രചന : പള്ളിയിൽ മണികണ്ഠൻ

കവടി കറക്കി
കളങ്ങളിൽ പകുത്തുവച്ച്
കരളുലഞ്ഞവന്റെ
ഭാവി പ്രവചിക്കുകയാണ്
ഗണികൻ.
നിലവിളിക്കുന്നവന്റെ
ഹൃദയത്തെ
കപടതന്ത്രത്താൽ
കീഴടക്കുന്നവനെ നോക്കി
ഉത്തരത്തിലിരുന്നൊരു പല്ലി
ഊറിച്ചിരിച്ചു.
താഴെ,…
കരയുന്നവനും
കച്ചവടക്കാരനുമിടയിൽ,
കടൽ നഷ്ടമായ
കവടികളുടെ ജഡങ്ങളപ്പോഴും
‘നീരറ്റുപോയ രാശിപ്പലക’യിൽ
ഒരു ചോദ്യചിഹ്നംപോലെ
‘ഭാവി’യില്ലാതെ കിടപ്പുണ്ടായിരുന്നു.

പള്ളിയിൽ മണികണ്ഠൻ

By ivayana