Category: സിനിമ

ചിറകുള്ള സ്വപ്നങ്ങൾ

രചന : മംഗളൻ എസ്✍ പ്രേമത്തിൽ കുങ്കുമം വാരി ദിവാകരൻപടിഞ്ഞാറ്റേപ്പെണ്ണിന്റെ മാറിൽ ചാർത്തിയോ!മാറിൻ വിയർപ്പോടലിഞ്ഞൊരാകുങ്കുമംസാഗര സന്ധ്യയ്ക്കു കാശ്മീരം ചാർത്തിയോ! രാവേറെയായി രാപ്പക്ഷികൾ മയങ്ങിനിശാസ്വപ്ന ലോകത്തേക്കവൾ മടങ്ങി!ജാലകവാതിൽ തുറന്നു വന്നു തെന്നൽപ്രണയത്തിൻ മൃദുമന്ത്രം കാതിൽ മൂളി! നിദ്രയിൽ നിന്നുമുണർന്നെഴുന്നേറ്റവൾകാറ്റുതുറന്നിട്ടൊരാ വാതിൽക്കലെത്തിമെല്ലെ മിഴിക്കോണിലൂടെ നോക്കി…

ദൈവങ്ങളുടെ ഇടയിലുംപിമ്പുകളും ഗുണ്ടകളുംവർഗ്ഗീയവാദികളും ഒട്ടും കുറവല്ല.

രചന : അശോകൻ പുത്തൂർ ✍ ദൈവത്തിന്റെആണ്ടുപെരുനാളിന്പുണ്യദർശനത്തിന് എത്തിയതായിരുന്നുഅച്ഛനും അമ്മയും കുട്ടിയുംസംശയങ്ങളുടെ നിവൃത്തികേടിൽകുട്ടി ദൈവത്തോട് ചോദിച്ചുഇത്രകണ്ട് ദൈവങ്ങളുണ്ടായിട്ടുംഭൂമിയിൽ ഇത്രമേൽയുദ്ധവും പട്ടിണിയുംആരുടെ സന്തോഷത്തിനാണ്………എന്തിനാണ്അമ്പലങ്ങളും പള്ളികളുംഇത്ര ഉയരത്തിൽ പണിയുന്നത്…….ദൈവം പറഞ്ഞുദൈവങ്ങളുടെ പേരുചൊല്ലിവെട്ടിമരിച്ച് യുദ്ധംചെയ്ത്മനുഷ്യരക്തം പ്രളയമാകും കാലംദൈവങ്ങൾക്ക്കാഴ്ചകണ്ടു രസിക്കാൻമനുഷ്യൻ പണിയുന്ന മേലാപ്പാണിതെല്ലാംദൈവംഇങ്ങനെ പറഞ്ഞ ദിവസമാണ്ഭൂമിയിലെഉമ്മിണിക്കണ്ടം ഗ്രാമത്തിലെഅമ്പലങ്ങളും…

പാടാത്ത സങ്കീർത്തനം.

രചന : ബിനു. ആർ✍ പാടൂ നിലാവേ,ഒരു മൗനരാഗസങ്കീർത്തനംഇരുൾവീഴാൻ തുടങ്ങുമീഏകാന്തതയിലിരുന്നൊരുകിളിപാടി, കളമൊഴി പാടി,പാടൂ നിലാവേ ഒരുമൗനരാഗസങ്കീർത്തനം !ഉണരുവാൻ വെമ്പുമാനാളെയുടെകനവിലുംഉറങ്ങിക്കിടക്കുമീഇന്നലെയുടെ മൂകതയിലുംഏറ്റുപാടുകഒരു മൗനരാഗസങ്കീർത്തനം !പിറക്കുവാനേറെനാഴികയുണ്ടെങ്കിലും മൂളുകപ്രഭാതഭേരിതൻ നിസ്വനംമൂളുക രാവേ, ഒരു ഉണർവിന്റെസംഗീതം പാടുക,.പാടുവാനേറെയുണ്ടെങ്കിലുംമൗനത്തിൻ വിഴുപ്പുകളഴിക്കുക,ദൂരെയേതോ മർമ്മരത്തിൻചിറകുകളുയരുന്നൂ,ശ്രീരാഗം തേടിയീ ശാന്തതയെപ്രശാന്തയാക്കീടുക,മൗനത്തിൻ പാശമഴിച്ചുവിടുക,നിർവൃതിതന്നുയരത്തിൽ ചെന്നുടനെതാഴേക്കുപതിക്കുവാനായ് മാത്രംനീയുഴറീടുക…

ഭ്രാന്തൻ

രചന : സുരേഷ് രാജ്✍ ഒരുനേരവുമില്ലാതെപുലമ്പുന്നൊരുവൻതെരുവിന്റെ ഓരങ്ങളിൽകാണുന്നു നിത്യവും. പലരും പറയുന്നുഅവനൊരു ഭ്രാന്തൻഅതു കേട്ടവരൊക്കെചിരിക്കുന്നു ഹാസ്യമായി. മുഷിവുള്ള പിഞ്ചിയചേലയും ചുറ്റിയഅവനുണ്ട് മാനവുമെന്നറിയുന്ന ഭ്രാന്തൻ. മിഴിയുണ്ടു കണ്ണീനീർഇല്ലാത്ത ഭ്രാന്തൻമഴകൊണ്ട് ദേഹമോവെളുക്കാത്ത ഭ്രാന്തൻ. ആരാന്റെ ഉച്ഛിഷ്ടംതിന്നുന്ന ഭ്രാന്തൻമൂളും കൊതുകിനെഭയമില്ലാ ഭ്രാന്തൻ. നാലാളു കണ്ടാൽഗമയതു കാട്ടാ…

കാതരയായ്

രചന : ഷിബു കണിച്ചുകുളങ്ങര.✍ ഉദ്യാനമാകെ പരിമളശോഭിതംഅവൾതൻ വദനത്തിളക്കവുംകാർകൂന്തലഴകുമാലസ്യമേറ്റംകണ്ടു ഞാനാകെവിഷണ്ണനായ് നന്നായ് ഞൊറിഞ്ഞുടുത്തവേഷ്ടിയിലന്നവളേകയായ്കാമുകഹൃദയങ്ങൾ കീഴടക്കിമന്ദമായ് മാനസലോലമെത്തി. മന്ദാനിലൻ തലോടി പുൽകികാതരയാമവളെനയിച്ചങ്ങനെമന്ത്രമധുരതേൻമയചരടിനാൽബന്ധിച്ചുപുൽകി ഹൃത്തിലായ്. പലതരം മായികസ്വപ്നങ്ങൾചേർത്തുള്ള വീഥിയിലപ്പോൾഗന്ധർവ്വകിന്നര ചടുലതയിൽതേരാളിയാവാൻ കൊതിച്ചൂ. വന്നിട്ടും നിന്നിട്ടും മറക്കുവതില്ലഎന്നാത്മസുകൃതമാതരുണിയെനന്നായ് മനസ്സിൽ പ്രതിഷ്ഠിച്ചുഎന്നും ആലോലം പ്രേമമോടെ.

വിഷാദവിഭ്രമം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-ണ്ടമ്മയിന്നെന്തിനേ തേങ്ങുന്നുജൻമ,മനാഥമായ് മാറീട്ടോ,മുന്നി-ലുൺമതൻ നെയ്ത്തിരി കെട്ടിട്ടോ?തൻമകൻ താന്തോന്നിയായിട്ടോ,മകൾതൻ പിടിവിട്ടങ്ങു പോയിട്ടോ?എന്തിനാണെന്തിനാണമ്മിഴി രണ്ടിലുംകണ്ണീർ പൊഴിച്ചമ്മ തേങ്ങുന്നു !കെട്ടിയോൻ യാത്ര പറഞ്ഞിട്ടാണ്ടുക-ളൊത്തിരിയായെന്നുകേൾപ്പൂ ഞാൻഎത്ര ഭയാനകമൊന്നോർത്തീടുകി-ലത്രയീ വാഴ്‌വിൻ ദുരന്തങ്ങൾ !ആർക്കേയാവുന്നതിനെ മറികട-ന്നൂക്കോടൊട്ടു ചരിച്ചീടാൻ ?ആർക്കേയാവുന്നതിനെ മറികട-ന്നാർദ്രതയോടൊട്ടുപാടീടാൻഇന്നീക്കാണുന്നതേതു നിമിഷവു-മൊന്നായ് താണങ്ങടിഞ്ഞീടാംഎന്നാലും…

ഒരു നിരപരാധിയുടെ ആത്മസംഘർഷങ്ങൾ

രചന : ലത അനിൽ ✍ ഇനിയാരെ ബോദ്ധ്യപ്പെടുത്തുവാൻ?ഇനിയാർക്കു ഹർഷം പകരാൻ?വിചാരണ കഴിഞ്ഞു വാസരപ്പടിയിറങ്ങുന്നു സൂര്യൻ.കരഞ്ഞുതീരാവാനം മേലെവിളറിവീഴും വെയിൽ താഴെ.അബ്ദങ്ങളെത്ര പോയ്മറഞ്ഞു.ശുഷ്ക്കിച്ചൊരു രൂപമായയാൾ മാറി.ചെയ്യാത്തെറ്റിനു കോടതിയേറിദേഹവും ദേഹിയും തളർന്നു.“കണ്ണു കെട്ടിയ നീതിദേവതേ‘പിശാച്’ എന്നലറിവിളിച്ച ജനതയെ തിരുത്താനിനിയാകുമോ?അച്ഛനല്ലിയാൾ, ലജ്ജിക്കുന്നുവെന്നോതി അകന്ന മക്കളെതിരിച്ചേൽപ്പിക്കാനാവുമോ?വിശ്വാസനെടുവീർപ്പോടെ ഒപ്പം…

ചെമ്പകം.

രചന : ബിനു. ആർ.✍ എന്റെ വീടിന്റെ തെക്കേത്തൊടിയിൽപൂത്തുനിന്നൊരു ചെമ്പകംപണ്ടു മുത്തശ്ശി നട്ടുവളർത്തിയത്വെളുത്തനിറത്തിലുംശോഭമായ് നവഗന്ധമൂർന്നതായ്മനോഹരങ്ങളായ്.ഞാനതിൻചുവട്ടിലെന്നും ചെന്നുനിന്നുകിന്നാരംപറയാറുണ്ടെങ്കിലുംഒരിക്കലുമെൻ മനസ്സിൻ നിനവൂറുന്നതാംഒരുപുഷ്പവും വിരിഞ്ഞിലൊരിക്കലും…ചിലപ്പോൾ,വിരിയുന്നതെല്ലാംമുഖം കോടിയതായ് കൊഞ്ഞനംകുത്തുന്നതുപോൽ,ചിലപ്പോൾ,പുഴുവരിച്ചതായ്ചിതൽതിന്നതുപോൽ,ചിലപ്പോൾ വിരിയുന്നതിൻ മുന്പേകൊഴിഞ്ഞുവീണിടും എന്നുമെനിക്കുനിരാശമാത്രം ബാക്കിയാക്കി…ഒരുദിനം ചെന്നതിനുചോട്ടിൽ നിൽക്കവേകണ്ടൂ താഴത്തുള്ളൊരുകൊമ്പിൽവിരിഞ്ഞുനിൽപ്പുണ്ടതിമോഹനാമാമോരുചെമ്പകത്തിൻമലർവെളുവെളുക്കെയുള്ളൊരു ചിരിപോൽഏറെ സുഗന്ധമേറീടുമൊന്ന്എല്ലാം തികഞ്ഞത്.അതു കണ്ടുഞാനേറെ സന്തോഷചിത്തനായ് പ്രിയരോടുമൊഴിഞ്ഞുചെമ്പകമിനിവെട്ടിക്കളയുകവേണ്ടാ,അതിലും…

” പിടച്ചിൽ “

രചന : ഷാജു. കെ. കടമേരി✍ ഓരോ നിമിഷവും നിറം മങ്ങിയആകാശക്കാഴ്ച്ചകളിലേക്ക്മിഴി കോർത്തിരിക്കുന്നവീടില്ലാത്തവരുടെഎരിഞ്ഞുകത്തുന്നകിനാവുകൾക്കിടയിലേക്ക്നടന്ന് കയറി.അടർന്ന് വീഴുന്ന ചിന്തകളെപുറത്തേക്ക് വാരി വലിച്ചിട്ട്കണ്ണീരിൽ വരയ്ക്കാൻശ്രമിക്കുമ്പോൾകരയുന്ന മഴയെനെഞ്ചോടടുക്കി പിടിച്ചൊരുപിടച്ചിൽ പാതിരാവിന്റെഇടനെഞ്ച് മുറിച്ച് കടക്കും.വെയില് കൊന്ന് നിലവിളിക്കുന്നകരള് കൊത്തി പിളർന്നൊരുമിടിപ്പ് അവരുടെസ്വപ്നങ്ങളിലേക്ക്ഇരമ്പിപുണരും .ഇരുള് തീത്തിറയാടികലമ്പി വീഴുന്നസങ്കട നിമിഷങ്ങളിൽ…

ഉണ്ണിക്കുട്ടൻ-

രചന : എം പി ശ്രീകുമാർ✍ ഉണ്ണിയപ്പം തിന്ന്ഉണ്ണിയപ്പം തിന്ന്ഉണ്ണിക്കുട്ടനിന്ന്ഉണ്ണിക്കുടവയറ് !ആദ്യം ചുട്ടയപ്പംഅമ്മ സ്നേഹമോടെഉണ്ണിവായിലേകെസ്വാദിൽ മെല്ലെ തിന്നുഅച്ഛൻ തിന്ന നേരംഉണ്ണിക്കൊന്നു നൽകിഅച്ചമ്മയും പിന്നെഉണ്ണിക്കൊന്നു നൽകിചേച്ചി തിന്ന നേരംഉണ്ണിക്കാദ്യം നൽകിഅമ്മ പിന്നേമൊന്ന്സ്നേഹ വായ്പോടേകിആരും കാണാതൊന്ന്കട്ടുതിന്നൊടുക്കംഒന്നുമറിയാത്തപോലിരുന്നു കള്ളൻ !ഉണ്ണിയപ്പം തിന്ന്ഉണ്ണിയപ്പം തിന്ന്ഉണ്ണിക്കുട്ടനിന്ന്ഉണ്ണിക്കുടവയറ് !