Month: April 2023

അവരിടങ്ങൾ

രചന : ജോളി ഷാജി✍ അവൻ അവളുടെമുടിയിഴകളിൽതഴുകി അവളുടെചെവിയോരം തന്റെകാതുകൾചേർത്തുവെച്ച് മെല്ലെചോദിച്ചു..“നിനക്കെന്റെ മക്കളെ പ്രസവിച്ച്, എനിക്ക് വെച്ചു വിളമ്പി, എന്റെ വികാരത്തെ ശമിപ്പിക്കുന്ന ഭാര്യ ആവണോ…അതോ എന്റെ പ്രണയിനി ആയി ജീവിച്ചാൽ മതിയോ…”അവൾ അയാളുടെ കണ്ണുകളിലേക്ക് പ്രണയപരവശയായി നോക്കി കൊണ്ട് പറഞ്ഞു..“മരണം…

🐥 സ്മൃതിയിലൂടെ മൃതിയിലേക്ക്🦉

രചന : കൃഷ്ണമോഹൻ കെ പി ✍ നീലവസ്ത്രമണിഞ്ഞെത്തീ പ്രകൃതിയാം ദേവീചാലെ മാമക മനസ്സെന്ന ശ്രീലകത്തിങ്കൽഗഗനമൊരു നീല, പിന്നെ ആഴിയൊരു നീലഗതികളായി മുന്നിലെത്തീ ചാരുവർണ്ണങ്ങൾഅവനിതന്നുടെ മോഹമാകും സ്വരങ്ങളെത്തുന്നൂഅതിവിദൂര നഭസ്സിൽ നിന്നാ വിഹഗജാലമതുംതരുലതാവലി ഹരിതവർണ്ണ ശോഭയേറ്റീടുംതലമിതാ, ഈ ഭുവനമാകെ ,സുഭഗമാകുമ്പോൾമനസ്സിലുള്ള, താളങ്ങളിൽ പദവിതാനങ്ങൾമധുരമായി…

ഫാസിസത്തിന്റെ ചൂണ്ട

സുരേഷ് കെ ടി ✍ പ്രിയമുള്ളവരേ എന്റെ പുറത്തിറങ്ങാൻ പോകുന്നകവിതാസമാഹാരംഫാസിസത്തിന്റെ ചൂണ്ടഅതിന് ആരും അവതാരിക എഴുതിയിട്ടില്ല, ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടും ഇല്ല,അതിന് ഞാൻ ഒരാമുഖം എഴുതിയിട്ടുണ്ട്.അതിതാണ്. ആമുഖം കഠിനമായ കാലത്തിലും ഭീഷണമായ ശാസന കല്പനകളിലും ഒരു സമൂഹം വലയുമ്പോൾ കലാകാരന്മാരുടെ റോൾഎന്താവണം.പൂക്കളെയും…

കാലൻകുട

രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ)✍ ആകാശം ഉരുകിയൊലിച്ചുപുറം വെന്തു കായുമ്പോൾഅച്ഛനാണെന്ന് ഉള്ളുരുകിഒലിക്കരുതെന്ന് അകം പറയും..പൊട്ടുന്ന കുമിളയാണെന്ന്വാക്കും ചിരിയും ഒടിച്ച്അടുക്കിവയ്ക്കും…പുഴയായ പുഴയെല്ലാംഅച്ഛന്റെ വേർപ്പാണെന്നും…കടലിലെത്തിയാലേ ഉപ്പൂറിവരത്തൊള്ളെന്നും കടലായകടലും പുഴയായ പുഴയുംകണ്ണിലേറ്റുന്ന അമ്മ പറയും..വാക്കുടച്ചു ചിരിയറുത്ത്വരുന്നൊരുത്തന്റെകൈയിലെ, കാലിലെതഴമ്പേറ്റ് കരുവാളിച്ച മുറ്റം“ഓ ന്റെ മക്കളേന്ന് “…..തണല് വിരിക്കും..അച്ചക്കെന്താ…

കേരളാ സമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിൻറെ 51-മത് പ്രസിഡന്റും ഭാരവാഹികളും ചുമതലയേറ്റു. എം.എൽ.എ-മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ മുഖ്യാതിഥികൾ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 2022-ൽ അമ്പത് വർഷം പൂർത്തീകരിച്ച ലോകത്തിലെ തന്നെ ഏറ്റവും പുരാതന മലയാളീ സംഘടനകളിൽ ഒന്നായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ 51-മത് പ്രസിഡൻറ്റിൻറെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണവും 2023-ലെ പ്രവർത്തനോദ്ഘാടനവും പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ…

” പ്രണയമഴ പൂക്കുമ്പോൾ “

രചന : ഷാജു. കെ. കടമേരി ✍ പ്രണയമഴയിൽനമ്മളൊന്നിച്ച്നടക്കാനിറങ്ങുമ്പോൾഎത്ര മനോഹരമായാണ്നമ്മൾക്കിടയിൽ വാക്കുകൾപെയ്തിറങ്ങുന്നത്.അകലങ്ങളിൽനമ്മളൊറ്റയ്ക്കിരുന്ന്ഒറ്റ മനസ്സായ് പൂക്കുമ്പോഴുംമഴ കെട്ടിപ്പിടിക്കുന്നപാതിരകളിൽഇടിയും , മിന്നലും , കാറ്റുംനിന്നെക്കുറിച്ചെന്നോട്കവിത ചോദിക്കാറുണ്ട്.വേനൽചിറകുകളിൽഉമ്മ വച്ചെത്തുന്ന മഴ പോലെകടലോളം , ആകാശത്തോളംമിഴിവാർന്നൊരുപ്രണയപുസ്തകംഎനിക്ക് മുമ്പിൽ നീതുറന്ന് വയ്ക്കുന്നു .അടർന്ന് വീഴുന്നദുരിതചിത്രങ്ങളുടെകാണാപ്പുറങ്ങളിൽഉമ്മ വച്ചുണരുന്നതീക്കൊടുങ്കാറ്റിനെകൈക്കുടന്നയിൽകോരിയെടുത്ത്അഗ്നിനക്ഷത്രങ്ങൾകടലാഴങ്ങളിൽ കവിതകൊത്തുമ്പോൾവേട്ടനായകൾക്കിടയിൽ നിന്നുംചവിട്ടിക്കുതിച്ചുയർന്ന…

പ്രാതൽ.

രചന : മംഗളാനന്ദൻ✍ അംബരക്കോണിലെങ്ങാ-നൊളിച്ചു കളിക്കുന്നഅമ്പിളിക്കലതരാ-മെന്നൊരു വാഗ്ദാനത്തിൽഅമ്മതൻ മടിത്തട്ടി-ലിരുന്നു മാമുണ്ടൊരുനന്മതൻ ഗതകാല-മോർമ്മയിൽ വരുന്നില്ല.എരിയുമടുപ്പിന്റെചാരത്തു ചൂടാറാത്തകരുതൽ പോലെ പ്രാതൽകിട്ടിയ ചെറുബാല്യം,അറിയാമതിൻ സ്വാദു,കയ്പുനീർ കുടിച്ചിട്ടുംമറക്കാനാവാതെന്റെനാവുമേലിരിക്കുന്നു.പട്ടിണിപ്പാവങ്ങൾക്ക-ന്നൊരുനേരമാണന്നംകിട്ടുക,യതിനന്തി-ക്കെത്തണമരിയെന്നും.ഒഴിഞ്ഞ വയറിന്റെ-യയഞ്ഞ താളം കേട്ടുകുഴിഞ്ഞ മിഴികളിൽവറുതി കുടിപാർത്ത,ഒരു കർക്കടകത്തിൽമഴയത്തോടിക്കേറിമരണം വന്നെൻ വീട്ടി-ലച്ഛനെ കൂട്ടിപ്പോയി.പിന്നീടു പള്ളിക്കൂടംകൈവിട്ട കിടാത്തന്റെമുന്നിലങ്ങനെ നീണ്ടുജീവിതം കിടക്കുന്നു!.

സുഭദ്രേട്ടത്തി

രചന : മാധവ് കെ വാസുദേവ് ✍ അയാൾ. അയാൾ അങ്ങിനെയാണ്. അങ്ങിനെയേ അയാളെ അതിൽ പിന്നെ ഇത്രനാളും എല്ലാവരും കണ്ടിട്ടുള്ളു. പിന്നിൽ തിരയാടിച്ചാർക്കുന്ന കടലോ അതിൽ മുങ്ങിച്ചാവാൻ ഒരുങ്ങുന്ന സൂര്യന്‍റെ നിലവിളിയോ കടൽ കാറ്റിന്‍റെ കണ്ണുനീരിന്‍റെ ഉപ്പുരസമോ അയാളെ അലസോരപ്പെടുത്തിയില്ല.…

സുഭഗേ…

രചന : ബിനു. ആർ. ✍ ചിന്തകളെല്ലാംസ്വരസ്ഥാനഭേദങ്ങൾതീർക്കേചന്തമിയലും സ്വപ്നങ്ങൾവന്നുനിരന്നുനിൽക്കേകൗമാരത്തിൽ കാല്പനികതവന്നുചൊല്ലുന്നുസൗഭാഗ്യം വേണമെല്ലാത്തിനുംനീയെന്നിൽ വന്നുചേരണമെങ്കിൽ!തിരകൾ ഒന്നിനുപിറകെ-യൊന്നായിവന്നുകിന്നാരം പോൽതീരത്തിനോടു ചൊല്ലുന്നുകടലിനടിയിലെ ചെമ്പവിഴംകൊണ്ടുതരാംസൗഭാഗ്യവതിയായി വരൂ ഒപ്പംകടലിന്നാഴത്തിലേയ്ക്ക്,പ്രേമമിഥുങ്ങളായിപതഞ്ഞൊഴുകീടാം!നീയെൻചിന്തയിൽകലപിലാരവം പൊഴിച്ചുവീണ്ടും വന്നെങ്കിലെന്നസങ്കൽപ്പം വന്നെപ്പോഴുംകിന്നാരംപറയുന്നു സുഭഗേ,ആ സൗഭാഗ്യംവന്നെപ്പോഴെങ്കിലുംചേരുമെന്നവിശ്വാസത്തിൽപരിപൂർണനായ്ചിന്താ വിവശനായ്നിൽപ്പൂ ഞാൻ!നിൻ നിറചിരിയിപ്പോഴുംഎന്നകക്കണ്ണിൽതെളിയുന്നുണ്ടിപ്പോഴുംനിൻചിരിനിറയും വദനംഒരു നോക്കെങ്കിലും കാണാ-നൊരുഭാഗ്യത്തിനായികൗതുകമോടെ ഇന്നുംകാത്തിരിപ്പൂ ഞാൻ!ആ നിറചിരിതൻമാസ്മരികതനിറയുംസൗഭഗം…

ഒരു പ്രണയ കവിതവായിക്കുമ്പോള്‍…..

രചന : Shangal G.T✍ പതിനാറു് ബോഗികളുള്ള ഒരുപ്രണയകവിതയില്‍ഏതിലാണ് കാമുകിയെന്നു പറയാനാവില്ല…ഉപമകള്‍ക്കുനടുവില്‍രൂപകങ്ങളാല്‍ ചുറ്റപ്പെട്ട്തോഴിമാരോടൊപ്പം അവള്‍ മിന്നിയും തെളിഞ്ഞുംവാക്കുകളിലൂടെ ഉലാത്തുകയാവും….ഓര്‍മ്മകള്‍ക്കൊണ്ട്അവള്‍ എന്തൊക്കെയൊ എഴുതുകയുംമായ്ക്കുകയുംചെയ്യുമ്പോള്‍തുരുതുരാ നിലാവ്തെളിയുകയും കെടുകയും ചെയ്യുന്നുണ്ടാവും…..ഒരു രൂപകത്തിലും കൊള്ളാതെഅവളുടെ മുടിയിഴകള്‍ പുറത്തേക്ക് പാറിക്കിടക്കും…അവയെ ഒന്നൊതുക്കിവയ്ക്കാന്‍പോലും കൂട്ടാക്കാതെവാക്കുകള്‍പോലുംഅവളുടെ ആ പെയ്ത്തിലും ഈ പെയ്ത്തിനുംനനഞ്ഞുനില്‍ക്കും…നനഞ്ഞ…