ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: December 2023

ആത്മാവിന്റെ വൃക്ഷം

രചന : ജോർജ് കക്കാട്ട് ✍️ ദൂരെ, വിജനമായ സ്ഥലത്ത് ഏകാന്തതപുരാതനമായ ഒരു കാറ്റാടി മരമുണ്ട്ഇപ്പോഴും പുറജാതീയ കാലം മുതൽ,പിളർന്ന് പൊള്ളയായതും ചുളിവുകളുള്ളതും. ആരും അത് മുറിക്കുന്നില്ല, ആരും ധൈര്യപ്പെടുന്നില്ലകൂട്ടില്ലാത്തപ്പോൾ അതിലൂടെ കടന്നുപോകാൻ,ഉണങ്ങിയ ശാഖകളിൽ ഒരു പക്ഷിയും അവനോട് പാടുന്നില്ല. കിഴക്കും…

ചിരിയോ ചിരി 😄

രചന : സതീഷ് കുമാർ ജീ✍️ ഭൂമിയിൽ പിറന്നഞാനാദ്യംകരയാൻ പഠിച്ചുകരയുന്നനേരത്തെല്ലാം ചിരിക്കാൻഅമ്മയെന്നെനോക്കിച്ചിരിച്ചുഅമ്മയുടെ ചിരിയിൽഞാനുംമോണകാട്ടിച്ചിരിച്ചുഎൻ കൈവിരലുകൾ ചരുട്ടിയമുഷ്ടിയാൽ വട്ടത്തിൽ കറക്കീഞാനുംഎൻ മുഷ്ടിയുടെയിടയിൽക്കൂടിചൂണ്ടുവിരലിട്ടു ഇക്കിളികൂട്ടിയമ്മഇക്കിളിയിൽ മോണകൾകാട്ടിപൊട്ടിച്ചിരി കുടുകുടെ പുഞ്ചിരിമുത്തശ്ശിയോ മോണകൾകാട്ടികൊഞ്ചിച്ചു ചിരിച്ചീടുമ്പോൾകുടുകുടെ കുടു കുടുകുടെവീണ്ടുംചിരിയുടെ മുഖങ്ങൾമാത്രംചൂണ്ടുവിരലൊരു പിടിവള്ളിയായ്എൻ മുഷ്ടികൾകൂട്ടി കണ്ണ്തിരുമ്മിവിരലുകൾ വായിൽ തിരുകിയനേരംപല്ലില്ലാത്തൊരു മോണകൾകൊണ്ട്വിരലുകളിലാഞ്ഞു…

നീയെന്ന പ്രഹേളിക

രചന : കെ ആർ സുരേന്ദ്രൻ ✍️ നീ പലപ്പോഴുംപലതാണ്.ചിലപ്പോൾഅശാന്തിയുടെ കടൽ.അസ്വസ്ഥതകളുടെസുനാമിത്തിരകൾഉയർന്ന് പൊങ്ങി,തീരങ്ങളെ കവർന്ന്,വൃക്ഷങ്ങളെ പിഴുതെറിഞ്ഞ്,നിർമ്മാണങ്ങളെ തച്ചുടച്ച്,ക്ഷോഭത്തിന്റെപര്യായമായി മാറുന്നു നീ.ചിലപ്പോൾനീ സ്വച്ഛശാന്തമായതടാകം.അപ്പോഴൊക്കെനീ മാനത്തിന്റെകണ്ണാടിയായി മാറുന്നു.ചിറ്റോളങ്ങൾനിന്നെ വിരളമായിഇക്കിളിപ്പെടുത്തുന്നനേരങ്ങളുണ്ട്.അപ്പോൾനീസുന്ദരിയുംലാസ്യവതിയുമായഒരു നർത്തകിയായിമാറുന്നു.വസന്തത്തെയാവാഹിയ്ക്കുന്നവണ്ടുകളും,ചിത്രശലഭങ്ങളുംപാറിനടക്കുന്നപൂവനമായിമാറാറുണ്ട്നീ ചിലപ്പോൾ.വിഷാദത്തിന്റെസർപ്പദംശനമേറ്റ്ചിലപ്പോഴെങ്കിലുംനീ കരുവാളിയ്ക്കുന്നു.മൗനത്തിന്റെമൺപുറ്റിനുള്ളിൽനീതപസ്സിരിയ്ക്കുന്നവേളകളുണ്ട്.അതേ നീ തന്നെയാണ്ഒരു പ്രചണ്ഡവാതമായി,ഇടിയായിമിന്നലായിപെയ്തിറങ്ങിഭൂമിയെപ്രളയത്തിൽ മുക്കുന്നത്.ഞങ്ങളെ വല്ലാതങ്ങ്ഉലച്ച് കളയുന്നത്.ദേവനുംഅസുരനുമായിനിന്റെ വേഷപ്പകർച്ചകൾ.

ഒരു കരോൾ രാത്രിയുടെ ഓർമ്മക്ക്

രചന : രഞ് ജൻ പുത്തൻപുരയ്ക്കൽ. ✍️ മഞ്ഞ് പെയ്യുന്ന രാത്രിയിലെകരോൾ ആവേശ൦, യുവാവ്കിണറിലേക്ക് മറിഞ്ഞ് വീണതു൦ “യെറുശലേ൦ പുണ്ണ്യയ പൂവെ നിന്നിലിന്നവതാര൦ ചെയ്തവനാർ”ഉച്ചത്തിൽ മുഴങ്ങുന്ന ക്രിസ്തുമസ് കാരൾ ഗാനങ്ങൾ.കൊട്ടു൦താളവുമായുള്ളരാത്രിപാട്ടിൻ്റെ ചിട്ടപ്പെടുത്തിയ വരികൾ.കേൾക്കാനു൦ കാണാനു൦കൗതുക൦ഉണർത്തുന്ന കരോൾസ൦ഘ൦.ചർച്ചിലെ യുവജനസ൦ഘടനക്കാർ ഊർജ്ജമുള്ള ടീമ്തന്നെ.മാത്രമല്ലഅവർക്ക്താങ്ങു൦തണലുമായ്,പ്രായ൦ മറന്നങ്ങനെ…

‘ഉണരുക മാനവരേ’

രചന : ഷാജി പേടികുളം.✍️ അദ്ധ്വാനത്തിൻ മഹത്വമോതുംമടിയൻമാരുടെ കാലംനാടിനു സംസ്കൃതി പകർന്നു നൽകുംസംസ്കാര ശൂന്യർസത്യം നീതിയഹിംസാ മന്ത്രംപാടും മാനവ ദൈവങ്ങൾനാടിനെക്കുട്ടിച്ചോറാക്കുന്നൊരുവമ്പൻമാരുടെ കാലംസത്യം കാണാൻ കണ്ണുതുറക്കുകമാനവരേ നിങ്ങൾഅദ്ധ്വാനിക്കാൻ മടി കൂടാതെഒത്തൊരുമിക്കുക നാംനമുക്കു ശേഷം ഭൂമിയിലിനിയുംതലമുറകൾ തുടരുംഅവർക്കു വേണ്ടിയൊരുക്കാമിനിയും സുന്ദരലോകത്തെ‘ലോകാസമസ്താ സുഖിനോ ഭവന്തു’അതാവണം മന്ത്രംകുറച്ചു…

തെരുവുമനുഷ്യർ….

രചന : സുമാഗോപിനാഥ് ✍️ ഇളവ് നേടാത്ത ജീവിതം ,പുഞ്ചിരി യിളവെടുക്കുന്ന ,മോഹം കരിഞ്ഞവർപൊരി വെയിലിനിരുട്ട് നൂണങ്ങനെപൊഴിയുമോരോ ദിനങ്ങളും വേഗമായ്നിറമെഴുംലോകംനോക്കികൊതിയെഴുംമിഴികളുമായി നിഷ്കളം നിൽപ്പവർഅതിരിടുന്നതെവിടെയെന്നാർക്കുമേഅറിയുകില്ലാത്തഴലുതിന്നുന്നവർതെരുവിലൊന്നുമേ തെറ്റല്ല ജീവിതംനെറിവു കാട്ടാത്ത ജന്മങ്ങൾ, ബന്ധങ്ങൾ.തേടിയെത്തുന്ന തെറ്റിലായ് തെന്നിയജീവിതമേ നിസ്സംഗമായ് കാണുവോർ..ഊർന്നിറങ്ങുന്ന നോട്ടവും പാരിലെനോവുറങ്ങും മുഖവും വഹിപ്പവർ.ഇന്നുമുന്നിലെചോദ്യമായ്നിൽക്കവേനാളെയെന്നൊരുആധിയില്ലാത്തവർ

അന്താരാഷ്ട്ര പർവ്വത ദിനം .

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍ 1992-ൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ആഗോള ചർച്ചയുടെ ഭാഗമായി നടന്ന “ദുർബലമായ ആവാസവ്യവസ്ഥകളുടെ നിയന്ത്രണം സുസ്ഥിര പർവ്വത വികസനം”എന്ന തലക്കെട്ടില്‍ പ്രമേയമായി അംഗീകരിച്ചത് മുതലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം രൂപപ്പെടുന്നത്.…

അരുതേ കാട്ടാളാ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വേദന വേദാന്തമാക്കിയന്നാ മുനി,ചേതോഹരാർദ്രം കുറിച്ച കാവ്യംമേദിനിതന്നിലായേതേതു നേരവുംസാദരം വാഴ്ത്തിപ്പാടീടുകേവംആയപോൽ നാംചികഞ്ഞൊന്നു നോക്കീടുകി-ലായതിലില്ലാത്തതെന്തിരിപ്പൂ!ആയതിലുണ്ടു പ്രകൃതിതൻ ദീപ്തമാംമായാപ്രതിഭാസമെല്ലാമെല്ലാംഒന്നതറിയാൻ ശ്രമിച്ചീടുകേവരു-മുന്നത ചിന്തയിലാണ്ടുനിത്യംഒന്നതറിഞ്ഞാലറിയുവാനേതൊന്നുംമന്നിലൊട്ടുണ്ടാകയില്ലയത്രേസത്യവും ധർമ്മവും നീതിയുമുൾചേർത്തൊ-രുത്തമബിംബം നെയ്താദികവി,മന്നിൽ പിറക്കുംപിറക്കും മനുഷ്യനാ-യന്നെത്രവൈഭവത്തോടുരച്ചു!കാലങ്ങളൊത്തിരിപ്പിന്നിട്ടു,വീണ്ടുമാ-ചേലെഴുംകാവ്യ സന്ദേശമെന്നിൽഎത്ര കവിതകൾക്കാധാരമായ്മാറി,അത്രയൊന്നോർക്കുകി,ലെന്തൽഭുതം!അന്നൊരു പക്ഷിയമ്പേറ്റു വീണെങ്കിലെ-ന്തിന്നു പകരംമനുഷ്യരല്ലോ,ചത്തുവീഴുന്നഹോ,നൂറുനൂറായിരം,എത്ര ഭയാനകമക്കാഴ്ചകൾ!കണ്ണുമിഴിച്ചു നിന്നീടുവാനല്ലാതെ,മണ്ണിലതിനെച്ചെറുത്തീടുവാൻതെല്ലു മുതിർന്നീടുമെങ്കിലതിൻഫലം,ചൊല്ലുകിലക്ഷണം…

മനുഷ്യനിൽ വിശ്വസിച്ച് ജീവിക്കൂ

രചന : അശോകൻ പുത്തൂർ ✍ ഓർമ്മകളുടെ മുകളിൽമറവികളുടെ റീത്ത്.സ്നേഹത്തിന്റെ ചാരെപകയുടെ ശവപ്പെട്ടി.ജീവിതത്തിന്റെ നെഞ്ചിൽപ്രണയത്തിന്റെ പട്ടട.ഇതെല്ലാംകാലത്തിന്റെ കളിയാണ് സുഹൃത്തേകരിഞ്ഞെന്നു കരുതുന്നജീവിതത്തിന്റെ ചില്ലകളിൽകാലം കമ്പോട് കമ്പ്ഒളിപ്പിച്ചു വച്ചിട്ടുണ്ട്വിസ്മയങ്ങളുടെ ചിനപ്പുകൾ.നിങ്ങൾമരിക്കാതിരുന്നാൽ മാത്രം മതിഏതോ ഒരു മനുഷ്യൻനിങ്ങളുടെ വരവും കാത്ത്ഇരുട്ടിൽ ഉറക്കമിളച്ചിരിപ്പുണ്ട്കരുതലിന്റെ ഒരു വിളക്കുംസ്നേഹത്തിന്റെ ചിനപ്പുംനന്മയുടെ…

അതിജീവന മന്ത്രം

രചന : തോമസ് കാവാലം✍ കാറ്റിൻകരുത്തിനെ കാണാത്ത കാനനംഉണ്ടാകില്ലിന്നിവിടീധരയിൽവൃക്ഷങ്ങളോരോന്നും ചൊല്ലുന്നീ മന്ത്രങ്ങൾ“ചാഞ്ഞുകൊടുക്കായ്കിൽ വീണുപോകും. കാറ്റടിച്ചീടുകിൽ തോറ്റതുപോലെ നീചുറ്റിനും നിന്നിട്ടു വന്ദിക്കുകതട്ടിയകറ്റുക താളത്തിലാടുകമുറ്റിയ ചങ്ങാതിയായിരിക്കാൻ . തന്റേടിയെന്നപോൽ താന്തോന്നിയാകുകിൽതട്ടിത്തകരും വേരോടെയും നീഭവ്യതയോടുള്ള ചേരലാൽ ചേലുള്ളദിവ്യമാം രൂപത്തിൻ കാരണം നീ വശത്താക്കീടുവാൻ വാശിയല്ലാവശ്യംവഴങ്ങിക്കൊടുക്കൽ തന്നെയല്ലോഅങ്ങോട്ടുചാഞ്ഞിട്ടു,മിങ്ങോട്ടൊട്ടാടിയുംആകാശമാകണം…