരു രാഗം മൂളുവതാര്മഴത്തുള്ളിത്താളം പോലെകുളിർ മഴയായി പെയ്യുവതാര് .ചെറുകാറ്റിലോടിയണയുംമുളങ്കാടിന്നീണം…

വളരുന്ന വാമനൻ.

കവിത : മംഗളാനന്ദൻ* ഇരുളിൻ പടിപ്പുരപാതാളംതുറക്കുന്നുതിരുവോണത്തിൻ നാളിൽമാവേലിയുണരുന്നു.ശ്രാവണത്തിങ്കൾ വാരിവിതറും കുളിരേറ്റുഗ്രാമീണ വഴികളിൽപുമണമുറങ്ങുന്നു.ദേവനുമസുരനു-മല്ലയെൻ മഹാബലി,കേവലമനുഷ്യനെസ്നേഹിച്ച നരോത്തമൻ.നിയതി വേഷംമാറിവാമനരൂപം പൂണ്ട-തൊരുവൻചതിയുടെമൂർത്തിയായിരുന്നല്ലോ.തടവിൽ കിടക്കുന്നമാവേലിയെഴുന്നേറ്റുനടകൊള്ളുന്നു വീണ്ടുംനമ്മുടെ മനം പൂകാൻ.മടങ്ങിപ്പോയീടേണംപാതാളലോകത്തിലെസുതലത്തിലേക്കുടൻ,എങ്കിലുമുത്സാഹത്തിൽനടന്നു , കാലത്തിന്റെതേരുരുൾ പലവട്ടംകടന്നു പോയിട്ടുള്ളപാതയിലേകാകിയായ്.തടവിലാക്കപ്പെട്ടനദികൾ, വെള്ളക്കെട്ടിൽമരണം വരിച്ച വൻതരുക്കൾ, താഴ് വാരങ്ങൾ.ഉരുൾപൊട്ടലിൽ മണ്ണുതിരികെ വിളിച്ചവർ,തിരയാൻ പറ്റാതെങ്ങോകിടക്കും ശരീരങ്ങൾ.ഒഴുകാനിടം…

രാവ് പറഞ്ഞത്.

രചന : ശ്രീകുമാർ എം പി* വിടരുന്ന രജനിയാംഇളം നീലമലരിന്റെഇതളുകൾക്കുള്ളിൽമയങ്ങി വീഴ്കെഅരുമയാം പൂവ്വിന്റെകരൾ പകർന്നേകിയനിദ്രയിൽ സ്വപ്നത്തി-ലാണ്ടു പോകെസുഖമായ് മതിമറ-ന്നുറങ്ങവെ യാത്മാവിൽമധുവും മണവുംപകർന്നു നൽകിഇളകുന്ന ദളങ്ങളാംമഞ്ചലിലാട്ടി യാഇതളുകൾ വിളുമ്പിനാൽതഴുകീടവെഇളം നീല ദീപ്തമാംപൂമ്പൊടി തൂകിയാനിദ്രയ്ക്കു ചാരുതപകർന്നു നൽകിഒടുവിൽ നിറഞ്ഞമനസ്സുമായുണരവെചെവിയിൽ സ്വകാര്യംപറഞ്ഞു രാവ്പുലരുന്നു നേരംവരുന്നെന്റെ പാതിപകലായ്…

പൂക്കൾ ചുവക്കുകയാണ്.

രചന : ബോബി സേവ്യർ* പൂക്കൾ ചുവക്കുകയാണ്…ഒറ്റയായല്ല…….. ഇരട്ടയായല്ല…..ഒരു കുടന്നപ്പൂക്കളായ്‌…..രക്താഭമാണിന്നു പകലുകൾ…..മിഹിരന്റെ അസ്തമയതേജസ്സിന്റെകുങ്കുമവർണ്ണത്തിൽ ചുവന്നതല്ല…..നിന്റെ കുഞ്ഞുപൂക്കളെപിഴിഞ്ഞെടുത്ത ചുടുനിണം വീണു ചുവന്നതത്രേ……ഹേ ഹൃദയമേ…..കഠിനതയുടെഊന്നുവടികളെടുത്ത്കുത്തുക…….വെള്ളയിൽ പൊതിഞ്ഞുനിരത്തിയൊരു പൂക്കളെഒറ്റനോട്ടത്തിലൊരംശത്തിലൊന്നിൽകണ്ണുകൾപായിച്ചവസാനകാഴ്ചയും കണ്ടു മടങ്ങുവാൻ…..ഒരിടത്തുകാണാംവിശപ്പിൽ നീറിയൊരിളംപൈതലവനൊന്നുമുട്ടിലിഴയാനൊരു ത്രാണിയില്ലാതെഉറ്റുനോക്കൊന്നൊരുകബന്ധത്തിലൊക്കുമെങ്കിലവന്റെ പഷ്ണി മാറ്റുവാൻ ……..ഇനിയൊരിടത്ത് കാണാംവലിച്ചിഴയ്‌ക്കപ്പെടുന്നൊരമ്മയെ,കൈയ്യിലൊരു വളപോലെകുഞ്ഞുമകൾ…….കാലിലൊരു തളപോലെമൂത്തതും……..വർഗ്ഗീയ വെറികൊണ്ടൊരുമുതലാളിത്വംഅധികാരച്ചങ്ങല കിലുക്കിതള്ളുന്നു…

സ്വപ്നവും മിഥ്യയും.

രചന : Raj Rajj* നീയൊരു പൂവായി വിരിഞ്ഞുവെങ്കിൽഞാനൊരു ശലഭമായ് മാറാം….നീയൊരു ലതയായിപടരുമെങ്കിൽഞാനൊരു മാകന്ദമായി മാറാം ….നീയൊരു മഴയായിപെയ്യുമെങ്കിൽഞാനൊരു പുഴയായിനിന്നെ ഏറ്റുവാങ്ങാം…..നീയൊരു താരമായിമാറുമെങ്കിൽഞാനൊരു വാനമായ്മാറാം……നീയൊരു മഴവില്ലായ്വിടരുമെങ്കിൽ ഏഴുവർണ്ണങ്ങളായ് ഞാൻ ലയിക്കാം ……നീയൊരു തിരയായിമാറുമെങ്കിൽ നിന്നെപുണരുന്ന തീരമായ്തീർന്നിടാം ഞാൻ…നീയൊരു പനിമതിയായിയെങ്കിൽ ഞാനതിൻ വെളിച്ചമായിപ്രഭചൊരിയാം…….നീയൊരു…

പോരാളിക്കവിത .

രചന : വിനോദ്.വി.ദേവ്.* പണ്ടേക്കുപണ്ടേ കവിതപടക്കോപ്പണിഞ്ഞുവാൾ ഉറയിൽനിന്ന് ഊരിയിട്ടുണ്ട്.ഒരു വമ്പൻസൈന്യമായി മാറിയുദ്ധത്തിന് പോയിട്ടുണ്ട്.വിപ്ളവങ്ങളുടെ ഭൂതവർത്തമാനകാലങ്ങളിലേക്ക് ഊളിയിട്ടാൽ ,ആയുധമേന്തിനിൽക്കുന്നകവിതയുടെനഗ്നമായ ഒരുചിത്രം പകർത്തിയെടുക്കാം.യുദ്ധത്തിൽ കവിത പകച്ചുപോയിട്ടുമുണ്ട്,മുറിവേറ്റിട്ടുണ്ട്,ശിരസ്സരിഞ്ഞു കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്.മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട് ,കൂട്ടത്തോടെ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്.എങ്കിലും കവിത യുദ്ധം വെറുത്തിട്ടില്ല ,കൊടുങ്കാട്ടിൽ പോയൊളിച്ചിട്ടില്ല ,”കൊല്ലരുതേ ” എന്ന്ദയനീയമായി തേങ്ങിയിട്ടില്ല,മാപ്പെഴുതിക്കൊടുത്ത്മോചിതനായിട്ടില്ല…

നീയറിയാതെ.

രചന : ബീഗം* എത്ര കാതമോടിയാലു-മെത്താത്ത ദൂരം….എത്ര തുന്നിയാലു-മെവിടെയോ കീറലുകൾ…..എത്രയടിച്ചാലും കൂട്ടംകൂടുന്ന മാറാലകൾ….ആത്മവിശ്വാസത്തിൻ്റെഅന്ത്യകൂദാശയോ?…ആർക്കും പിടികൊടുക്കാത്തമനസ്സിൻ്റെ പരാജയമോ?…..വിട്ടുകൊടുക്കാത്തസ്നേഹത്തിൻ്റെ പകപോക്കലോ?…..നിശബ്ദതയിൽ നൃത്തം വെക്കുന്ന സ്മൃതികൾ……പറയാതെ പോയ പ്രണയത്തിൻ തേങ്ങിക്കരച്ചിൽ…….കാലുറക്കാത്ത പിടിവാശികൾവീണുപോയ പ്രതീക്ഷകൾ….ഉയിർത്തെഴുന്നേൽക്കാൻനെട്ടോട്ടം……..നനഞ്ഞ സ്വപ്നങ്ങളെതുവർത്തിയെടുത്ത്വിരിച്ചിട്ടിരിക്കുകയാണ്ജീവിതമെന്ന അയയിൽ…..താലോലിച്ച ഓർമ്മകളെചേരുംപടി ചേർത്തപ്പോൾചേർച്ചകളില്ലാതെമിന്നിമറയുന്നു………എങ്കിലും നിന്നിലൊട്ടി –പ്പിടിച്ചിരിക്കുന്ന നിഴലായികൂടെയുണ്ടാവുംനീയറിയാതെ.

തുളസിപ്പൂക്കൾ.

രചന : ശ്രീകുമാർ എം പി* ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്കൈയ്യിൽ ചെറിയൊരുപുല്ലാങ്കുഴലുമാ-യടിവച്ചെത്തുന്നുകണ്ണിൽ പലപലകവിതകൾ മെല്ലെതുള്ളിക്കളിയ്ക്കുന്നുനിറഞ്ഞ പീലികൾനെറുകയിൽ കുത്തിതുളസിപ്പൂമാലകഴുത്തിലിളകികരിമുകിൽ മേനിവിളങ്ങി തേജസ്സിൽകവർന്ന വെണ്ണതൻനുകർന്ന പാടുകൾകവിളിൽ കാണുന്നുപദ്ധതിയിനിയുംപലതുണ്ടെന്നാ നൽപുഞ്ചിരി ചൊല്ലുന്നുഅരയിലെ മഞ്ഞപ്പട്ടയഞ്ഞങ്ങനെമണ്ണിലിഴയുന്നുഅറിയുന്നീലതുപ്രപഞ്ചചലനമെല്ലാമറിഞ്ഞാലും !ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്.