ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

ഭ്രൂണഹത്യ

രചന : ഷബ്‌ന അബൂബക്കർ✍️ ജീവ ശാസ്ത്രത്തിന്റെ ക്ലാസിലൊരുനാളിൽജീവനുണ്ടാകുന്ന കഥ പറഞ്ഞു.കറുത്ത പ്രതലത്തിൽ ഗർഭസ്ഥശിശുവിനെചേലോടെ മാഷും വരച്ചു തന്നു. വരച്ചിട്ട ചിത്രത്തെ മായ്ക്കുവാനന്നേരംകണക്കു മാഷിന്റെ കരങ്ങളെത്തി.ഇന്നിന്റെ ചെയ്തികൾ കാണുമ്പോളെന്നുള്ളിൽആ കാലം വെറുതെ മിന്നിമാഞ്ഞു. വെറുമൊരു ചിത്രത്തെ മായ്ക്കുന്നതുപോലെനിസാരമാം മട്ടിൽ തുടച്ചുനീക്കി.സ്വാർത്ഥമാം ജീവിത…

തുറന്നകണ്ണിൽ വെളിച്ചമില്ലാത്തവർ (ഗദ്യ കവിത)

രചന : സുരേഷ് രാജ്.✍ എന്നിൽ പ്രണയമുണ്ട്പകരുവാനൊരു ഹൃദയം തേടണംജാലകവാതിലൂടെ മെല്ലെ ഞാൻ നോക്കിഅരുണകിരണങ്ങൾ പതിഞ്ഞൊരുമഞ്ഞുത്തുള്ളി കാണാൻ.ആരോപ്പറഞ്ഞുവിട്ടപ്പോലൊരുകാറ്റെന്നിൽ തഴുകിപ്പറഞ്ഞു.പോരുക മധുരമായൊരു ഈണം തേടാംഅകലെ മുളം കാടുകളിൽ ചെന്ന്.പതിവായി വന്ന പൂങ്കിയിലുംപാടിപ്പറന്നുപ്പോയി.മൂകതയിലെ പേക്കിനാവുപ്പോലെഞാനൊന്നനങ്ങാനാവാതെ മിഴിനനച്ചു.ശരീരത്തിൻ്റെ പ്രാഥമിക കർമ്മങ്ങൾഞാനറിയാതെ നിത്യവും നടക്കുന്നുണ്ട്.വൈകിയെത്തുന്ന പരിപാലികയിൽഈർഷ്യതയുടെ ചലനം…

♣️രാവിന്റെ സന്തതികൾ ♣️

രചന : വിദ്യാ രാജീവ് ✍ രാവിന്റെ മടിത്തട്ടിലുണരും നിശാപുഷ്പങ്ങളും,നീലവാനിലെ വെണ്മപൂത്തൊരു അമ്പിളിപ്പൂവും മഹിയെ സുന്ദരിയാക്കീടുന്നു.രാഗാർദ്ര ഗീതം പാടും ചീവീടിൻശബ്ദഘോഷവുംഇണതേടുന്നമണ്ഡൂകങ്ങൾഉതിർക്കും നാദവീചിയുംമഴതോർന്നൊരു രാവിന്റെഅഴൽ മാറ്റിയെടുക്കുന്നു.അപ്പോഴും തെരുവുകൾ തോറുംസന്താപം പടരുകയല്ലോ.കനലെരിയും ഇടനാഴികളിൽകണ്ണീർമഴ പൊഴിയുന്നു.തെരുവോരം നായകൾ ചേർന്ന്തേർവാഴ്ച്ച നടത്തുന്നു,കൊതുക് ആർത്തുമദിക്കും രാവിൽനിദ്രയ്ക്കായ് കേഴുന്നിവിടെ,അഭയാർത്ഥികളായലയുന്നതലചായ്ക്കാൻ ഇടമില്ലാത്തോർ.എരിയുന്ന…

കളിപ്പൊയ്ക

രചന : സ്വപ്ന. എം. എസ് ✍️ ഉമ്മറകോലായിലിരുന്നു ഞാനെൻകളിവീടുകെട്ടികളിച്ചിടുമ്പോൾതെക്കെന്നു വന്നൊരാ കൂട്ടരുംചാരുബഞ്ചേൽനിരന്നിരുന്നുആടിയുലയുന്നപല്ലുകൾ കാട്ടികുംഭയുംതടവികൊണ്ടു മൊഴിഞ്ഞീടവേ..കോങ്കണ്ണിയല്ലവൾ ചട്ടുകാലിയല്ലവൾമുട്ടറ്റംമുടിയേറെയുണ്ടെങ്കിലുംഇല്ലത്തെഅടുക്കളയിൽ ചേക്കേറിടാൻപെണ്ണവളിതുമതിയെന്നു ചൊല്ലീടവേ …ആർപ്പുംകുരവയുമില്ലാതെനെയ്ത്തിരിവെട്ടത്തിൽപുടവയുംകൊടുത്തനേരംഇമവെട്ടാതെ ഒഴുകുന്ന കണ്ണീർകണങ്ങളുംകൊണ്ടുവായോധികനാംപതിയുടെ കൈപിടിച്ചവൾഗൃഹപ്രവേശം ചെയ്യവേഏറ്റുവാങ്ങിദുരന്തങ്ങളോരോന്നായ്കൊല്ലംകൊല്ലംപിറന്നോരോ ഉണ്ണികളുംദുരിതങ്ങളുംപേറി എണ്ണ പുരളാത്ത മുടിയുമായ്അടുക്കളകോലായിരുന്നുകണ്ണീർവറ്റിയമിഴികളോടെഒട്ടിയവയറുമായികളിപ്പൊയ്കയായ് മാറുന്നവൾ ദിനം പ്രതി.

🌹താലോലം🌹

രചന : വിദ്യാ രാജീവ് ✍️ താലോലം താലോലം പാടിയുറക്കാംഎൻ പൊന്നു കുഞ്ഞേ കുരുന്നുപൂവേ..നിൻ പാൽ പുഞ്ചിരി കാണുവാനല്ലോഇന്നീയമ്മ കാത്തിരിപ്പൂ..താമരപ്പൂവിൻ ശോഭയല്ലോ പൊന്നേ..പാരിജാതത്തിൻ സുഗന്ധമല്ലോ…പാൽവെണ്ണയുണ്ണേണം അമ്പിളിമാമനെ കാണേണം..അമ്മിഞ്ഞപ്പാലിനായ് ചിണുക്കവും കാണേണം..താലോലം താലോലം പാടിയുറക്കാം..എൻ പൊന്നു കുഞ്ഞേ കുരുന്നു പൂവേ..അച്ഛന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങേണം..അമ്മ…

മായാസ്പർശം

രചന : ശ്രീകുമാർ എം പി✍ സ്പർശം ! അതിലോല സുന്ദര സ്പർശം!നീല നിശീധിനി വിളങ്ങി നിന്നുനിശാപുഷ്പഗന്ധങ്ങൾ പെയ്തിറങ്ങിനീൾമിഴി വിടർത്തി താരകങ്ങൾനീന്തിത്തുടിയ്ക്കുന്നു വർണ്ണസ്വപ്നം !സ്പർശം ! അതിലോല സുന്ദര സ്പർശം!കാവ്യ കരാംഗുലിയാത്മാവിൽ തൊട്ടുതഴുകിയുണർത്തുന്ന സ്പർശം !അരികത്തിരുന്നു തലോടിയുണർത്തുംദിവ്യപ്രണയിനി നീ !അതിലോല സുന്ദരസ്വപ്നത്തിൽ…

പുഴയായ എനിക്കും പറയാനുണ്ട്.

രചന : ബിനു.ആർ. ✍ പുഴയായഎനിക്കുംപറയാനുണ്ടൊരു-പാടൊരുപാടുകഥകളും കാര്യങ്ങളുംകണ്ണുപൊട്ടന്മാരും ബാധിരരുമുള്ള നാട്ടിൽരാജാക്കന്മാരെന്നു പറയുന്നവരെല്ലാംപരസ്പരം തിരിഞ്ഞുനിന്നുകൊഞ്ഞനംകുത്തിത്തുടങ്ങിയ നാട്ടിൽതലക്കുമുകളിൽ ജലബോംബുമായ്പാതിരാവുകൾ പാതിമയക്കത്തിൽജലമർമ്മരങ്ങൾകേട്ടു ഞെട്ടിയുണരുന്നനാട്ടിൽനീതിനിയമപീഠങ്ങൾ തെളിവുകളുംസാക്ഷികളുംകിട്ടാതെ അമ്പരപ്പുകളിൽ കൺമിഴിഞ്ഞുഅനീതികളിൽ നീതിപറയുന്നനാട്ടിൽപണത്തിൻമീതെ പരുന്തും നീതിനിയമങ്ങളുംപറക്കാത്ത,തോന്നിയവർക്കൊക്കെതോന്നിയതെന്തും ഭ്രാന്തമായ്ചെയ്യാവുന്ന നാട്ടിൽവിശാലമായ വഴിത്താരകളുണ്ടായിട്ടുംഅവയെല്ലാം മണ്ണിട്ടുനികത്തിറിസോർട്ടുകളും മണിമന്ദിരങ്ങളുംപണിതതിലിരുന്നു വിദേശമല്ലാത്തപട്ടയുംപട്ടങ്ങളും പണിയുന്നവരുടെ നാട്ടിൽവീട്ടിലെയും നാട്ടിലെയും അഴുക്കുകളും…

പൂവില്ലാത്ത കൊന്ന.

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍ കാഞ്ചനകാന്തി മറഞ്ഞ കണിക്കൊന്നേകാലമടർത്തിയോ പുഷ്പമെല്ലാംശേഷിക്കും നാളുകളെത്രയെന്നാലതുശീർഷകമാക്കിയ കാവ്യമുണ്ടോ മോടിയിൽ പൂത്തൊരു സുന്ദരകാലത്തുമേടമാസപ്പൊൻപ്രഭാതങ്ങളിൽഒത്തിരിപ്പക്ഷികൾ തന്ന തേൻ മാധുര്യംഓർത്തു നീയിന്നേതു പാട്ടെഴുതും എന്നുമാ സൗരഭ്യം നിന്നിൽ നിറഞ്ഞിടുംഎന്നോർത്തിരുന്ന വിഷുപ്പക്ഷിയുംഇന്നുനിൻ ചിത്രമിതിങ്ങനെ കാണുമ്പോൾഅന്നത്തെപ്പാട്ടു മറന്നതെന്തേ കാഴ്ചയൊരുക്കുവാനിത്തിരിപ്പൂവിനുകാത്തുനിൽപ്പില്ലാരുമിന്നു കൊന്നേകത്തുന്ന…

കലികാലം.

രചന : അമ്മു കൃഷ്ണ✍️ ദുരിതത്തിന്നിടവഴിയോരംകനൽപാത വിതച്ചൊരു കാലംകൺമുന്നിൽ പൊയ്മുഖങ്ങൾനടമാടി തെയ്യംതാരാനോവേറിയുരുകിയ നെഞ്ചിൻഅലതല്ലിയൊഴുകിയ പാട്ടിൽനിറവോടെ പേക്കോലങ്ങൾതിറയാടി തെയ്യംതാരാ…കരകാണാജീവിതയാനംചുടുകാറ്റിൽ ഒഴുകും നേരംകലിയോടെ കോമരങ്ങൾഉറഞ്ഞാടി തെയ്യംതാരാ…കലികാലകുന്നിൻ മുകളിൽകരിപുരളും കനലിൻ ചൂടിൽനിറവോടെ തോറ്റങ്ങൾകളിയാടി തെയ്യംതാരാ…പുതുമണ്ണിൽ ഉറവകൾ താണ്ടിപുതുനാമ്പിൻ തളിരില തേടിഇടനെഞ്ചിൽ സ്വപ്നങ്ങൾനിറഞ്ഞാടി തെയ്യംതാരാ…

ആർക്കോവേണ്ടി

രചന : ശ്രീരേഖ എസ്* ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾതഴച്ചുവളർന്നു പുഷ്പിണിയാകുന്നു.കാഴ്ചക്കാർക്ക് അപ്പോഴുംനയനമനോഹരിയാണവൾ.മൊട്ടിട്ടു നിൽക്കുന്ന ചെടിയെമുള്ളിനെ മറന്ന്, അവർ താലോലിക്കുന്നു.അവരുടെയുള്ളിലെ ഹൃദയരക്തത്താൽകടുംചോപ്പുനിറം ഇതളുകളിൽസുന്ദരചിത്രം വരയ്ക്കുമ്പോൾഹാ.. നോക്കുന്നവർക്കെന്തു രസം.. !ഇളകിമറയുന്ന സങ്കടക്കടലിൽഅറ്റുപോകാത്ത വേരുകളിൽചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നുആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!തണുത്തുറഞ്ഞ മനസ്സിന്റെവിഷാദഗീതത്തിൻ ചൂടിൽവാടിത്തളർന്ന ചെടികളിലെപഴുത്തയിലകൾ…