രചന : കരീം അരിയന്നൂർ*

രാത്രിയെ തേടുകയായിരുന്നു
മരണത്തെ കുറിച്ച്
മരണം വരുന്ന
രാത്രികളെ കുറിച്ച്
ചോദിച്ചു കൊണ്ടെയിരുന്നു
രാത്രികൾ ഒരിക്കൽ പോലും
മരണത്തെക്കുറിച്ച്
സംസാരിച്ചിരുന്നില്ല
കാമുകി/കാമുകന്മാരൊടൊപ്പം സ്നേഹത്തോടെ നടക്കുന്നത് രാത്രി
മനസ്സിൽ കണക്കു കൂട്ടി
തനിക്ക് കിട്ടാതെ പോയ
ജീവിതം കിട്ടുന്നുണ്ടല്ലോ
രാത്രിയോടപ്പമുള്ളള
നിമിഷങ്ങൾ
അവസാനിപ്പിക്കാൻ
തയ്യാറായി നിൽക്കുകയായിരുന്നു
നിലാവ്
പുതിയ ജീവിതത്തിനുവേണ്ടി
സ്വപ്നം കാണുകയായിരുന്നു
കേൾക്കുകയായിരുന്നു
അപ്പോഴൊക്കെ പരാതി
പ്രണയിതാക്കൾ തന്നെ ഒഴിവാക്കി
ഇരുട്ടിന്റെ കയങ്ങളിലേക്ക്
നടന്നു പോയതിനെ കുറിച്ചായിരുന്നു
താൻ അറിയാത്ത എന്തോ ഒന്നു് ജീവിതത്തിൽ
കൊണ്ടുവരാൻ അവർക്ക് കഴിയുമായിരുന്നു
അപ്പോഴേക്കും
ഒഴുകി ഒഴുകി
രാത്രിയെ
തഴുകിയിട്ടുണ്ടാവും
രാത്രിയിൽ നിന്നും
മരണത്തിലേക്കുള്ള
ദൂരം ചുരുങ്ങിയിട്ടുണ്ടാവും.

By ivayana