ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: December 2023

നന്ദികെട്ട നായ് !

രചന : മോനികുട്ടൻ കോന്നി .✍ നന്ദി, സ്നേഹം നന്നായുണ്ടീ രണ്ടുവാക്കുലകിന്റെ നാക്കിൽ,തത്തിക്കളിച്ചെപ്പൊഴും!നന്മയുൺമ തൻനൽചിത്ത കമലങ്ങളിൽ,സഹസ്രദലങ്ങളതിലൊരുസുന്ദര സൂര്യാംശുവേറ്റു വിളങ്ങിടും, നീർമുത്തുമണികളായ് പ്രഭ ചൊരിയും;സ്വയമാവിയായിടും വരെ !നന്ദി വാക്കിനായിട്ടില്ലില്ലേ കാത്തു നിന്നരക്ഷണം !നന്ദി, സ്നേഹപ്രകടനമകംപുറവും മുൻപിൻഭേദമില്ലാതെപ്പൊഴുംകൈതവമൊടു കാട്ടും നൽ ജീവന ‘നാ’മ,മൊന്നേ…..!നന്ദിയെന്തെന്നറിയില്ല ,…

സീത

രചന : ജയശങ്കരൻ ഒ.ടി.✍ രാവണാപത്തു ബോധ തലങ്ങളിൽ ലോകത്തെപലതായി ദർശിക്കുന്നവനേഇരുപതു കൈകളെ കൊണ്ട് കൈലാസത്തോളം വലിയ ആത്മബോധത്തെഅമ്മാനമാടുന്നവനേവൈതാളികരുടെ അനൃതവചനംകൊണ്ട് മയപുത്രിയുടെ സ്വരത്തിൽ ആസുര പ്രണയത്തിന്റെപ്രലോഭനം പരത്തുന്നവനേനിനക്കറിയാം വിരുദ്ധ കഥനം കൊണ്ട്ഇഷ്ട മുദ്രകൾ കൂട്ടാൻ കഴിയുമെന്ന്.ഞാൻ ജനകപുത്രി സീതഅശോകത്തിന്റെ പൂക്കളെക്രോധത്തിൽ നിന്നും…

രാഗോത്സവത്തിലൂടെ🎼

രചന : കൃഷ്ണമോഹൻ കെ പി ✍ ആരഭിരാഗത്തിൻ്റെ ആഗമനിഗമം കേ-ട്ടാനന്ദ ചിത്തത്തോടെ ഭൂതലമുണർന്നപ്പോൾമായകളൊളിപ്പിച്ച മായാമാളവഗൗളംമാന്ത്രിക സ്വരത്തോടെ മനസ്സിൽ ശ്രുതി മീട്ടീ മോഹനരാഗവും, ഹംസധ്വനിയുമാപന്തുവരാളിയും, കാംബോജിയുമായീസമ്മേളിച്ചീടുന്ന വാക്കുകൾ കൊണ്ടങ്ങനെസംഗീതസദ്യയൊന്നൊരുക്കുവാൻ തുനിഞ്ഞിട്ട് മാനസം മേഞ്ഞീടുന്ന പൂമുറ്റം വെടിപ്പാക്കിധ്യാനത്തിലാഴ്ന്നങ്ങിരിക്കും നിമിഷത്തിൽചുറ്റിലും മുഴങ്ങുന്ന ശബ്ദങ്ങൾ മറഞ്ഞു…

ജിജി തോംസന്റെ ഉപദേശം സഭകൾക്ക് വേണ്ട:

ഡോ. മാമ്മൻ സി. ജേക്കബ്✍ മാർത്തോമാ സഭയിൽ പുതിയതായി വാഴിക്കപ്പെട്ട മൂന്ന് എപ്പിസ്കോപ്പമാരെ അനുമോദിക്കുന്ന സമ്മേളനത്തിൽ മെത്രാൻമാരുടെ ആഡംബരഭ്രമത്തെക്കുറിച്ച് ജിജി തോംസൺ നടത്തിയ പരാമർശം വലിയ വിവാദമായല്ലോ. അദ്ദേഹം വിദേശത്ത് പോയപ്പോൾ ഒരു മെത്രാന്റെ ഓഫീസിൽ പോയെന്നും അവിടുത്തെ ആഡംബര സൗകര്യങ്ങൾ…

സെമിത്തേരിയിലെ പൂച്ചകൾ

രചന : ജിബിൽ പെരേര✍ മുക്കുവക്കോളനിക്കടുത്തുള്ള സിമിത്തേരി നിറയെ പൂച്ചകളാണ്.പരിസരമാകെ തൂറിയും മുള്ളിയുംറീത്തുകളുംപൂക്കളുംമെഴുകുതിരികളുംമാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചുംഅവർ അവിടെയാകെ വിഹരിച്ചു.ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്പള്ളിക്കാർ ചട്ടം കെട്ടിയിട്ടുംഅനുദിനം അവ പെരുകി വന്നു.പട്ടിണിഅസ്ഥിക്കോലങ്ങളാക്കിയപൂച്ചകളുടെപാതിയൊട്ടിയ വയറുംഎല്ലുന്തിയ മേനിയും കണ്ട്കണ്ണീർ പൊഴിയ്ക്കാൻആ ഇടവകയിൽആകെയുണ്ടായിരുന്നത്മുക്കുവക്കോളനിയിലെ മൂപ്പനുംഅവിടെയുള്ള മുക്കുവരുമായിരുന്നു.ഒരിക്കലെങ്കിലുംപൂച്ചകളെവയർ നിറയെ ഊട്ടണമെന്ന ആഗ്രഹം…

മരിച്ചു ജീവിക്കണ മനുഷ്യർക്കല്ലാതെ..

രചന : സഫൂ വയനാട്✍ മരിച്ചതിൽപിന്നെ മരണത്തിനായാലുംകല്ല്യാണത്തിനായാലും ഞാൻഅപ്പനേം കൂട്ടിയാണ് പോവാറ്.അന്നകൊച്ചിന്റെ മാമോദീസയ്ക്കുംപള്ളിപ്പെരുന്നാളിനച്ഛന്റെ പ്രസംഗംകേൾക്കാനും ഇടക്കൊന്നുകുമ്പസാരക്കൂട്ടിൽ മുട്ട് കുത്തുമ്പഴുംമറുത്തൊരക്ഷരം മിണ്ടാതെമൂപ്പര് ഒപ്പം കൂടും.മാസത്തിലൊന്നോ രണ്ടോ തവണകെട്ടിച്ചുവിട്ട വീട്ടിലേക്ക്കയ്യിലൊരു പലഹാരപൊതീംകൊണ്ട് കയറി വരേണ്ട മനുഷ്യൻഅണുവിടതെറ്റാതെ ഒപ്പംകൂടണത് കാണുമ്പോൾ മറ്റെല്ലാംമറന്ന് ഞാൻ കണ്ണ് നെറേ…

മേൽശാന്തി

രചന : S. വത്സലാജിനിൽ✍ സഹോദരൻ!ഗോവയ്ക്കു പോയ ഒഴിവിലാണ്:വീട്ടിലെ പൂജാമുറിയുടെ മേൽശാന്തിയായി നറുക്കിടാതെ തന്നെ,അച്ഛൻ എന്നെ തെരെഞ്ഞെടുത്തു അവരോധിച്ചത്.അവിടെ,ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ: പത്മനാഭസ്വാമി!നീണ്ടു നിവർന്നു കിടന്നിട്ടും,മുഖ്യറോൾ അയ്യപ്പനായിരുന്നു!കൂടാതെ ജൂനിയർ ആർട്ടിസ്റ്റ്മാരായിസകലമാനദേവിദേവന്മാരുംചിരിച്ചും കണ്ണുരുട്ടിയും ഒപ്പം ഉണ്ടായിരുന്നു.അച്ഛനെ ശരിയായി അനുസരിച്ചും, പേടിച്ചും ആദ്യമൊക്കെവൈന്നേരം…

ഭ്രമം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പരിണാമ കാലംകടന്നുപഞ്ചേന്ദ്രിയങ്ങൾ നിനക്കുപാകമായ് പരമമായ് നിന്നെപകുത്തിടാൻ വെമ്പലായ്നീരുള്ള നിന്നെതേടിനിശയും പുലരിയുമിന്നുമത്സരംനിൻസൗരഭ്യം ഭൂവിൽപടരുന്നുനിന്നെ തേടുന്നുവേട്ടകൾഇല്ലാനിനക്കൊളിക്കുവാൻഇഹത്തിലിനിയൊരിടവുംഇണയും നിന്നെതിരാളിഇഷ്ടസൗഹൃദവുമെതിരാളിതാതനുംനിന്നിളംദേഹം തല്ലിക്കൊഴിക്കുന്നുതാമരത്തണ്ടുപോൽ വാടിയൊടുങ്ങുന്നുതായയും കൂട്ടായിരിക്കുന്നുതകർന്നതംബുരുവായ് ശ്രുതിയറ്റുവീഴുന്നുകാലംകടന്നുകടന്നിങ്ങെത്തികാഴ്ചകളേറെകണ്ടുതളർന്നുകണ്ടു ചിരിപ്പവരുമേറെകനലിൽ വീണുപിടയുവരുമേറെസത്യവുംധർമ്മവുംനീതിയുംസമ്പത്തിനാൽ കണ്ണുമുടിക്കിടക്കുന്നുസരയു നദിപോലൊഴുകുന്നുകണ്ണീർസഹനംനിനക്കുജന്മസിദ്ധമോസമത്വംനാവിൽ കുറിക്കുന്നുസമയാസമയങ്ങളിൽ മാറ്റിക്കുറിക്കുന്നുസാഹോദര്യത്തിൻ ഗീഥികൾസമസ്യപൂരണമറ്റുപോകുന്നുഅനീതിയാട്ടിൻ സൂപ്പേറ്റുകൊഴുത്തുഅക്ഷരദാഹികളവരുംഅവസരവാദികളായ്അവനിയിലങ്ങനെവാഴുന്നുഹാ,കഷ്ടമധികാരത്തിൻഹുങ്കിൽകാട്ടും ചേഷ്ടകളീഹരിതവനത്തിനു ഭൂഷണമോഹരിയെഭജിക്കുമീ മാനവന്മത്സരദിനങ്ങൾ…

വീണ്ടും കലണ്ടർ

രചന : രാജേഷ് കോടനാട്✍ കലണ്ടറോളം പോന്നകവിതാ സമാഹാരമില്ലഡിസംബർ വായിച്ചുമടക്കി വെക്കുമ്പോൾഓരോ വായനക്കാരനുംഓരോ പുതിയ കവികളായിരൂപാന്തരപ്പെടുംജനുവരി ആദ്യ വരിയാണ്ഫെബ്രുവരി രണ്ടാമത്തെ വരിയുംമാർച്ചിൽഅക്കങ്ങളുടെ ചുഴികളിലകപ്പെട്ടഭാവനകളെ കാണാംസ്വപ്നങ്ങളുടെവൻനികുതി ഭാരത്തിൽ നിന്ന്കരകയറാനാവാതെസ്തബ്ധരായ് നിൽക്കുന്നചുവന്ന പക്ഷങ്ങളെ കാണാംകൊടിയേറ്റ് കഴിഞ്ഞ് മടങ്ങുന്നകരിവീരക്കൂട്ടങ്ങളെഏപ്രിൽ എന്നകവിതയിൽ കാണാംചന്ദ്രിക മെഴുകിയശവ്വാൽമുറ്റംമൺസൂണിന് തിരികൊളുത്തിയജൂൺ മാതംപൂവാംകുരുന്നിലയുംകൃഷ്ണക്രാന്തിയുംവാൽക്കണ്ണാടി…

എനിക്കായ്…

രചന : റൂബി ഇരവിപുരം✍ എനിക്കായ് കരയാനിരു കണ്ണു വേണം….എന്നെ ചുംബിക്കാനൊരു ചുണ്ടു വേണം….എന്നെ ചേർത്തു പിടിക്കാനോരു മാറിടം വേണം….എനിക്ക് തലോടാനൊരുടലുവേണംഎനിക്കു ഭോഗിക്കാനോരുപസ്ഥംവേണം…ചിതയിലേക്കെടുക്കും വരെ ഉടലോടോട്ടികിടക്കുന്നവളാവണം…എന്റെ സ്വപ്നങ്ങൾക്ക് നിറമേകുന്നവളാകണം….എന്റെ പ്രാരാബ്ധ ങ്ങൾ കൂടിപങ്കിടാൻ സന്മനസ്സുള്ളവളാവണം….എന്റെ വാക്കുകൾ കേൾക്കാൻ കാതു തരുന്നവളാവണം…എന്റെ വിളിപ്പുറത്ത്…