ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

ആറ്റിക്കുറുക്കി കുറയ്ക്കും തോറും
കവിഞ്ഞൊഴുകുന്നവൾ അവൾ കവിത

രചന : ജോയ്സി റാണി റോസ് ✍ ആറ്റിക്കുറുക്കി കുറയ്ക്കും തോറുംകവിഞ്ഞൊഴുകുന്നവൾ അവൾ കവിതഅടുക്കിപെറുക്കിയൊതുക്കി വെച്ചാലുംനിരത്തി വെച്ചാലും അർത്ഥം മാറാത്തവൾമാന്ത്രികത വശമുള്ളവൾഭാവനയ്ക്ക് ഇരിപ്പിടമാകുന്നവൾതെളിഞ്ഞും ഒളിഞ്ഞുംഅർത്ഥം ചമയ്ക്കുന്നവൾഒറ്റ വാക്കിൽ ഒരുപാട് പറയുന്നവൾപറയാൻ മറന്ന വാക്കുകൾ പേറുന്നവൾഉറക്കെ പറയാൻ പിറന്നവൾആത്മാവും ജീവനും പേറുന്നവൾചിന്തയിൽ ആഴപ്പെടും…

കാലിടറുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മംഗല്യചരടിൽ ബന്ധിച്ച മനസുകൾ അടുക്കാതെ അകലുകയാണിന്ന്. മനസ്സ് കൂട്ടിക്കെട്ടാതെ വെറും ചരടിൽ ബന്ധിപ്പിച്ചതു കൊണ്ടാകാം കെട്ടു പൊട്ടിച്ചു പോകുന്നത്.കെട്ടഴിഞ്ഞ് പെരുവഴിയിലായവരും കെട്ടി തൂങ്ങിയവരും ഏറെയുണ്ടിന്ന് . കേൾക്കാൻ ആളില്ലാതെ വരുമ്പോൾ കേൾവിക്കാരനെ തേടി പോകുന്ന…

നിശാഗന്ധി

രചന : മായ അനൂപ്✍ പൂർണ്ണേന്ദു വാനിൽ ഉദിച്ചുയരും നേരംമിഴികൾ തുറക്കും നിശാഗന്ധി നീകണികണ്ടുണരുവാൻ പാർവണചന്ദ്രനായ്മാത്രമായ് കാത്തങ്ങിരിപ്പതാണോതാരകപ്പൂക്കളാ വാനത്തിൻ മുറ്റത്ത്പൂക്കളം ആയിരമിട്ട നേരംആ പൂക്കളങ്ങൾ തൻ മദ്ധ്യത്തിൽകത്തും നിലവിളക്കെന്ന പോൽ ചന്ദ്രബിംബംകൗമുദിതൻസ്വർണ്ണകിരണങ്ങളാംകൈകൾനീട്ടി നിൻ പൂവൽമെയ് തൊട്ട നേരംകൺചിമ്മി നീയങ്ങുണർന്നു നോക്കീടുന്നുനിദ്ര തൻ…

നിദ്രാവിഹീനം

രചന : ബിന്ദു വിജയൻ ✍ എല്ലാം മറന്നൊന്നുറങ്ങുവാൻഎന്നെ മറന്നൊന്നുറങ്ങുവാൻഅത്രമേൽ ആശിച്ചുവെങ്കിലുംനിദ്രപോലും കൈവെടിഞ്ഞുനീറുന്ന ചിന്തകൾ ചേർത്തിട്ടു വാറ്റിയജീവിതത്തുള്ളികൾ മിഴിയിൽനിന്നിറ്റവേകഴിഞ്ഞതാം കാലങ്ങളൊക്കെയുംവെറുമൊരു സ്വപ്നമായി തീർന്നെങ്കിലെന്നു ഞാൻവെറുതെയാണെങ്കിലും മോഹിച്ചു പോയിനിഴലും നിലാവും ഇഴച്ചേർന്ന നിശയിലെനിർനിദ്രാവീഥികൾ താണ്ടുവാനാകാതെമൗനത്തിൻ പാദങ്ങൾ വിണ്ടു കീറി.വേച്ചു വിറച്ചുപോയ് വേദനയാൽ..ഇനിയെന്ത് വേണമെന്നറിയാതെയുഴറുമെൻഉള്ളത്തിനുള്ളിൽ…

മയങ്ങിവീഴാൻ
കൊതിക്കുന്നവൾ…!

രചന : ജോളി ഷാജി✍ ഓർമ്മകളുടെതുരുത്തിൽഒറ്റപ്പെട്ടുപോയിട്ട്വെയിലേറ്റടർന്നവളെനിങ്ങൾ കണ്ടിട്ടുണ്ടോ..നഷ്ടസ്വപ്നങ്ങളുടെവിലക്കുകളെമറികടക്കാൻപ്രതീക്ഷക്കൊരുചിറകുതുന്നിയേതോതമോഗർത്തത്തിലേക്ക്പറന്നുപോകാൻകൊതിക്കുന്നവൾ…ഉള്ളുരുക്കങ്ങളിൽപൊള്ളിയടരുമ്പോൾമനസ്സുപോലുംശിഥിലമായിപോകുന്നയവസ്ഥയേമറികടക്കാൻ എങ്ങോട്ടോഒളിച്ചോടാൻവെമ്പുന്നയൊരുവൾ..വിട്ടുപോരാൻആവാത്തവിധംകെട്ടിയിടപ്പെട്ടു പോയബന്ധങ്ങളിൽ നിന്നുംപെട്ടെന്നൊരുതഴയപ്പെടലുണ്ടാകുമ്പോൾമനസ്സിലൊരു ഭ്രാന്ത്രൂപപ്പെടുന്നയവളെസ്വയം ചങ്ങലയാൽബന്ധിക്കാൻശ്രമിക്കുന്നയൊരുവൾ….ആത്മാവ് വേർപെട്ടഹൃദയവുമായിശൂന്യതയുടെഇരുളാഴങ്ങളിലേക്ക്ഊളിയിട്ടു മറയാൻകൊതിക്കുന്നവൾ..മൗനം കൊണ്ടൊരുകല്ലറ തീർത്തതിൽസ്വയമടക്കം ചെയ്തുഇനിയൊരുപുനർജ്ജന്മം കൊതിക്കാതെഒറ്റയുറക്കത്തിലേക്കുമയങ്ങിവീഴാൻകൊതിക്കുന്നവൾ…!

തുളസിക്കതിർ
-മാധവഹാസം-

രചന : ശ്രീകുമാർ എം പി ✍ ചിരിയെന്നും ചൊരിയുന്നകൃഷ്ണാ തിരയെല്ലാമടങ്ങിയ ദേവതിരനോട്ടമാടിയകന്നു മാറിതിരശ്ശീലയ്ക്കപ്പുറം നില്പല്ലെ !മഹിത മനോഹരം നിൻ ചരിതംമണ്ണിലെ പൊന്നായി തിളങ്ങുന്നുമാധവകഥകൾ പാടിടുന്നമാലോകരാമോദം കൊണ്ടീടവെമാധവഹൃദയം വിതുമ്പിനിന്നൊആരുമതൊട്ടുമെ കണ്ടതില്ലകദന വഴികൾ താണ്ടിയങ്ങ്കണ്ണീർപ്പുഴകൾ ചിരിച്ചു നീന്തികർമ്മപാശത്തിൽ കുരുങ്ങിടാതെകർമ്മബന്ധങ്ങളഴിച്ചു ദേവൻകർത്തവ്യമുജ്ജ്വലം ധർമ്മനിഷ്ഠംകൃത്യം കമനീയകാവ്യാത്മകം…

🌷 കുരിശിന്റെ സങ്കീർത്തനം🌷

രചന : ബേബി മാത്യു അടിമാലി✍ ലോകത്തിൽ സ്നേഹത്തിൻ പൊൻ പ്രകാശംവാരിവിതറിയ ലോകനാഥൻഭൂമിയിൽനന്മതൻ പൂക്കാലംതീർക്കുവാൻവന്നഗുരുവിനെ കുരിശിലേറ്റിമണ്ണിനെ വിണ്ണാക്കി തീർക്കുവാൻ മോഹിച്ചനാഥന്റെ സന്ദേശംകേട്ടതില്ലനിന്ദിതരില്ലാത്ത പീഠിതരില്ലാത്തശത്രുവിനെപോലും സ്നേഹിക്കാനോതിയഗുരുവിന്റെ വാക്കുകൾ വെറുതെയായിക്ഷമയും സ്നേഹവും സഹനങ്ങളുംപറയുവാനുള്ള പാഴ്വാക്കുകളായ്അഞ്ചപ്പവും കൂടെസ്നേഹവും കൊണ്ടവൻഅയ്യായിരത്തിനു ഭോജ്യമേകീഇന്നിതാ കാണുന്നു അയ്യായിരമപ്പംഅഞ്ചുപേർ പങ്കിട്ടെടുത്തിടുന്നുസ്വാർത്ഥതയേറിയ ലോകത്തിലെങ്ങുംഎന്തിനോടുമുള്ള…

എഴുത്തുകാരൻ്റെ മരണം..

രചന : വൈഗ ക്രിസ്റ്റി✍ ചെന്നായയുടെ മുഖമുള്ളകാമുകൻപിന്നിൽ …നായികരണ്ടടി വച്ച ശേഷംഅവിടെ നിന്നുവേഗം …വേഗം വാ …തിരിഞ്ഞു നോക്കാതെ…എഴുത്തുകാരൻ ധൃതികൂട്ടിഅവളയാളെ നോക്കിയില്ലകാമുകൻ ,ഒട്ടും ധൃതിയില്ലാതെഒന്നു പല്ലുഴിഞ്ഞുഎന്നിട്ട് ,നിലാവിനെ നോക്കിഒന്നു തെളിഞ്ഞുകൂവിവേഗമാകട്ടെ ,ഈ സീനിൽ നിന്നിറങ്ങിപ്പോകൂനീയിങ്ങനെയല്ല മരിക്കേണ്ടത്എഴുത്തുകാരൻ കരഞ്ഞുഅവൾ ,അയാൾക്കു നേരെവെറുപ്പിൻ്റെ ഒരമ്പെയ്തുഎന്നിട്ട്…

വനിതാദിനാശംസകൾ ✌️

രചന : ജോളി ഷാജി ✍ വരികളിൽ വർണ്ണിക്കുമ്പോൾമാത്രം ആദരവുകൾക്കൊണ്ട്മൂടപ്പെടുന്നവൾ പെണ്ണ്…പിറവിയുടെ ചൂടാറും മുന്നേ“ഓ പെണ്ണാണോ “എന്നമുഷിച്ചലോടെ മാത്രംഅടയാളങ്ങൾ ഏറ്റുവാങ്ങി തുടങ്ങുന്നവൾ പെണ്ണ്….മേനിയഴകിനെ വർണിക്കാൻപ്രായമൊന്നും നിശ്ചയിക്കാത്തവൾ പെണ്ണ്….അടച്ചുപൂട്ടലുകളിൽജീവിതമാരംഭിക്കാൻമാതാപിതാക്കളാൽപ്രേരിതയായവൾ പെണ്ണ്…പഴികളെക്കാൾപരിഭവങ്ങൾക്കൊണ്ട്പുരുഷനെ ഭ്രാന്ത് പിടിക്കുന്നയവൾഒറ്റമഴപെയ്തുപോലെയാണ്ഉറഞ്ഞുതുള്ളി പെയ്തുപെട്ടെന്ന് ശാന്തയാകുന്നു…പെണ്ണിനെ അറിയുകയെന്നാൽഅവളുടെ മേനിയഴകിൽഅലിഞ്ഞു ചേരലല്ലഅവളുടെ മനസ്സിനെയാണ്അറിയേണ്ടത്…മടുപ്പുകളുടെകെട്ടുപാടുകളിൽ നിന്നുംഅവളെ…

തീർത്ഥ കണങ്ങൾ

രചന : ശ്രീകുമാർ എം പി✍ മനസ്സിലുണ്ടാഴമുള്ളനീലത്തടാകം !നീരജങ്ങൾ വിടർന്നു നില്ക്കുംനീലത്തടാകംനീർമണികളൊത്തുകൂടുംനീലത്തടാകംനീന്തി നീന്തി മീൻ തുടിയ്ക്കുംനീലത്തടാകംആനന്ദം നുരഞ്ഞുയരുംനീലത്തടാകംആത്മഹർഷ നിർവൃതിയായ്നീലത്തടാകംആത്മദു:ഖ മലിഞ്ഞടിയുംനീലത്തടാകംരോദനങ്ങൾ വിതുമ്പി മായുംനീലത്തടാകംആശ്വാസക്കാറ്റ് വീശുംനീലത്തടാകംആഗ്രഹങ്ങൾ നാമ്പുനീട്ടുംനീലത്തടാകംആരോരുമറിയാത്തനീലത്തടാകംആഴത്തിൽ സത്യമുള്ളനീലത്തടാകംആത്മദീപം ജ്വലിച്ചു നില്ക്കുംനീലത്തടാകംപ്രചണ്ഡ കോളിളക്കങ്ങളിൽപെട്ടുഴറാതെശിഥിലമായ മോഹങ്ങളിൽപെട്ടുഴലാതെചിതറിയ ചിന്തകൾക്കടിമയാകാതെമൃദുല വികാരങ്ങളിലുലഞ്ഞു വീഴാതെവിരുതുള്ള നാവികനായ്നിവർന്നു നില്ക്കണംഅമരത്തിരുന്നു, നൗകലക്ഷ്യം…