Month: October 2024

മറ്റൊരു വിധത്തിൽ

രചന : കുട്ടുറവൻ ഇലപ്പച്ച✍ കൂട്ടുകാരീ,പണ്ടു നമ്മൾ സ്കൂളിൽ പോയി വരാറുള്ളത്രലളിതമാണീ ജീവിതം.ചോറ്റുപാത്രവും പുസ്തകങ്ങളുംനിറച്ച സഞ്ചിയുമായി നാം പുറപ്പെടുന്നു.വഴിയിൽ പട്ടിയേയോപൂച്ചയേയോ വീടുതോറും കയറുന്നഭ്രാന്തന്മാരെയോ കണ്ട് പേടിക്കുകയോസന്തോഷിക്കുകയോഓടിയൊളിക്കുകയോ ചെയ്യുന്നു.സ്കൂളിലെത്തിയാൽകൂട്ടരോടൊത്ത് കളിക്കുന്നുഇടയ്ക്കൊക്കെ പിണങ്ങിമിണ്ടാതിരിക്കുന്നു.ഒടുക്കംപാഠങ്ങളെല്ലാം പഠിക്കാൻ ശ്രമിച്ച്ചിലപ്പോഴെല്ലാം മുന്നേറിയുംചിലപ്പോഴെല്ലാം ചുവന്ന മഷിയിലുള്ള തെറ്റുകളേറ്റുംവീട്ടിലേക്ക് മടങ്ങുന്നുപുസ്തകസഞ്ചി വലിച്ചെറിഞ്ഞ്അത്താഴം…

ഒരു വെർജിനിയൻ പ്രണയം🌹

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ അഴിച്ചുലച്ചിട്ട പർവ്വതങ്ങൾ പോലെയായിരുന്നു കവിത !ഓർമ്മയുണ്ടോ…… നിനക്ക് ആവെർജിനിയിലെ വെയിൽക്കാലം?ഗ്രീഷ്മത്തിലെ വെന്തു പോയചിന്തയുടെ കഷ്ണങ്ങൾ യഹോവയുടെ ക്ഷീരപഥങ്ങളിൽ കറങ്ങുന്നുണ്ട്!ഉൾച്ചൂട് കനത്തു കനത്ത് കരൾവെന്ത ഒരു കവിത പെയ്യാൻനിൽക്കുന്നുണ്ട് !കരിങ്കല്ലുകൾക്ക് മുകളിൽ പെയ്ത്അത് കടലിനോട് ചിലത്…

ജീവിതത്തിൽ എന്നും പുഞ്ചിരി സ്വയം കണ്ടെത്തണം.

രചന : ബീന അനിൽ ✍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുഞ്ചിരി നിലനിർത്താൻ എളുപ്പമാണ് . ആദ്യം തന്നെ നമ്മുടെ കൂടെ നിന്ന് Negative thoughts പറയുന്നവരെ , അവർ ആരോ ആവട്ടെ , സ്വന്തങ്ങൾ ആവാം , സുഹൃത്തുക്കൾ ആവാം…

🏳‍🟧‍⬛‍🟧കൂഷ്മാണ്ഡേ, ദേവീ,തവ തൃപ്പദങ്ങളിൽ🌹

രചന : കൃഷ്ണമോഹൻ കെ പി ✍ “സുരാ സമ്പൂർണ്ണ കലശംരുധിരാപ്ലുവമേവചദധാനാ ഹസ്ത പത്മാഭ്യാംകൂഷ്മാണ്ഡ ശുഭദാസ്തു മേ”കു,എന്ന കുറവിൻ്റെ അന്തസ്സാരത്തെയേറ്റിഉഷ്മമാം, താപത്തിൻ്റെ ഉൾക്കാഴ്ച്ചയും പേറിഅണ്ഡത്തെ ജഗത്തിന്റെ, വിഷയമായ്ക്കണ്ടിട്ടു, മാംകൂഷ്മാണ്ഡ, നിന്നെയിന്നു മനസ്സിൽ ധരിക്കുന്നൂ …..നാലാം ദിവസത്തിൽ, ഹാ,പാർവതീ ദേവീ നിൻ്റെകൂഷ്മാണ്ഡ ഭാവത്തിനെ…

പാതിപക്ഷിയും താനും

രചന : ഹരിദാസ് കൊടകര✍ ജലമല്ലത്;മരുമരീചിക..അത്യുഷ്ണ-വാതാട്ടഹാസം. മൂട്ടിയ കണ്ണിലുംഇലയനക്കങ്ങൾനെറ്റിമേൽ സൂര്യൻഅണയുന്ന ഭീതം. പടർവള്ളി കേറിപൊറുതി വയ്യാതെതെങ്ങുകൾ കെട്ടു.ദൂരത്തിലാഴത്തിൽവാരനെല്ലിൻ കടഅറുതിയായ് നട്ടു. യാത്രാ പുസ്തകംപകുക്കുന്നറിവുകൾനിശ്ശൂന്യമായി.ഹരിത മാറാപ്പുമായ്പനിച്ചും പിണഞ്ഞുംഅവധൂതരെപ്പോൽകാറ്റിൻ കഴകളിൽസസ്യം വചിച്ചുംനേത്രം വിധിച്ചുംഉപഗുപ്ത തീരത്തെതൂവൽപ്പകലിനായ്ഖേദം തിരക്കി-നേരം വെളുത്തു. മുറിച്ചൂട്ടു മിന്നിച്ചഭീതവേഗങ്ങളിൽജലം, ദൂരം നനച്ചു. കാളമേഘങ്ങളായ്ആഴുന്നിതാറുകൾഗ്രാമവയലുകൾ-കൊയ്തു…

ലോക പുഞ്ചിരി ദിനം

രചന : ഗംഗ കാവാലം.✍ ലോക പുഞ്ചിരി ദിനം (WorldSmile Day) ഓരോ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ആഘോഷിക്കപ്പെടുന്നു. പുഞ്ചിരിയുടെ മഹത്വം ഓർക്കാനും, നമ്മുടെ ചുറ്റുപാടിൽ നിന്നുള്ളവരിലേക്ക് പുഞ്ചിരിയിലൂടെ സ്നേഹവും ആശ്വാസവും പകരാനുമുള്ള ഒരു ദിവസമാണിത്.1999-ൽ ഹാർവി ബാല്ല്‍…

തോൽവി

രചന : മോഹനൻ താഴത്തേതിൽ✍ വിരസമായ ഒരു ദിവസത്തെക്കൂടി ജനൽപ്പാളിയിൽക്കൂടി തുറിച്ചു നോക്കി. പണ്ട് പുലർകാലവും, ഉദയകിരണങ്ങളും, പക്ഷികളുടെ ശബ്ദവുമൊക്കെ എത്ര ഇഷ്ടപ്പെട്ടിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസംചിറകടിച്ചു പറന്നു പോയത് ചിരികൊണ്ടു മറച്ചു പിടിക്കാൻ ഇപ്പോഴായി വ്യഗ്രതയില്ല എന്ന് മനസ്സു മന്ത്രിച്ചു.കുറച്ചു…

വിപ്ലവത്തുള്ളൽ

രചന : തൊടുവർ കവിത ✍ ഓട്ടൻ തുള്ളലിൽ പലതും പറയുംഅതു കൊണ്ടാരും പരിഭവമരുത്അഥവാ പരിഭവമുണ്ടെന്നാകിൽകുഞ്ചൻ നമ്പ്യാർ പാടിയ പോലെനമ്പ്യാർ പാടിയതെന്തെന്നറിയാംഞാനതു ചൊല്ലാം കഥ തീരട്ടെ…ഒരുവനെയിപ്പോൾ പാടി വരക്കാംകിട്ടിയതിങ്ങനെ വാങ്ങ്മയ ചിത്രം.ഞാനിവിടുര ചെയ്യുന്നതു കേട്ട്നാണക്കേടവനുണ്ടാവില്ല.നാണോം മാനോം അവനില്ലെന്ന്നാട്ടാരെല്ലാമറിയണകാര്യം.അഴകനെയിപ്പൊ കണ്ടാലവനുംഅപ്പാ… അപ്പാ… എന്നു…

പുഞ്ചിരി

രചന : ബേബീ സരോജം കുളത്തൂപ്പുഴ ✍ കൊഞ്ചുന്ന പൈതലിൻപുഞ്ചിരിയിൽ തഞ്ചുംമനോഹാരിത…വിടരുകുന്ന മലരിൻപുഞ്ചിരിയിലുംമനം കവരും ഭംഗിയും ….പല്ലില്ലാമോണകാട്ടിച്ചിരിക്കുംമുതിർന്ന പൗരരുംചന്തമായ് വാണിടുന്ന കാലം…രൗദ്രതയാം ഭാവത്തിൽകഴിയും ദമ്പതിമാർഒന്നു പുഞ്ചിരിച്ചിടുമ്പോൾമാഞ്ഞു പോം വൈരവുമൊത്തവണ്ണം.ശത്രുവായെതിരെ വരുംമർത്ത്യനെ കണ്ടൊന്നുപുഞ്ചിരിച്ചീടുകിൽശത്രുതയലിഞ്ഞില്ലാതായ് പരസ്പര –മാശ്ലേഷിച്ചു മിത്രമായ് വരും…ചിരിയൊരു പുഞ്ചിരി മതിജീവിതക്ലേശമകറ്റുവാൻചേലോടെ ചാരേ…

ശവദാഹം.

രചന : മധു മാവില ✍ പരിഹാസങ്ങൾകേട്ട് മരിച്ചവൻ്റെബോഡിക്ക് ചുറ്റിലുംസങ്കടമഭിനയിക്കാൻവന്ന ശത്രുക്കളോട്ഒച്ചവെക്കാതിറങ്ങിപ്പോചെറ്റേന്നെങ്കിലുമുച്ഛത്തിൽപറയാനാവുന്നകാലത്തേശവമാകാവൂ..പിന്നാലെ നടന്ന്തെറിവിളിച്ചോരുംകൂടെനിന്ന് ചെറ്റത്തരംകാട്ടിയോരുംശവമടക്കിന് വരരുത്.അപവാദമുണ്ടാക്കിച്ചിരിച്ചോരുമുണ്ടാകരുത്.കൂക്കിവിളിക്കിടയിലുംചാരംമൂടിയ കനലായ്ചിരിച്ചു മരിച്ചവൻ്റെശവദാഹമാണ്കത്തിപ്പോകും.