ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

പ്രണയ സംഗീതം

രചന : എൻ. അജിത് വട്ടപ്പാറ ✍ ചന്ദനച്ചോലകളിൽ ചന്ദ്രിക പൂത്തിറങ്ങിസ്വപ്നം വിരിയുന്ന പൂവാടി തീർത്തു ,മന്ദഹാസങ്ങളാൽ മന്ദാരപ്പൂന്തെന്നൽസൗരഭം പൂശി പ്രണയാർദ്ര ഭാവമായ് . പൂന്തേൻ നുകരുവാൻ ചിത്രശലഭങ്ങൾവർണ്ണങ്ങൾ നോക്കി പറന്നു ചേർന്നു ,പൂമ്പൊടിയിൽ മുക്കി പൂവുകൾ ശലഭത്തെഹംസ പരാഗത്തിൽ സഞ്ചാരിയാക്കി.…

“താരകങ്ങളേ, വാനിന്റെ പുഷ്പങ്ങളേ!

രചന : കൃഷ്ണ മോഹൻ കെ പി ✍ മുറ്റത്തു ഞാൻ നട്ടൊരു മുല്ലയിൽ വിടർന്നതാംമുഗ്ദ്ധ സൗന്ദര്യമോലും പൂക്കളേ എന്നെ വിട്ട്മാനത്തു ചേക്കേറിയീ മാനവനെന്നെ നോക്കിവാനത്തിൻ പുഷ്പങ്ങളായ് നിങ്ങളിതെന്തേ മാറീ സൗവർണ്ണ സ്വപ്നങ്ങളാൽ ഭാവന വിരിയിക്കുംസൗന്ദര്യമുതിർക്കുന്ന താരങ്ങളായീ നിങ്ങൾഎങ്കിലും മനസ്സിന്റെ ഉള്ളറ…

കവിയാകയാൽ

രചന : വൈഗ ക്രിസ്റ്റി✍ കവിയാകയാൽഉന്മാദിയായതോ ,ഉന്മാദിയായതുകൊണ്ടു മാത്രം കവിയായതോആയ ഒരുവൾതൻ്റെ കവിതയിൽ തന്നെഉറങ്ങാൻ കിടക്കുന്നുകാറ്റിനെ പോലെയാണവൾ,എങ്ങുനിന്നുമല്ലാതെ ,പാറി വന്ന്അവൾസ്വന്തം കവിതയിലേക്ക് വീഴുന്നുഅലസമായിട്ടെഴുതിയതു കൊണ്ട്പാതിക്ക് മുറിഞ്ഞുപോയഅക്ഷരത്തിൽ ,അവളുടെ മുടിയിഴകൾകുരുങ്ങുന്നു .നാലോ അഞ്ചോ വരികൾ നീളുന്നഅസ്വസ്ഥമായൊരുറക്കംഅവളെക്കാത്തിരിക്കുന്നുണ്ട്അവളുടെ വസ്ത്രങ്ങൾക്കുള്ളിലേക്ക് ,ഒരു കടൽ വന്നു നിറയുന്നുഅവൾ…

കാതരയാനം.

രചന : എം.എ.ഹസീബ് പൊന്നാനി✍ നീ ജീവിതവുംഞാൻ മരണവുമാണ്.നീ ഒടുങ്ങുമ്പോൾ,ഞാൻ നിന്നിൽ പടരും.പിന്നെ ഞാൻ,അനന്തസുപ്തിയിലാകും ജഡം!ഗാത്രം മണ്ണിലലിഞ്ഞു വിസ്‌മൃതമാകുമെങ്കിലുംവിണ്ണിലേക്കുയരുമാത്മാവായ്നീ പുതുപ്പിറവികൊള്ളും.അന്നുമുതലങ്ങോട്ടിരുട്ടില്ലാതാകും.മുന്നേ മുനിഞ്ഞു കത്തിത്തീരുംമുമ്പ്,വാഴ്‌വെണ്ണയൂറ്റിത്തെളി-യിച്ചതെല്ലാം വെളിച്ചമാണ്!തേനാറും പാലാറുമൊഴുകു-മാനന്ദനാകത്തിലാറാടുമെങ്കിലും,സുഖദുഃഖപൂരണം,നിന്നോളമാകില്ലൊരുസുരഭിലസ്വർഗ്ഗവും!കാറ്റിലും കോളിലുമുലഞ്ഞാലും,ഘോരതീക്ഷ്‌ണവെയിൽച്ചൂടി-ലിടയ്ക്കിടെ വന്നെത്തുംതണലും,ശുക്ലപക്ഷത്തിലെ നിലാപെയ്ത്തുംകണ്ണീരും കിനാവുമിടകലരുംകാതരയാനംതന്നെയെന്നുമിഷ്ടമെൻ ജീവനേ.!

കിനാമുകുളങ്ങൾ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ അനന്ത കൽപനശൂന്യതയിൽതന്നെവലംവയ്ക്കും പെൺകിനാവിൻതന്നെവലംവയ്ക്കും ആൺകിനാവിൻസുമുഖബിംബിത ശോഭനങ്ങൾ ഉളവാക്കേ നവ ദിനരാത്രങ്ങൾപ്രണയസുധാകര,ബിംബങ്ങൾമധുരനിലാനിശനീലിമഇരപകലി,ന്നിടംപെട്ടിട്ടു എൻ്റെയിടവും നിൻ്റെയിടവുംഒന്നായുണ്ടായ പ്രണയയിടംഇല്ലായ്മയിലൊരുണ്മയതായിനാമറിയാതതിലിഴുകിപ്പോയ് ഒരുനാൾ നീയോ, അഥവാ ഞാനോഇടം, വിട്ടിരുളി, ലമരുമ്പോൾപുതിയ ,പുതിയോരിടമുണ്ടായ്നവകിനാമുകുളങ്ങൾ വരും അനന്ത കൽപനശൂന്യതയിൽതന്നെവലംവയ്ക്കും പെൺകിനാവിൻതന്നെവലംവയ്ക്കും ആൺകിനാവിൻസുമുഖബിംബിത ശോഭനങ്ങൾ!

പ്രണയകൗമുദി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു ഗാനംഞാൻ പാടാമിനിയും,അരുമസഖീ,നീവന്നാൽഒരു പൂമുത്തം നൽകാമിനിയുംകരളുപകുത്തേതന്നാൽപ്രണയം പൂക്കും മുകിലിൻ കൂട്ടിൽ,കനവുകളൊന്നായ്കാണാൻ,ഭ്രമരംപോൽ നീയണയൂമുന്നിൽ,പ്രമദവനങ്ങൾ താണ്ടിഹൃദയം കൊണ്ടൊരുഗാനം മൂളാം,മധുരശ്രുതികൾ മീട്ടിഅതു കേൾക്കാനായണയൂ,വേഗംവിധുമുഖി,നീയെൻ ചാരേകദനത്തിൻ കാർമുകിലും മൂടി,ഹതഭാഗ്യൻ ഞാനമലേ;ക്ഷിതിയിൽ കണ്ണിമതെല്ലും ചിമ്മാ-തതിലോലം നിലകൊൾവൂദിനമോരോന്നു പിറക്കുമ്പോഴും,മനസ്സിന്നുള്ളിൽ മഹിതേഅനുരാഗപ്പൂങ്കുളിരായ് നീയേ,പനിമതിപോലെത്തുന്നു!അറിയാതാത്മസ്‌മൃതികൾ പൂകി,നിറഹൃദ്‌തന്തി തലോടി,കനവുക,ളോരോന്നോരോന്നുംക-ണ്ടനിശമിരിക്കുന്നീഞാൻ.

പാളത്തിനു മുകളിൽ പറക്കുന്ന ചിത്രശലഭം

രചന : എം ബി ശ്രീകുമാർ ✍ തീവണ്ടിയിൽഎതിർവശത്തെ സീറ്റിൽഒറ്റക്കിരിക്കുന്നപെൺകുട്ടിയുടെ മുഖത്ത് ….അവളുടെ കണ്ണുകളിൽ നിന്ന്രണ്ട് നദികൾ ഒഴുകുന്നു.തുടകളിൽ തട്ടി തെറിച്ച്കടലിലേക്ക്…. കയ്യിൽ നിവർത്തിപ്പിടിച്ചപത്രത്തിൽ നിന്നുംവാർത്തകളുടെകൈകൾ നീണ്ട് നിവർന്ന്അവളുടെ മുഖത്ത് തഴുകുന്നുണ്ടായിരുന്നു.തീവണ്ടിക്ക് മുന്നേ പറക്കുന്നചിത്രശലഭങ്ങൾ… അവൾ പറയുന്നുഎനിക്കിന്ന് മുഖമില്ല.മുഖമില്ലാത്ത ഒരു പെൺകുട്ടി…

കവിത

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ ഹൃദയത്തിന്റെ അകത്തളങ്ങളിൽരൂപം കൊള്ളുന്നൊരാവേശംമനതാരിലൂറിക്കൂടുന്ന ചിന്തകൾഅക്ഷരങ്ങളായി പ്രവഹിക്കുന്നു.പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾഅർത്ഥമില്ലാത്ത ചെയ്തികൾഒററപ്പെട്ടു പോകുന്നുവിതുമ്പുന്ന മനസ്സുകൾക്കൊരുകൂട്ടായി . ഭൂതകാലത്തിന്റെഓർമ്മകൾ തൻ തേരിലേറിവരുന്നൊരു നൊമ്പരംഉള്ളിലൊതുക്കിയ വികാരങ്ങളുടെആവിഷ്ക്കാരംമായ്ക്കുന്തോറും കൂടുതലാഴത്തിൽതെളിഞ്ഞു വരുന്നൊരു നിറചിത്രം .

ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനം.

ബാബുഡാനിയല്‍✍ ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനംബാബുഡാനിയല്‍ എഴുതി, അലക്സ്ജോണ്‍ചാക്കോച്ചിഈണംനല്‍കി,റോയി ശൂരനാട് ആലപിച്ച ഈ ഗാനം ഓർക്കസ്‌ട്രോൺ നിര്‍വഹിച്ചിരിക്കുന്നത് ഡെനില്‍ ഡാനിയല്‍ ഫ്രാന്‍സിസ് ആണ്.. നീതിമാനായ യൗസേപ്പിതാവ് യൂദാ ഗോത്രത്തില്‍ ദാവീദ് വംശത്തില്‍ യാക്കോബ് – റാഹേലിന്റെ മകനായി ആഇ25 ല്‍…

വില്ലുവിന്റെ ഗ്രാമം(ഷോർട് ഫിലിം)

ഷാജി ടി ✍ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ വിലമതിക്കാനാവാത്ത ഒന്നാണ് ബാല്യം. കുപ്പായമിടാതെ ബട്ടൺ പൊട്ടിയ ട്രൗസറുമിട്ട്, അത് അരയിൽ നിന്നും ഊർന്നു വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച്, മൂക്കുമൊലിപ്പിച്ച്, സൈക്കിൾ ടയർ വടികൊണ്ട് തട്ടിതിരിച്ച് ഇടവഴികളിലൂടെ അതിന് പിന്നാലെ ഓടിയ…