ഷൈലകുമാരി*

ചിങ്ങം പിറന്നു പൊന്നിൻ പ്രഭാതം
കണ്ണും മിഴിച്ചു വന്നിങ്ങണഞ്ഞു
കണ്ണീരുമാറി കി നാവിന്റെ ലോകം
മണ്ണിൽ തുറക്കുമോ പുണ്യമേ നീയും
കണ്ണീരുണങ്ങാത്ത രാവുകൾ
കണ്മുന്നിൽ രാക്ഷസാകാരമായ് നിൽക്കേ
പൊന്നിൻപുലരി നീ വന്നണഞ്ഞീപ്പാരിൻ
സങ്കടം മാറ്റി സുഖം തന്നിടേണം
ചേട്ടയെ നാട്ടീന്നു തൂത്തെറിഞ്ഞൈ-
ശ്വര്യ ദേവതേ നീ വന്നിവിടെയിരിക്കൂ
ദുഃഖദുരിതങ്ങളെല്ലാമകറ്റി
സന്തോഷമെങ്ങും നിറയ്ക്കുക നിത്യം
രോഗങ്ങളെല്ലാമകന്ന്,
ഐശ്വര്യം പാരിൽ പുലരട്ടേ മേന്മേൽ.

By ivayana