രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഓർത്തുപോയി ഞാനെപ്പൊഴോനിന്റെചീർത്തുവീർത്തോരു ദ്വൈമുഖംനേർത്തൊരെൻ മനതാരിലായപ-കീർത്തിപൂകിയ പൊയ്മുഖംപ്രേമമെന്ന രണ്ടക്ഷരത്തിനെ,കാമമാക്കിയ നിൻമുഖംദുഃഖസാരമായ് തീർത്തുജീവിതം,ശുഷ്കമാക്കിയോരാ,മുഖം!അന്നു ഞാനൊരുപാമരൻ,മര-മണ്ടനായൊരു കാമുകൻ!മന്നിലെ പ്രണയാർദ്രഭാവന,പൊന്നുപോൽ പുലർത്തീടുവോൻഇന്നു ഞാനതികായനല്ലേലു-മൊന്നിനെ പ്രണയിക്കുവോൻഒന്നിൽനിന്നുമനശ്വരസ്നേഹ-മൊന്നതിനെയറിയുവോൻ!ആമനസ്യങ്ങൾകൊണ്ടു മൂടിയോ-രാ,മനസ്സിനെക്കാൺമുഞാൻഎത്രദൈന്യമാണിന്നതിൻ മുഖ-മത്രയൊട്ടു നിനയ്ക്കുകിൽ!അപ്രതീക്ഷിതമായുണർന്നിടാ-മുൾപ്പുവിൽ പ്രണയാങ്കുരംശാശ്വതമല്ലൊരിക്കലുമതിൻപേശലത്ത്വമറിയുവിൻനിഷ്കളങ്കഹൃദയമേ,നിന-ക്കിക്ഷിതിയെത്ര ഭീകരംആരറിയുന്നു നിന്റെയൂഷ്മള-സാരസൗരഭ ബോധനം!ആദിസർഗ്ഗപ്പൊരുളായ് മേവിടുംമേദിനീ,യൊന്നുചോദിപ്പേൻതൂമയറ്റതെന്തിങ്ങനെ,പ്രേമ-സാമസൗഭഗകന്ദളം?വേദനതൻ മുൾവേലിയിലാളാ-തേതു നേരവുമങ്ങനെ,ചിത്തത്തെ തമോഗർത്തത്തിൽനിന്നു-മത്യാമോദമുയർത്തുനാംശിഷ്ടജൻമത്തിലെങ്കിലും നമ്മൾദൃഷ്ടി…