ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രാജശേഖരൻ ഗോപാലകൃഷ്ണൻ*

‘ബിന്ദു’വെങ്കിലും ശക്തിദുർഗ്ഗ നീയേ
സിന്ധുസംസ്കാരപിൻമുറക്കാരി നീ
ആത്മശക്തി തൻ മൂർത്തിഭദ്ര നീയേ
അണുശക്തിയൊത്ത സംഹാരരുദ്രേ.
കരിവീട്ടിപോലഴകാർന്നവൾ തൻ
കാർക്കണ്ണിൽ കണ്ണകിയണിഞ്ഞൊരഗ്നി.
വാർത്തിങ്കൾ പോലെ പൂപ്പുഞ്ചിരി ചൂടി
പോർക്കുന്തമുനയാൽ നോട്ടമെയ്യുവോൾ!
വിശക്കുവോർക്കന്നമായ് മാറുന്നവൾ
വിയർക്കുവോർക്കിളനീർക്കുളിരാകും.
അന്ധവിശ്വാസ നാഗഫണത്തിന്മേ-
ലാനന്ദമാടും ദളിതപാദം നീ!
ഉഴവുചാൽ തന്ന ഭൂമിപുത്രി പോൽ
ഉണർവുള്ള സ്ഥിതമാനസിയവൾ.
ദളിതജീവിതയിരുളിൽ വന്ന
നിറവെളിച്ചം, മേഘഗർജ്ജനം നീ.
ഇരുമുടിക്കെട്ടിലീശ്വരനേകി
പരിദേവനമൊന്നുമാത്രമന്നു,
“പരിചോടുപോറ്റണമങ്ങയ്യനേ
ആർത്തവനാരിയഭിശപ്തയല്ല!”
ക്രുദ്ധമതമൃഗമൊഴിക്കെല്ലാം
ചുട്ടമറുമൊഴി നീ ഭദ്രകാളി !
ദളിതഗോത്രദേവികേ ശരണം
വ്രണിതമനശ്ശാന്തിയൗഷധം നീ.

By ivayana