ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന :- ബിനു. ആർ.

സ്വപ്നങ്ങളാലോലമാടി-
ത്തകർത്തരാവിൽ
നിദ്രവന്നെന്നെ ഊയലാട്ടിയനേരം
നിന്റെയാ നറുചിരിവന്നെൻ
മനംകുളിർപ്പിച്ചനേരം
എന്മനസ്സപ്പോഴേക്കും
കുളിർതെന്നലായ് മാറി.
കാലങ്ങൾക്കുപിറകിലൊരിക്കൽ
മാനസവാടികയിൽ
ഉള്ളുനിറഞ്ഞൊരുചിരിയിൽ
നീയെൻ മനസ്സെല്ലാം
കൊണ്ടുപോയനേരം
ഹർഷാരവത്തോടെ
എൻകനവെല്ലാംനിൻകൂടെ-
പ്പോയീയെന്നൊരുകാര്യം
ഇന്നുമെൻമനസ്സെന്നോടു
കിന്നാരമോതീടുന്നു..
വത്സരങ്ങൾ കടന്നു
പോയൊരുദിനം
മാനസവ്യാപരങ്ങളെല്ലാം
പലകാര്യങ്ങളിലും
പലനേർച്ചകളിലും
പരിവർത്തനം ചെയ്യപ്പെട്ടൊരു-
ദിനം, കാണാകനവുപോൽ
നിഞ്ചിരിയെൻ കണ്മുന്നിൽ
നിറനിലാവായ് വീണ്ടും കാണവേ,
എൻനെഞ്ചരിയുന്നനെയ്യിന്മണം
എൻപഞ്ചസുഷിരങ്ങളിലൂടെ-
ക്കകത്തേക്കടിയവേ,
കാലമേ, ഞാൻ ഒന്നുമില്ലായ്മ-
യിലേക്കു മടങ്ങുന്നതാ-
യെനിക്കുതോന്നി.
വസന്തമാകും അയൂസ്സി-
ന്നന്ത്യത്തിൽ, കാല-
യവനികയിലെപിന്നാമ്പുറത്തേ-
യ്ക്കൂളിയിട്ടൊന്നൊളിഞ്ഞു
നോക്കീടവേ, ഞാൻ കണ്ടതവിടെ-
യൊരു താമരപ്പൂവിൻ
വാടിയദളങ്ങൾ മാത്രം
കൊഴിഞ്ഞുവീഴാൻതാഴേയ്ക്കു-
തൂങ്ങിക്കിടക്കും ഇതളുകൾ മാത്രം.
ആ സൗവർണ്ണമാം നിറ-
ചിരിയുടെ നിഴൽ മാത്രം.

By ivayana