രചന : വർഗീസ് വഴിത്തല✍ ഇളവെയിലാടിയ പുലർനടത്തംഒരുമ്മ തരട്ടെയെന്ന് പുലരിപ്പൂ..വനിതാദിനമെന്ന് വായനശാലയിലെ ദിനപ്പത്രം..ഝാൻസിറാണിയും,ആനിബസന്റും, മദർതെരേസയും, ഇന്ദിരാഗാന്ധിയും,കല്പനാചാവ്ളയും രത്നത്തിളക്കത്തോടെ മായാതങ്ങനെ..വിമാനം പറത്തുന്ന,യുദ്ധം ചെയ്യുന്ന,തെങ്ങിൽ കയറുന്ന,രാജ്യം ഭരിക്കുന്ന,ദേവാലയത്തിലേക്കും, സ്കൂളിലേയ്ക്കും,ജോലിസ്ഥലത്തേക്കും ഒറ്റയ്ക്ക് വണ്ടിയൊടിച്ചു പോകുന്ന സ്ത്രീകൾ..!!ആകെമൊത്തം അഭിമാനപൂരിതമെന്നന്തരംഗം..!അന്തിക്ക് നാട്ടുമ്പുറത്തെ ചായക്കടയിലൊരു ചൂടൻചർച്ച..അലവലാതിപ്പെണ്ണുങ്ങൾ..!!അധികാരിപ്പെണ്ണുങ്ങൾ..!!എഴുത്തുകാരിപ്പെണ്ണുങ്ങൾ..!!അടുക്കളക്കാരിപ്പെണ്ണുങ്ങൾ..!!കുടുംബം പോറ്റുന്ന പെണ്ണുങ്ങൾ..!!ഭർത്താവിനെയും മക്കളെയും…