Month: April 2023

സെൻസസ്…

രചന : മധു മാവില✍ ഒരു ദിവസം ഉച്ചക്ക് കോളേജ് കഴിഞ്ഞ് ബസ്സ് സ്റ്റോപ്പിലെത്തിയിട്ട് കുറേ സമയമായി. നാട്ടിലേക്കുള്ള ഒരു ബസ്സ് ഒഴിവാക്കി, അടുത്ത ബസ്സിന് പോകാം എന്ന് വിചാരിച്ച് ചങ്ങാതിമാരോട് സൊറ കൂടിയിരിക്കുകയാണ്.തിരക്കില്ലാത്ത ദിവസങ്ങൾ അങ്ങിനെയാണ് കുറെ ചുറ്റിനടന്ന് എവിടെയെങ്കിലും…

പോരാട്ടത്തിന്റെ പുതു പാതകൾ

രചന : അനിയൻ പുലികേർഴ്‌ ✍ നിറവസന്തത്തിൻ കിനാവുമായല്ലഒരുപുതുവസന്തംതീർക്കൂവാനായ്.അടിമരാജ്യത്തെയന്നുമോചിപ്പിച്ചോർഅടരാടിടാനായ് അടർക്കളത്തിൽഅടിപതറില്ലല്ലോഅവരൊരിക്കലുംഅവഗണനഒന്നങ്ങുനിർത്തുംവരെഅന്നമൂട്ടുന്നവർമണ്ണിന്റെമക്കളവർനാടിനെ രക്ഷിപ്പാനൊന്നാകുന്നുഒന്നും പുതുതായ് നേടുവനല്ലവർവന്നതു നാട്ടിൻഹൃദയം കാക്കാൻപല വേഷധാരികൾ ഭാഷക്കാരവർപറയുന്നതെല്ലാം ഉറച്ച ശബ്ദത്തിൽപതിരു കളില്ലാത്ത ജീവിതത്തിന്നായ്പുതുപാത വെട്ടുവാനുള്ള കരുത്തിൽതകർത്തെറിഞ്ഞീടും തടസ്സങ്ങളെഅവരുടെശബ്ദമലയടിച്ചിടുമ്പോൾഅരികുപറ്റിയവർക്കു മാവേശമായ്ഉറച്ച ശബ്ദത്തില വരുയർത്തുന്നത്കണ്ടിട്ടു കേട്ടിട്ടും കാണാതിരുന്നാൽഇടിവെട്ടായ് മാറുമിരച്ചങ്ങുകയറുംബധിര കർണങ്ങൾ തുറപ്പിക്കു…

അതുമാത്രമാണല്ലോ അവസാന

രചന : പ്രകാശ് പോളശ്ശേരി ✍ വിടപറയുന്നു ഞാനെന്റെവിലപിച്ച ഹൃത്തിൽ നിന്നുമായ്വിറക്കുന്നില്ലയെന്റെ മരവിച്ച ദേഹത്തിൽഉഷ്ണത്തിൻ അവസാന കണിക പോലും വിടപറഞ്ഞുവല്ലോആരൊക്കെയോ വിലപിക്കുന്നുവല്ലോആരാണെന്നറിയുന്നില്ല ഇന്നു ഞാനും .ഏറെ പ്രണയം വരച്ച വിരലുകൾഏറെ ആശംസകളൊക്കെ അറിയിച്ചവർഏറെ കുളിരായ് കൂടെ കൂടിയവർആരെയുമിന്നെനിക്കറിയില്ലല്ലോഒരു തുള്ളിക്കണ്ണുനീർ എനിക്കായി വീഴ്ത്തിയ,ഏറെനെടുവീർപ്പുകൾഎനിക്കായി…

ജീവിതരാഗം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ വെറുമൊരു തൃണമല്ലാമധുരക്കരിമ്പേ നീയ്യ്ഉയിരുടലാകെ മധൂമധുരരസത്തിൻ പച്ച, വനമുളയാം തൃണമേകൃഷ്ണകരങ്ങളിൽ നീയേഅധരപുടത്തിൽ മുത്തീഎഴു സ്വരങ്ങൾ ഒഴുകീ, ചാണകവണ്ടല്ലല്ലോ നീനീയൊരു മധുമക്ഷികഉടലാകെ,പ്പൂംപൊടിയായ്പരാഗസുന്ദര മേളം, വെറുതേ പശുവെന്നല്ലാബോധമിണങ്ങിയകോശംഓടക്കുഴൽവിളി കേൾക്കേകൃഷ്ണശരീരമുരുമ്മാൻ, വെറുതേ മാനുഷനല്ലാഉന്നതശീർഷനെ നിന്നിൽആളുന്നുഭക്തിരസം ഹാജീവനിലൊരു ജ്വലനം, ഇതു വെറുതേയല്ലല്ലാശരീരമൊരു…

ജാത്യലുള്ളത് തൂത്താൽ പോകില്ല…!!

വിനോദ് കാർത്തിക ✍ ഒരു ട്രെയിനിൽ വേസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്. അതിൽ നിക്ഷേപിക്കണമെന്ന് മനസ്സ് തോന്നണം.അതിനുള്ള ബോധവും ബോധ്യവും കിട്ടുന്ന സംസ്ക്കാരത്തിലും ശീലങ്ങളിലും വളരണം. അതിനുതകുന്ന വിദ്യാഭ്യാസവും എന്റെ നാടും എന്ന ചിന്തയും ഉണ്ടാകണം.മലയാളി എന്നാല്‍ മൂന്ന് നേരം കുളിക്കുമെന്നത് വെറും…

🌹 ഗഫൂർകാ ദോസ്തിനുവിട 🌹

രചന : ബേബി മാത്യു അടിമാലി✍ മലയാള മണ്ണിനെ പൊട്ടിച്ചിരിപ്പിച്ചചിരിയുടെതമ്പുരാൻ വിടപറഞ്ഞുവാക്കിലും നോക്കിലും ഹാസ്യം വിളമ്പിയമാമ്മുകോയയിന്നോർമ്മയായിശുദ്ധനർമ്മത്തിന്റെ പര്യായമായ്നാട്യങ്ങളില്ലാത്ത നടനകാന്തിനാടോടിക്കാറ്റും ഗഫൂർകാദോസ്തുംമലയാളനാടു മറക്കുകില്ലതടിമില്ലുജോലിയും നാടകവുംസുൽത്താനുമായുള്ള ചങ്ങാത്തവുംകോഴിക്കോടിന്റെ സാഹിത്യവുംആ മഹാപ്രതിഭയെ വാർത്തെടുത്തുഇനിയെത്രകാലം കഴിയണമീമണ്ണിൽഇത്തരം പ്രതിഭകൾ പിറവികൊള്ളാൻആ മഹാശ്രേഷ്ഠനാം അഭിനയസാമ്രാട്ടിനേകുന്നുഞാനെന്റെ അശ്രൂപൂജകണ്ണീർകണങ്ങളാൽ പുഷ്പാഞ്ജലി 🙏🙏🙏

അട

രചന : ബിജു കാരമൂട് ✍ അരിവട്ടീലുമിയിട്ട്വെളുത്തുള്ളി ചതച്ചിട്ട്മുളങ്കമ്പുമൊടിച്ചിട്ട്പഴന്താക്കോൽ പലതിട്ട്അതിൻമീതെപെരുംപൂവൻചവിട്ടിയ പിടയിട്ടകുലുങ്ങാത്തപുതുമുട്ട യടുക്കിവച്ച്കെറുവിച്ചുനടക്കുന്ന പിടക്കോഴിയടപ്പെണ്ണെപിടിച്ചുവന്നടവയ്ക്കുംഇടയ്ക്കമ്മച്ചിചുനമാങ്ങ പഴുപ്പിക്കുമിരുട്ടത്തെമുറിമൂലയ്ക്കിടയ്ക്കിടെയവർചെന്നുപൊരുന്നിരിക്കുംസമയംപോലടക്കോഴിക്കരിമണി പെരുംഗോതമ്പെളുപ്പത്തിൽ കുടിക്കുവാൻചിരട്ടവെള്ളംദിനരാത്രമിരുപത്തൊന്നണയുമ്പോൾപുലർകാല പ്പുതുമുട്ടയുടഞ്ഞെത്തുംകിയോ കിയോകൾചിലതെല്ലാമിടനെഞ്ചിലടവച്ചുപിടിച്ചാലുംവിരിയാതെവിരിയാതെവെറും ചീമുട്ടവിരിഞ്ഞൊന്നായിറങ്ങിയകലപിലക്കുതൂഹലംതടുത്തുറ്റാൽകമഴ്ത്തിയങ്ങൊളിച്ചുവയ്ക്കുംഒളിച്ചാലും മറച്ചാലുംഅവയ്ക്കൊപ്പംവിരിഞ്ഞിട്ടുണ്ടൊരുവേട്ടച്ചതിക്കഥ തിരികെ റാഞ്ചാൻഒരു ചക്കിപ്പരുന്തുണ്ട്മഴച്ചോലക്കുറുക്കന്മാർപലരുണ്ട്മുളങ്കാട്ടിൽ മുഴങ്ങുന്ന മലമ്പൂച്ചച്ചിരിയൊച്ചപതികാലം പതുങ്ങുന്നയിണച്ചെങ്കീരിഉയിരോടെ വിഴുങ്ങുവാൻഫണം വിരിച്ചിരിക്കുന്ന കരിമൂർഖൻകലികാലച്ചതിച്ചെന്നായ്ക്കൾമുറിവുകൾക്കൊരുമരുന്നരച്ചിട്ടമരമഞ്ഞൾകുടംകൊട്ടിയുയിർപ്പിക്കുംപഴയ സൂത്രംഇതുപൂവനിതുപിട തിരിയുന്നവരെക്കാലംഅറിയില്ലകിളിയെത്ര പിഴച്ചു…

🙈 പ്രകൃതീശ്വരീ, നിന്നെ സ്ത്രീയായ് സ്മരിച്ചോട്ടെ🐵

രചന : കൃഷ്ണമോഹൻ കെ പി✍ ഒരു വസന്തദ്യുതിയുണർത്തി നീയൊരുങ്ങുമ്പോൾഅരികിൽ വന്നൊന്നോമനിയ്ക്കാനാഗ്രഹിച്ചൂ ഞാൻഅധരമിത്ര മധുരമായി പുഞ്ചിരിയ്ക്കുമ്പോൾമധുരിത, മധു ബിന്ദുവൊന്നു, കണ്ടു ഞാനവിടെതില പുഷ്പസമമാകും നാസിക തന്മേൽതിളങ്ങുന്ന, മൂക്കുത്തി കണ്ടു നില്പൂ ഞാൻവരമഞ്ഞൾ കണക്കുള്ള മുഖപത്മത്തിൽവിരിയുന്ന ഭാവഹാവ വീചികൾ മുന്നിൽകരങ്ങളെക്കൂപ്പിയങ്ങു നമിച്ചു നില്ക്കുംകതിരവൻ…

സന്ദേശകാവ്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാനനച്ചോലയിൽകണ്ണാടി നോക്കികസ്തൂരി പൂശുംമാൻപേടകളേഎൻ കൺമണിയുടെകവിൾത്തടത്തിൽകസ്തൂരി പൂശാൻമറന്നതെന്തേകാർകൂന്തലഴിച്ചിട്ടുനറുതാളിയരച്ച് വെച്ചുനീരാടാനിറങ്ങുംകാർമേഘങ്ങളേഎൻ പ്രിയ സഖിയുടെഅളകങ്ങളിൽ തേക്കാൻനറുതാളിയുമായി നീവരാഞ്ഞതെന്തേമാനത്തെ മണവാട്ടിക്ക-ണിയുവാൻ തങ്കത്തിൻമണിമാല തീർക്കുന്നപൊൻനിലാവേഎൻ മണവാട്ടിക്ക്പുമേനി മൂടുവാൻപൊന്നാഭരണം നീതീർക്കാഞ്ഞതെന്തേകുന്നിൻ പുറങ്ങളിൽഏകാന്ത കാമുകനായിഅനുരാഗഗാനം മൂളുംപുന്തെന്നലേഎന്നകതാരിലെതമ്പുരാട്ടിക്കായൊരുസന്ദേശകാവ്യം നീമൂളുകില്ലേ….മൂളുകില്ലേ..?

സംസ്കാരം

രചന : ഠ ഹരിശങ്കരനശോകൻ✍ കൂടെയുണ്ടായിരുന്നൊരാളല്ലേ കൂട്ടായിരുന്നില്ലേ ചത്ത് കെട്ട് പോയില്ലേ രണ്ട് വാക്കെഴുതിക്കളയാമെന്നോർത്ത് ഓർമ്മകളിട്ട് വെച്ചിരിക്കുന്ന ചാക്ക് കുടഞ്ഞിട്ടിട്ടതും നോക്കിയിരിക്കവെ,കൂടെയുണ്ടായിരുന്നയാൾ കൂട്ടായിരുന്നയാൾ ചത്ത് കെട്ട് പോയയാൾ തോളത്ത് കൈയിട്ടുമ്മെച്ച്,“കൂടെയുണ്ടായിരുന്നൊരാളല്ലേ ഞാൻ, കൂട്ടായിരുന്നില്ലേ നീ, ചത്ത് കെട്ട് പോയില്ലേ ഞാൻ, നിനക്കും…