ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

തുളസിപ്പൂക്കൾ.

രചന : ശ്രീകുമാർ എം പി* ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്കൈയ്യിൽ ചെറിയൊരുപുല്ലാങ്കുഴലുമാ-യടിവച്ചെത്തുന്നുകണ്ണിൽ പലപലകവിതകൾ മെല്ലെതുള്ളിക്കളിയ്ക്കുന്നുനിറഞ്ഞ പീലികൾനെറുകയിൽ കുത്തിതുളസിപ്പൂമാലകഴുത്തിലിളകികരിമുകിൽ മേനിവിളങ്ങി തേജസ്സിൽകവർന്ന വെണ്ണതൻനുകർന്ന പാടുകൾകവിളിൽ കാണുന്നുപദ്ധതിയിനിയുംപലതുണ്ടെന്നാ നൽപുഞ്ചിരി ചൊല്ലുന്നുഅരയിലെ മഞ്ഞപ്പട്ടയഞ്ഞങ്ങനെമണ്ണിലിഴയുന്നുഅറിയുന്നീലതുപ്രപഞ്ചചലനമെല്ലാമറിഞ്ഞാലും !ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്.

ഇനിയൊന്ന് തിരിച്ച് നടക്കാം.

രചന : വി.ജി മുകുന്ദൻ* ഇനിയൊന്ന് തിരിഞ്ഞു നടക്കാംചവിട്ടി കയറിയ പടവടുകൾഇനിയും മുന്നോട്ടുതന്നെനമ്മളെ കൊണ്ടുപോകുംകാണാതെ പോയതെല്ലാംപുതിയ കാഴ്ച്ചകളാക്കാംകണ്ടു വിസ്മരിച്ചതു പലതുംവീണ്ടും ഓർത്തെടുക്കാംസുന്ദരമായ ലോകത്തിലെമഹത്തരമായ ഈ ജീവിതംഇച്ഛാഭംഗങ്ങൾക്കിടനൽകാതെആഘോഷമാക്കാംജീവനോടെ നിലനിൽക്കുന്നഓരോ നിമിഷവുംഅമൂല്യവും ശ്രേഷ്ഠവുംമഹാഭാഗ്യവുമാണെന്ന് തിരിച്ചറിയാംമനസ്സിൽ ഊർജ്ജം നിറച്ച്ഏത് സൂക്ഷ്മ ജീവികളെയുംഎതിരിട്ട് തോൽപ്പിക്കാൻശരീരത്തെ കെൽപ്പുള്ളതാക്കാംവിഭവസമൃദ്ധമായ ഈ…

അമ്മ.

രചന : ജയശങ്കരൻ .ഓ .ടി . അമ്മ,ഇവിടെ യുണ്ടായിരുന്നപ്പൊഴേക്കപ്പുറത്തെന്തോ തിടുക്കം.പൂജക്കു പൂക്കളിറുക്കയാവാം,പോക്കുവെയിൽ മാഞ്ഞുപോവതിൻ മുമ്പേപാൽ മണം മാറാത്ത പൈക്കിടാവിന്നിളംതേൻപുല്ലു നുള്ളുകയാവാം.ദൂരെയെങ്ങോ നിന്നുമെത്തുമതിഥിയെകാത്തുവഴിയിൽ നില്പാവാം.സ്വല്പ നേരം താങ്കൾ വിശ്രമിച്ചാലു ,മീപൂമുഖവാതിൽക്കലെത്തുംപൂത്ത കണിക്കൊന്ന പോൽ ചിരി തൂകിവ-ന്നിത്തറവാട്ടിലെയമ്മ.ഏതു പുണ്യത്തിനാൽ നമ്മളീയമ്മതൻഊഷ്മളസ്നേഹമേൽക്കൂന്നുരാപകലില്ലാത്ത യാത്രതൻ ഭാരമീകാൽക്കലിറക്കി…

വസന്തം മറന്നവർ.

രചന : രാജു കാഞ്ഞിരങ്ങാട്* ചൊരിയും മഴയത്ത്കുടയില്ലാതെ പരസ്പരംകുടയായവർ നമ്മൾപൊരിയും വെയ്ലത്ത്മരമില്ലാതെ പരസ്പരംതണലായവർ നമ്മൾവസന്തം വരവായെന്ന്നീ പറഞ്ഞു:ശിശിരം വന്നു.പൊള്ളുന്ന ഞരമ്പിൻ്റെവരമ്പത്തു നിന്നെത്തി നോക്കിഎവിടെ പൂക്കാലം ?! പ്രണയം മറന്ന മനസ്സിൽവസന്തം വരാറില്ലെന്ന്.ശിശിരത്തെ തീറെഴുതിതന്ന്ഗ്രീഷ്മം മടങ്ങി.

കാത്തിരുന്ന.

രചന : ജലജാപ്രസാദ്🍂 കാത്തിരുന്ന കാത്തിരുന്നമുകിലു പോലും വഴി മറന്നുവേനലും കടുത്തു പോയ് ..തോടുകൾ വരണ്ടുപോയ്…മനുജർ സ്വാർത്ഥരായീ…നോറ്റിരുന്ന് നോറ്റിരുന്നുമിഴിയിൽ പോലും നനവൊഴിഞ്ഞുമോഹവും കരിഞ്ഞു പോയ് .. ഭൂമിയാകെ വെന്തുപോയികനവൊഴിഞ്ഞു പോയീ….ഓരോരോ സ്വാർത്ഥ മോഹംഏറും നാളുതോറുംഎന്റെയാർത്തിയാലെ നീറിടുന്നു നീ …ഓരോരോ കുന്നും മേടുംനിന്റെ…

വേനലിൽ തളിർത്ത പൂമരം.

രചന : പ്രമീള റെജി.* നെഞ്ചൊരു നെരിപ്പോടായ് എരിഞ്ഞീടവെ.ഇനിയെന്ത് വഴിയെന്ത് ഉഴറി ഉരുകിത്തീർന്നീടിലും .വീറുള്ള വാശിയാണുള്ളത്തിലെന്നുമേ.വേനലിൽ അടർന്നോരിലകളുംതരു ശാഖികൾ കണ്ടാലെത്രയും മോഹനം.കൈകളുയർത്തി പ്രാർത്ഥിക്കു മനുജനെപ്പോലെ.സൂര്യതാപത്തെയുൾക്കൊള്ളുമാ നഗ്നമേനി.എത്രയോ വേനലുകൾ കണ്ടതീ തരുക്കളും.വീറുള്ള മരങ്ങളെ നിങ്ങളിൽ പലരും തളിരിടുന്നുപുതു പൂക്കൾ മേനിയിൽ ചൂടീടുവാൻ അർക്കനുച്ചത്തിലെങ്കിലും.നിങ്ങളാണെൻ…

മെയ് ദിനാശംസകൾ

Madhav K. Vasudev മെയ്യ് ദിനപ്പുലരിയില്‍ ചിതറിവീണ തുള്ളികള്‍വാനിലന്നു പൂക്കളായ് ചുവന്ന താരകങ്ങളായ്….ചുണ്ടിലന്നു മൊഴികളായി പിറന്നു വീണ വാക്കുകൾ സിരകളില്‍ ലഹരിയായ്ഓര്‍മ്മയില്‍ ജ്വലിച്ചുനില്ക്കും ധീര രക്തസാക്ഷികള്‍……..അവര്‍ തെളിച്ച പാതയില്‍ കൊളുത്തിവെച്ച ദീപമേന്തിആയിരങ്ങളണികളായി തോളുചേര്‍ന്നു നിന്നിടുന്നു…..മനസ്സിലൊറ്റ മന്ത്രമായി സഹജരേ വരുന്നുഞങ്ങള്‍പുതിയൊരിന്ത്യ പണിതുയര്‍ത്താന്‍ നവയുഗ…

ഒറ്റിവെക്കപ്പെട്ടവർ.

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ* മരണം പകയോടെ പടരുന്ന ദുരിതകാലത്തുംഉശിരോടെ പതറാതെ പൊരുതുന്ന പോരാളികൾഉലകം ജീവഭയത്തിന്റെ തീച്ചൂളമേൽ പുകയുമ്പോൾമൃതിയുടെകളത്തിൽ പ്രാണന്റെപകിടയെറിയുന്നവർഉള്ളിലൂറിയെത്തുന്ന സങ്കടത്തേങ്ങലുകൾആമാശയച്ചരുവിൽ കുഴികുത്തിമൂടുവോർനീട്ടിയലറുന്ന പുലഭ്യപ്പുലയാട്ടിൽവെന്തിട്ടുംസ്വാഭിമാനത്തെ വിലങ്ങിട്ടു നിർത്തുവോർ .കാത്തിരിക്കുന്നൊരാ വാത്സല്യച്ചിരികളെ ,വഴിക്കണ്ണുമായിരിക്കും വൃദ്ധമിഴികളെ ,പാദസ്വനം തേടും വിഹ്വലഹൃത്തിനെപാടേ മറന്നു മരുന്നുമണത്തുമടുത്തവർഉലയുന്നഉയിരിനുമുണർവിനുമിടയിലൊരുദുർബലകവചത്തെ…

മറവിയുടെ ചിതയിൽ.

രചന : രാജൻഅനാർകോട്ടിൽ* ഓർമ്മതൻ പൂവിന്റെഓരോ ദലങ്ങളുംമറവിതൻ ചിതയിൽകരിഞ്ഞു വീണു,വരുവാനില്ലാരുമീഓർമ്മതൻകടവിങ്കലമരുന്നുഞാൻഏകയായി..!ജീവന്റെവഴികളിലലയുന്നുഞാനെന്റെഓർമ്മതൻകുളിർക്കാറ്റ്തേടി,ഇനിയുംമരിയ്ക്കാത്തസ്മരണതൻചിറകിൽഅലയുന്നുമധുരമൊരുസ്വരബിന്ദു തേടി,ഏതോസമാഗമസന്ധ്യതൻതീരത്തെൻഅനുരാഗചിന്തകൾഇടറി വീഴുന്നു…!

അത്രമേൽ പ്രണയിക്കുന്നു – ഗസൽ.

രചന : ജീ ആർ കവിയൂർ* അത്രമേൽ പ്രണയിക്കുന്നു..വരില്ലോരിക്കലുമെന്റെഓർമ്മകൾ നയിക്കുംയൗവന കാലത്തിലേക്കില്ലതിരികെ നടക്കുവാൻഅടരുന്ന പടരുന്ന നോവിന്റെനനവുകൾ പൂക്കുന്ന മിഴികളിൽലവണ രസമാർന്ന പൂക്കളല്ലഅതു പ്രണയ മുത്തുക്കളാണെന്ന്എന്തേ ആരുമറിയാതെ പോകുന്നുഇടനെഞ്ചിൽ മിടിക്കുന്നതാളങ്ങളുടെ ചടുല സംഗീതംനീ കെട്ടില്ലല്ലോ നിനക്കായിവിരിയുന്ന ഹൃദയ പുഷ്പങ്ങൾചവുട്ടി മെതിക്കപ്പെട്ടുവല്ലോഓർമ്മ പുസ്ത താളുകളിൽസുക്ഷിച്ചിരുന്ന…