രചന : ഷൈലകുമാരി ✍

കവിത ചൊല്ലുന്ന
ചുണ്ടുകൾക്കെങ്ങനെ
കരള് കൊത്തിപ്പിളർക്കുവാനായിടും
കഥപറയുന്ന
നാവുകൾക്കെങ്ങനെ
കദനം പറയാതിരിക്കുവാനായിടും
കവിതയെഴുതാ-
തിരിക്കുവതെങ്ങനെ
കദനമിങ്ങനെ ചുറ്റും പടരവേ
ഹൃദയം നുറുങ്ങുന്ന
നിലവിളി കേട്ടെന്റെ
കരൾപിടഞ്ഞു മിഴിനിറഞ്ഞീടവേ
പ്രകൃതി പോലും പകയോടെ
മർത്ത്യന്റെ കുടിലചിന്തയ്ക്കു
പകരം നൽകീടവേ
പ്രളയമായ്, കൊടുംവേനലായ്
നിപ്പയായ് പിന്നെ കൊറോണയായ്
മനുജരെക്കൊടും ദുഃഖത്തിലാഴ്ത്തവേ
ഈശ്വരൻ പോലും
കണ്ണടച്ചങ്ങ്
നിസംഗനായിരിക്കവേ
മനം മാറ്റിയില്ലെങ്കിൽ നാം
വൻപിഴയൊടുക്കേണ്ടി വന്നീടുമെന്നോർത്തു
നടുങ്ങീടുന്നു മനസ്സെപ്പൊഴും…

ഷൈലകുമാരി

By ivayana