ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

അതിജീവനം

രചന : ബിന്ദു ബാലകൃഷ്ണൻ ✍ പാർശ്വവൽക്കരിക്കപ്പെട്ടു പോയഒരുവളുടെ കവിതകളെക്കുറിച്ച് പറയട്ടെ…അവയിൽ ഏച്ചുകൂട്ടലുകളുടെപളപളപ്പുകളെ നിങ്ങൾ പ്രതീക്ഷിക്കരുത്,പ്രണയത്തേയും വിരഹത്തേയും ചികയരുത്,പൂക്കളെയും… കടലിനെയും… മഴയെയുംതിരഞ്ഞു നോക്കുകയേ അരുത്.ആ വരികളിലെല്ലായ്പ്പോഴുംപിന്നെയും പിന്നെയും തട്ടിവേദനിക്കുന്ന ഒരുണങ്ങാമുറിവുണ്ടാകും,അവളതിനെ ചിനക്കുമ്പോഴൊക്കെഅത്രമേൽ ചലവും ചോരയും ചീറ്റുന്നത്.വീണ്ടും വീണ്ടും മനോധൈര്യത്തിന്റെ നനുത്തൊരു തൂവാലയെടുത്തൊപ്പിഅവളാ…

കൊഴിഞ്ഞയിലകള്‍

രചന : ബാബുഡാനിയൽ ✍ കൊഴിയാറായോരിലകള്‍ ചൊല്ലികാലമിതെത്രതുച്ഛം ധരയില്‍.കുഞ്ഞിലയായിജനിച്ചു പിന്നെകരുത്തിന്‍യൗവനമിന്നലെപോലേ. കാറ്റിന്‍കൈകളിലൂയലുമാടികലപിലകൂട്ടി നടന്നൊരു കാലം.ഇളകിത്തുള്ളും പൂവിന്‍മധുവിന്‍മോഹമുദിച്ചുനടന്നൊരു കാലം. ചാരെഗമിക്കും സോദരനിലയുടെനേരേരോഷമെറിഞ്ഞൊരു കാലം.യൗവനതൃഷ്ണമദിച്ചൊരുകാലം.മോഡിനടിച്ചു നടന്നൊരുകാലം. ആര്‍ത്തുചിരിപ്പു പച്ചിലമോദാല്‍ഞാനോ ഞെട്ടറ്റടരാന്‍ നില്‍പ്പൂ.താഴെ മണ്ണില്‍ വീണുകിടപ്പൂകൂനകണക്ക് കൊഴിഞ്ഞോരിലകള്‍ കാലമതിദ്രുതവേഗേ പായും,കാര്യമറിയാതുഴലും മര്‍ത്ത്യന്‍.ഒരുനാള്‍ നിലയറ്റവനിയില്‍ വീഴുംവീണുകിടക്കുന്നിലകള്‍ പോലെ..!

എങ്ങു വിടർന്നു നീ

രചന : ശ്രീകുമാർ എം പി✍ എങ്ങു വിടർന്നു നീ, യെൻപ്രിയസൂനമെഇമ്പത്തിലാനന്ദ കാന്തിയോടെഎങ്ങു വിലസുന്നു ചന്തത്തിലങ്ങനെചന്ദ്രന്റെ ചാരുതയെന്ന പോലെകാടു പോലുള്ളൊരീ പച്ചിലച്ചാർത്തിലായ്കോൾമയിർകൊളളും സർഗ്ഗലാവണ്യമെഎന്തു പരിമളം ! അന്തരംഗത്തിലേ-യ്ക്കാഴത്തിൽ വന്നിറങ്ങുന്നുവല്ലൊനേർത്ത പദസ്വനം പോലുമില്ലാതേതുതേർത്തടത്തിങ്കൽ വിളങ്ങി നില്പൂനീലനിലാവിൻ പുളകമായി വന്നുനീഹാരമുത്തുകൾ മുത്തമേകിപുലരൊളിച്ചന്ദനം ചാർത്തി യൊരുങ്ങിപൂന്തേൻ…

ഞാൻതനിച്ചല്ല.

രചന : പള്ളിയിൽ മണികണ്ഠൻ✍ ആലാപനം : ബിന്ദു വിജയൻ കടവല്ലൂർ എൻപാട്ട് കേൾക്കുവാനേതെങ്കിലും ദിക്കി-ലാരെങ്കിലും ഒരാളുണ്ടായിരിയ്ക്കുംആരാരുമറിയാതെ എന്നെ സ്നേഹിയ്ക്കുവാ-നാരെങ്കിലും ഒരാളുണ്ടായിരിയ്ക്കും. ഇവിടെയേതെങ്കിലും വഴിയിൽ എനിയ്ക്കായിവിരിയുവാനൊരു പുഷ്പമുണ്ടായിരിയ്ക്കുംഒരു വണ്ടുമറിയാതെ ഒരുതുള്ളി മധുരമാ-പൂവെനിയ്ക്കായി കരുതിവയ്ക്കും. വെയിലുള്ള വീഥിയിൽ തണലേകുവാനൊരുമരമെനിയ്ക്കായി തളിർത്തുനിൽക്കുംവിജനമാം വഴിയിലെൻ വിരസത…

മഞ്ഞുരുകും നേരം.

രചന : ജ്യോതിശ്രീ ശ്രീക്കുട്ടി✍ മഞ്ഞുരുകുന്നുണ്ട്..നോവിന്റെ ഇടനാഴികളിൽ കനലുകളൊരു പുഴയാകുന്നുണ്ട്..അഗ്നിവീണു പൊള്ളിയ ജീവനിലൊരു നിലാവിന്റെ തഴുകലുണ്ട്..വേനൽചിരിച്ച കണ്ണാടിച്ചില്ലുകളിൽഇന്നൊരു വസന്തം പൂക്കാലം നിറയ്ക്കുന്നു..ഒറ്റയാണെന്നെഴുതിയതാളുകളിൽ അക്ഷരങ്ങൾനിറഞ്ഞുപൂക്കുന്നു..വാക്ശരങ്ങൾ നിറഞ്ഞ വേനൽച്ചുരങ്ങളിൽമഞ്ഞുതുള്ളികൾ മൊട്ടിടുന്നു..അവിടെയൊരു കവിതയുടെ സന്ധ്യയുണ്ട്..സ്വപ്നങ്ങളൂറ്റി അതിൽമഞ്ഞുനീർ തളിക്കുന്ന,ചിരിയിലേക്കൊരുവെളിച്ചംനീട്ടുന്ന,കണ്ണുകളിലേക്കൊരുകടലു വരയ്ക്കുന്നകവിതതുടിക്കുന്ന സന്ധ്യ!മഞ്ഞുരുകുന്നത് ചിലപ്പോൾ ഇരുട്ടുപതുങ്ങുന്നമുൾപ്പൂവുകൾക്ക് മീതെയാകും..പ്രതീക്ഷയുടെ വേരിടങ്ങളിലൊലിച്ചിറങ്ങിപുതിയൊരു…

ജൂനിയർ പുലിമുരുകൻ..

രചന : സുരേഷ് കുമാർ ✍ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിയ്ക്കും.. ജൂനിയർ പുലിമുരുകൻ.. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല.. പ്രശസ്തിയുടെ…

കനവ് .

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ കനവു കണ്ടു ഞാൻ തീരത്തിരുന്നപ്പോൾഇരുളുമെന്നുടെ കൂട്ടിനെത്തി.എന്നും പുഞ്ചിരി തൂകി വരാറുള്ള പൗർണ്ണമിത്തിങ്കളെ നീ മറഞ്ഞോ?കലിതുള്ളി നില്ക്കുന്ന കള്ളക്കാർമുകിലുകൾനിന്നേയും കൂട്ടിലടച്ചോ? ഈ വിജനമാം തീരത്തിരുന്നു ഞാൻനീ വരുന്നതും കാത്തിരിപ്പു .ചന്ദനം ചാർത്തിയ നിന്നിളം മേനിയും,പാലൊളി തൂകുന്ന…

പ്രണയമേ നമ്മൾക്ക് നമ്മളെയൊരു വെള്ളിപ്പാത്രത്തിൽ ഒഴിച്ചുവെക്കാം..

രചന : ജെസ്റ്റിൻ ജെബിൻ പടിയൂർ – ഇരിട്ടി✍ പ്രണയമേനമ്മൾക്കീ ദളപ്രതലത്തിൽ നിന്നുമെഴുന്നേറ്റ്ഒരു ഖരപ്രതലത്തിലിരിക്കാം .തളർന്നുപോകുന്നു നീതളർന്നുപോകുന്നു ഞാൻ . പ്രണയമേനമ്മൾക്ക് നമ്മളെയൊരു ,വെള്ളിപ്പാത്രത്തിൽ ഒഴിച്ച് വെക്കാം.ചോർന്നുപോകുന്നു നീചോർന്നുപോകുന്നു ഞാൻ . പ്രണയമേനമ്മൾക്ക് നമ്മുടെയീഇരുമ്പുചിന്തകൾവെടിയാംതുരുമ്പിച്ചു പോകുന്നു നീതുരുമ്പിച്ചു പോകുന്നു ഞാൻ .…

ഒരു പനിനീർ പൂവിൻ്റെ നോവ്

രചന : ജോയ് പാലക്കമൂല✍ നിൻ്റെ പൂച്ചട്ടിയിൽനീ വെളളമൊഴിച്ച റോസ്പുഷ്പിക്കുന്നകാലംനിൻ്റേതെന്ന് പറയരുത്. ഒരു വണ്ടിനേപ്പോലെഒരു ശലഭത്തേപ്പോലെനിനക്കാ പൂവിനെഹ്യദയത്തിൽ ചേർക്കാനാവില്ല. ഒരു ഇളം കാറ്റായ്തഴുകാനാവില്ലഒരു മഞ്ഞുതുള്ളിയായ്പ്രണയിക്കാനാവില്ല. വസന്തംനിൻ്റേതല്ല.ഗ്രീഷ്മവുമതുപോലെ.പൂവും, സുഗന്ധവും നിൻ്റെതല്ലനിനക്കായ് ഒന്നും വിരിയുന്നില്ല എന്നിട്ടും നിൻ്റേതെന്ന് പറഞ്ഞ്പൂവിറുത്ത് നീജീവൻ വെടിഞ്ഞയൊരുശവത്തിൽ ചാർത്തുന്നു.

പോപ്കോൺ

രചന : ശ്രീകുമാർ എം ബി ✍ നടന്നു നീങ്ങുന്ന വഴിയിലാകെഎൻ്റെ കയ്യിൽ നിന്നുംചോളപ്പൊരികൾഭൂമിയിൽ യിൽ വീണ്പൂവിരിയുന്നു .പുറകെ വരുന്ന കുട്ടികൾക്ക്അത്,ചവിട്ടി നടക്കുന്നത് ഒരു രസവും.വലിയ ഒരു ചോളമണിയിൽമറ്റൊരു ചോളം ഒതുങ്ങിഭൂതകാലം തിരയുന്നു.ആ ചെറിയ കുരിപ്പ്ശരിക്കും,ആവേശഭരിതയായിരുന്നു.കാരണം,ഒരു ലോകത്തിൽ പ്രദർശനത്തിന് പോകുകയാണ്.മൊരിഞ്ഞ ചോളം…