Month: March 2022

വള്ളിയൂരുത്സവം

രചന : രഘുനാഥൻ കണ്ടോത്ത്✍ വെള്ളച്ചുരുൾമുടി വിരിച്ചു വാനംവള്ള്യൂർക്കാവിൽ കൊടിയേറിഉത്സവമായി വയനാടെങ്ങുംഉത്സാഹത്തിൻ നാളുകളായ്!ഓർമ്മകൾ ശാരദമേഘാവൃതമായ്മനനം മഴയായ് പെയ്യുകയല്ലോ?ചന്തകൾ വർണ്ണച്ചന്തംചാർത്തും‐സന്ധ്യകൾ ദീപപ്രഭയാൽ മിന്നുംവർണ്ണബലൂണുകളൂതിപ്പലപലകോലമൊരുക്കിക്കെട്ടിയ മാലകൾപീപ്പികൾ പാവകൾ ചെണ്ടകൾ കൊച്ചുകളിപ്പാട്ടങ്ങൾ നിറയും കടകൾകിണ്ണംകിണ്ടിയുമുരുളിവിളക്കുംമണ്ണിൽപ്പണിയാൻ കൈക്കോട്ടുകളുംചട്ടിചെരാത് കലങ്ങൾ പിന്നെചക്കപുഴുങ്ങാൻ കച്ചട്ടികളുംഹൽവകൾ മധുരപ്പാവിലൊരുക്കിയപലഹാരങ്ങൾ പൊരികടലകളുംമുറുക്കുചക്കരനാലുംകൂട്ടി‐മുറുക്കിച്ചുവന്ന ചുണ്ടുകളെങ്ങും!യൗവ്വനമൂതിനിറച്ചബലൂണുകൾകൗതുകമായിച്ചിതറിക്കാൺകെകുറുമക്കുട്ടന്മാരൊരുകൂട്ടംകുറുമാട്ടികളുടെ ഹൃദയസരസ്സിൽകണ്ണേറുകളിൻ…

കർക്കിടകപ്പെയ്ത്ത്.

രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ്. ✍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുരുഷ വിഭാഗം വാര്‍ഡിലെ 19 -)ം ബെഡ്ഡില്‍ അശോകന്‍ ചുരുണ്ടു കൂടികിടന്നു.കട്ടിലിന്‍റെ ഒരറ്റത്ത് ഭാര്യ സതി ഇരിക്കുന്നു .ഒരു നേഴ്സ് വന്നു പറഞ്ഞു ; കൂടെ നില്‍ക്കുന്നവര്‍ എല്ലാം പുറത്തേക്കു…

ദുഃഖപ്രവാളം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഇന്നലെ രാവില്‍ ഭോപ്പാലില്‍ഉഗ്രവിഷക്കാറ്റൂതീ പോല്‍ഒന്നല്ലായിരമിയ്യാംപാറ്റകളൊ-ന്നായ് വീണു മരിച്ചൂ പോല്‍ഇന്നലെ രാവില്‍ ഭോപ്പാലില്‍ഗര്‍ഭശതങ്ങള്‍ കുരുത്തൂ പോല്‍ഇന്നവയില്‍ കിങ്ങിണി കെട്ടിയകൊന്നപ്പൂക്കള്‍ കരിഞ്ഞൂ പോല്‍ ഇന്നലെയിന്നലെ ദില്ലിത്തെരുവിലൊ-രമ്മ പിടഞ്ഞു മരിച്ചൂ പോല്‍എണ്‍പതുകളിലെ ശോകാന്തികയില്‍ചെമ്പരുത്തികള്‍ പൂത്തൂ പോല്‍ഇന്നലെ രാത്രിയിലിരുളിന്‍…

ധ്വനി

രചന : എസ്. ജോസഫ്‌✍ പലപ്പോഴുംവഴക്കുമൂലം ശരണക്കേട് തോന്നി‘നോക്കിക്കോ ഞാനെന്റെ വീട്ടിലേക്ക് ഒറ്റ നട വച്ചു കൊടുക്കും’എന്ന് തലേന്നു രാത്രി പറഞ്ഞപ്രകാരംഅമ്മ ചട്ടയും മുണ്ടുമെടുത്ത് വീടിറങ്ങി,എന്നാൽ ചായന്തെങ്ങിനു താഴെയുള്ള കുത്തുകല്ലിൽഅമ്മ ഇരുന്നു പോകും.കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ളഅമ്മയോട്‘പോക്കെടമില്ല അല്ലെ? ‘ഞങ്ങൾ ആണ്മക്കൾകളിയാക്കി…

ഗൂഗിൾ ഹാങ്ഔട്ട്സ് ഇനി ഇല്ല

ഇനി മുതൽ ഹാങ്ഔട്ട്സ് ഇല്ല ഗൂഗിൽ ചാറ്റ് മാത്രം. ഗൂഗിൾ തങ്ങളുടെ മെസഞ്ചർ ആപ്ലിക്കേഷനായ ഹാങ്ഔട്ട്സിനെ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. കൂടാതെ ആപ്പിൾ ഉപകരണങ്ങളിലുള്ള ഹാങ്ഔട്ട്സിന്റെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു. ആൻഡ്രോയിഡിലെ പുതിയ യുസേഴ്സിനെ…

അനുരാഗം.

രചന : പള്ളിയിൽ മണികണ്ഠൻ ✍ അർദ്ധനിമീലിതഹൃദയവുമായിനീപിടയുന്നൊരു നേരംനിന്റെവിതുമ്പലിലെന്നുടെ മനവുംനിന്നോടൊപ്പം പിടയാൻപറയൂ പറയൂ പനിമതിയാളേ….നീയെനിയ്ക്കാരായിരുന്നു.. ..നീയെനിയ്ക്കാരായിരുന്നു.?ശ്യാമനിശ്ശബ്ദനിശീഥിനിയാമെൻവേദനയൊപ്പാനായിശ്രാവണബിംബസ്മിതചാരുതത-ന്നെന്നെ ചേർത്തുപിടിയ്ക്കാൻ…പറയൂ പാലല പകരാൻ മാത്രംഞാൻ നിനക്കാരായിരുന്നു.. പ്രിയതേഞാൻ നിനക്കാരായിരുന്നു.?പേരറിയാത്തവികാരവുമായിനാമിരുദിക്കിൽ നിൽക്കേനാമനുരാഗികളാണെന്നാരുടെഭാവന പാരിലുണർന്നൂ…പറയൂ പറയൂ പറയാതുള്ളിൽ നമ്മളൊതുക്കിയൊരിഷ്ടം… പ്രിയതേഅനുരാഗമതുതന്നെയല്ലേ…

ഇലയും മരവും

നരേന്‍പുലാപ്പറ്റ ✍ നിറയെ കായ് ഫലമുള്ള പൂക്കളും തളിരുകളുമേറെയുള്ള സുന്ദരിയായ മരത്തിനോട് ഒരില പറഞ്ഞു” പ്രിയ മരമേ…എനിക്ക് നിന്നെ വിട്ട് പോകുവാന്‍ നേരമായെന്നു തോന്നുന്നു…എന്‍റെ ഞരമ്പുകളെല്ലാം കരിഞ്ഞ് തുടങ്ങി എന്നിലെ നിറവും മാറിനരച്ചുണങ്ങികഴിഞ്ഞു ഒപ്പം ഞെട്ടിയും അറ്റു തുടങ്ങുന്നു ഇനി അധികനേരമില്ലാതെ…

ചില്ലകൾ

രചന : വാസുദേവൻ. കെ. വി ✍ വാക്കുകളുടെ വാചാലതയ്ക്കപ്പുറം,മനസ്സിന്റെ മേച്ചിൽപ്പുറങ്ങളില്‍നാമറിയാതെ നമ്മുടെകിനാക്കള്‍ കൂടുകൂട്ടിയചില്ലകൾഇല പൊഴിയും ശിശിരത്തിൽകിനാവുകളന്യമാക്കി നമ്മൾസ്വയം കൂടൊഴിഞ്ഞ്അനാഥമാക്കപ്പെട്ടചില്ലകള്‍വസന്തകാല തിരുശേഷിപ്പുകൾ അന്യമാക്കി ഗ്രീഷ്മതപമേകിയസമ്മാനങ്ങളാൽഅനക്കമറ്റ് മൌനംകൊള്ളുന്നചില്ലകൾഋതുഭേദങ്ങൾ കാത്ത് ഊഷരഭൂവാഴങ്ങളിൽജീവൻ ഒളിപ്പിച്ചുവെച്ച വേരുകൾ നൽകുന്ന പ്രതീക്ഷകളിൽമനസ്സൊതുക്കി തപം ചെയ്യുംചില്ലകൾ

*ഗ്രഹണകാലം!*

രചന : പി.ഹരികുമാർ ✍ സൂര്യനെ,മർത്യമനസ്സിന്നിരുൾ വീണ കോണുകളിൽഭദ്രദീപങ്ങൾ കൊളുത്തുന്ന സൂര്യനെ,ഭൂമിദേവിയെഓമനിച്ചനുദിനമുണർത്തുമായിരംഅഗുലീസ്പർശങ്ങളെ,തൊട്ടാവാടിപ്പെണ്ണിനാവേശകർമ്മവീര്യം പകരുമാദിത്യനെ,ജീവൽത്തുടിപ്പിന്നുൾവീര്യമാംഊർജ്ജ സ്രോതസിനെ,വാക്കിന്റെ വടിവുകളെവിരൽതൊട്ടു കാട്ടുവാനെന്നുംതെളിയുമാദിമ വെട്ടത്തിനെ,ഗ്രഹണം ഗ്രസിച്ചു. നാട്ടുകാർ നമ്മളുറക്കം നടിച്ചു,വാതായനങ്ങൾ പാടേയടച്ചു,കരിങ്കൊടികൾ കീറിയ തുണികൊണ്ട് നമ്മൾവെളിച്ചം കടത്താതിരിക്കാൻ ശ്രമിച്ചു.അരമുണ്ടു നനയുന്ന നിലയോളമരുവികളിൽനിലകൊണ്ടു നമ്മൾ തർപ്പണം ചെയ്തു.അപശകുനമെന്നപോലന്തരീക്ഷത്തിൽതണുവിന്റെ നേരിയോരല…

പൊന്നാനിയെന്ന പറുദീസ നാട്!

രചന : എം.എ.ഹസീബ് പൊന്നാനി ✍ പാട്ടുപാടിപതഞ്ഞുപൊന്തുവോളംപടിഞ്ഞാററബിക്കടലിലെയലമാല,പാൽമണൽമാറിലൊടുങ്ങുകില്ല.പലസഹസ്രാബ്ദങ്ങളാരാമത്തിൽ പലവർണ്ണപുഷ്പ്പങ്ങൾപൂത്തുവിടർന്നുഹസിച്ചുനിൽക്കുംപാണ്ഡിത്യഗോപുരമുത്തുംഗംപിറന്നുവളർന്ന സന്താനസൗഭാഗ്യപരിശോഭജനനിയെൻപൊന്നാനി.പൊന്നാനിക്കളരിയാൽപൊൻപ്രഭയേറ്റിയപുത്രരാൽപ്രൗഡിയാലെന്നുമഭിമാനഭൂമി.പൊൻതാരപുഷ്പ്പങ്ങൾപെരുമയിൽമൊട്ടിട്ടപൂങ്കാവനമെൻ പൊന്നാനി.പറങ്കിയറബിയുംപേർഷ്യനുംഡച്ചുമിഗ്ളീഷുസായ്‌വുംപലകുറിനങ്കൂരമിട്ട-തിന്നാട്ടിൽ.പൗരസ്ത്യസാർത്ഥവാഹർപരദേശികൾ വന്നൂലയിച്ചുപണ്ടേക്കുപണ്ടേയെന്റെനാട്ടിൽ.പലദിക്കുതാണ്ടി’തിണ്ടീസു’-തേടിപായ് വഞ്ചികൂട്ടങ്ങൾവന്നപ്പോൾപലവ്യഞ്ജനങ്ങളാലക്കാലമെല്ലാംപറുദീസയായന്റെ പൊന്നാനി.പൊന്നൻപ്രഭു വാണപ്രദേശമെന്നാകിലോ,പൊന്നാനയെ നടത്തിയ ‘തമ്പ്രാക്കളാ’ലോപൊൻനിറവാനികൾ ചേരുന്ന നാടിനെ‘പൊൻവാനി’യെന്നുവിളിച്ചതാകാംപൊരുളുകളെന്തേലുമായാലുംപലവുരുകേട്ടുപതിഞ്ഞതിനാൽ‘പൊന്നാനി’യെന്നപേർവിശ്രുതമിന്ന്.പുലിശൗര്യമൂറ്റം ടിപ്പുതൻപടയോട്ടം,കുഞ്ഞിമരക്കാർപോരാട്ടവീര്യവും.പ്രോജ്വലധീരനുമർഖാളി,പണ്ഡിതപുംഗവർ മഖ്ദൂമുമാരുംപൊന്നാര്യശോഭപരത്തിയമണ്ണിൽ,പലപലജാതിമതങ്ങളിൽ മാനുജർ,പലതായി തല്ലുമീകെടുകാലത്തിൽപൈതൃകസുകൃതവിളനിലമായ്പലവർണ്ണസൂനങ്ങൾപുഞ്ചിരിതൂകുന്നൊരുമ-പൂക്കുന്ന സുന്ദര മലർവാടി പൊന്നാനി.“പലമതസാരമേതുമേകം”പൊന്നായനാടിതിൽപാർക്കുമെങ്കിൽപറുദീസനാടാണെൻപൊന്നാനി!