Month: October 2024

ശില്പം

രചന : ഗീത മുന്നൂർക്കോട് ഉളിത്തുമ്പിന്റെ ചടുലനടനംശില്പിയുടെ ഹൃദയതാളത്തിനൊപ്പംആ ഹൃദയത്തിലെ തുള്ളികളിറ്റിച്ചു തന്നെയാണ്കല്ലിലവളുടെ സൌന്ദര്യം വരക്കാൻ തുടങ്ങിയത്..മാന്ത്രികംഓരോ കൊത്തിലും മിഴിഞ്ഞുവന്നശിലയിലെ സ്ത്രീയുണ്മത്രസിച്ചുതുളുമ്പിയതുംലാവണ്യമുടുത്തതുംഅനുരാഗക്കുളിരിൽ വീണ്ടുമയാൾനേർവരകളിൽ ഗാംഭീര്യവുംവടിവു മുറ്റിയ ആകാരവുംവക്രതയിൽ ഉടൽഞൊറികളും കൊരുത്തതിൽസാന്ദ്രമായുയിർത്തുവന്നുഅവൾ !തട്ടലുകളിലടർന്ന ചെളിവിള്ളലുകൾ…പരുക്കൻ പൊടിവിഹ്വലതകൾ…ബാക്കിനിന്ന, ശില്പിയുടെമനോഗതങ്ങൾഓരോ അവയവത്തിനും അഴകിട്ടു.ശിലയിൽ പിറന്ന പെൺപോരിമയെകൺകളാൽ…

“കുറുക്കന്മാർക്കായി”

പരിഭാഷ : രവീന്ദ്രന്‍ മൂവാറ്റുപുഴ✍ പ്രശസ്ത അമേരിക്കൻ കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ചാൾസ് ബുകോവ്സ്കിയുടെ “For The Foxes” എന്ന പ്രസിദ്ധ കവിത “കുറുക്കന്മാർക്കായി”എന്നോട് സഹതപിക്കേണ്ടതില്ല.ഞാൻ യോഗ്യനായ, സംതൃപ്തനായ ഒരുവനാണ്.നിരന്തരമായി പരാതിപ്പെടുന്ന, വീട്ടുപകരണങ്ങള്‍ പോലെതങ്ങളുടെ ജീവിതം പുനക്രമീകരിച്ച് കൊണ്ടിരിക്കുന്ന,സുഹൃത്തുക്കളെ മാറുന്ന, മനോഭാവം…

കാതറുത്ത ബിയ്യാത്തു ഒരു പാതിരാ കൊലപാതകം……

രചന : മൻസൂർ നൈന✍ വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു ട്യൂട്ടോറിയൽ കോളേജിൽ നിന്നു ഒരുമിച്ച് പഠിച്ചിറങ്ങിയവർക്ക് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊന്ന് ഒരുമിച്ച് കൂടുവാൻ ആഗ്രഹമുദിച്ചു .V college എന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിനായി ഒരു വാട്ട്സ് അപ്പ്…

നവരാത്രിസ്തുതി

രചന : എം പി ശ്രീകുമാർ ✍ ശക്തിരൂപിണി ദേവി നമോസ്തുതെവിദ്യാരൂപിണി ദേവി നമോസ്തുതെജ്ഞാനരൂപിണി ദേവി നമോസ്തുതെസർവ്വമംഗളെ ദേവി നമോസ്തുതെ ഏതു ദീപം തെളിഞ്ഞുവെന്നാലിരുൾഎന്നെന്നേയ്ക്കുമകന്നു പോയീടുന്നുഏതു പുഷ്പം വിടർന്നുവെന്നാൽ പിന്നെനിത്യകാന്തി സുഗന്ധം നിറയുന്നുഏതു സൂര്യനെ കണ്ടു തെളിഞ്ഞെന്നാൽഏതു വെട്ടവും ഗോചരമായിടുംഏതു ജ്ഞാനം…

വയൽ പാട്ട്

രചന : മംഗളൻ. എസ് ✍ ഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാഹൊയ്യാരേ ഹൊയ്യാ ഹൊയ്യാ കണ്ടമുഴുതു മറിച്ചേകണ്ടം നെരപ്പുപിടിച്ചേകണ്ടത്തി വിത്തുവിതച്ചേകണ്ടത്തി ഞാറുനിറഞ്ഞേഹൊയ്യാരേ.. (2) ഏനെൻ്റെ പെണ്ണിനേം കൂട്ടി..ഏഴെട്ടുപെൺകളേം കൂട്ടിഞാറു പറിച്ചങ്ങു നട്ടേ…ഞാറാകെ പൂത്തങ്ങുലഞ്ഞേഹൊയ്യാരേ.. (2) നെച്ചെടി കതിരണിഞ്ഞേനെൽവയലിക്കാറ്റടിച്ചേനെക്കതിരാടിയുലഞ്ഞേനെല്ലുണ്ണും…

പാഴ്ക്കിനാവുകൾ

രചന : മോഹൻദാസ് എവർഷൈൻ ✍ കാറ്റിൻ മർമ്മരങ്ങൾക്കുംചൊല്ലുവാനേറെയുണ്ട്.കാതങ്ങളകലെയാണെങ്കിലുംകാതോർക്കണം.ആത്മനൊമ്പരങ്ങളിലാശ്വാസകിരണമാകണംനെഞ്ചിൽ നിറയുന്ന സ്നേഹംകണ്ണിൽ തിളങ്ങണം.കണ്ണുനീരുപ്പിട്ട ദുഃഖങ്ങളെപങ്കിട്ടെടുക്കണം.കരുതലിൻ തണലായ് നില്ക്കുംതാതന്ന് താങ്ങാകണം.കനൽ ചൂട് ചുമക്കുന്ന നേരത്ത്കനിവിന്റ ഉറവയാകണംഅമ്മയെ സ്നേഹമന്ത്രമായ്നെഞ്ചിൽ കരുതണം.കുറ്റപ്പെടുത്തുവാനായി മാത്രംകുറ്റങ്ങളെന്തിന്ന് തേടണംഎല്ലാരുമുറ്റവരെന്ന് ഊറ്റം കൊണ്ട്നടക്കണം.നമ്മൾ ഊറ്റം കൊണ്ട് നടക്കണം.

അവസാനത്തെ വാർത്ത വായിച്ച് രാമചന്ദ്രൻ സാർ.

രചന : കെ എ ബീന ✍ വാർത്തകൾ വായിക്കുന്നത്അവസാനത്തെ വാർത്ത വായിച്ച് രാമചന്ദ്രൻ സാർ എണീക്കുമ്പോൾ ശബ്ദം ഇടറി ഞാൻ പറഞ്ഞു” ഇത് എന്നും ഞാൻ സൂക്ഷിക്കും”അതൊരു ഓഡിയോ കാസറ്റ് ആയിരുന്നു.ആ കാസറ്റിൽ നിന്ന് ശബ്ദം റെക്കോർഡ് ചെയ്യൽ സിഡിയിലേക്കും…

🙏🏿അംബേ,കാർത്യായനീ, പ്രസീദ, പ്രസീദ✍️

രചന : കൃഷ്ണമോഹൻ കെ പി ✍ ചന്ദ്രഹാസോജ്ജ്വലകരശാർദ്ദൂലവര വാഹനാകാത്യായനീ ശുഭം ദത്യാദേവീ,ദാനവഘാതിനീ *ചേർത്തലയ്ക്കാകവേ കീർത്തി വരുത്തിടുംആർത്തപരായണീ കാർത്യായനീ,സുന്ദരാകാരത്തിൽ മേവും മഹേശ്വരീസിംഹപ്പുറത്തങ്ങിരിപ്പവളേകാത്യൻ, തപസ്സിനാൽ കൈവരിച്ചുള്ളൊരുകാത്യായനി, ആറാം ദിനത്തിലമ്മപിംഗലവർണ്ണസ്വരൂപിണിയായ് വന്നു,പിന്നാലെ ധൈര്യവുമേകിടുന്നൂകുമരന്നു നിർമ്മിച്ച ക്ഷേത്രത്തിലെത്തി നീകുടി കൊണ്ടു കുമാരനല്ലൂരുമെന്ന്കുസുമപ്രഭേ, ചൊന്നിട്ടമ്പലം തന്നിലായ്കുമുദവദനേ, നീ…

നിർഭയ

രചന : ബിനു. ആർ. ✍ നിർഭയ :,നമ്മുടെ മനസ്സിന്റെ നൊമ്പരമായ്നിറഞ്ഞു നിന്നവൾ,ഒരു രാത്രിയുടെ ഏകാന്തതയിൽതപ്തനിസ്വനമായ്,ഏറെ കാമാതുരരായവരുടെആഗ്രഹപൂർത്തിക്കിരയായവൾ,മരിക്കുന്നതിൻമുമ്പേ വേദനകൾപലതും നേരിടേണ്ടിവന്നവൾ,തൻ കാമനകളെ ജീവിതപകുതിയിൽകുഴിച്ചുമൂടേണ്ടി വന്നവൾ.നിർഭയാ :,നിന്നെക്കാത്തിരിക്കുന്നു,ഞങ്ങൾ സഹോദരർ, ഒറ്റതന്തയ്ക്കു പിറന്നവർഇരുണ്ട വിജനമാംവഴിക്കണ്ണുകളിൽ രക്ഷക്കായ്നീയെത്തുമെന്ന വിശ്വാസജഡിലധാർഷ്ട്യത്തിനിടയിൽ,നീതി നിയമങ്ങൾനോക്കുകുത്തികളായ് രമിക്കുമ്പോൾ,ഞങ്ങൾ കാണുന്നൂ, നിൻനിർഭയമാം ഇരുണ്ടകൺതടങ്ങളും,ജീവനുവേണ്ടിപോരാടും…

നടന്നകന്ന നാട്ടുവഴികൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം കുട്ട്യോളേം…