രചന : രാജു കാഞ്ഞിരങ്ങാട്✍

വൃക്ഷങ്ങൾ
വേനൽക്കാലത്തും മഴക്കാല
ത്തുമെന്നപോലെ
ഹൃദയങ്ങൾ പരസ്പര ധാരണയിലെത്തുന്നു

സ്നേഹത്തിനു വേണ്ടി പറന്നു വന്ന
കൂടുപേക്ഷിച്ച പക്ഷിയാണു പ്രണയം
അറിയാത്തൊരു വാക്കു തിരഞ്ഞ്
അനന്തമായ
ആകാശത്തലയുന്ന പക്ഷി

കുളിർ കാറ്റേറ്റ് ലില്ലിപ്പൂവുപോലെ
അതുലയുന്നു
ഹൃദയം കണ്ണുകളിൽ ജ്വലിക്കുന്നു
ചക്രവാള സീമയ്ക്കുമപ്പുറം
സ്നേഹത്തിൻ്റെ ചെറു സ്വർണ്ണ ത്തരികളെ
അതു കണ്ടെടുക്കുന്നു.

രാജു.കാഞ്ഞിരങ്ങാട്

By ivayana