Month: October 2023

സർഗ്ഗകേളി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശോകമൂകമാം ചിത്തവുമായിതാ,ലോകതത്ത്വം തിരയുകയാണുഞാൻഊഴിതന്നതിർ ഭേദിച്ചനന്തമാ-മാഴിയും കടന്നാകാശവുംകട-ന്നെന്നുമെന്നുമെൻ ചിന്തകളങ്ങനെ,വെന്നുവെന്നുയർന്നീടാൻ ശ്രമിക്കവേ,ഒന്നുചോദിക്കയാണുഞാ,നീവിശ്വ-മെന്നൊരത്ഭുത തേജപുഞ്‌ജത്തൊടായ്എന്തിനായിപ്രതിഭാസമിങ്ങനെ;സന്തതം തുടരുന്നൂ,നിരർഥകം?നൻമതൻ തൂവെളിച്ചം പരത്തിഞാ-നുൻമുഖം നടകൊള്ളുന്നിതന്വഹംഹാ! നിയതിതൻ ഭാവപരിണാമ-മീ,നമുക്കൊട്ടറിയുവാനാകുമോ?പീലി നീർത്തിയാടുന്നൂ,മയിലുകൾ!ചേലിയന്നു പാടുന്നൂ കുയിലുകൾ!ആ വനമുല്ലതൻ നറുപൂക്കളിൽ,തൂവമൃതേത്തു തേടുന്നുവണ്ടുകൾ!പുഞ്ചനെൽപ്പാടം തന്നിലൂടങ്ങനെ,കൊഞ്ചിക്കൊഞ്ചിപ്പറക്കുന്നു തത്തകൾ!പാലൊളി തൂകിയംബര വീഥിയിൽ,താലവുമായി നിൽക്കുന്നു ചന്ദ്രിക!പാവന…

നിഴൽക്കൂവകൾ

രചന : ഹരിദാസ് കൊടകര✍ മഴക്കാലമാണ്..നിഴൽക്കൂവകൾ,കാണുന്നതെല്ലാം,ഖനനം നടത്തി;തോൽച്ചെപ്പിലാക്കി-തൻ-ഇഷ്ടം പുതച്ചു. സമഷ്ടിവാദം-കുഴിയെടുക്കുവോർചോദ്യങ്ങളെല്ലാം,കൊത്തിപ്പറുക്കി-പുൽക്കൂനയിട്ടു.ഈർപ്പം തുരത്തി;തടം തോരാനിരുന്നു. പ്രത്യയദർശനം..നിത്യവഴുതന;തെങ്ങറ്റമെത്തി.നീൾക്കൂടുകെട്ടി,ഭൂതലിപികളിൽ-എഴുത്തോല പാകി. കരിനിഴലായ്കൊത്തിയാളുന്നപക്ഷികൾകന്മതിൽച്ചാടികനലരികിലെത്തി.ബാക്കി പ്രാണൻ-വിശന്നു. മുറിച്ചൂട്ടിലെത്തീ-മന്ദാര മൂകത;മനം തൊട്ടുഴിഞ്ഞും,മൃതി ചാരി നിന്നു.കാലറ്റ വീടുകൾ-പ്രാകിക്കൊഴിച്ചും;നിലതെറ്റിയെന്ന്-കൈവിട്ട ലോകം. അധിനിവേശകർ..പരക്കുന്ന കാലം;നാല്പാമരങ്ങൾ,തണൽ ദേശമാക്കി.മണ്ണും മരങ്ങളുംജലനിശ്ചയത്താൽഹരിത വിംശതിപാകാനെടുത്തു. ഓർമ്മപ്പതിവുകൾമൺമേനിയാക്കി.നിഴൽക്കൂവ സർപ്പം,ഇഴയാനുറച്ചു.സൂക്ഷിച്ച്..കീഴെ കല്ലിളകിയിട്ടുണ്ട്.

🌹 കാലം സാക്ഷി 🌹

രചന : ബേബി മാത്യു അടിമാലി✍ കാലമേ നീയാണു സാക്ഷിഎന്റെകർമ്മപഥങ്ങൾക്കു സാക്ഷിഅന്നെന്റെ വീഴ്ച്ചകൾആഘോഷമാക്കിയോർഅന്നെന്റെ കണ്ണീരു കാണാത്തവർകരുതിയില്ലാരുമേകനലൊരു തരിമതിഅഗ്നിതൻവന്മല ആയിമാറാൻഹൃദയത്തിൽ സൂക്ഷിച്ചകനലിന്റെ തരിയുമായ്എത്രയോ കാലമീ ഞാനലഞ്ഞുഅന്നെന്റെ വഴികൾമുടക്കിയ മുള്ളുകൾപുഷ്പ്പങ്ങളായിന്നു മാറ്റി കാലംഅന്നെന്റെ മോഹങ്ങളെല്ലാം കരിഞ്ഞു പോയ്ഇന്നവയെല്ലാം തളിർത്തു പൂത്തൂകാലം കരുതിയ നീതിസാരങ്ങളെനിങ്ങളാണിന്നെന്റെകർമ്മസാക്ഷിഇനിയെത്ര കാലമീ…

ഒരാളെ ഏത് സാഹചര്യത്തിലും ഉപാധികളില്ലാതെ കേൾക്കുക.

രചന : യൂസഫ് ഇരിങ്ങൽ✍ ഒരാളെ ഏത് സാഹചര്യത്തിലും ഉപാധികളില്ലാതെ കേൾക്കുക എന്നത് വളരെ മനോഹരവും വിലയെറിയതുമായ ഒരു കാര്യമാണ് .കരുതലോടെ, സ്നേഹത്തോടെ പറഞ്ഞു കൊണ്ടിരിക്കാൻ ഒരാളും ക്ഷമയോടെ സഹനുഭൂതിയോടെ അത് കേൾക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് എല്ലാ ബന്ധങ്ങൾക്കും പൂർണത…

കൂഷ്മാണ്ഡേ, ദേവീ,തവ തൃപ്പദങ്ങളിൽ🌹

രചന : കൃഷ്ണമോഹൻ കെ പി ✍ കു,എന്ന കുറവിൻ്റെ അന്തസ്സാരത്തെയേറ്റിഉഷ്മമാം, താപത്തിൻ്റെ ഉൾക്കാഴ്ച്ചയും പേറിഅണ്ഡത്തെ ജഗത്തിന്റെ, വിഷയമായ്ക്കണ്ടിട്ടു, മാംകൂഷ്മാണ്ഡ, നിന്നെയിന്നു മനസ്സിൽ ധരിക്കുന്നൂ …..നാലാം ദിവസത്തിൽ, ഹാ,പാർവതീ ദേവീ നിൻ്റെകൂഷ്മാണ്ഡ ഭാവത്തിനെ ചിത്തത്തിലുറപ്പിച്ച്നാന്മുഖ പ്രോക്തമാകും വേദങ്ങൾ ഭജിച്ചു ഞാൻതാവക പാദാംബുജം…

നിങ്ങളുടെ കണ്ണുകൾ

രചന : ജോയ് പാലക്കാമൂല ✍ നിങ്ങളുടെ കണ്ണുകൾചുവക്കുകയും,മനം തിളച്ച്മറിയുകയും ചെയ്യുന്നുണ്ടോ ?വർത്തമാനകാലത്തിൻ്റെകാഴ്ചകൾഒരു ബോധിവൃക്ഷച്ചുവട്ടിൽഒളിച്ചുവയ്ച്ച്,പലായനം ചെയ്യാൻആഗ്രഹിക്കാറുണ്ടോ?വംശങ്ങളുംഅംശങ്ങളുമായ്പകുത്തുവച്ചവർ,തുറിച്ചു നോക്കാറുണ്ടോ?ഉയർത്തിയമുഷ്ടികൾദുർബലമായ്താഴ്ന്നു പോകാറാണ്ടോ?കൂട്ടുചേരാത്തതിനാൽപക്ഷങ്ങൾകൂട്ടമായ് ആക്രമിക്കാറുണ്ടോ?അനിവാര്യതകളുടെആഗമനകാലമാണത്.മാഞ്ഞു തീരുന്നമനുഷ്യ ശബ്ദത്തിൻ്റെമരണനാളുകളിലെമായക്കാഴ്ചകളാണ്.

ദുരൂഹതയുടെ മുറിപ്പാടുകൾ.

രചന : ജോളി ഷാജി✍ കോരിച്ചൊരിയുന്ന മഴ…. ചുറ്റിലും നിന്ന് കില്ലപ്പട്ടികളുടെ കടിപിടി ശബ്ദവും ഉച്ചത്തിലുള്ള കുരയും മുഴങ്ങുന്നുണ്ട്… നാൻസി ക്ലോക്കിലേക്ക് നോക്കി… സമയം പതിനൊന്നു മുപ്പത്തിയെട്ട്…. ക്ളീറ്റസ് വരുന്ന സമയം എപ്പോളെ കഴിഞ്ഞിരിക്കുന്നു….അവൾ ജനൽ കർട്ടൻ മെല്ലെ വകഞ്ഞു മാറ്റി…

കുഞ്ഞൻ പൂച്ച

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുഞ്ഞൻപൂച്ച കുട്ടിക്കുറുമ്പൻപൂച്ചകുഞ്ഞുനാളിലേയെന്റെ വീട്ടിൽവന്നുഅമ്മയെക്കാണാതെ തേടിയലഞ്ഞവൻഎന്റെമുന്നിൽ നിന്ന് നിലവിളിച്ചു കണ്ണിലെ ഭീതിയും വയറിലെ നീറ്റലുംകണ്ടപ്പോളെന്നുള്ളം പിടഞ്ഞുപോയിപതിയെപ്പതിയെ അവനടുത്തുവന്നുഎന്റെ ഭാഷയുംവേഷവുമിഷ്ടപ്പെട്ടു ചിരട്ടയിലിത്തിരിപ്പാലൊഴിച്ചതും നോക്കിപേടിയോടെയവൻ മിഴിച്ചുനിന്നുപൂച്ചതൻഭാഷ പഠിച്ചപോലെഞാൻആംഗ്യവുംശബ്ദവും പുറത്തെടുത്തു മെല്ലെമെല്ലെയവനടുത്തുവന്നു പിന്നെപാലുനുണഞ്ഞെന്നെയൊളിഞ്ഞു നോക്കിതൊട്ടടുതടവിഞാൻ പേടിമാറ്റി അന്ന്കുഞ്ഞനെന്നവനൊരു പേരുമിട്ടു ആരോമൽക്കുഞ്ഞിനെപ്പോലെയവനെ…

വെന്റിലേറ്റർ

രചന : S.വത്സലാജിനിൽ✍ വെന്റിലേറ്ററിൻ പള്ളയിൽ,എന്റെ അവശവാർദ്ധക്ക്യംതടവിലായിട്ട്:ഇന്നേക്ക്അഞ്ചു മാസങ്ങൾ പിന്നിട്ടിരിക്കുന്നു.ഇതിനകത്തൊറ്റപ്പെട്ടൊരുകുള്ളൻ ഗ്രഹം എന്ന വണ്ണംപ്രതികരിക്കാനോ,പ്രതിഷേധിക്കാനോപ്രതിരോധിക്കാനോ ആകാതെഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടുഞാനുറങ്ങുന്നു…. ഉണരുന്നു…ഇവിടെ,ഈ ശീതികരണമുറിയിൽരാവും പകലും വേർതിരിച്ചറിയാനാകാതെ,,പുറം കാഴ്ചയിലേയ്ക്കൊന്നെത്തി നോക്കുവാൻഒരു കുഞ്ഞു ജാലകം പോലും ഇല്ലാതെശുദ്ധവായുവിന്റെ രഹസ്യമൊഴിശ്വസിച്ചും, നിശ്വസിച്ചും:ഞാൻഎന്റെനാൾവഴികളിലൂടെയുള്ള പ്രയാണംതുടർന്ന് കൊണ്ടിരിക്കുന്നു….ഇടയ്ക്ക്അടഞ്ഞ കൺപോളകളിലേയ്ക്ക്തിരക്കിട്ടു വരുന്നു :തഴമ്പേറ്റ്…

നടനം

രചന : ഷിബു കണിച്ചുകുളങ്ങര ✍ കണിക്കൊന്ന പൂത്തുലഞ്ഞമലർവാടിതൻ അങ്കണത്തിൽമാധവം പ്രേമോദാരകമായ് ,വിഷുസംക്രമപ്പക്ഷികലമ്പിപ്പറന്നിറങ്ങികർണികാരച്ചോട്ടിലാമോദം.തുള്ളിക്കളിക്കുമാശലഭങ്ങളായിരം കാദംബരിക്കുചുറ്റുമാലോലനൃത്തമാടി.ചിന്നിച്ചിതറിയ കാർമേഘപടലങ്ങൾവെമ്പുന്നിതൊന്നിച്ചുകൂടുവാനെന്തിനോ,മിന്നിത്തെളിഞ്ഞിത്രനേരത്തെയെത്തിയെൻ കാന്തൻചന്തത്തിലൊത്തിരി കൂട്ടരുമായ്വല്ലാത്ത പ്രൗഢിയിലൊത്തിരിഗാനങ്ങൾ മുരളികയിൽഅമ്പമ്പോ നാദവിസ്മയമായ്.കണ്ടിട്ടും കാണാതെ നില്ക്കുന്നഗോപികമാർ കള്ളപ്പരിഭവം പിന്നെശൃംഗാരനടനവും വഴിയായ്,ആഢ്യത്തിലേറ്റം കണ്ണൻ്റ ചാരത്ത്മാനസലോലയായ് കൂടുന്നു ഞാനും,വൃന്ദാവനത്തിലന്നോളമിന്നോളംതൃപ്പാദസേവയുമായടിയനുമുണ്ടാകും.